rajasooyam

Monday, November 29, 2010

ഈ നമ്പൂരാര്‌ടെ ഒരു കാര്യം !

(ഇതൊരു കഥയല്ല; പ്രത്യുത കടവല്ലൂര്‍ അന്യോന്യത്തെപ്പറ്റി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകളാണ്. എന്നാലോ, ഇതുപോലൊരു നര്‍മ്മലേഖനം ബിആര്‍ അടുത്തകാലത്തൊന്നും വായിച്ചിട്ടുമില്ല ! പ്രയോഗങ്ങളിലെ സംശയങ്ങള്‍ക്ക് എന്‍ബിയേയോ സൂമാരന്‍ തിരുമേനിയേയോ സമീപിക്കുക. സോമേട്ടനോട് ചോദിച്ചാലും അറിയാമായിരിക്കും. പുള്ളിക്കാരന്റെ കാര്യം പലവുരു പറയുന്നുണ്ട് റിപ്പോര്‍ട്ടില്‍ !)

''വേദപാണ്ഡിത്യം മാറ്റുരയ്ക്കുന്ന കടവല്ലൂര്‍ അന്യോന്യത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ തൃശൂര്‍ യോഗക്കാര്‍ 10 ഋക്കുകളും പിഴയ്ക്കാതെ ചൊല്‍ത്ത് മികവുറ്റതാക്കിയപ്പോള്‍ തിരുനാവായ യോഗക്കാര്‍ക്ക് പിഴച്ചു.
******
ആദ്യവാരത്തില്‍ മുമ്പിലിരുന്ന തൃശൂര്‍ യോഗത്തിലെ കാപ്ര ശ്രീശന്‍ നമ്പൂതിരി മൂന്നാം അഷ്ടകം അഞ്ചാം അദ്ധ്യായം പതിനഞ്ചാം‍ വര്‍ഗത്തിലെ അഗ്നിര് ഹോതാന....എന്നു തുടങ്ങി 10 ഋക്കുകളും ഗംഭീരമായി പ്രയോഗിച്ചു. ഭസ്മകത്തില്‍ ഏക്കാട്ട് വല്ലഭന്‍ നമ്പൂതിരി, മാറത്ത് കാപ്ര നാരായണന്‍ നമ്പൂതിരി എന്നിവര്‍ കൈ കാണിച്ച് സഹായിച്ചു.
******
രണ്ടാം വാരത്തില്‍ തിരുനാവായ യോഗത്തിലെ ഭട്ടി വടക്കേടം നീലകണ്ഠന്‍ നമ്പൂതിരി (മൂന്നാം അഷ്ടകം നാലാം അദ്ധ്യായം പത്താം വര്‍ഗം) വൃഷഭം ചരഷണീതം...എന്നുതുടങ്ങിയതു പിഴച്ചു.
******
തൃശൂര്‍ യോഗത്തിലെ സഹോദരന്മാരായ വടക്കുമ്പാട് പശുപതിയും വടക്കുമ്പാട് കേശവനും രഥ പ്രയോഗിച്ചു.
******
മുമ്പിലിരുന്ന തിരുനാവായക്കാരുടെ ഏര്‍ക്കര നാരായണന്‍ നമ്പൂതിരി നാലാം അഷ്ടകം എട്ടാം അദ്ധ്യായം ആദ്യവര്‍ഗ്ഗത്തിലെ സോമ:പുനാന: എന്നു തുടങ്ങി നന്നായി ചൊല്ലി. നാറാത്ത് രവി നമ്പൂതിരിയും ഉദിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുമാണ് കൈ കാണിച്ച് സഹായികളായത്.
******
രണ്ടാം വാരമിരുന്ന തൃശൂര്‍ യോഗത്തിലെ കൃഷ്ണന്‍ നമ്പൂതിരി സ്വാദുഷ അസ്തു (ആറാം അഷ്ടകം ഒന്നാം അദ്ധ്യായം ഇരുപത്തിമൂന്നാം വര്‍ഗം) എന്നു തുടങ്ങിയാണ് ഭംഗിയായി ചൊല്ലിയത്. ഊറവങ്കര ദാമോദരന്‍ നമ്പൂതിരിയും വടക്കുമ്പാട് പശുപതി നമ്പൂതിരിയും കൈ കാണിച്ചു. രഥ പ്രയോഗിച്ചത് തിരുനാവായ യോഗത്തിലെ പുതുശേരി പശുപതി നമ്പൂതിരി, പുരളിപ്പുറം നാരായണന്‍ നമ്പൂതിരി എന്നിവരാണ്.
******
ഇന്നലെ മുമ്പിലിരുന്ന തൃശൂര്‍ യോഗത്തിലെ പരുത്തി കൃഷ്ണന്‍ നമ്പൂതിരി ഏഴാം അഷ്ടകം രണ്ടാം അദ്ധ്യായം പതിനഞ്ചാം വര്‍ഗത്തിലെ അയം സോമ...എന്നു തുടങ്ങി 10 ഋക്കുകളും പിഴയ്ക്കാതെ ഗംഭീരമായി ചൊല്ലി. വടക്കുമ്പാട് പശുപതി നമ്പൂതിരിയും മേലേടം കൃഷ്ണന്‍ നമ്പൂതിരിയും കൈ കാണിച്ച് സഹായിച്ചു.
******
രണ്ടാം വാരത്തില്‍ തിരുനാവായ യോഗത്തിലെ മുണ്ടക്കിഴി കാലടി ശങ്കരന്‍ നമ്പൂതിരി പവസ്വ സോമ...(ഏഴാം അഷ്ടകം രണ്ടാം അദ്ധ്യായം പതിനാറാംവര്‍ഗം) എന്നു തുടങ്ങിയത് മൂന്നാം അന്തമാന്തി മധ്യഭാഗത്ത് പിഴച്ചു. കോതമംഗലം വാസുദേവന്‍ നമ്പൂതിരി, നാറാത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കൈ കാണിച്ചു.

തൃശൂര്‍ യോഗത്തിലെ മാറാത്ത് കാപ്ര നാരായണന്‍ നമ്പൂതിരിയും കൂക്കമ്പാറം നാരായണന്‍ നമ്പൂതിരിയും ജട പ്രയോഗിച്ചു.'' !!!!!!!!!

Sunday, November 28, 2010

WHAT DID IT MEAN? (4)

ഒരു ദിവസം അളിയന്‍ മാധവേട്ടന്‍ എന്‍.ബി.പരമേശ്വരനോട് ചോദിച്ചു:
''പാച്ചൂ, നിങ്ങടെ ആപ്പീസില് എത്ര പേര് വര്‍ക്ക് ചെയ്യണ് ണ്ട്‌ ? ''
''അങ്ങനെ കൃത്യമായിട്ടറിയില്ല്യ''
''മാത്തമാറ്റിക്‌സിന്റെ കാലനായ തന്നില്‍നിന്ന് ഞാന്‍ ഇത്തരമൊരുത്തരമല്ല പ്രതീക്ഷിച്ചത് ''
''ന്നാപ്പിന്നെ അവടെ ആകെയുള്ളോര്‌ടെ പാതീന്ന് കൂട്ടിക്കോളൂ '' !!!

WHAT DID IT MEAN ? (3)

കുറച്ചുദിവസമായി ഉറക്കം ശരിയാവുന്നില്ലെന്ന് പരാതി പറഞ്ഞ ആര്‍.കണ്ണനോട് എന്‍.ബി.പരമേശ്വരന്‍ പറയുകയാണ്:
''ഞങ്ങടെ ക്ഷേത്രത്തില് ഇപ്പൊ ഭാഗവതസപ്താഹം നടക്കണ് ണ്ട്‌. അവടെപ്പോയി അതൊന്ന് കേട്ടുനോക്ക് '' !!!

Friday, November 26, 2010

ഉള്ളിന്റെ ഉള്ളില്‍ ഉള്ളത്

ഇവിടെ മതേതരത്വം പുലരാന്‍ ലേശം വൈകുമെന്നാണ് ബിആറിന് തോന്നുന്നത്.
ഈ തോന്നലിന് കാരണമായ ഒരു ചെറിയ സംഭവം കേള്‍ക്കുക:
എട്ടില്‍ ഒമ്പത് പൊരുത്തമാണ് രവീന്ദ്രന്‍സാറും ജോസുകുട്ടിയും തമ്മില്‍. അതുകൊണ്ടാണല്ലൊ ജനം അവരെ പച്ചിലയും കത്രികയും പോലെ, പട്ടുനാരും പവിഴവും പോലെ എന്നൊക്കെ പറയുന്നത്. സംഗതിവശാല്‍ ഇരുവരും ഒരേ ഓഡിറ്റ് പാര്‍ട്ടിയിലുമാണ്.
ചാലക്കുടി ഇറിഗേഷന്‍ സബ് ഡിവിഷനിലായിരുന്നു അന്നത്തെ ഓഡിറ്റ്. രണ്ടുപേരും ഒന്നിച്ചാണ് തൃശൂരില്‍ നിന്നും ബസ്സ് കയറിയത്. ഒരേ സീറ്റില്‍ തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തു.
ബസ്സ് പുതുക്കാട് കഴിഞ്ഞതും കുറുകെ ചാടിയ ഒരു പൂവാലിപ്പശുവിനെ കണ്ട് ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു.
അപകടം വല്ലതും സംഭവിച്ചോ എന്നറിയാന്‍ ആശങ്കയോടെ എത്തിനോക്കുന്നതിനിടയില്‍ രവീന്ദ്രന്‍സാറ് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു: '' ഈശ്വരാ, ആ ഗോമാതാവിന് ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ ''.
എന്നാല്‍ അര്‍ദ്ധസുഷുപ്തിയിലായിരുന്ന ജോസുകുട്ടി ഞെട്ടിയുണര്‍ന്ന് രംഗനിരീക്ഷണം നടത്തിയശേഷം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:
'' ഏയ് കൊഴപ്പല്ല്യ. ഒരു ബീഫ് ക്രോസ്സ് ചെയ്തതാണ് '' !!!

Tuesday, November 23, 2010

WHAT DID IT മീന്‍ ? (5)

കുത്താമ്പുള്ളി കണ്ണന്റെ വീട്ടില്‍ സൗഹൃദസന്ദര്‍ശനത്തിനെത്തിയതാണ് എന്‍ബി പരമേശ്വരന്‍ തിരുമുല്‍പ്പാട്.
നാലും കൂട്ടി ഒന്നു മുറുക്കിയശേഷം തിരുമേനി കണ്ണനുമൊത്ത് വീടിന്റെ പൂമുഖത്ത് വര്‍ത്തമാനം പറയാനിരുന്നു.
അപ്പോഴാണ് റോഡിലൂടെ 'ഐല ചാള കരിമീന്‍' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഒരു മീന്‍കാരന്‍ കടന്നുപോകുന്നത്.
അതു കണ്ടപ്പോള്‍ ശ്രീമതി കണ്ണന്‍ ശ്രീമാന്‍ കണ്ണനോട് ചോദിച്ചു:
''കണ്ണേട്ടാ, മീന്‍ വാങ്ങണ്‌ല്ല്യേ?''
'വാങ്ങാം' എന്നും പറഞ്ഞ് കാശെടുക്കാന്‍ വേണ്ടി കണ്ണന്‍ അകത്തേക്ക് നടന്നു.
അന്നേരം തിരുമേനി പറയുകയാണ്:
'' കണ്ണാ, ഞാന്‍ ഊണ് കഴിക്കാന്‍ നിക്കണ് ല്ല്യാട്ടോ '' !!!

Saturday, November 20, 2010

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി

ഞായറാഴ്ച പള്ളിയില്‍ അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ 5 വയസ്സുകാരന്‍ അപ്പുവിനോട് മമ്മി പറഞ്ഞു:
''അച്ചന്റെ പ്രസംഗം ശ്രദ്ധിച്ച് കേള്‍ക്കണം,ട്ടോ കുട്ടാ''
''അതെന്തിനാ മമ്മീ'' . ശിശുസഹജമായ ജിജ്ഞാസയോടെ അപ്പു ചോദിച്ചു.
''അതോ. അച്ചന്റെ പ്രസംഗം എന്നു പറയണത് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണ് മോനേ ''

ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗം കേട്ട് തിരിച്ചുപോരുമ്പോള്‍ അപ്പു മമ്മിയോട്് ചോദിക്കുകയാണ്:
'' അതേയ് മമ്മീ, സ്വര്‍ഗ്ഗത്തിലേക്ക് വേറെ വഴി വല്ലതുംണ്ടോ? '' !!!

Wednesday, November 17, 2010

ഒരു ശുനക ഗാഥ

സൊസൈറ്റിയില്‍നിന്ന് ഡോഗഡ്വാന്‍സെടുത്ത് എംജിആര്‍ സാറ് ഒരല്‍സേഷ്യനെ വാങ്ങിയതും പട്ടിയേയും കൊണ്ട് വീട്ടില്‍ ചെന്നപ്പോള്‍ സഹധര്‍മ്മിണി ജയലളിതച്ചേച്ചി 'പട്ടിയെ വാങ്ങിയ സ്ഥിതിക്ക് ചേട്ടന്‍ ഇനി ഒഎഡിയില്‍ പൊയ്‌ക്കോളൂ' എന്ന് മൊഴിഞ്ഞതും അപ്പറഞ്ഞതിന്റെ ആന്തരാര്‍ത്ഥമാലോചിച്ച് എംജിആര്‍ ദിവസങ്ങളോളം തല പുണ്ണാക്കിയതും മാന്യ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ലല്ലൊ. പ്രസ്തുത സംഗതിയുടെ ഒരു ടിപ്പണിയാണ് ഇനി പറയാന്‍ പോകുന്നത്.
ഒരു ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഒരു യാത്രാമദ്ധ്യേ ബിആര്‍ എംജിആറിന്റെ വീട്ടിലെത്തുന്നു. എംജിആര്‍ ഊണുകഴിക്കാനുള്ള പുറപ്പാടിലായിരുന്നു. ഊണുകഴിക്കാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ബിആര്‍ പറഞ്ഞു: 'നോ, താങ്ക്‌സ്. ഒരു ഗ്ലാസ്സ് വെള്ളം മതി.''
'എങ്കില്‍ ഞാന്‍ കഴിക്കട്ടെ''.
'ബൈ ഓള്‍ മീന്‍സ്''
' ഇല്ല. ഇന്ന് മീന്‍കറിയില്ല. ചെലപ്പൊ ബീഫ്ണ്ടാവും.''
ബിആറിന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കൊണ്ടുതന്നിട്ട് എംജിആര്‍ അകത്തേക്ക് വലിഞ്ഞു.
സിറ്റൗട്ടിലിരുന്ന് നാരങ്ങാവെള്ളം സിപ്പ് ചെയ്യുമ്പോള്‍ അകത്തുനിന്ന് പതിഞ്ഞസ്വരത്തില്‍ ഒരു സംഭാഷണം പുറത്തേക്കുവരുന്നത് ബിആര്‍ കേട്ടു.
എംജിആര്‍ ജയലളിതച്ചേച്ചിയോട് ചോദിക്കുകയാണ്:
-എന്താ ഈ ചോറ് പഴകിയതാണോ?
-ദേ മനുഷ്യാ. വേണ്ടാതീനം പറയരുത്. പട്ടിക്ക് കൊടുത്തേന്റെ ബാക്കി ചോറാ ഇത്. അതെങ്ങനെ ചീത്തയാവാനാണ്.
-അതു പോട്ടെ. ബീഫ് കറിയില്ലേ?
-പട്ടിക്ക് കൊടുത്തേന്റെ ബാക്കി കൊറച്ചിരിപ്പുണ്ട്. വൈകീട്ട് അവനുതന്നെ കൊടുക്കാമെന്നുകരുതി മാറ്റി വെച്ചതാ. വേണെങ്കില്‍ തരാം.
-വേണ്ട. ഒരോംലെറ്റ് മതി.
-അതു കൊള്ളാം. രണ്ട് കോഴിമുട്ടയല്ലേ വാങ്ങിക്കൊണ്ടുവന്നത്. അതുകൊണ്ട് ഒരു ഡബ്ള്‍ ഓംലെറ്റുണ്ടാക്കി ഞാന്‍ പട്ടിക്ക് കൊടുത്തു. അവന്‍ അത് മുഴുവന്‍ തട്ടി.
-ച്ചാല്‍ അതിന്റേയും ബാക്കിയില്ലെന്നര്‍ത്ഥം.
-അതെയതെ.
പിന്നത്തെ സംഭാഷണം മ്യൂട് മോഡിലായിരുന്നു. അത് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എവിടെയോ എന്തോ സ്‌പെല്ലിംഗ് മിസ്റ്റേക്കുള്ളതായി തോന്നി ബിആറിന്.
ഊണുകഴിഞ്ഞ് ഒന്നാന്തരമൊരേമ്പക്കംവിട്ട് എംജിആര്‍ സിറ്റൗട്ടിലേക്ക് വന്നപ്പോള്‍ ബിആര്‍ ചോദിച്ചു:
-പട്ടിക്ക് സുഖം തന്നെയല്ലേ?
അന്നേരം എംജിആര്‍ പറഞ്ഞു:
-പരമസുഖം തന്നെയിഷ്‌ടോ. നല്ല ഒന്നാന്തരം കുടുംബത്തില്‍ പിറന്ന പട്ടിയാണവന്‍. പഴഞ്ചോറൊന്നും കഴിക്കില്ല. ഫ്രെഷ് ആയി വേവിച്ച ജീരകച്ചെമ്പാവിന്റെ ചോറേ കഴിക്കൂ. അതുപോലെ തന്നെയാണ് ഇറച്ചിയുടെ കാര്യവും. ഇറച്ചിക്കടയില്‍നിന്നുകിട്ടുന്ന വെട്ടിക്കൂട്ടൊന്നും അവന്‍ തൊടുകയേയില്ല. നല്ല മസാലയിട്ടുവേവിച്ച ബീഫേ കഴിക്കൂ. മീനാണെങ്കില്‍ നടുക്കഷ്ണം തന്നെ വേണം. ഇടനേരങ്ങളില്‍ പാലും മുട്ടയും കൊടുക്കണം. അതുകൊണ്ടെന്തായി. വീട്ടിലിപ്പോള്‍ സുഖഭക്ഷണമാണ് ഞങ്ങള്‍ക്ക്. ഭക്ഷണമെല്ലാം തയ്യാറാക്കിയശേഷം പട്ടിക്കുള്ളത് മാറ്റിവെച്ച് ബാക്കിയുള്ളത് ഞങ്ങളെടുക്കും.
ഇതുകേട്ടതും ബിആറിന് എന്തെന്നില്ലാത്ത പശ്ചാത്താപം തോന്നി. ഛെ. ഈ ആദര്‍ശദമ്പതികളെ താന്‍ വല്ലാതെ തെറ്റിദ്ധരിച്ചല്ലൊ.
ഏറെ നേരം ചിന്തിച്ച ശേഷം തെറ്റിദ്ധരിച്ചതിന് പ്രായശ്ചിത്തമെന്നോണം ബിആര്‍ എംജിആറിനോട് പറഞ്ഞു:
-അയാം റിയലി സോറി എംജിആര്‍. ഐ ഹെയ്റ്റ് മൈസെല്‍ഫ്. ഞാന്‍ നിങ്ങളെ വല്ലാതെ തെറ്റിദ്ധരിച്ചു...
-ബിആര്‍ എന്താണ് ധരിച്ചത്?
-പട്ടി കഴിച്ചതിന്റെ ബാക്കിയാണ് ജയലളിതച്ചേച്ചി എംജിആറണ്ണന് തരുന്നതെന്ന്!
******

Sunday, November 14, 2010

നയപരമായ ഒരു തീരുമാനത്തിന്റെ പര്യവസാനം


ഉച്ചയൂണിന്റെ ഇടവേളയില്‍ താന്താങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു തടിച്ച പ്രഭാകരനും നന്ദ്വാരും.
സംഭാഷണമങ്ങനെ പുരോഗമിക്കവേ നന്ദ്വാര് പറഞ്ഞു:
-അപ്പോള്‍ പ്രഭാകരാ, പച്ചവെള്ളം പോലും ചവച്ചുകുടിച്ച് നമ്മളിങ്ങനെ സാത്വികരായി ജീവിച്ചിട്ട് അവസാനമെന്തായി? പ്രെഷറ്, ഷുഗറ്, കൊളസ്‌ട്രോള്, ഇടുപ്പുവേദന, കഴുത്തുവേദന, സന്തിവേദന മുതലായവയൊക്കെയല്ലേ സമ്പാദ്യമായി കിട്ടിയത്?
-റൈറ്റ്. നന്ദന്‍ പറയുന്നത് നൂറുശതമാനം ശെരിയാണ്. ജീവിതം നായ നക്കി അല്ലെങ്കില്‍ കോഞ്ഞാട്ടയായി എന്നൊക്കെ പറയുന്നതിന്റെ ആന്തരാര്‍ത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലാവുന്നത്.
-എന്നാല്‍ നമ്മുടെ വേണുപ്പണിക്കരുടെ കാര്യം ഒന്നാലോചിച്ചുനോക്കു. പുള്ളിക്കാരന് ഇപ്പറഞ്ഞതൊന്നുമില്ല. പ്രഷറില്ല, കൊളസ്‌ട്രോളില്ല, ഇടുപ്പുവേദനയില്ല, കഴുത്തുവേദനയില്ല, സന്തിവേദനയില്ല. മാത്രമോ, ആരെങ്കിലും പറയോ, വരുന്ന കുംഭത്തില്‍ വേണൂന് നാല്പത്തിരണ്ട് വയസ്സാവുംന്ന്?
-നാല്പത്തിരണ്ടോ! ഈശ്വരാ ചര്‍മ്മം കണ്ടാ തോന്ന് ല്ല്യാട്ടോ.
-ചുമ്മാതല്ലല്ലൊ പണിക്കത്ത്യാര് എപ്പോഴും ആ മൂളിപ്പാട്ട് പാടണത്.
-ഏത് പാട്ട്?
-'കളരി വിളക്ക് തെളിഞ്ഞതാണോ.....എന്റെ കളരിപ്പണിക്കര്‍ വരുന്നതാണോ...'
-അടിപൊളി പാട്ടാണത്.
-പാട്ട് അതിന്റെ പാട്ടിനു പോട്ടെ. എന്താണ് പണിക്കരുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യമെന്ന് തടിച്ച പ്രഭാകരന്‍ എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
-ഇല്ല
-ഞാന്‍ പറഞ്ഞുതരാം.
- ദിവസേന അത്താഴത്തിനുശേഷം 2 പെഗ്ഗ് വീശിയിട്ടാണ് പുള്ളിക്കാരന്‍ കിടന്നുറങ്ങുന്നത്!
-വിശ്വസിക്കാന്‍ പറ്റണ് ല്ല്യ
-പക്ഷേ സത്യം അതാണ്
-റിയലി?
-യെസ്. അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നതിതാണ്. നമുക്കും അതൊന്നു പരീക്ഷിച്ചുനോക്കിയാലോ?
-സംഗതി കൊള്ളാം. പക്ഷേ നയപരമായ തീരുമാനമായതുകൊണ്ട് സുമയോടൊന്നാലോചിക്കണം. നമുക്ക് നാളെ ഫൈനല്‍ ഡിസിഷനെടുക്കാം.
അന്നു വൈകീട്ട് വീട്ടില്‍ ചെന്നപ്പോള്‍ പ്രഭാകരന്‍ സുമയോട് പറഞ്ഞു: ഇന്നിന്നപോലെയൊക്കെ നന്ദന്‍ പറയണ് ണ്ട്. പ്രശ്‌നക്കാരന്‍ വേണൂനെ അറിയാലോ. അതുപോലെയാവണെങ്കില് ഇതേ വഴിയുള്ളൂ. നാളെ മുതല്‍ തൊടങ്ങിയാലോന്നാലോചിക്ക്യാണ്.
ആ പറഞ്ഞതേ ഓര്‍മ്മയുണ്ടായുള്ളൂ പ്രഭാകരന്!
അന്നു വൈകീട്ട് വീട്ടില്‍ ചെന്നപ്പോള്‍ നന്ദ്വാര് ജ്യോതിയോട് പറഞ്ഞു: ഇന്നിന്നപോലെയൊക്കെ പ്രഭാകരന്‍ പറയണ് ണ്ട്. പ്രശ്‌നക്കാരന്‍ വേണൂനെ അറിയാലോ. അതുപോലെയാവണെങ്കില് ഇതേ വഴിയുള്ളൂ. നാളേ മുതല്‍ തൊടങ്ങിയാലോന്നാലോചിക്ക്യാണ്.
ആ പറഞ്ഞതേ ഓര്‍മ്മയുണ്ടായുള്ളൂ നന്ദ്വാര്‍ക്ക് !

സുമയ്ക്കിപ്പോള്‍ നന്ദ്വാരെ കണ്ണെടുത്താല്‍ കണ്ടുകൂട!
തടിച്ച പ്രഭാകരനെ കണ്ടാല്‍ ആട്ടുകല്ലിലരച്ച് ദോശ ചുടും ജ്യോത്യമ്മായി!

Saturday, November 13, 2010

WHAT DID IT MEAN? (2)

നാടകമാണോ സിനിമയാണോ മഹത്തായ കല എന്നതിനെ സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുകയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
അതിനിടെ നാടകനടന്‍ 'ഗുരുജി'ചന്ദ്രശേഖരനെ ഒന്നു തോട്ടിയിടാന്‍ വേണ്ടി എല്ലാവരും കേള്‍ക്കെ കെ.ബി.ആനന്ദന്‍ പറഞ്ഞു:
' നിങ്ങക്കറിയോ, ലങ്കാദഹനം എന്ന റേഡിയോനാടകത്തിലഭിനയിക്കാന്‍ വേണ്ടി നമ്മുടെ ഈ ഗുരുജി പോയത് ഹനുമാന്റെ മെയ്ക്കപ്പ് ഇട്ടോണ്ടാണ് ''.
ഇതു കേട്ടപ്പോള്‍ സദസ്സില്‍ പാതിമയക്കത്തിലിരിക്കയായിരുന്ന കെ.കെ.ലക്ഷ്മണന്‍ പറയുകയാണ്:
'' ഏയ്, ഗുരുജി അങ്ങനെ ചെയ്യാന്‍ വഴിയില്ല. അത് ആകാശവാണിക്കാര്‍ക്ക് തോന്നീതാവും ''. !!!

WHAT DID IT MEAN ? ( 1 )

കൈയില്‍ കാലണയില്ലാഞ്ഞതിനാല്‍ കണ്‍സ്യൂമര്‍സൊസൈറ്റിയില്‍നിന്ന് ഡോഗഡ്വാന്‍സെടുത്താണ് രവീന്ദ്രന്‍സാറ് ഒരു അല്‍സേഷ്യന്‍ പട്ടിയെ വാങ്ങിയത്.

അന്ന് വൈകീട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സാറിന്റെ ഭാര്യ പറയുകയാണ്:
'' അതേയ്, വീട്ടില്‍ പട്ടിയെ വാങ്ങിയ സ്ഥിതിക്ക് രവ്യേട്ടന്‍ ഇനി ഓ ഏ ഡി യില്‍ പൊയ്‌ക്കോളൂ.'' !!!

Thursday, November 11, 2010

30 ഭരണി സ്വന്തം !

മലയാളമറിയുന്നവര്‍ക്ക് ഇംഗ്ലീഷറിയില്ല. ഇംഗ്ലീഷറിയുന്നവര്‍ക്ക് മലയാളവും.
അതാണിപ്പോഴത്തെ നാട്ടുനടപ്പ്.
അല്ലെങ്കില്‍ നോക്കുക:-
ഇംഗ്ലീഷില്‍ നെടുനെടുങ്കന്‍ നോട്ടുകളും ഡ്രാഫ്റ്റ് പാരകളുമെഴുതുന്ന ഓഡിറ്റോഫീസര്‍ രവീന്ദ്രന്‍സാറ് മകള്‍ക്കുവേണ്ടി മലയാളപത്രത്തില്‍ നിന്നും ഒരു മാട്രിമോണിയല്‍ പരസ്യം വളരെ കഷ്ടപ്പെട്ട് തപ്പിത്തടഞ്ഞ് വായിച്ചെടുത്തത് ഏതാണ്ട് ഇപ്രകാരമായിരുന്നു:
ബിരുദാനന്തര ബിരുദധാരി......30 ഭരണി സ്വന്തം....... ബിസിനസ്സ് നല്ല സാമ്പത്തികം..... സുന്ദരികളായ യുവതികളുടെ മാതാപിതാക്കളില്‍നിന്ന് കല്യാണാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു !!!

Wednesday, November 10, 2010

എ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്റ്റ്

ഒരുനാള്‍ മാര്‍ക്കറ്റിലെ ചിക്കന്‍സെന്ററിനു മുന്നിലൂടെ കടന്നുപോകവേ അവിടെ കമ്പിക്കൂടിനുള്ളില്‍ കിടക്കുകയായിരുന്ന ഒരു കോഴി മറ്റൊരു കോഴിയോട് പറയുന്നതു കേട്ടതാണ്:
''മ്ഊം.......ഡിഎ റിവിഷനായാലും പേ റിവിഷനായാലും ഇറ്റ് വോണ്‍ട് മെയ്ക് എനി ഡിഫറന്‍സ്. അക്കൗണ്ടാപ്പീസുകാര്‍ക്ക് അരിയേഴ്‌സ് കിട്ടിയാല്‍ പിന്നെ നമുക്ക് കിടക്കപ്പൊറുതിയില്ല അല്ലേ ചേട്ടാ '' !!!

ജാമ്യായ നമ:

ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം മുമ്പാണ്.
ചിട്ടി പിടിച്ചയാള്‍ കൃത്യമായി പണമടയ്ക്കാതെ വന്നപ്പോള്‍ സുധാകരന്‍ മാഷോട് പരാതി പറയാന്‍ ചെന്നതാണ് ജാമ്യക്കാരനായ വേണുപ്പണിക്കര്‍.
പരാതിയെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ മാഷ് ചോദിച്ചു.
''ആട്ടെ, ഇനി എത്ര രൂപയാണ് അടയ്ക്കാനുള്ളത് ?''.
''എണ്ണായിരം.''
ഇതുകേട്ടതും ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് വേണുവിന്റെ കൈ പിടിച്ചുകുലുക്കിക്കൊണ്ട് മാഷ് പറഞ്ഞു:
''ഭാഗ്യവാന്‍. ഒറ്റയടിക്ക് രൂപ നല്പത്തീരായിരമല്ലേ ലാഭം കിട്ടീരിക്കണത്. അതും ആരോരുമറിയാതെ. നീ നോക്കിക്കൊ, ഭാവിയില്‍ ഗിരീഷ് പുത്തഞ്ചേരി 'അറിയാതേ, അറിയാതേ' എന്ന പാട്ടെഴുതുന്നത് നിന്റെ കാര്യമോര്‍ത്തിട്ടായിരിക്കും.''
''മാഷ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.''
''ഏടോ പണിക്കരേ, ഞാന്‍ അവന് അമ്പതിനായിരത്തിന്റെ ജാമ്യം നിന്നിട്ട് അവന്‍ ഒരു ചില്ലിക്കാശടച്ചില്ല. അപ്പൊ തനിയ്‌ക്കെത്രയാ ലാഭം?'' !!!

Monday, November 8, 2010

ശ്രീകുമാറിനെക്കൊണ്ടുള്ള ഉപയോഗങ്ങള്‍

പല ഉപയോഗങ്ങളുമുണ്ട് ശ്രീകുമാറിനെക്കൊണ്ട്.
എമ്പതുകളില്‍ ജോസേട്ടനുണ്ടായ ഒരുപയോഗത്തെപ്പറ്റി പറയാം.
അന്നു രാവിലെ അസോസിയേഷന്‍ ഹാളിലിരുന്ന് പിറ്റേന്നത്തെ ജെനറല്‍ബോഡിയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കുകയായിരുന്നു ശ്രീകുമാര്‍.
പെട്ടെന്നാണ് ജോസേട്ടന്‍ ഓടിക്കിതച്ചുവരുന്നത്.
വന്നയുടന്‍ ജോസേട്ടന്‍ ശ്രീകുമാറിനോട് പറഞ്ഞു:
-ഡാ, ഇന്നും അവന്‍ എന്നെ പറ്റിച്ചു. നീ എന്റെ കൂടെ ഒന്നു വരണം. കൊറേ നാളായി അവന്‍ എന്നെയിട്ട് കളിപ്പിക്കാന്‍ തൊടങ്ങീട്ട്. നടന്നുനടന്ന് എന്റെ കാല് തേഞ്ഞു. അവനെ അങ്ങനെ വിട്ടാ പറ്റ്ല്ല്യ. നീ എടപെട്ടാലേ ഈ പ്രശ്‌നം അവസാനിയ്ക്കൂ.
-എന്താ ജോസേട്ടാ പ്രശ്‌നം?
-അതേയ്. ഒരുത്തന്റട്ത്ത് ഒരു പേന്റ് തയിക്കാന്‍ കൊട്ത്ത്ട്ട് മാസം നാലായി. എപ്പൊ ചെല്ലു മ്പ്ലും ഓരോ ലൊഡ്ക്ക് ന്യായം പറഞ്ഞ് എന്നെ തിരിച്ച് വിടാ
-അല്ല ജോസേട്ടാ, അതിനിപ്പൊ ഞാന്‍ വന്നട്ട് എന്ത് ചെയ്യാനാ?
-നീ ഒന്നും ചെയ്യണ്ട. എന്റെ കൂടെ വന്ന് നാല് ഡയലോഗ് കാച്ച്യാ മതി. ചെലപ്പൊ അതിന്റെ ആവശ്യോം വര് ല്ല്യ. നിന്നെ കാണുമ്പൊ തന്നെ അവന്‍ മൂത്രൊഴിക്കും!
-അതല്ല ജോസേട്ടാ, എനിക്ക് ഇത് ഇന്നുതന്നെ എഴുതിത്തീര്‍ക്കാനുള്ളതാ
അതൊന്നും പറയേണ്ടെന്നും പറഞ്ഞ് പിടിച്ച പിടിയാലെ ജോസേട്ടന്‍ ശ്രീകുമാറിനേയും കൊണ്ട് ചെമ്പൂക്കാവിലെ എതോ ഊടുവഴിയിലുള്ള ആ ടെയ്‌ലറിങ് ഷോപ്പിലെത്തി.
ടെയ്‌ലറെ കണ്ടതും ജോസേട്ടന്‍ ശ്രീകുമാറിന് കണ്ണുകൊണ്ട് നിര്‍ദ്ദേശം കൊടുത്തു: ചോദിയ്ക്ക്
ശ്രീകുമാര്‍ ചോദിച്ചു: അതേയ്, നിങ്ങളെന്താ ജോസേട്ടന്റെ പേന്റ് തയ്ച്ചുകൊടുക്കാത്തത്? നാലഞ്ച് മാസമായില്ലേ തന്നിട്ട്?
അന്നേരം തികഞ്ഞ ഭവ്യതയോടെ അയാള്‍ പറഞ്ഞു: സാര്‍, അത് പിന്നെ നാലഞ്ച് മാസമായെന്നത് ശെരിയാണ്. ഓരോ ദിവസവും ഇദ്ദേഹം വരുമ്പൊ ഞാന്‍ അതിന്റെ കാരണം പറഞ്ഞുകൊടുക്കാറുണ്ട്.
ജോസേട്ടന്‍ പറഞ്ഞ ലൊഡുക്ക് ന്യായമായിരിക്കും- ശ്രീകുമാര്‍ മനസ്സിലോര്‍ത്തു. പിന്നെ മുഖത്ത് തെല്ലൊരു ഗൗരവഭാവം വരുത്തിക്കൊണ്ട് പറഞ്ഞു; അതൊന്നും ഇനി പറയണ്ട. സാധനം ഉടന്‍ കൊടുക്കണം.
-സാര്‍ അങ്ങനെ പറയരുത്. എന്റെ ബുദ്ധിമുട്ട്കൂടി സാറൊന്നു കേള്‍ക്കണം.
-പറഞ്ഞല്ലൊ ഞാന്‍. അതൊന്നും കേള്‍ക്കണ്ട. ഇന്നു വൈകീട്ട് 5 മണിക്ക് ജോസേട്ടന് പേന്റ് കൊടുക്കണം. അല്ലെങ്കില്‍ വിവരമറിയും. ഓര്‍ത്തോളൂ, ഞങ്ങളുടേത് ഒരു ഭരണഘടനാ സ്ഥാപനമാണ്....
ആ ഒടുവിലത്തെ വാചകത്തില്‍ ടെയ്‌ലര്‍ വീണു...
പിറ്റേന്ന് പുതിയ പേന്റുമിട്ടോണ്ടാണ് ജോസേട്ടന്‍ ആപ്പീസില്‍ വന്നത്!
തയ്‌പ്പൊക്കെ നന്നായിരുന്നു- ഒരു കാലിന് മറ്റേ കാലിനേക്കാള്‍ ഒന്നരയിഞ്ച് ഇറക്കം കുറവായിരുന്നൂന്ന് മാത്രം!
അത് പിന്നെ അങ്ങനെയല്ലേ പറ്റൂ; ഒരാള്‍ക്ക് ഒരു പേന്റ് തയിക്കാന്‍ മിനിമം ഇത്ര തുണി വേണമെന്നുണ്ടല്ലൊ !!!
UNUSED CAR

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്തര് കണ്ണാ?
-നമ്മടെ വേണ്വേട്ടന്‍ വണ്ടി വില്‍ക്കാന്‍ പോണ്.
-അതെന്ത്? ആക്രിക്കാരന്‍ പയ്യന്റെ ശല്യം സഹിക്കവയ്യാതായോ?
-അതുകൊണ്ടല്ല. പുതിയ വണ്ടി വാങ്ങാനാണ്.
-ഞാന്‍ മറന്നുപോയി. പഴയ വണ്ടി ഏതു മോഡലായിരുന്നു?
-എയ്റ്റിത്രീ മോഡല്‍.
-എത്രയാണ് വെല പറയണത്?
-എമ്പത്തിമുവ്വായിരം.
-അത് കിട്ടിയതുതന്നെ.
-കിട്ടിക്കൂടായ്കയില്ലാട്ടോ.
-കാരണം?
-വേണ്വേട്ടന്‍ വാങ്ങ്യേപ്പിന്നെ അത് അധികം ഓടിയിട്ടില്ല. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഏറിയാല്‍ നാലോ അഞ്ചോ കിലോമീറ്റര്‍ വീതം ഓടിയിട്ടുണ്ടാവും. അത്ര മാത്രം.
-അതെന്താ ഓട്ടം തീരെ കൊറഞ്ഞുപോണത്?
-കൊള്ളാം. സ്റ്റാര്‍ട്ടായി കിട്ടീട്ട് വേണ്ടേ ഓടിക്കാന്‍ !!!

ശുഭസ്യ ശീഘ്രം


മകന്റെ കല്യാണം പെട്ടെന്നു നടത്തണമെന്നും അല്ലെങ്കില്‍ അത് നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നു ഞെട്ടിപ്പോയി രാജഗോപാലന്‍.
പക്ഷേ ഭാഗ്യം എന്നും രാജഗോപാലന്റെ പക്ഷത്തായിരുന്നു.
അധികം അന്വേഷിച്ചലയാതെ തന്നെ മകന് നല്ലൊരു കല്യാണക്കാര്യം ഒത്തുവന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരോട് രാജഗോപാലന് ഒരൊറ്റ ഡിമാന്റേയുണ്ടായിരുന്നുള്ളൂ: കല്യാണം പെട്ടെന്നു നടത്തണം. പെട്ടെന്നെന്നുവെച്ചാല്‍ എത്രയും പെട്ടെന്ന്.
ഭാഗ്യവശാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും അത് സമ്മതമായിരുന്നു.
പിറ്റേ ഞായറാഴ്ച തന്നെ വിവാഹനിശ്ചയം നടത്താനും തീരുമാനമായി.

നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമായി ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു നിശ്ചയത്തിന്.
ശുഭമുഹൂര്‍ത്തത്തില്‍ തന്നെ മോതിരംമാറ്റം നടന്നു.
അപ്പോഴാണ് പൊടുന്നനെ അത് സംഭവിച്ചത്.
വധുവിന്റെ വീട്ടുകാരെ വിളിച്ചുനിര്‍ത്തി രാജഗോപ്പാലന്‍ ഉറക്കെ പറയുകയാണ്: ''അപ്പൊ നമുക്കിത് ഒരു രണ്ടുമാസത്തേയ്ക്ക് നീട്ടിവെക്കയല്ലേ?''
കേട്ടവരെല്ലാം സ്റ്റണ്ടായിപ്പോയെന്നു പറയേണ്ടതില്ലല്ലൊ.
പക്ഷേ ആ സ്റ്റണ്ട് രണ്ടുമിനിറ്റുനേരത്തേക്കേയുണ്ടായിരുന്നുള്ളു.
തൊട്ടുപിന്നാലെ വന്നു ഷൈലട്ടീച്ചറുടെ വിശദീകരണം:
'' ചേട്ടന്‍ ശീലംകൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്,ട്ടോ.
കോടതീല് കേസ് നീട്ടിവെപ്പിക്കലാണല്ലൊ ഇപ്പോഴത്തെ പണി '' !!!

Sunday, November 7, 2010

....and for lunch thereafter!

Ko-XmRvP-en- lmfnem-bncp¶p- IeymWw-.

Bfp-Isf--s¡ണ്ട് \n-dªp-I-hnªv h-gnsªm-gp-Ip-I-bm-bncp¶p- hn-imeam-b- lmÄ. `m-Ky-h-im lmfnsâ- Cu-im\-tImWnem-bn- Hscm-gnª- I-tkc- In-«n- _n-B-dn\v. A-Xnencp¶p- Np-äpsam¶p- It®m-Sn-¨-t¸m-tg-¡pw- ImÀUn ]-dª- ap-lqÀ¯am-bn-. ]ns¶- FÃmw- s]-s«¶m-bncp¶p-. aw-Keyw- X´p-hn Xp-S§n-b- kw-`-hw- I\ym-Zm\w- Icn-jvam-bnse-¯m³ G-Xm\pw- an\n-«p-Itf- F-Sp-¯pÅp-. FÃmw- ip-`w-. ip-`-ky- io-{Lw- F¶mWsÃm-.

C\n-?

Xnc-t¡-dp¶-Xn\pap¼v DuWvI-gn-¡- Xs¶-. F¶n-«m-hmw- h-[q-hc·mÀ¡v A-`n-hm-Zy§fÀ¸n-¡Â.

ap-Ifne-s¯- \ne-bnemWv DuWv. _n-BÀ sasÃ- ]p-d-¯p-I-S¶p-. A-t¸m-tg-¡pw- ]-t£-- ]p-d-¯v `-à-P\§fp-sS- \o­- Iyq- t^mw- sN-bvXp-I-gnªncp¶p-. A¶-]q-Àt®-izcn-bp-sS- \-S- Xp-d-¡m³ A-£acm-bn- Im-¯p\n¡p-I-bmWv A-hÀ. hÀ¡nMvtU- B-b-Xp-sIm­ണ്ട് ]-Xn-hp-t]mse- B-¸o-knse- B-_me-hr-²w- P\§fpമുണ്ട് Iyq-hnÂ. _n-B-dns\- kw-_Ôn-¨n-S-t¯mfw- Cu- Im-¯p\nev¸v hÃm-s¯mcp- in-£-bmWv. ]-t£- A\p-`-hnക്കാ-sX- XcanÃsÃm-.

ap-Ifnte-¡p-t]m-Ip¶- N-hn-«p-]-Sn-¡v sXm-«p-Xm-sg- Npacpw-Nmcn- _n-BÀ Iyq-hnem-bn-. F-{X- t\cw- A§s\- \ns¶¶-dn-bnÃ-. _n-B-dn\v hÃm-sX- t_m-d-Sn-¨p-Xp-S§n-. At¶camWv A-¨p-X³Ip-«n-bp-sS - t\-Xr-Xz-¯n B-¸o-knse- a-sämcp kw-Lw-- _n-B-dnsâ- sXm-«p-]n¶nem-bn- Øm\w- ]n-Sn-¨-Xv. ]ns¶- Atacn-¡³ sXcsª-Sp-¸m-bn-, H-_m-a-bm-bn-, H-kma-bm-bn-, lnecn-t¨-¨n-bm-bn-, ¢ntâ-«\m-bn-, aWn-¨\m-bn-, a-d-tUmW-bm-bn-, em-hven\m-bn-, tIcf- em-{Sn-bm-bn-, am-[ya§fp-sS- sN-ä-¯c§fm-bn-, ^nenw- s^-Ìn-hem-bn-, s]-t{SmÄhne-bm-bn-, B-tKmf-km¼-¯n-Iamµyam-bn- A§s\-b§s\- t\cw- t]m-b-X-dnªnÃ-.

H-Sp-hn \-S- Xp-d¶-t¸mÄ A-£cmÀ°-¯n A-I-t¯-s¡mcp- ae-shÅ-¸m-¨nem-bncp¶p-.

H-ഴു¡nÂs]-«v \-«w-Xncnªp-t]m-b- _n-B-dn\v ko-äv In-«n-b-Xpw- A-¨pX-³Ip-«o--S-Sp-¯v.

l´- `m-Kyw- P\m\mw-!

A-¨p-X³Ip-«n-bn Hcp- A¼n-kman- Iq-Sn-bpണ്ടെ­¶v _n-B-dn\v a\-Ênem-b-Xv A¶mWv. Imftâ-bpw- Hmetâ-bpw- A-hn-bentâ-bpw- D-t¸cn-bp-tS-bpw- ]pfn-tÈcn-bp-tS-bpw- ]m-b-k-¯ntâ--bpw- a-äpw- ta-·-Ifpw- Ip-ä§fpw- hn-hcn-¨p-sIm­ണ്ടുÅ- B- sse-hv tjm- A]mcw- Xs¶-bm-bncp¶p-.

A§s\- hn-imeam-bn- DuWp-I-gn-¨p-sIm­ncn-¡pt¼m-gmWv A-¨p-X³Ip-«n\m-bÀ¡v Hcp- hnfn- h¶-Xv! A-Y-hm- A-¨p-X³Ip-«o-sS- sam-ss_ i-Ðn-¨-Xv.

Hmsâ- I-gp-¯n ]n-Sn-¨v Hcp- sR-¡p-sIm-Sp-¯n-«v A-¨p-X³Ip-«n- Im-tXmÀ¯p-. ]ns¶- ]-dªp-:

--"sicn-, Rm\n-s¸m- hcmw--'-

tNm-Zycq-t]W- t\m-¡n-b- _n-B-dnt\m-Sv A-¨p-X³ Ip-«n- ]-d-ªp-:-"A-Xym-h-iyam-bn- Hcn-Sw- hsc- t]mWw-. Rm³ DuWv \nÀ¯vm-Wvt«m--"

[r-Xn-bn ssI- I-gp-Ims\-gpt¶-ä- A-¨p-X³Ip-«n- രണ്ടടി \-S¶-ti-jw s]-s«¶v- Xncn-¨p-h¶v _n-B-dnsâ- sNhn-bn kz-Imcyam-bn- tNm-Zn-¨p-:-" Rm³ A-hcv h¶-s¸m- Iq-sS-bn§v h¶-Xm-. ImÀsUm¶pw- t\m-¡m³ t\cw- In-«oÃy--. C-XmcvsS--bm-bncp¶p- IeymWw-?- -'-!!!

CHURCH JOKES (4)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

ദാഹജലം

സുദീര്‍ഘമായൊരിടവേളക്കുശേഷം തന്റെ സ്വന്തം നാട്ടിലെ ചിരകാലസുഹൃത്തായ ഗീവര്‍ഗ്ഗീസിനെ സന്ദര്‍ശിക്കാനെത്തിയതാണ് ആ വികാരിയച്ചന്‍. ചെന്നപ്പോള്‍ പക്ഷേ ഗീവര്‍ഗ്ഗീസ് അവിടെയില്ലായിരുന്നു. അച്ചനെ ഉപചരിച്ചിരുത്തിയ ശേഷം ഗീവര്‍ഗ്ഗീസിന്റെ സഹധര്‍മ്മിണി മേരിക്കുട്ടി ചോദിച്ചു:
-അച്ചോ, കാപ്പിയെടുക്കട്ടെ?
-വേണ്ട. ഞാന്‍ കാപ്പി കുടിക്കാറില്ല.
-ചായയായാലോ?
-വേണ്ട. ഞാനിന്ന് രണ്ട് ചായ കുടിച്ചതാണ്.
-ഇത്തിരി വൈനായാലോ?
-നോ, താങ്ക്‌സ്.
-എന്നാല്‍ ഞാന്‍ അല്പം വിസ്‌കിയും സോഡയുമെടുക്കാം.
-വേണ്ട മേരിക്കുട്ടീ. സോഡ വേണ്ട!


വാനിഷിങ് മോബ്

അക്രമാസക്തരായ ഇടവകാംഗങ്ങളെ പിരിച്ചുവിടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പോലീസിന് കഴിഞ്ഞില്ല. ഇനി ജലപീരങ്കി മാത്രമേ ബാക്കിയുള്ളു. അത് പ്രയോഗിക്കുന്നതിനുമുമ്പ് അച്ചനെയൊന്നു കണ്ടുകളയാമെന്നുവിചാരിച്ച് അവര്‍ പള്ളിക്കകത്തേക്ക് ചെന്നു. അച്ചനുമായി അര മണിക്കൂര്‍ ചര്‍ച്ച നടത്തിയ ശേഷം പുറത്തുവന്ന പോലീസ് ഒരനൗണ്‍സ്‌മെന്റ് നടത്തി. അതു കേട്ടതും തങ്ങളുടെ കൊടി, കുട, വടി, വസ്ത്രം, ചെരുപ്പ് ഇത്യാദികളുപേക്ഷിച്ച് ഇടവകക്കാര്‍ ജീവനും കൊണ്ട് പാഞ്ഞു!
അനൗണ്‍സ്‌മെന്റ് ഇതായിരുന്നു:' സഭാംഗങ്ങളുടെ ശ്രദ്ധയ്ക്ക്. ദയവുചെയ്ത് എല്ലാവരും സംയമനം പാലിക്കുക. അഭിവന്ദ്യനായ വികാരിയച്ചന്‍ 5 മിനിറ്റിനകം ഇവിടെയെത്തി നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരിക്കും!''


യുറീക്കാ!


ബിഷപ്പുമായി പ്രതിമാസ കൂടിക്കാഴ്ചക്കെത്തിയതാണ് ആ വികാരിയച്ചന്‍. സംഭാഷണത്തിനിടയില്‍ തന്റെ ഇടവകയില്‍ ജന്മനാ അന്ധനായ ഒരാളുണ്ടെന്നും അയാള്‍ക്ക് ഒരോരുത്തരുടേയും മുഖത്ത് തൊട്ടുനോക്കി ആളെ തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും അച്ചന്‍ പറഞ്ഞപ്പോള്‍ ബിഷപ്പിന് അത് വിശ്വസിക്കാനായില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊന്ന് പരീക്ഷിച്ചുകളയാമെന്നുതന്നെ അദ്ദേഹം തീരുമാനിച്ചു. പിറ്റേ ദിവസം ബിഷപ്പ് അച്ചനേയും കപ്യാരേയും കൂട്ടി അന്ധന്റെ അടുത്തെത്തി. ബിഷപ്പിന്റെ ആജ്ഞപ്രകാരം വാങ്ങിയ ഒരു മുട്ടനാടിനേയും കൊണ്ടാണ് അവരവിടെ ചെന്നത്.
കപ്യാരുടെ മുഖം തൊട്ടുനോക്കിയ അന്ധന്‍ പറഞ്ഞു: ഇത് നമ്മുടെ ഔസേപ്പേട്ടനാണ്.
പിന്നെ അച്ചന്റെ മുഖത്തുതൊട്ടുനോക്കിയശേഷം അയാള്‍ പറഞ്ഞു: ഇത് നമ്മുടെ വികാരിയച്ചനാണ്.
താന്‍ പറഞ്ഞത് ശരിയായിവന്നില്ലേ എന്ന അര്‍ത്ഥത്തില്‍ അച്ചന്‍ ബിഷപ്പിനെ നോക്കി. പിന്നെ അത് ബിഷപ്പിനോട് ഒന്ന് പരീക്ഷിച്ചുനോക്കാനപേക്ഷിച്ചു. അന്നേരം ബുദ്ധിമാനായ ബിഷപ്പ് കൂടെ കൊണ്ടുവന്ന മുട്ടനാടിനെ അന്ധന്റെ അടുത്തേക്ക് നീക്കിനിര്‍ത്തി അതാരാണെന്ന് ചോദിച്ചു.
അന്ധന്‍ മുട്ടനാടിന്റെ മുഖത്ത് ഒന്ന് സ്പര്‍ശിച്ചു. പിന്നെ മെല്ലെ അതിന്റെ ഊശാന്‍താടിയില്‍ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു:' സംശയല്ല്യ. ഇത് നമ്മുടെ ബിഷപ്പ് തന്നെ!''

Saturday, November 6, 2010

CHURCH JOKES (3)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

അതേ ആള്‍ക്കൂട്ടം!

പക്ഷികളെ വലിയ ഇഷ്ടമായിരുന്നു പാറയിലച്ചന്. എവിടെനിന്നെങ്കിലും ഒരു സംസാരിക്കുന്ന തത്തയെ സംഘടിപ്പിക്കണമെന്ന് അച്ചന്‍ കപ്യാരോട് പരഞ്ഞിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കപ്യാര്‍ അത്തരമൊരെണ്ണത്തിനെ കണ്ടെത്തി. നഗരത്തില്‍ ബാര്‍ നടത്തുന്ന ഒരാളായിരുന്നു തത്തയുടെ ഉടമസ്ഥന്‍. അയാള്‍ പറഞ്ഞ വില കൊടുത്ത് കപ്യാര്‍ അതിനെ വാങ്ങി.
തത്തയെ വാങ്ങിയ ശേഷമുള്ള ആദ്യത്തെ സണ്‍ഡേ സര്‍വീസ് നടക്കുകയായിരുന്നു. അച്ചന്‍ പ്രസംഗിക്കുന്നതും പ്രാര്‍ഥന ചൊല്ലുന്നതും മറ്റും തത്ത ഭക്ത്യാദരപൂര്‍വം കേട്ടുകൊണ്ടിരുന്നു. ചടങ്ങുകളെല്ലാം അവസാനിച്ചപ്പോള്‍ അത് പറഞ്ഞു:' പാട്ടുകളൊക്കെ വേറെയാണ്. ചടങ്ങുകളും വ്യത്യസ്തമാണ്...പക്ഷേ പങ്കെടുക്കാന്‍ വന്ന ആളുകള്‍ക്കൊരു മാറ്റവുമില്ല.The same old crowd!!!” !!''
***

വിജ്ഞാനത്തിന്റെ ഉറവിടം

ഗ്രാമപ്രദേശത്തെ പള്ളിയില്‍ പുതുതായി ചാര്‍ജെടുത്ത ആ അച്ചന് തന്റെ പ്രഭാഷണങ്ങള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വെളിച്ചം വീശുന്നവയാകണമെന്ന് നിര്‍ബ്ബന്ധമായിരുന്നു.
വിവിധ തരത്തിലുള്ള പാപങ്ങളെപ്പറ്റിയായിരുന്നു അന്നത്തെ പ്രഭാഷണം. ഒരോ പാപത്തെപ്പറ്റി പറയുമ്പോഴും അതിന്റെ അത്യന്തം സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ നല്കിയിരുന്നു അദ്ദേഹം.
പ്രഭാഷണത്തിനുശേഷം യൂത്ത്കമ്മറ്റിയുടെ വനിതാസെക്രട്ടറിയോട് അച്ചന്‍ ചോദിച്ചു: എങ്ങനെയുണ്ടായിരുന്നു ശോശാമ്മേ എന്റെ പ്രസംഗം?
അന്നേരം ശോശാമ്മ പറഞ്ഞു: അത് വളരെ വിജ്ഞാനപ്രദമായിരുന്നച്ചോ. സത്യം പറഞ്ഞാല്‍ എന്താണ് പാപം എന്നതിനെപ്പറ്റി ഇടവകക്കാര്‍ക്ക് യാതൊന്നും അറിയുമായിരുന്നില്ല, അച്ചനിവിടെ വരുന്നതുവരെ!
******

അന്ത്യ'ക്യൂ'ദാശ

ബിഷപ്പിനോട് കലഹിക്കുന്നതിന്റെ പേരില്‍ പലവട്ടം ശിക്ഷിക്കപ്പെട്ട ആ യുവപുരോഹിതനോട് ഒരു ദിവസം ബിഷപ്പ് പറഞ്ഞു: എനിക്കറിയാം തോമസ്, എന്റെ ശവപ്പെട്ടിയില്‍ കാര്‍ക്കിച്ച് തുപ്പാന്‍ വേണ്ടി നിങ്ങള്‍ കാത്തിരിക്കയാണെന്ന്...
തെല്ലുനേരം ചിന്തിച്ചിരുന്ന ശേഷം തോമാച്ചന്‍ പറഞ്ഞു: ഇല്ല പിതാവേ, ഞാനങ്ങനെ ചെയ്യില്ല.
-എന്തേ ഇപ്പോള്‍ ഈ മാനസാന്തരത്തിന് കാരണം?
-അതിനുവേണ്ടിയുള്ള ക്യൂവിന് ഭയങ്കര നീളമായിരിക്കും!
******

CHURCH JOKES (2)


(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

അള മുട്ടിയാല്‍...

അള മുട്ടിയാല്‍ മൂര്‍ഖന്‍ പാമ്പും കടിക്കുമെന്നാണല്ലൊ. (ആണല്ലൊ അല്ലേ). അതുപോലെ ദേഷ്യം വന്നാല്‍ ബിഷപ്പും ചീത്ത പറയും. ഇടയലേനം വഴി നിരന്തരം ഉദ്‌ബോധിപ്പിച്ചിട്ടും പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുകുറഞ്ഞുവരുന്നതില്‍ ഉത്കണ്ഠാകുലനായിരുന്നു ബിഷപ്പ്. ഒരു ദിവസം പ്രാര്‍ഥനാസമയത്ത് പള്ളിയില്‍ സര്‍പ്രൈസ് വിസിറ്റിനുവന്ന അദ്ദേഹം കണ്ടത് വിരലിലെണ്ണാവുന്ന കുഞ്ഞാടുകളെയാണ്. ദേഷ്യം കൊണ്ട് ചുവന്നുപോയ ബിഷപ്പ് ആരോടെന്നില്ലാതെ പിറുപിറുത്തു:“ It seems that people come to church only on the occasions of matching, hatching and despatching!”.
***
പരിശുദ്ധാത്മാവ്

മാമോദീസ മുക്കുന്ന സമയത്ത് പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വഗ്ഗത്തില്‍നിന്നിറങ്ങിവന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. വിശ്വാസികളുടെ വിശ്വാസം വിശ്വത്തോളം വളരട്ടെയെന്നു കരുതി ഓരോ മാമോദീസാ ചടങ്ങിലും പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്ന ഭാഗം വരുമ്പോള്‍ പള്ളിയുടെ മേല്‍ക്കൂരയിലുള്ള കൂട്ടില്‍നിന്ന് ഓരോ പ്രാവിനെ തുറന്നുവിടാന്‍ തന്റെ വേലക്കാരനെ ചട്ടം കെട്ടിയിരുനു മാന്തോപ്പിലച്ചന്‍. ഒരു ദിവസം പരിശുദ്ധാത്മാവിന്റെ ഭാഗം മൂന്നുതവണ വായിച്ചിട്ടും പ്രാവിനെ കണ്ടില്ല. അച്ചന്‍ അവിശ്വാസത്തോടെ മേലോട്ടു നോക്കി. അന്നേരം മേല്‍ക്കൂരയില്‍നിന്ന് ഇന്ദ്രന്‍സിനെപ്പോലെ കഴുത്തുനീട്ടി തല പുറത്തേക്കിട്ട് വേലക്കാരന്‍ വിളിച്ചുപറഞ്ഞു:' അച്ചോ, അച്ചന്റെ പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചൂന്നാ തോന്നണേ!''.
***
രസച്ചരടില്‍ പിടിച്ച്പിടിച്ച്....

പള്ളിയില്‍ അച്ചന്റെ പ്രസംഗം പൊടിപൊടിക്കുകയാണ്. പൂഴിയിട്ടാല്‍ താഴെ വീഴാത്തത്ര പുരുഷാരമുണ്ട്. സൂചി വീണാല്‍ കേള്‍ക്കാത്തത്ര നിശ്ശബ്ദതയും! ഒരാള്‍പോലും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുന്നില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ് വേച്ച് വേച്ച് പുറത്തേക്കുപോയി. അന്നേരം അയാളുടെ അടുത്തിരുന്നിരുന്ന സ്ത്രീയോട് അച്ചന്‍ വിളിച്ചുചോദിച്ചു:'അന്തപ്പനെന്തേ എഴുന്നേറ്റുപോയത്?''.
അപ്പോള്‍ തെല്ലൊരു പരുങ്ങലോടെ അവര്‍ പറഞ്ഞു:'ക്ഷമിക്കണമച്ചോ. ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്നത് അതിയാന് പണ്ടേയുള്ള ശീലമാണ്!''.
***

Friday, November 5, 2010

ആതിത്ഥ്യകലാനിധി

അങ്ങനെയിരിക്കെയാണ് ബിആറിന് ശിവദാസ് സാറിനെ കാണേണ്ടതായിട്ടുള്ളതായിട്ടുള്ളതായ ഒരു കാര്യമുണ്ടായത്. സാറിനെ എപ്പോള്‍ എവിടെ വെച്ച് കാണാമെന്നറിയാന്‍ വേണുപ്പണിക്കരോട് ചോദിച്ചാല്‍ മതിയല്ലൊ. അവരുതമ്മിലുള്ള ഇരിപ്പുവശം അതാണല്ലൊ.
പണിക്കരെ തേടിപ്പിടിച്ച് ബിആര്‍ ചോദിച്ചു:
-വേണു ശിവദാസ് സാറിനെ കാണാറുണ്ടോ?
-ഈയിടെയായി അങ്ങനെ കാണാറില്ല. വളരെ നാളുകള്‍ക്ക് ശേഷം പൂരത്തിന്റെ തലേന്നൊന്നു കണ്ടു.
-എന്ത്? അടയും ചക്കരയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഇത്ര വലിയ ഗ്യാപ്പോ? എന്‍ ഗുയെന്‍ ഗ്യാപ്?
-വിസ്മയമടക്കിവെച്ചുകൊണ്ട് ബിആര്‍ ചോദിച്ചു:
-എന്തെല്ലാമാണ് സാറിന്റെ വിശേഷങ്ങള്‍?
-അതിന് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല.
-ക്യോം?
-അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
-എന്താ വേണൂ ഇപ്പറയണത്? വേണുവെന്നുവെച്ചാല്‍ ജീവനാണ് സാറിന്. എന്നിട്ട് സാറിനെ കണ്ടിട്ട് സംസാരിച്ചില്ലെന്നോ? അസംഭവ്യം! അസംഭവ്യം! ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ!
-കൊള്ളാം. ആശ്രമ മൃഗോയം. ന:ഹന്തവ്യ, ന:ഹന്തവ്യ! എന്നു പറഞ്ഞാല്‍ ഇത് ആശ്രമ മൃഗമാണ് ഇതിനെ ചാപ്‌സാക്കരുത് ചാപ്‌സാക്കരുത് എന്നല്ലേ അര്‍ത്ഥം?
-അതെ
-അതും ഇതും ത മമില്‍ എന്തു ബന്ധം?
-കാഡയും കാടമുട്ടയും തമ്മിലുള്ള ബന്ധം തന്നെ
-ച്ചാല്‍?
-വെറും പ്രാസബന്ധം
-അസംബന്ധമെന്നല്ലാതെന്തു പറയാന്‍?
-അതെന്തെങ്കിലുമാവട്ടെ. വേണു കാര്യം പറയൂ.
-അതേയ്. ഞാന്‍ സാറിനെ കാണുമ്പൊ സാറിന്റെ വലതുകൈയില്‍ വല്ല്യോരു പൊതിയുണ്ടായിരുന്നു.
-മൊട്ടപ്പൊരിയാവും
-അല്ല. ഒരു മൂന്നു കിലോയെങ്കിലും തൂക്കം കാണുമായിരുന്നു പൊതിയ്ക്ക്.
-അതെങ്ങനെ മനസ്സിലായി?
-പൊതീടെ പിടുത്തോം സാറിന്റെ നടത്തോം കണ്ടിട്ട്
-ശെരി. എങ്കില്‍ ആ പിടുത്തനടത്താദികള്‍ വിവരിയ്ക്ക
-വലതുകൈയുടെ മുട്ട് മടക്കി കൈപ്പത്തി ഷോള്‍ഡര്‍ ലെവലില്‍ മലര്‍ത്തിപ്പിടിച്ച് അതിലാണ് പൊതി വെച്ചിരുന്നത്. നല്ല വെയ്റ്റില്ലെങ്കില്‍ പൊതി അങ്ങനെ പിടിക്കേണ്ട കാര്യമില്ലല്ലൊ
-ബഹാദൂര്‍ സിങ്ങ് ഷോട്ട്പുട്ടെറിയാന്‍ ഗുണ്ട് പിടിക്കുന്ന പോലെ അല്ലേ?
-എഗ്‌സാക്റ്റ്‌ലി
-ശെരി. ഇനി നടത്തത്തിന്റെ കാര്യം പറയൂ.
-ഇന്‍ ദ് ടിപ്പിക്കല്‍ പിപിഎസ് സ്റ്റൈല്‍
-ച്ചാല്‍?
-ഇടതുകൈയിലെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയില്‍ ഡബ്ള്‍ വേഷ്ടിയുടെ തുമ്പ് ഉയര്‍ത്തിപ്പിടിച്ച് നീണ്ടുനിവര്‍ന്നങ്ങനെ......മന്തമന്തം...
-ഓക്കെ.ഓക്കെ. സാറ് മുണ്ടിന്റെ കോന്തല പിടിച്ചോട്ടെ. ഭാരവും ചുമന്നോട്ടെ. പക്ഷേ ഇതൊക്കെ സാറിനെ കാണുമ്പോള്‍ മിണ്ടാതിരിക്കാനുള്ള കാരണമാകുന്നതെങ്ങനെ? അതാണെനിക്ക് മനസ്സിലാവാത്തത്.
-മനസ്സിലാക്കിത്തരാം. സാറ് പിടിച്ചിരിക്കുന്ന പൊതിയ്ക്കകത്ത് മുന്തിരിയാണെന്ന് ഒറ്റ നോട്ടത്തില്‍ എനിയ്ക്ക് മനസ്സിലായി. അത് സൂപ്പര്‍ പുളിയനായിരിക്കുമെന്നും എനിയ്ക്ക് ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.
-കാരണം?
-പൂരത്തിന്റെ തലേന്നാളാണെന്നോര്‍ക്കണം. വീട്ടില്‍ ധാരാളം വിരുന്നുകാരുണ്ടാവും. കൂടുതലും ടീച്ചറുടെ വകയില്‍ പെട്ടവരായിരിക്കും. മുമ്പ് ഇത്തരമൊരു സന്ദര്‍ഭത്തില്‍ സാറ് പറഞ്ഞ ഒരു വാചകം എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി: 'കൂര്‍ക്കഞ്ചേരി പൂയമാണ്, തൃശൂര് പൂരമാണ് പെരുമ്പടപ്പ് ജാറമാണ് എന്നൊക്കെ പറഞ്ഞ് സകല അമ്മായീടെ മക്കളും കേറി വന്നോളും. ഇവര്‍ക്കൊക്കെ പൊരിച്ച കോഴീം ചപ്പാത്തീം ഒണ്ടാക്കിക്കൊടുക്കാന്‍ എന്നേക്കൊണ്ടാകുകേല.ഞാന്‍ കൊറച്ച് മുന്തിരിയങ്ങ് വാങ്ങി. ശക്തന്‍ തമ്പുരാന്‍ വക മാര്‍ക്കറ്റില്‍ ഒരുന്തുവണ്ടിക്കാരന്‍ കച്ചവടമവസാനിപ്പിക്കാന്‍ നേരം ബാക്കിവന്നത് മൊത്തവെലയ്ക്ക് തന്നതാണ്. പുളിയനെങ്കില്‍ പുളിയന്‍. വേണേല്‍ തിന്നേച്ചും പോട്ടെ. ഹല്ല പിന്നെ'. പ്രസ്തുത വാചകം ഓര്‍ത്തതും ഞാന്‍ എന്നോടു പറഞ്ഞു: ഇപ്പൊ സാറിനെ ഹെഡ് ചെയ്യാന്‍ പോയാല്‍ ആപത്താണ്. സാറ് വീട്ടിലേക്ക് വിളിക്കും- 'എടോ വേണൂ, ഞാനൊരു സ്‌പെഷ്യല്‍ സാധനം വാങ്ങീട്ട്ണ്ട്. പൂരമൊക്കെയല്ലേ. നമുക്കൊന്നു കൂടിയേച്ചും പോകാം'. അഞ്ചാറ് കൊല്ലം മുമ്പ് 'പഞ്ച്ഗുസ്തി' നടത്തി ഒണക്കച്ചെറുനാരങ്ങയുടെ പുളിഞ്ചാറ് പിഴിഞ്ഞുതരാന്‍വേണ്ടി വീട്ടിലേക്ക് ക്ഷണിച്ചപ്പോഴും സാറ് പറഞ്ഞത് ഏതാണ്ട് ഇതേ വാചകമായിരുന്നു. അന്ന് പക്ഷേ കുറ്റം എന്റേതായിരുന്നു. കാരണം, സാറിനെപ്പോലൊരു ശ്രീനാരായണീയന്‍ 'സ്‌പെഷല്‍ സാധനം' എന്നു പറഞ്ഞപ്പോള്‍ അത് 'കുപ്പി'യായിരിക്കുമെന്ന് ഞാന്‍ തെറ്റിദ്ധരിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ തലപുകഞ്ഞാലോചിച്ചു. സാറ് വീട്ടിലേക്ക് വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റ്ല്ല്യ. പോയാലോ. സാറെനിക്ക് കൈയിലിരിക്കുന്ന 'സ്‌പെഷ്യല്‍ സാധനം' തരും. അത് കഴിച്ചാല്‍ കോര്‍ട്ടറ്റാച്ച്‌മെന്റ് കഴിച്ച് കിട്ടുന്ന ശമ്പളകാശ് മുഴുവന്‍ ഡോക്ടര്‍ക്ക് കൊടുക്കേണ്ടിവരും.
ഇനി അഥവാ അത് കഴിക്കാഞ്ഞാലോ. സാറ് കരയും.
എന്തിനാണ് സാറിനെ വെറുതേ കരയിക്കുന്നത്.
സാറിനെ കാണാതെ ഞാനങ്ങ് മുങ്ങി !

Thursday, November 4, 2010

CHURCH JOKES (1)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

വീതം വെപ്പ്

' കളത്തിങ്കലച്ചോ, ഞായറാഴ്ചകളിലെ പള്ളിപ്രസംഗത്തിന് കിട്ടുന്ന കളക് ഷന്‍ അച്ചനെങ്ങനെയാണ് വീതം വെയ്ക്കാറ്?''
' അതു പിന്നെ വളരേയധികം ചിന്തിച്ച ശേഷമാണ് ഞാനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചത്. അള്‍ത്താരയിലൊരു മേശയുണ്ടല്ലൊ. നീളത്തിലൊരു വടി വെച്ച് അതിന്റെ പ്രതലം കൃത്യം രണ്ടായി പകുക്കും. പിന്നെ മേശയ്ക്കടുത്തുവന്നുനിന്ന് പണസഞ്ചിയുടെ കെട്ടഴിച്ച് മേലോട്ടെറിയും. വടിയുടെ അപ്പുറത്ത് വീഴുന്ന പണമെല്ലാം ദൈവത്തിന് കൊടുക്കും. ഇപ്പുറത്ത് വീഴുന്നത് ഞാനെടുക്കും!''
'കൊളത്തിങ്കലച്ചനോ?''
'ഏതാണ്ട് കളത്തിങ്കലച്ചന്‍ ചെയ്തതുപോലെ തന്നെ. നീളത്തില്‍ എന്നതിനുപകരം വടി വട്ടത്തില്‍ വെച്ചാണ് മേശ പകുക്കാറെന്നു മാത്രം. വടിയുടെ വലതുവശത്ത് വീഴുന്നതൊക്കെ ദൈവത്തിന്. ഇടതുവശത്തു വീഴുന്നത് എനിക്കും!''
' ആട്ടെ. തൊഴുത്തിങ്കലച്ചന്‍ എന്താണ് ചെയ്യാറ്?''
' ഞാന്‍ ആദ്യം ആ മേശയെടുത്തങ്ങ് മാറ്റും. പിന്നെ കര്‍ത്താവിന്റെ തിരുനാമത്തില്‍ പണമെല്ലാം കൂടി മേലോട്ടെറിയും. അതില്‍ മേലോട്ട് പോകുന്നതെല്ലാം ദൈവത്തിന് കൊടുക്കും. കീഴോട്ട് വീഴുന്നതു മാത്രം ഞാനെടുക്കും!''
***
ബിഷപ്പ് സ്വര്‍ഗ്ഗത്തില്‍

ശത്രുക്കളോട് പോരാടി വീരചരമമടഞ്ഞ ആ ആര്‍മി ക്യാപ്റ്റന്‍ എന്തെന്ത് മോഹനപ്രതീക്ഷകളോടെയാണെന്നോ സ്വര്‍ഗ്ഗവാതിക്കല്‍ എത്തിയത്. പക്ഷേ ഗബ്രിയേല്‍ മാലാഖ പുള്ളിക്കാരനെ മൈന്‍ഡ് ചെയ്തതേയില്ല. അല്പം കഴിഞ്ഞ് ഭൂമിയില്‍നിന്ന് ഒരു ബിഷപ്പ് വന്നപ്പോഴാകട്ടെ അവിടെ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. ആനയും അമ്പാരിയുമായി വരവേല്പ്, കലാമണ്ഡലം കൃഷ്ണന്‍ നായരുടെ കഥകളി, കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം, കമുകറ പുരുഷോത്തമന്റെ ഗാനമേള, ഏജീസ് ഓഫീസ് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ തമ്പാച്ചി കണ്ണളേപ്പന്‍ നാടകം എന്നുവേണ്ട ഇല്ലാത്തതൊന്നുമില്ല. ഈ അനീതിയെ, പക്ഷപാതപരമായ ഈ പെരുമാറ്റത്തെ ചോദ്യം ചെയ്യാതിരിക്കാനായില്ല ക്യാപ്റ്റന്. അന്നേരം ഗബ്രിയേല്‍ മാലാഖ പറഞ്ഞു:' കൂള്‍ ഡൗണ്‍ ക്യാപ്റ്റന്‍. താങ്കളെപ്പോലുള്ളവര്‍ നൂറുകണക്കിന് വരാറുണ്ടിവിടെ. പക്ഷേ ഒരു ബിഷപ്പ് ആദ്യമായിട്ടാണ്!!!''.
***
നന്മയുടെ നിറകുടം

പണക്കാരനായ മുഴുക്കുടിയന്റെ ശവസംസ്‌ക്കാരശുശ്രൂഷയ്‌ക്കെത്തിയതാണ് ബിഷപ്പ്. നിര്‍ഭാഗ്യവശാല്‍ അപ്പോഴേക്കും ശവപ്പെട്ടിയുടെ അടപ്പിട്ടുകഴിഞ്ഞിരുന്നു. പക്ഷേ ബിഷപ്പിനതൊരു പ്രശ്‌നമായിരുന്നില്ല. അദ്ദേഹം ചരമപ്രസംഗം തുടങ്ങി. പരേതന്റെ അപദാനങ്ങളെ വാനോളം വാഴ് ത്തി. ലോകത്തിലെ സകല നന്മകളുടേയും ഉടല്‍രൂപമാണ് ആ പെട്ടിക്കുള്ളില്‍ കിടക്കുന്നതെന്ന് വെച്ചുകാച്ചി.പുകഴ് ത്തിപ്പുകഴ് ത്തി ഇനിയും പുകഴ് ത്താന്‍ വാക്കുകള്‍ കിട്ടാതെ ബിഷപ്പ് നിന്നു കുഴങ്ങുമ്പോള്‍ അതുവരെ ശവപ്പെട്ടിയുടെ അടുത്തിരുന്ന് വലിയവായിലേ കരയുകയായിരുന്ന മറിയാമ്മച്ചേടത്തിക്കൊരു സംശയം. അവര്‍ കരച്ചിലടക്കി അരികിലിരുന്ന മകനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു:
' നീ ആ അടപ്പൊന്ന് തൊറന്ന് നോക്ക്യേരാ. അതീക്കെടക്കണത് നിന്റപ്പന്‍ തന്നെയാണോ?''.
***