rajasooyam

Saturday, December 19, 2015

ലൈക്ക്

ലോകത്തുള്ള ഏതു കാഴ്ചബംഗ്ലാവില്‍ പോയാലും അവിടെക്കാണുന്ന പക്ഷിമൃഗാദികളുടേയും വൃക്ഷലതാദികളുടേയും പ്രതിമകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്
ചെയ്യുക എന്നത്  വേണുപ്പണിക്കരുടെ ഒരു സ്ഥിരം കലാപരിപാടിയാണ്.
ആന്റിസോഷ്യല്‍ മീഡിയായില്‍ പുള്ളിക്കാരന്‍ അത്രയ്ക്ക് സജീവനാണെന്നര്‍ത്ഥം.

ഈയിടെ ഒരു ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് വേണു.
കൈയില്‍ നടേ പറഞ്ഞപോലത്തെ ഒരു സെല്‍ഫിയുണ്ട്.
ഏതോ മൃഗശാലയില്‍ വെച്ച് എടുത്തതാണ്.
ഒരു കരടി, ഒരു കാട്ടുപോത്ത്, ഒരു മരപ്പട്ടി ഒരു കരിങ്കുരങ്ങ്... ഇവര്‍ ഒരു ലൈനായി
നില്‍ക്കുകയാണ്. ഒത്ത നടുവിലായി വേണുവും - ഇതാണ് ചിത്രം.
കുളി കഴിഞ്ഞിട്ടാവാം പോസ്റ്റിംഗ് എന്നു നിരൂപിച്ച് ഫോട്ടോ മേശപ്പുറത്തുവെച്ച് വേണു
കുളിമുറിയില്‍ കേറി വാതിലടച്ചു.
ഈ തക്കത്തിന് വേണുവിന്റെ സന്തതസഹചാരിയും സന്തതികളുടെ അമ്മയും സര്‍വോപരി
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ വനജാക്ഷിയമ്മ ആ ഫോട്ടോയെടുത്ത് ഒരു
അടിക്കുറിപ്പോടെ സ്വന്തം ഫേസ്ബുക്കിലങ്ങ് പോസ്റ്റി.
അടിക്കുറിപ്പിന്റെ മേന്മകൊണ്ടാണോണറിയില്ല, ഒരാഴ്ച്ചക്കകം കാക്കത്തൊള്ളായിരത്തിരണ്ട്
ലൈക്കാണ് ആ പോസ്റ്റിന് കിട്ടിയത്!
പക്ഷേ അതോടെ വേണു ആന്റിസോഷ്യല്‍ മീഡിയയിലെ കളി നിര്‍ത്തി...

വനജാക്ഷിയമ്മയുടെ അടിക്കുറിപ്പ് ഇതായിരുന്നു:
''ഫോട്ടോയില്‍ ഇടത്തുനിന്ന് മൂന്നാമത് കാണുന്നത് എന്റെ ഹസ്ബന്റാണ്''' !!!

Monday, December 7, 2015

സ്‌പെഷ്യല്‍ റിബേറ്റ്

 ബിആറിന്റെ ചോദ്യം ഇതായിരുന്നു:
1500 രൂപ പ്രൈസ് ടാഗ് ഉള്ള ഒരു കുത്താമ്പുള്ളി കസവുമുണ്ട് സഖാവ് ശ്രീകുമാറിന്  60%
സ്‌പെഷ്യല്‍ റിബേറ്റില്‍ നല്‍കാമെന്ന് ആര്‍.കണ്ണന്‍ ഓഫര്‍ ചെയ്യുന്നു.
തലേന്നാള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ശ്രീകുമാര്‍ കണ്ണന്റെ കൈയില്‍നിന്ന് 200 രൂപ നിര്‍ബ്ബന്ധമായി പിരിച്ചിരുന്നു. എങ്കില്‍ കുത്താമ്പുള്ളിക്കസവിന്റെ യഥാര്‍ത്ഥവിലയെത്ര?

വാസ്തവത്തിൽ ജാവയേക്കാളും സിമ്പിളായിരുന്നില്ലേ ചോദ്യം.
പക്ഷേ ഇതുവരെ ഒരാൾപോലും ശരിയുത്തരം പറഞ്ഞില്ല !





Saturday, December 5, 2015

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ പറ്റ് ല്ല്യ !

ഡല്‍ഹിയില്‍ അസോസിയേഷന്റെ നാഷണല്‍ എക്‌സിക്യൂട്ടീവില്‍
പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ശ്രീകുമാറിന് ആ ഫോണ്‍കോള്‍ വരുന്നത്.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ ചോദിച്ചു: ലോഡോ? എന്ത് ലോഡ്?
-മണല്
-അതിന് ഞാന്‍ മണലിന് ഓഡറൊന്നും കൊടുത്തിട്ടില്ലല്ലൊ
ഫോണ്‍ കട്ടായി

5 മിനിറ്റ് കഴിഞ്ഞതേയുള്ളു. അതാ വീണ്ടും വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
-റോങ് നമ്പറാണ്. ഞാന്‍ മണലിന് ഓഡര്‍ കൊടുത്തിട്ടില്ല
ഫോണ്‍ കട്ടായി.

3 മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും അതേ വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
    ശ്ശെടാ ഇതു വലിയ പൊല്ലാപ്പായല്ലോ എന്നും പറഞ്ഞ് ശ്രീകുമാര്‍ ഫോണ്‍ കട്ട് ചെയ്തു.കഴിഞ്ഞ ഓണക്കാലത്ത് - കൃത്യമായി പറഞ്ഞാല്‍ കുത്താമ്പുള്ളി മുണ്ടുകളുടെ റിബേറ്റ്
ഓഫര്‍ നിരസിച്ച അന്നുമുതല്‍ - തുടങ്ങിയതാണ് ഇതുപോലെ തുമ്പും വാലുമില്ലാത്ത ഫോണ്‍
കോളുകളുടെ വരവ്....
മറുപടി പറഞ്ഞുപറഞ്ഞ് മടുത്തു.
ഇപ്പൊ വിളിച്ചയാള്‍ ഇപ്പൊത്തന്നെ വീണ്ടും വിളിക്കും. ഇനിയും എന്താണ്  അയാളോട്
പറയുക....
ചിന്താന്ത്യത്തില്‍ ശ്രീകുമാറിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.
അല്ലാ, ഒന്നോര്‍ത്താല്‍ ഏതു കാര്യത്തിനാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍
പരിഹാരമില്ലാത്തത്? ഇല്ല, ഇതിനും അതില്‍ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല.

യാത്രയില്‍ എപ്പോഴും കൂടെക്കരുതുന്ന വിശുദ്ധഗ്രന്ഥം നെഞ്ചോടുചേര്‍ത്ത് കണ്ണടച്ചുപിടിച്ച്
ശ്വാസമടക്കിപ്പിടിച്ച്  മുട്ടിപ്പായി ശ്രീകുമാര്‍  ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
മാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മാവോയും ചെഗുവേരയും കാസ്‌ട്രോയും കാരാട്ടും തുണയ്ക്കണേ. അടുത്ത വിളി വരുന്നതിനുമുമ്പ് പരിഹാരമാര്‍ഗ്ഗം നാവില്‍ ഗുളികനായി
തെളിയണേ...
    പ്രാര്‍ത്ഥന കഴിഞ്ഞതും വിളി വന്നു
-ഹലോ, ഷാജ്യേട്ടനല്ലേ. ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ.
എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ എന്ന ഷാജ്യേട്ടന്‍ പറഞ്ഞു:
അതോണ്ട് കൊഴപ്പല്ല്യ. ഫ്രണ്ടിലെ ഗേറ്റ് തൊറന്ന് കെടക്കണ്ണ്ടല്ലൊ. അവിടെ തട്ടിക്കോ !!!

Saturday, November 14, 2015

ഞൊട്ടും !

(സംഭവത്തിന് ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം സിദ്ധിച്ച മാള  വടമ സ്വദേശി വി. ആന്റണ്‍ വില്‍ഫ്രഡ് അവര്‍കള്‍ ചൊല്ലിക്കേട്ടത്)

സ്വര്‍ഗ്ഗത്തിന്റെ പരിസരപ്രദേശത്ത് റുട്ടീന്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് അത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്.
അതായത് സ്വര്‍ഗ്ഗത്തേയും നരകത്തേയും വേര്‍തിരിക്കുന്ന വാതിലിന്റെ ഒരു വിജാഗിരി ഇളകിക്കിടക്കുന്നു!

ഇതുപോലുള്ള മൈനര്‍ റിപ്പയേഴ്‌സ് ആവശ്യമായി വന്നാല്‍ ആയത് വി.പത്രോസും
ഹെല്‍-ഇന്‍-ചാര്‍ജ് വി. സാത്താനും അവരവരുടെ പക്ഷത്തെ എക്‌സ്‌പെര്‍ട്ട്‌സിനെക്കൊണ്ട് ഊഴമിട്ട് ചെയ്യിക്കണമെന്നാണ് വ്യവസ്ഥ.

വി.പത്രോസ് മെയിന്റനന്‍സ് റെജിസ്റ്റര്‍ മറിച്ചുനോക്കി.
കഴിഞ്ഞ തവണ മൈനര്‍ റിപ്പയര്‍ ചെയ്യിച്ചത് താനാണ്. അതുകൊണ്ട് ഇപ്പോഴത്തെ ഊഴം
സാത്താനാണ്.

സാത്താനെ ആവാഹിച്ചുവരുത്തി മുന്നില്‍നിര്‍ത്തി വി.പത്രോസ് പറഞ്ഞു:
-കണ്ടില്ലേ, വാതിലിന്റെ വിജാഗിരി ഇളകിക്കിടക്ക്വാണ്
-അതിന് ഞാനെന്തുവേണം?
-ഈ ടേണ്‍ നിങ്ങളുടേതാണ്
-അയാം സോറി മിസ്റ്റര്‍ പത്രോസ്. അവിടെ എല്ലാവരും ഓരോരോ കാര്യങ്ങളില്‍ എന്‍ഗേജ്ഡ് ആണ്.  ആര്‍ക്കും ശ്വാസം വിടാന്‍ പോലും സമയമില്ല
-എന്നു പറഞ്ഞാ പറ്റ്വോ. ബൈലോയില്‍ പറയണത് അനുസരിക്കണ്ടേ?
-എഗെയ്ന്‍ സോറി. എനിക്ക് മറ്റൊന്നും പറയാനില്ല
-എങ്കില്‍പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. അല്ലേ?
-ച്ചാലോ?
-ഞാന്‍ കേസ് ഫയല് ചെയ്യും.
                  ഇതുകേട്ടതും 'ഞൊട്ടും' എന്നും പറഞ്ഞ് സാത്താന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
ദേഷ്യം വന്ന വി.പത്രോസ് ചോദിച്ചു:
-എന്താ ഇത്ര ചിരിക്കാന്‍?
-അതല്ല മാഷേ. കേസ് കൊടുത്താല്‍ അത് വാദിക്കാന്‍ ആരെയെങ്കിലും  കിട്ട്വോ നിങ്ങടെ
 സ്വര്‍ഗ്ഗത്തില്‌?  കംപ്ലീറ്റ് വക്കീലന്മാരും ഇപ്രത്തല്ലേ? !!!

Saturday, October 31, 2015

അളിയന്റെ പര്യായം
-ഹലോ, ബിആറല്ലേ
-അതേ. ആരാണപ്രത്ത്?
-പിആറാണ്
-നമസ്‌കാരം, ഐന്തോള്‍ മഹരാജ്. എന്താ വിശേഷം?
-അതേയ്, ഞാന്‍ ഒരു പുതിയ വാക്ക് കണ്ടുപിടിച്ചിട്ടുണ്ട്. അതിന്റെ പേറ്റെന്റ് എടുക്കുന്നത്
എങ്ങനെയെന്നറിയാന്‍ വിളിച്ചതാണ്
-അക്കാര്യത്തില്‍ ഞാന്‍ തുലോം അജ്ഞനാണ് മഹരാജ്
-അങ്ങനെയാണോ
-അതെ
-അതുപോട്ടെ. പുതിയ വാക്ക് കണ്ടുപിടിക്കാനുള്ള പ്രചോദനമെന്തായിരുന്നു?
-ഗോഘ്‌നന്‍!
-ച്ചാലോ?
-അതുശെരി. അപ്പൊ ബിആര്‍ പത്രദ്വാരമൊന്നും കാണാറില്ലല്ലേ? ഈയിടെയായി പത്രത്തില്‍
 നിറഞ്ഞുനില്‍ക്കണ വാക്കല്ലേ അത്
-ഗോഘ്‌നനോ? അതിനെയൊന്ന് നിഗ്രഹിച്ച് സമാസം പറയാമോ?
-നിഗ്രഹിക്കണോ വിഗ്രഹിക്കണോ?
-രണ്ടും ഒന്നന്നെ
-യാതൊരുവന്‍ ഹേതുവായിക്കൊണ്ടാണോ പശു വധിക്കപ്പെടുന്നത്, ലവന്‍ ബഹുവ്രീഹി
-ഹി ഹ്ഹി. എന്താണാവോ അതിന്റെ അര്‍ത്ഥാന്തരന്യാസം?
-അതിഥി
-അതെങ്ങനെയാണ് അതിഥിക്ക് അങ്ങനെയൊരര്‍ത്ഥം വന്നുഭവിക്കുന്നത്?
-പണ്ടുപണ്ട് വളരെ പണ്ട് ദിനോസറുകള്‍ക്കും ടെര്‍മിനേറ്ററിനുമൊക്കെ മുമ്പ് വീടുകളില്‍ അതിഥികള്‍  വരുമ്പോള്‍ അവരെ സല്‍ക്കരിക്കാന്‍ വേണ്ടി പശൂനെ കശാപ്പ് ചെയ്യാറുണ്ടായിരുന്നത്രേ.
-കൊള്ളാം. എന്നാലും അതൊരു കഠിനപദമായിപ്പോയില്ലേ രാജന്‍? കഥകളിപ്പദത്തേക്കാള്‍ കഠിനം..
-അതൊക്കെ ശരിയായിരിക്കാം. പക്ഷേ ആ പദമാണ് അളിയനൊരു പര്യായപദം കണ്ടെത്താന്‍ എന്നെ    സഹായിച്ചത്..
-അതേതാ പദം?
-കുക്കുടഘ്‌നന്‍!
-കുക്കുടമെന്നാല്‍ കോഴിയല്ലേ
-അതേ
-അളിയനും കോഴിയും തമ്മില്‍ എന്താ ബന്ധം?
-അളിയന്‍ വരുമ്പോഴല്ലേ വീട്ടില് കോഴീനെ കൊല്ലണേ...!!!

Friday, October 2, 2015



കീഴ്ക്കണാമ്പാടിന്റെ ബീപ്പി


അങ്ങനെയായിരിക്കുന്നതായിട്ടുള്ള (എങ്ങനെയിരിക്കുന്നതെന്നു ചോദിക്കരുത്) സന്ദര്‍ഭത്തിങ്കല്‍
ഒരു നട്ടപ്പാതിരയ്ക്ക് നാലും കൂട്ടി മുറുക്കി ഉമ്മറക്കോലായില്‍ കുന്തിച്ചിരിക്കുമ്പോള്‍
എന്‍ബി പരമീശന്‍ നമ്പൂരിക്ക് ഒരു ശങ്ക:
ഈയിടെയായി ശരീരം ഇത്തിരി പൂര്‍ണ്ണിച്ചുവരുന്നുണ്ടോ...
നടക്കുമ്പോള്‍ നടേശനെപ്പോലെ ഒരു കിതപ്പനുഭവപ്പെടുന്നുണ്ടോ...
ബീപ്പി ലേശം കൂടുന്നുണ്ടോ....
ഒരു ശങ്ക തോന്നിയാല്‍ പിന്നെ അടുത്ത ശങ്ക തോന്നുന്നതുവരെ തിരുമേനിക്ക്
ഇരിക്കപ്പൊറുതി കിട്ടില്ല. അതുകൊണ്ട് പിറ്റേന്ന് നേരം പരാപരാപരാ പരമപാഹിമാം എന്നു
പുലര്‍ന്നപ്പോള്‍ തന്നെ കുളിതേവാരാദികള്‍ക്കും പല്ലുതേപ്പാദികള്‍ക്കും
കട്ടങ്കാപ്പ്യാദികള്‍ക്കും മറ്റും അവധി കൊടുത്ത് തിരുമേനി ബൈക്കെടുത്ത് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.
കണ്‍സള്‍ട്ടിങ് റൂമിലേക്ക് കടന്നയുടന്‍ എന്‍ബി ഡോക്ടറോട് പറഞ്ഞു:
സാര്‍, എന്റെ ബീപ്പി ഒന്നുനോക്കണം
മാനോമീറ്ററിലെ മെര്‍ക്കുറി കോളം ഉയര്‍ന്നും താഴ്ന്നും പിന്നേയും ഉയര്‍ന്നും തത്തിക്കളിക്കുന്നത്
നോക്കിയിരിക്കുമ്പോള്‍ ആശങ്കയാല്‍ എന്‍ബിയുടെ ചങ്കിടിക്കുകയായിരുന്നു...
പതിവില്ലാത്തവിധം ഡോക്ടര്‍ തന്റെ മേലാസകലം നിരീക്ഷിക്കുന്നതും എന്‍ബി
കാണുന്നുണ്ടായിരുന്നു....
ധൈര്യം കിട്ടാന്‍ വേണ്ടി എന്‍ബി മനസ്സില്‍ അര്‍ജ്ജുനപ്പത്ത്  ഉരുക്കഴിക്കാന്‍ തുടങ്ങി.
അത് ഏതാണ്ട് ഒരരുക്കായപ്പോഴാണ് ഡോക്ടറുടെ ചോദ്യം:
വല്ലാതെ ധൃതി പിടിച്ചാണോ ഇങ്ങോട്ട് പോന്നത്?
ഇതുകൂടി കേട്ടപ്പോള്‍ എന്‍ബി ഉറപ്പിച്ചു:
ബീപ്പി ക്രമാതീതമായി കൂടിയിട്ടുണ്ട്. അല്ലാതെ ഡോക്ടര്‍
ഇങ്ങനെ ചോദിക്കില്ല..
ഉല്‍ക്കടമായ ഉദ്വേഗത്തോടെ എന്‍ബി ചോദിച്ചു:
-വല്ലാതെ കൂടിയിട്ടുണ്ടോ ഡോക്ടര്‍?
-എന്ത്?
-ബീപ്പി
-നോ നൊ. ഇറ്റ്‌സ് ക്വയ്റ്റ് നോര്‍മല്‍
-അപ്പൊപ്പിന്നെ ഞാന്‍ ധൃതിയിലാണോ വന്നേന്ന് ചോദിച്ചതെന്താ സാർ?
-ടീ ഷര്‍ട്ട് അകം പുറം മറിച്ചിട്ടിരിക്കുന്നതു കണ്ട് ചോദിച്ചതാ !!!

Tuesday, September 15, 2015

തിരുമേനിയോടാ കളി !

കുരുഡോയിലിന്റെ ഉല്പാദനം കുറയുന്നതും തദ്വാരാ അന്താരാഷ്ട്ര വിപണിയില്‍
പെട്രോളിനു വിലവര്‍ദ്ധിക്കുന്നതും തനിക്കൊരു പ്രശ്നമല്ലെന്നും അത് തന്നെ യാതൊരു വിധത്തിലും ബാധിക്കാറില്ലെന്നും എന്‍ബി.
കാരണം ചോദിച്ചപ്പോള്‍ തിരുമേനി പറയുവാ:
ഞാന്‍ അന്നും ഇന്നും എന്നും നൂറുരൂപക്കുതന്നെയാണ്
പെട്രോളടിക്കണത് !!!

Saturday, September 12, 2015

വര്‍ക്കീസ് വര്‍ഷിപ്പ് !

സമയം രാവിലെ 10.15
-ഹലോ, പി എഫ് സെക് ഷനല്ലേ
-അതേ
-എന്‍ ആര്‍ എ ചെയ്യണ കണ്ണന്‍ സാറുണ്ടോ
-ആള്‍ എത്തിയിട്ടില്ലല്ലൊ. ആരാ വിളിക്കുന്നേ?
-ഞാന്‍ വടക്കാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലര്‍ക്കാണ്. ഒരു എന്‍ ആര്‍ ഏയ്ക്ക്
 അപ്പ്‌ളൈ ചെയ്തിരുന്നു. അതിന്റെ പൊസിഷനൊന്നറിയാന്‍ വിളിച്ചതാണ്.
-എന്നാ അയച്ചത്?
-ഏതാണ്ട് ഒരു മാസമായിട്ടുണ്ട്
-കണ്ണനോട് നേരിട്ടുതന്നെ ചോദിക്കയാവും നല്ലത്. കുറച്ചുകഴിഞ്ഞിട്ട് വിളിക്കൂ

10.35
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല
-ആളിന്ന് വന്നിട്ടില്ലേ
-ഉവ്വ്. ചായ കുടിക്കാന്‍ പോയിരിക്ക്യാണ്. ആരാ വിളിക്കുന്നേ?
-ഞാന്‍ കുറച്ചുമുമ്പ് വിളിച്ചിരുന്നു, എന്റെ എന്‍ ആര്‍ ഏ അപ്പ്‌ളിക്കേഷന്റെ കാര്യം അറിയാന്‍ വേണ്ടി
-കുറച്ചുകൂടി കഴിഞ്ഞ് വിളിക്കൂട്ടോ

11.30
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ങ, നേരത്തെ വിളിച്ചയാളാണല്ലേ. സോറീട്ടോ. കണ്ണന്‍ ഇപ്പൊ ഇവിടുണ്ടായിരുന്നു. ഇപ്പൊ ഇവിടില്ല
-അപ്പറഞ്ഞത് മനസ്സിലായില്ല
-പുള്ളിക്കാരന്‍ ശൗചാലയത്തില്‍ പോയതാണെന്നു തോന്നുന്നു.
-അപ്പറഞ്ഞതും മനസ്സിലായില്ല.
-മലയാളത്തില്‍ ടോയ്‌ലെറ്റ് എന്നു പറയും
-ഓ! അതാണല്ലേ. അപ്പൊ ഞാന്‍ പിന്നെ വിളിക്കാം

12.30
-ഹലോ കണ്ണന്‍ സാറുണ്ടോ?
-ഇല്ലല്ലൊ. ഊണുകഴിക്കാന്‍ പോയീന്നു തോന്നണ്
-എത്ര സമയമാണ് നിങ്ങടെ ലഞ്ച് ബ്രെയ്ക്ക്?
-ഒന്നു മുതല്‍ ഒന്നര വരേയും പിന്നെ ഒന്നര മുതല്‍ രണ്ട് വരേയും
-അപ്പൊ ഇനി രണ്ടുമണി കഴിഞ്ഞ് വിളിച്ചാമതി അല്ലേ
-അതാവും നല്ലത്

2.15
-ഹലോ കണ്ണന്‍ സാറുണ്ടോ?
-നേരത്തെ വിളിച്ച ആളാണല്ലേ. കണ്ണന്‍ ഇപ്പൊത്തന്നെ ഇവിടുണ്ടായിരുന്നു.
 സ്റ്റോറീപ്പോയതാണെന്നാ തോന്നണേ
-ശെരി, ഞാന്‍ പിന്നെ വിളിക്കാം

3.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. വട കഴിക്കാന്‍ പോയി.
-എത്ര സമയമെടുക്കും?
-വട കഴിക്കാനോ?
-അല്ലല്ല. തിരിച്ചുവരാന്‍
-നിങ്ങളൊരു കാര്യം ചെയ്യ്. 4 മണിക്ക് വിളിക്ക്. ഞാന്‍ കണ്ണനോട് പറഞ്ഞുവെച്ചേക്കാം.
-താങ്ക് യൂ സര്‍

4.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. എസ്റ്റാബ്ലിഷ്‌മെന്റ് സെക് ഷനീപ്പോയിരിക്ക്യാണ്.
-ഉടനേ വരുമായിരിക്കും അല്ലേ?
-അങ്ങനെ ഒറപ്പ് പറയാന്‍ പറ്റ് ല്ല്യ. പുള്ളിക്കാരന് മെറിറ്റോറിയസ് സര്‍വീസിന് അവാര്‍ഡ് കിട്ടീട്ടുണ്ടേയ്.  അതിന്റെ ഫലകം വാങ്ങാന്‍ പോയതാണ്. എന്തായാലും കുറച്ച്  സമയമെടുക്കും.
-അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാം
-ഓ.കെ

4.50
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-കണ്ണനാണ് സംസാരിക്കുന്നത്.
-ഓ മൈ ഗോഡ്! സാറിനെയൊന്ന് കോണ്‍ടാക്റ്റ് ചെയ്യാന്‍ ഞാന്‍ രാവിലെ മുതല്‍ ട്രൈ
 ചെയ്‌തോണ്ടീരിക്ക്യായിരുന്നു.
-ങ! എന്നോട് കൃഷ്‌ണേട്ടന്‍ പറഞ്ഞായിരുന്നു. എന്‍ ആര്‍ ഏ-ടെ കാര്യം അറിയാനല്ലേ
-ഇതു വരെ വിളിച്ചോണ്ടിരുന്നത് അതിനായിരുന്നു. പക്ഷേ ഇപ്പൊ വിളിച്ചത് അതിനല്ല.
 മറ്റൊരു കാര്യം അറിയാനാണ്.
-വാട്ട് ഷാല്‍ ഐ ഡൂ ഫോര്‍ യൂ? ടെല്‍ മീ. എന്താണ് അറിയേണ്ടത്?
-നിങ്ങടെ ആപ്പീസിലൊരു ജോലി തരാക്കാന്‍ എന്താണൊരു വഴി? !!!


Friday, September 4, 2015

ലഘുതമ സാധാരണ ഗണിതം
   
-കേട്ടോ ബീആര്‍, പുറമേനിന്നു നോക്കുന്നവര്‍ക്ക് നമ്മുടെ കൃഷ്‌ണേട്ടന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും  വിചിത്രമായി തോന്നിയേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അവയ്ക്കുപിന്നില്‍
വലിയ ലോജിക്കുണ്ടായിരിക്കും.
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കാര്യമാണോ കണ്ണന്‍ പറഞ്ഞോണ്ടുവരുന്നത്. അത് ലോകം മുഴുവന്‍  അറിഞ്ഞതാണ്. പുതിയതുവല്ലതുമുണ്ടെങ്കില്‍ പറയൂ
-കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക് ചെയ്യുന്നത് ബിആര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
-ഇല്ല
-എന്നാല്‍ ശ്രദ്ധിക്കണം
-അതെന്താ. എല്ലാവരും ചെയ്യുന്നതുപോലെ തന്നെയല്ലേ കൃഷ്‌ണേട്ടനും ചെയ്യണത്?
-അതൊക്കെ ശെരി തന്നെ. പക്ഷേ ചെക്കിങ്ങ് കഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ വക മറ്റൊരു ചെയ്ത്തുണ്ട്
-അതെന്തുവാ?
-ആറിഞ്ച് നീളമുള്ള വലിയ ടാഗുപയോഗിച്ചാണ് കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് തുന്നിക്കെട്ടുന്നത്.  ബണ്ടിലിന്റെ ലെഫ്റ്റ് ഹാന്‍ഡ് കോര്‍ണറില്‍ പോക്കര്‍കൊണ്ട് തുളയിടും. പിന്നെ അതിലൂടെ ടാഗ്  കടത്തി കടുംകെട്ടിടും. അതു കഴിയുമ്പോളാണ് കൃഷ്‌ണേട്ടന്റെ വിചിത്ര പ്രവൃത്തി.
-ച്ചാല്‍?
-കീശയില്‍നിന്നും മീശവെട്ടണ കത്രിക പുറത്തെടുത്ത് ടാഗിന്റെ രണ്ടറ്റത്തുമുള്ള
മെറ്റല്‍ സ്ട്രിപ്‌സ് കട്ട്  ചെയ്‌തെടുക്കും. എന്നിട്ട് അത് രണ്ടും ഒരു തകരച്ചെപ്പിലിട്ട് ഭദ്രമായി അടച്ചുവെക്കും!
-അതെന്തിനാ?
-ഞാനും ഈ ചോദ്യം കുറേ നാള്‍ മനസ്സിലിട്ടുരുട്ടിക്കൊണ്ടുനടന്നു. ഒടുവില്‍ വീര്‍പ്പുമുട്ടിയപ്പൊ
 കൃഷ്‌ണേട്ടനോടുതന്നെ ചോദിച്ചു. അപ്പൊ പുള്ളിക്കാരന്‍ പറയ്യ്യാണേയ്: ''അതേയ് കണ്ണാ, നമ്മള്‍ എന്തു ജോലി ചെയ്താലും അതിനൊരു കണക്കുവേണം''.
-അതിന് ജോലീടെ കണക്കും ടാഗിന്റെ സ്ട്രിപ്പും തമ്മില്‍ എന്താ ബന്ധം?
-ഇതേ ചോദ്യം തന്നെയാണ് ഞാനും ചോദിച്ചത്. അതിന് കൃഷ്‌ണേട്ടന്റെ മറുപടി ഇതായിരുന്നു:
 ''അതേയ് കണ്ണാ, റിട്ടയര്‍ ചെയ്യുന്ന ദിവസം ഈ തകരച്ചെപ്പുതുറന്ന് അതില്‍ എത്ര മെറ്റല്‍
 സ്ട്രിപ്പുണ്ടെന്ന് വെറുതേ എണ്ണിനോക്ക്യാ മതി. അതിനെ രണ്ടുകൊണ്ട് ഹരിച്ചാല്‍
 സര്‍വീസിലിരിക്കുമ്പൊ ഞാന്‍  എത്ര മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക്‌ചെയ്തിട്ടുണ്ട് എന്നതിന്റെ
 കൃത്യമായ കണക്ക് കിട്ടും'' !!!

Wednesday, August 26, 2015

കീഴ്ക്കണാമ്പാട് !

റിക്രിയേഷന്‍ ക്ലബ്ബില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്.
'തിരുവോണപ്പുലരിതന്‍' എന്നു തുടങ്ങുന്ന പാട്ട് ഷീബ അതിമനോഹരമായി ആലപിക്കുന്നു.
'തിരുമേനിയെഴുന്നെള്ളും സമയമായി' എന്ന ലൈനെത്തിയതും അകത്തേയ്ക്ക് വരേണ്ടതിനുപകരം എന്‍ബി ണീറ്റ് പൊറത്തേക്കാ പോയി !!!

കീഴ്ക്കണാമ്പാട് നമ്പൂതിരിപ്പാട് എന്നല്ലാതെ  എന്താണ്‌ നമ്മള്‍  ഈ തിരുമേനിയെ വിളിക്കുക???


Tuesday, August 25, 2015

എ പെര്‍മനെന്റ് സൊലൂഷന്‍

ഒരാള്‍ പറഞ്ഞുകേട്ട കഥയാണ്.
അല്ലാതെ ഇതിനു സിആര്‍ ബാബുവുമായി യാതൊരു ബന്ധവുമില്ല.
ഇനി അഥവാ ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയാല്‍ അത് അത് സ്വാഭാവികം മാത്രമാണ്.
കഥയിങ്ങനെ:

തൃശ്ശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂന്ന് ബില്‍ഡിങ്ങുകളില്‍ ഭയങ്കരമായ തോതില്‍
അണ്ണാന്മാരുടെ ശല്യം.
ച്ചാല്‍ അണ്ണാന്മാരെ തട്ടിത്തടഞ്ഞിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.

കെട്ടിടങ്ങളില്‍ ഒന്ന് ഒരു കല്യാണമണ്ഡപമായിരുന്നു. മറ്റൊന്ന് ഒരു സിമന്റ് ഗോഡൗണ്‍. പിന്നെയൊരു കൃസ്ത്യന്‍ പള്ളി.

അണ്ണാന്മാരെ ഓടിക്കാന്‍ മറ്റൊരു വഴിയും കാണാതെവന്നപ്പോള്‍ കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥന്‍ പൊള്ളാച്ചിയില്‍നിന്ന് ഒരു സംഘം കരിമ്പൂച്ചകളെ കൊണ്ടുവന്ന് പരീക്ഷിച്ചുനോക്കി.
നേരിയ ഫലമുണ്ടായെങ്കിലും പൂച്ചകള്‍ അവിടത്തെ കസേരകളൊക്കെ വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍കൂര്‍ നോട്ടീസുപോലും കൊടുക്കാതെ ഉടമസ്ഥന്‍ അവയെ പിരിച്ചുവിട്ടു.
പൂച്ചകള്‍ സ്ഥലം വിട്ടതും അണ്ണാന്മാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തിരിച്ചെത്തി.

സിമന്റ് ഗോഡൗണ്‍കാരന്‍ വിശാലമനസ്‌കനായ ഒരു അഹിംസാവാദിയായിരുന്നു.
അദ്ദേഹം അണ്ണാന്മാരെയെല്ലാം കെണിവെച്ചുപിടിച്ച് അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍
കൊണ്ടുചെന്ന് വിടുകയാണ് ചെയ്തത്. പക്ഷേ ഓരോ ദിവസം കഴിയുംതോറും പോയ അണ്ണാന്മാരെല്ലാം ഇന്‍സ്റ്റാള്‍മെന്റായി തിരിച്ചെത്താന്‍ തുടങ്ങി.

എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ പള്ളിക്കാര്‍ക്ക് ഒട്ടും തന്നെ
അദ്ധ്വാനിക്കേണ്ടിവന്നില്ല.
അവര്‍ ചെയ്തത് ഇത്രമാത്രം:
ഒരു ദിവസം എല്ലാ അണ്ണാന്മാരേയും പിടിച്ച് മാമോദീസ മുക്കി അല്‍മായന്മാരാക്കി.....
അതില്‍ പിന്നെ ആണ്ടിൽ ഈസ്റ്ററും ക്രിസ്തുമസ്സുമൊഴികെ ഒരൊറ്റദിവസവും അവയെ പള്ളിപ്പരിസരത്തൊന്നും കണ്ടിട്ടില്ല !!!

Sunday, August 16, 2015

പൊയ് വെടി
കഴിഞ്ഞ ദിവസം ബിആറിനേയും പ്രദീപിനേയും കണ്ടപ്പോള്‍
വരാനിരിക്കുന്ന ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍
ആര്‍ കണ്ണന്‍ അര്‍ത്ഥംവെച്ച് പറഞ്ഞു:
-33 കൊല്ലത്തെ സര്‍വീസ് കഴിഞ്ഞവരെല്ലാം സ്വയം പിരിഞ്ഞുപോവുന്നതാണ് നല്ലത്...
ദേഷ്യം വന്ന പ്രദീപ് ചോദിച്ചു:
-പോയില്ലെങ്കില്‍ താന്‍ എന്തോ ചെയ്യും?
-സ്വയം പിരിഞ്ഞുപോയില്ലെങ്കില്‍ സാധാരണ ചെയ്യാറുള്ളതെന്തോ അതങ്ങ് ചെയ്യും. അത്രന്നെ.
-ച്ചാലോ?
-ആകാശത്തേക്ക് വെടി വെക്കും !!!

Wednesday, August 12, 2015



Special Discount !!!

R Kannan offers comrade V.Sreekumar a ‘fabulous discount’ of 30% 

for a Kuthampully Kasavumund having a price tag of Rs.1000. 

Earlier, he had given Sreekumar Rs.300 towards 

local body election fund. 

Then what would be the ‘actual price’ of the kasavumund?

Saturday, July 25, 2015

എ സര്‍കംസ്റ്റാന്‍ഷ്യല്‍ എവിഡെന്‍സ്

-ഹലോ,  ആരാണിത് രവീന്ദ്രന്‍ സാറോ? എവിടെയോ യാത്ര പോയിട്ട് വരുന്നതുപോലുണ്ടല്ലൊ. 
 എവിടെപ്പോയതാണ്?
-ഞങ്ങള്‍ടെ കുടുംബവക്കീലിനെയൊന്നു കാണാന്‍ പോയതാ
-എന്താ വിശേഷിച്ച്?
    വിശേഷമൊക്കെ ഇതിലുണ്ട് എന്നും പറഞ്ഞ് എംജിആര്‍ ഒരു കവറെടുത്ത് ബിആറിന്റെ കൈയില്‍ തന്നു. അതു തുറന്നു വായിച്ചുനോക്കിയ ബിആര്‍ അന്തം വിട്ടുപോയി.
-അയ്യോ. ചേച്ചി വീണ്ടും സാറിനെതിരെ ഡൈവോഴ്‌സ് പെറ്റീഷന്‍ കൊടുത്തോ?
-അതേന്നേയ്. അതും ഈ വയസ്സുകാലത്ത്.
-ഇതിപ്പോള്‍ എത്രാമത്തെ തവണയാ?
-നാലാമത്തെ
-മുമ്പത്തെപ്പോലെ ഊരിപ്പോരാന്‍ പറ്റ്വോ? വക്കീല്‍ എന്തു പറഞ്ഞു?
-വകുപ്പ് അല്പം കടുത്തതാണെന്നു പറഞ്ഞു
-ഉവ്വ്വോ? എന്താണ് ചാര്‍ജ്?
-വിശ്വാസവഞ്ചന. കൊടും ചതി..
-പെറ്റീഷന്‍ കൊടുക്കാന്‍ മാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഒന്നുമുണ്ടായില്ല. ആ പെണ്ണിന്റെ സംഗീതഭ്രമം പറ്റിച്ച പണിയാണ്..
-ഏത് പെണ്ണിന്റെ?
-മകള് ജോലിക്കുപോവുമ്പൊ കുട്ടിയെ നോക്കാന്‍ വേണ്ടി ഒരു ഹോം നേഴ്‌സിനെ വെച്ചിരുന്നു.
 വല്ലാത്തൊരു സംഗീതക്കമ്പക്കാരി.
-എന്നിട്ട്?
-ഒന്നും പറയണ്ടെന്റെ ബിആര്‍. ഒരു ദിവസം ഉച്ചക്ക് ബ്രെഡും പഴവും വാങ്ങാന്‍ വേണ്ടി
 ഞാനൊന്നു പുറത്തേക്കിറങ്ങി. തിരിച്ചുവരുമ്പോള്‍ ഭാര്യ പുറത്ത് പട്ടിക്ക് തീറ്റ
 കൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഞാന്‍ വരുന്നത് അവള്‍ കണ്ടില്ല. ഞാന്‍ അകത്തുകേറി
 2 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവളെത്തുകയും ചെയ്തു. എത്തിയതാകട്ടെ,
 ഹോം നേഴ്‌സിന്റെ ഒരു മൂളിപ്പാട്ട് കേട്ടുകൊണ്ടും...പിന്നീടുണ്ടായ ജകപൊക ആയിരം നാവുള്ള അനന്തനാരായണസ്വാമിക്കുപോലും പറയാന്‍ പറ്റുമെന്നു തോന്നണ് ല്ല്യാ.
 ആന്‍ഡ് ഇറ്റ് കള്‍മിനേറ്റഡ് ഇന്‍ ദിസ് ഡൈവോഴ്‌സ് നോട്ടീസ്!
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍. ആ പെണ്ണൊരു മൂളിപ്പാട്ട് പാടിയതിന്
എന്തിനാണ് ചേച്ചി സാറിനെ ഡൈവോഴ്‌സ് ചെയ്യണത്?
-ബട്ട് ദാറ്റ്‌സ് വാട്ട് ഹേപ്പെന്‍ഡ്
-ദുരൂഹം. ദുരൂഹം..... ആട്ടെ. ഏതു പാട്ടാണ് ആ പെണ്ണ് പാടിയതെന്ന് ഓര്‍മ്മയുണ്ടോ?
-തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടേ...
 തൂവല്‍കിടക്ക വിരിച്ചോട്ടേ...  !!!

Tuesday, July 21, 2015

നിത്യാഭ്യാസം

അന്നുച്ചക്ക് ബിആര്‍ അസോസിയേഷന്‍ ഹാളില്‍ ചെല്ലുമ്പോള്‍ ആര്‍ കണ്ണനും സിപ്രനും
തമ്മില്‍ എന്തോ അടക്കിപ്പിടിച്ച് സംസാരിക്കുകയാണ്:
-കണ്ണന്‍ എന്താണീ പറയണത്. കൃഷ്‌ണേട്ടന്‍ ഇത്രനാളും ഇതേപ്പറ്റി ചിന്തിച്ചിട്ടേയില്ല.
ഇനീപ്പൊ നടക്ക്വോ?
-സിപ്രന് എപ്പോഴും ഒരുതരം നെഗറ്റീവ് ചിന്താഗതിയാണ്. കൃഷ്‌ണേട്ടന് ഇനിയും
നാലഞ്ചുകൊല്ലത്തെ സര്‍വീസില്ലേ. ആഞ്ഞുപിടിച്ചാല്‍ നടക്കുമെന്നുതന്നെയാണ്
എന്റെ മനസ്സ് പറയുന്നത്.
-എന്താണാവോ താങ്കളുടെ ഈ ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനം?
-ഈയിടെയായി കൃഷ്‌ണേട്ടന്‍ നന്നായി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. അതുതന്നെ.
 മിക്കപ്പോഴും അസോസിയേഷന്‍ ഹാളിലിരുന്നാണ് പ്രാക്റ്റീസ്.
-അപ്പൊ സെക് ഷനീപ്പോവാറില്ലേ
-വല്ലപ്പോഴും പോവും
-അപ്പൊ സെക് ഷനിലെ വര്‍ക്കോ?
-രണ്ടിലൊന്നറിഞ്ഞിട്ടുമതീന്നാ തീരുമാനം
-രണ്ടു കല്പിച്ചിറങ്ങിയിരിക്കയാണെന്നര്‍ത്ഥം
-എന്നും പറയാം
             ഉദ്വേഗം അതിന്റെ പരമകാഷ്ടത്തിലെത്തിയപ്പോള്‍ ബിആര്‍ ഇടപെട്ടു:
-ആര്‍ കണ്ണന്‍, നിങ്ങള്‍ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്?
കൃഷ്‌ണേട്ടന്‍ എസ് എ എസ്സോ മറ്റോ എഴുതാന്‍ പോണുണ്ടോ?
-ഉവ്വ. കൃഷ്‌ണേട്ടന്റെ പട്ടിയെഴുതും എസ് എ എസ്സ്.
സ്വല്പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ ഏതു ബുദ്ദൂസിനും പാസാകാവുന്ന പരീക്ഷയാണതെന്ന്
തൊണ്ടിസഹിതം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
-അപ്പറഞ്ഞത് പരോക്ഷമായി എനിക്കിട്ടൊന്ന് വെച്ചതല്ലേ
-അല്ല. പ്രത്യക്ഷമായിത്തന്നെയാണ്!
-ശെരി. അതുപോട്ടെ. കൃഷ്‌ണേട്ടന്‍ സെക് ഷനീപ്പോലും പോവാതെ അസോസിയേഷന്‍
 ഹാളിലിരുന്ന് പ്രക്റ്റീസ് ചെയ്യുന്നുണ്ടെന്നും ആഞ്ഞുപിടിച്ചാല്‍ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ്
 നടക്കുമെന്നുമൊക്കെ പറയുകണ്ടായല്ലൊ
-ഉവ്വ്. എനിക്കുറപ്പുണ്ട്. റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് കൃഷ്‌ണേട്ടന്‍ ലക്ഷ്യത്തിലെത്തുക തന്നെ
 ചെയ്യും.
-ഏതാണ് ആ ലക്ഷ്യം?
-നാവിന്റെ തുമ്പുകൊണ്ട് കൈമുട്ടില്‍ തൊടുക !!!


Saturday, June 27, 2015

0 4 8 7

ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നാം നിലയിലേക്കിറങ്ങിയ ബിആര്‍ കണികണ്ടത്
കടന്നല് കുത്തിയാലെന്നപോലത്തെ മുഖവുമായി അസോസിയേഷന്‍ ഹാളില്‍നിന്ന് പുറത്തേക്ക് വരുന്ന കണ്ണനെയാണ്.
ബിആറിനെ കണ്ടിട്ടും കണ്ണന്‍ കണ്ട ഭാവം വെക്കുന്നില്ല.
കണ്ണന്റെ പിന്നാലെ വന്ന സിപ്രനെ തടഞ്ഞുനിര്‍ത്തി ബിആര്‍ കഥകളിഭാഷയില്‍ ചോദിച്ചു;
എന്തുപറ്റി?
സിപ്രന്‍ പ്രകാശമായി സ്വകാര്യം പറഞ്ഞു:
ഇനി ഒന്നും പറ്റാനില്ല ബിആര്‍. എല്ലാവരും കൂടി കണ്ണനെ എടുത്തിട്ട് പെരുമാറുകയായിരുന്നു.
ലെഫ്റ്റ് ആന്റ് റൈറ്റ് ഫയറിങ്ങായിരുന്നു.
-എല്ലാവരും എന്നുവെച്ചാല്‍?
-ഹരിയേട്ടന്‍, കൃഷ്‌ണേട്ടന്‍, പറളി കിറളി, എന്‍ബി കിന്‍ബി, ബാലു കീലു എന്നുവേണ്ട,
ശ്രീകുമാര്‍ ഒഴികെ എല്ലാവരും എന്നുതന്നെ പറയാം.
സിആര്‍ ബാബൂന്റെ വെടിവെപ്പിലാണ് കണ്ണന്‍ വീണുപോയത്.
-അതെന്തേ?
-അതോ. കാര്യമെന്തെന്നുപോലുമറിയാതെയായിരുന്നു ബാബൂന്റെ ഫയറിങ്ങ്!
-എന്നുവെച്ചാല്‍?
-ഒന്നിനുപുറകെ ഒന്നായി സകലരും കണ്ണനെ ചീത്തവിളിച്ചുകൊണ്ടിരിക്കുന്നതു
കണ്ടുകൊണ്ടാണ് ബാബു അസോസിയേഷന്‍ ഹാളിലേക്ക് വരുന്നത്. കാര്യമെന്താണെന്നു
തിരക്കാനൊന്നും പുള്ളിക്കാരന്‍ പോയില്ല. കൊടുത്തൂ കണ്ണനിട്ട് നൂറുവാക്കില്‍ കവിയാത്ത
ഒരു ഉപഹാരം! അതു കേട്ടതും കണ്ണന്‍ രണ്ടു കാതും പൊത്തിക്കൊണ്ട് ഒരോട്ടമാണ്!
-ശെരിശെരി. അതു പോട്ടെ. ഫയറിങ്ങിന്റെ കാരണം സിപ്രന് പിടികിട്ടിയോ?
-ഉവ്വല്ലോ. സത്യം പറഞ്ഞാല്‍ കണ്ണന്‍ അര്‍ഹിക്കുന്നതുതന്നെയാണ് അയാള്‍ക്ക് കിട്ടിയത്.
-ച്ചാലോ?
-അല്ലെങ്കില്‍ ബിആര്‍ തന്നെ പറയൂ. ആരെങ്കിലും ഇക്കാലത്ത് ലാന്റ്‌ഫോണ്‍ സെറ്റ് വാങ്ങ്വോ?
-ലാന്റ് ഫോണോ? ഇക്കാലത്തോ? ഇല്ല
-ഇല്ലല്ലൊ. ഇനി വാദത്തിനുവേണ്ടി  വാങ്ങിയെന്നിരിക്കട്ടെ. മിണ്ടാതങ്ങിരുന്നാല്‍ പോരായിരുന്നോ? സഹരാജന്‍ നായരുടെ അനുഭവം മുന്നിലുള്ളപ്പൊ അത് അസോസിയേഷന്‍ ഹാളില്‍   എഴുന്നെള്ളിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ കണ്ണന് ?

Sunday, May 3, 2015

നാമംഗലത്തെ ചെറിയ കോഴിത്തമ്പുരാന്‍

നാമംഗലത്തെ കോളിഫ്‌ളവറുകളുടെ വിളവെടുപ്പു കഴിഞ്ഞതിന്റെ പിറ്റേന്ന് അസോസിയേഷന്‍ ഹാളിലിരിക്കവേ ടെക്‌നിക്കല്‍ അഡൈ്വസര്‍ ആന്റോ എന്‍ബിയോട് ചോദിച്ചു:
-എന്നാപ്പിന്നെ നമുക്ക് അടുത്ത പ്രോജക്റ്റ് തൊടങ്ങ്വല്ലേ?
-വിരോധല്ല്യ. തൊടങ്ങാം. എന്താ പ്രോജക്റ്റ്?
-കോഴിവളര്‍ത്തല്‍
-കൊള്ളാം. എന്നിട്ടുവേണം ആളുകള്‍ എന്നെ കോഴിത്തിരുമേനീന്ന് വിളിക്കാന്‍
-ആളുകള് എന്തെങ്കിലും വിളിക്കട്ടെ. സാറ്് വിളി കേക്കാണ്ടിരുന്നാ മതി
-ശെരി. പ്രോജക്റ്റ് റിപ്പോര്‍ട്ട് റെഡിയാണോ?
-റെഡ്ഡി
-ഇന്‍ഫ്രാസ്ട്രക്ച്ചര്‍?
-റെഡ്ഡി
-എന്താണൊരു ദ്വിത്വപ്രയോഗം
-ഒറപ്പിനുവേണ്ടിയാണ്
-കോഴിക്കൂട് റെഡിയാണോ
-അതും റെഡ്ഡി
-എവിടുന്നാ?
-കോഴിക്കോട്ന്ന്
-എന്താ വെല?
-പതിനായിരം
-അപ്പൊ ഏസിയായിരിക്കും അല്ലേ
-അതെയതെ
-എത്ര കോഴിക്ക് താമസിക്കാന്‍ പറ്റും?
-30 കോഴിക്ക്
-30 കോഴിക്ക് എന്താ വെല
-ഒന്നിനു 30 വീതം
-അത് ലാഭാണല്ലൊ. എങ്കിലോ പണ്ട് എന്ന മട്ടില്‍ റിപ്പോര്‍ട്ട് തുടരൂ ആന്റോ എന്ന രാമ!
-ഡെലിവറി കഴിഞ്ഞ് മുപ്പതാം ദിവസം കോഴികള്‍ മുട്ടയിടാന്‍ തുടങ്ങും.
-കോഴിമുട്ട തന്നെയല്ലേ
-അതതെ
-ദിവസം എത്ര വീതം?
-നോര്‍മലി ഒരു കോഴി ഒരു ദിവസം ഒരു മുട്ടയിടും. ചിലപ്പോള്‍ ഒന്നില്‍ കൂടുതലും ഇട്ടേക്കാം.
-ഒരു മൊട്ടക്കിപ്പൊ എന്താ വെല?
-2.30 ആണ് കമ്പോളനെലവാരം
-അപ്പൊ നല്ല വരുമാനാണല്ലൊ. ഇന്‍കംടാക്‌സ് കൊടുക്കേണ്ടിവര്വോ?
-അതു വേണ്ടിവരില്ല. സ്രോതസ്സില്‍ കിഴിച്ചാ മതി
-ബെസ്റ്റ് ഐഡിയ. എന്നാപ്പിന്നെ നാളെത്തന്നെ കോഴികളോട് വരാന്‍ പറയൂ.
    പിറ്റേന്നുതന്നെ കോഴികളെത്തി. കമ്മ്യൂണിസ്റ്റ് ചൈനയില്‍നിന്ന് ഇറക്കുമതി
ചെയ്തവയെന്ന് തോന്നിപ്പിക്കുംവിധം നല്ല ചുവന്നുതുടുത്ത  കോഴിക്കുട്ടികള്‍.
    29 ദിവസം കഴിഞ്ഞവാറെ മുപ്പതാം ദിവസമെത്തി.
തിരുമേനി ആകാംക്ഷയോടെ കോഴിക്കൂട്ടില്‍ചെന്ന് തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല!
വിവരം ആന്റോയെ വിളിച്ചുപറഞ്ഞു.
ആന്റോ പറഞ്ഞു:
-അത് കാര്യാക്കണ്ട. 5 ദിവസം ഗ്രേസ് ടൈം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.
-ആര്? കോഴികളോ?
-അല്ല. വെണ്ടര്‍ മേനോന്‍
31.... 32..... 33... 34.... 35: ഓരോ ദിവസവും രാവിലെ തിരുമേനി കോഴിക്കൂട്ടില്‍ ചെല്ലും.
തലയിട്ടു നോക്കും. കോഴികളുടെ മൂഡ് പരിശോധിക്കും. കിം ഫലം? ഒരൊറ്റ മുട്ട കിട്ടിയില്ല.
മുപ്പത്തഞ്ചാം ദിവസം വൈകീട്ട് എന്‍ബി ആന്റോയെ വിളിച്ചു:
-അതേയ്, ആന്റോ എന്ന രാമ! നാളെയാണ് ക്രൂഷ്യല്‍ ഡേറ്റ്. നാളെ മുട്ട കിട്ടിയില്ലെങ്കില്‍ തന്നെ ഞാന്‍ പിരിച്ചുവിടും.
-അത് വേണ്ടിവരില്ല സര്‍.
-ഒറപ്പാണോ?
-ഒറപ്പ്
-കിട്ടിയില്ലെങ്കിലോ?
-സാറിന്റെ പേര് എന്റെ പട്ടിക്കിട്ടൊ
    ഒടുവില്‍ ആ വിധിനിര്‍ണ്ണായക ദിനമെത്തി.
പതിവുപോലെ തിരുമേനി കോഴിക്കൂട്ടില്‍ തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല.
മൂഡ് പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ കോഴികള്‍ നാണത്തോടെ പിന്മാറി.
    തിരുമേനിക്ക് ആന്റോയോട്് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ. ശപ്പനെ പിരിച്ചുവിട്ടിട്ടുതന്നെ ബാക്കി കാര്യം.
തിരുമേനി ഈര്‍ഷ്യയോടെ തിരിച്ചുനടന്നു.
ഒരു നാലഞ്ചടി നടന്നാറെ അതാ പുറകില്‍നിന്നൊരു നീണ്ട കൂവല്‍: പൂ........യ്!
ആരവിടെ? തിരുമേനി തിരിഞ്ഞുനോക്കി.
സമീപത്തെങ്ങും ആരുമില്ല.
വെറുതെ തോന്നിയതായിരിക്കും. തിരുമേനി വീണ്ടും തിരിച്ചുനടന്നു.
അപ്പോള്‍ അതാ പുറകില്‍നിന്നും വീണ്ടും അതേ കൂവല്‍: പൂ........യ്!
    ഞെട്ടിത്തിരിഞ്ഞുനോക്കിയ തിരുമേനി ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചുപോയി.
കൂട്ടിനകത്തെ കോഴികള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് തിരുമേനിയെ കൂവുകയായിരുന്നു!
എങ്ങനെ കൂവാതിരിക്കും!
മുപ്പതില്‍ മുപ്പതും പൂവന്‍ കോഴികളായിരുന്നു!!!

   

Tuesday, April 21, 2015

അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസ്

-ഹലോ, കണ്ണനല്ലേ
-ങ! എന്താ കൃഷ്‌ണേട്ടാ?
-കണ്ണന്‍ അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസിന്റെ റിട്ടേണ്‍ കൊടുത്തായിരുന്നോ?
-ഉവ്വല്ലോ. കൃഷ്‌ണേട്ടന്‍ കൊടുത്തില്ലേ?
-ഇല്ല്യ. എനിക്ക് അതിലൊരു സംശയം.
-എന്താണ്?
-അസെറ്റ്‌സിന്റെ കോളത്തില്‍ എന്താ എഴുതാന്ന്. ഒരു തേക്കുണ്ടായിരുന്നതാണെങ്കില്
 വിറ്റും പോയി.
-അതൊന്നും എഴുതണ്ട എന്റെ കൃഷ്‌ണേട്ടാ.
-പിന്നെ എന്തെഴുതും?
-ഞാന്‍ നോക്കീട്ട് കൃഷ്‌ണേട്ടന്റെ അസെറ്റ് കോളം പൂരിപ്പിക്കാന്‍ വളരെ എളുപ്പാണ്.
-എങ്ങനെ?
-ആ മണ്ടന്‍ ബിആര്‍ കൊല്ലം തോറും കൃഷ്‌ണേട്ടന്റെ സിആറില്‍ എഴുതാറുള്ള കാര്യം
 ഓര്‍ത്താല്‍പ്പോരേ?
-എന്താണത്...
-'ഹി ഈസ് ആന്‍ അസെറ്റ് റ്റു ദ ഓഫീസ്''!
-അതു ശെരിയാണല്ലോ. ഞാന്‍ അത് മറന്നുപോയിട്ടോ. താങ്ക്യൂ കണ്ണാ.
-നോ മെന്‍ഷന്‍ പ്ലീസ്. ഇറ്റ്‌സ് മൈ പ്ലെഷര്‍. അതുപോട്ടെ. ഇനി ലയബിലിറ്റിയെപ്പറ്റി
 സംശയമൊന്നുമില്ലല്ലൊ?
-ഇല്ലില്ല. അതെനിക്ക് കൃത്യമായിട്ടറിയാം
-ഓകെ ദെന്‍. ബായ്
-ബായ്
        ഫോണ്‍ കട്ട് ചെത കൃഷ്‌ണേട്ടന്‍ പിന്നെ ഒരു നിമിഷം പാഴാക്കാതെ റിട്ടേണ്‍ ഫോമെടുത്ത്പൂരിപ്പിച്ചു:
അസെറ്റ്    : സെല്‍ഫ്  (സിആര്‍ എന്‍ക്‌ളോസ്ഡ്)
ലയബിലിറ്റി : ഭാര്യ (ഒന്ന്)  !!!

Saturday, April 18, 2015

കൃഷ്‌ണേട്ടന്റെ അവര്‍ ഗ്ലാസ്സ്

വര്‍ഗ്ഗശത്രുവുമായി കൂട്ടുചേരാനുള്ള ശ്രീകുമാറിന്റെ അടവുനയത്തിനെതിരെ അസോസിയേഷന്‍ ഹാളിലിരുന്ന് മറുതന്ത്രം മെനയുകയായിരുന്നു കണ്ണനും സിപ്രനും ബാലുവും കൂടി.
അന്നേരമാണ് അപരിചിതനായ ഒരാള്‍ അങ്ങോട്ടു കേറിച്ചെല്ലുന്നത്.
കണ്ണന്‍ അയാളോട് ചോദിച്ചു: ആരാ, എന്താ?
-ഞാന്‍ കേച്ചേരീന്ന് വരികയാണ്. എംഡി കൃഷ്‌ണേട്ടനെ ഒന്നു കാണണമായിരുന്നു
-വല്ല തേക്ക് കച്ചവടത്തിനുമാണോ? എങ്കില്‍ ഇപ്പൊത്തന്നെ സ്ഥലം കാലിയാക്കിക്കോളൂ.
പാര്‍ട്ടിയോടാലോചിക്കാതെ തേക്കുവിറ്റതിന് കൃഷ്‌ണേട്ടനെതിരെ ഒരു നടപടി കഴിഞ്ഞതേയുള്ളൂ.
-ഏയ്. അതല്ല. എന്റെ പിഎഫിന്റെ കാര്യം ഒന്നു പറയാനാണ്.
 അപ്പോള്‍ സിപ്രന്‍ പറഞ്ഞു: കൃഷ്‌ണേട്ടന്‍ ഇപ്പൊ നാലാം നെലേല്ണ്ടാവും.
വേഗം പോയിനോക്കിക്കോളൂ.
ആഗതന്‍ പോകാനൊരുങ്ങുമ്പോളാണ് ഹാളിന്റെ സൈഡില്‍ ഇട്ടിട്ടുള്ള ടേബിളില്‍ കൃഷ്‌ണേട്ടന്റെവെള്ളംകുപ്പിയിരിക്കുന്നത് കണ്ണന്റെ ശ്രദ്ധയില്‍ പെട്ടത്.
കുപ്പിയിലേക്കും വാച്ചിലേക്കും മാറിമാറി നോക്കിയ ശേഷം കണ്ണന്‍ ആദ്യം ഇങ്ങനെ
ആത്മഗതംപറഞ്ഞു: ഇപ്പൊ സമയം നാലേകാല്. അപ്പൊ ഇത് നാലാമത്തെ കുപ്പി....
അനന്തരം പ്രകാശമായി ആഗതനോട്് പറഞ്ഞു; വേണ്ട. ഇനീപ്പൊ മോളീപ്പോയിട്ട് കാര്യല്ല്യ.
കൃഷ്‌ണേട്ടന്‍ വീട്ടീപ്പോയിട്ട്ണ്ടാവും. താങ്കള്‍ ഇന്‍ട്ര് പോയി നാളൈ വരൂ.
മനസ്സില്ലാമനസ്സോടെ പതുക്കെപ്പതുക്കെ അയാള്‍ പോയി.
തീര്‍ത്തും പോയിക്കഴിഞ്ഞപ്പോള്‍ സിപ്രന്‍ കണ്ണനോട് ചോദിച്ചു: അതേയ്, കൃഷ്‌ണേട്ടന്‍
വീട്ടീപ്പോയിട്ട്ണ്ടാവുംന്ന് എന്താ ഇത്ര ഒറപ്പ്?
-ഇറ്റ്‌സ് വെരി സിമ്പ്ള്‍ മൈ ഡിയര്‍ സിപ്രന്‍.
-ടെല്‍മീ ഹൗ
-ഇപ്പൊ സമയം എത്രയായി?
-നാലേകാല്
-കൃഷ്‌ണേട്ടന്റെ വെള്ളം കുപ്പി നോക്കൂ. അതില്‍ വെള്ളം വല്ലതും ബാക്കിയുണ്ടോ?
-ഒരു തുള്ളിയില്ല
-അതുതന്നെയാണ് എന്റെ ഒറപ്പിന്റെ അടിസ്ഥാനം.
-മനസ്സിലായില്ല
-എന്റെ സിപ്രാ. നാല് കുപ്പി വെള്ളം കുടിക്കാന്‍ വേണ്ടി മാത്രമാണ്  കൃഷ്ണേട്ടന്‍ ആപ്പീസില്‍ വരുന്നത് ! മൂന്നേമുക്കാലാവുമ്പോഴേക്കും കൃഷ്‌ണേട്ടന്‍ നാലാമത്തെ കുപ്പി വെള്ളം
അസോസിയേഷന്‍ ഹാളില്‍ കൊണ്ടുവെക്കും. അതും കൂടി കുടിച്ചുകഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ അന്നത്തെ ജോലി കഴിഞ്ഞു. പിന്നെ ഒരു മിനിറ്റ് നിക്ക് ല്ല്യ. വീട്ടീപ്പോവും !!!

Saturday, March 28, 2015

സ്ഥലപുരാണം

തൃശൂരില്‍ മണ്ണുത്തി കാര്‍ഷികസര്‍വകലാശാലക്കടുത്തായി വെള്ളരിക്കക്ക്
പേരുകേട്ട ഒരു സ്ഥലമുണ്ട്.
പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വെള്ളരിക്കകള്‍
എത്രവേണമെങ്കിലും അവിടെ കിട്ടും. വിഷുക്കാലമായാല്‍ പിന്നെ പറയുകയും
വേണ്ട; ചെമ്പഴുക്കാനിറമുള്ള കണിവെള്ളരിക്കക്കുവേണ്ടി ലോകത്തിന്റെ
നാനാഭാഗത്തുനിന്നും ജനത്തിന്റെ  ഒഴുക്കാണവിടേക്ക്.
അതുകൊണ്ടുതന്നെയാവണം ആ പ്രദേശമുള്‍ക്കൊള്ളുന്ന പഞ്ചായത്തിന്
വെള്ളരിക്കാത്തടം എന്ന പേരു വീണത്.

കഴിഞ്ഞ കുറച്ചുനാളുകളായി നാടെമ്പാടും സ്ഥലനാമങള്‍ പുതുക്കുന്ന ഒരു
പ്രവണത കണ്ടുവരുന്നുണ്ടല്ലൊ. മദ്രാസ് ചെന്നൈ ആയതും ബോംബെ മുംബൈ ആയതും
കല്‍ക്കത്ത കോല്‍ക്കൊത്തയായതും അങ്ങനെയാണല്ലൊ.
അതൊക്കെ കേട്ടപ്പോള്‍ വെള്ളരിക്കാത്തടത്തിലെ പഞ്ചായത്ത് സമിതിക്കും
ഒരു പൂതി; പഞ്ചായത്തിന്റെ പേരൊന്നു മാറ്റണം.
വെറുതേ പൂതിയുണ്ടായാല്‍ പോരല്ലോ. പറ്റിയ പേരു കിട്ടണ്ടേ.
പലരും പല പേരുകളും സജസ്റ്റ് ചെയ്‌തെങ്കിലും പഞ്ചായത്ത് സമിതിക്ക്
അതൊന്നും തന്നെ പിടിച്ചില്ല.
അങ്ങനെയിരിക്കെയാണ് നമ്മുടെ കാടമുട്ട ഫെയിം ഷഷിധരന്‍ എവിടെയോ
ഓഡിറ്റിനുപോകുന്ന വഴി ആ വഴി ബസ്സില്‍ യാത്ര ചെയ്യുന്നത്.
വഴി വേണ്ടത്ര പരിചയമില്ലാത്തതിനാല്‍ കണ്ണില്‍കാണുന്ന ബോര്‍ഡുകളെല്ലാം
അരിച്ചുപെറുക്കി വായിച്ചാണ് ഷഷിയുടെ യാത്ര.
വണ്ടി വെള്ളരിക്കാത്തടത്തെത്തിയപ്പോള്‍ ഒരു ബേക്കറിയുടെ ബോര്‍ഡില്‍
എഴുതിവെച്ചിരുന്ന സ്ഥലനാമം ഷഷി ഉറക്കെ വായിച്ചു.....
അതുകേട്ടതും തൊട്ടടുത്ത് മുതിര്‍ന്ന പൗരന്മാരുടെ സീറ്റിലിരുന്ന്
ഉറങ്ങുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റ് രണ്ടുകൈകൊണ്ടും ഷഷിയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് പറയുകയാണ് : മതി... അതുതന്നെ മതി. താങ്ക് യൂ.താങ്ക് യൂ വെരി മച്ച്. ദയവായി ഇപ്പൊപ്പറഞ്ഞത്  ഒന്നുകൂടെ പറയൂ.

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും വെണ്ടക്കാ അക്ഷരത്തില്‍ വെള്ളരിക്കാത്തടം എന്നെഴുതിയ ആ ബോര്‍ഡ് നോക്കി ഷഷി ഒന്നുകൂടി വായിച്ചു;
വെ ള്ള ക്കാ രി ത്തടം !!!

Tuesday, January 27, 2015

ബ്രാഹ്മണശാപം

-ബിആര്‍, ഈ ബ്രാഹ്മണശാപം ബ്രാഹ്മണശാപം എന്നു കേട്ടിട്ടുണ്ടോ?
-കേട്ടിട്ടുണ്ട്
-അതില് വിശ്വാസണ്ടോ?
-ഇല്ല്യാ. കണ്ണന് വിശ്വാസണ്ടോ?
-എനിക്കും പണ്ട് വിശ്വാസല്ല്യായിരുന്നു. പക്ഷേ ഇപ്പൊ വിശ്വസിക്കാണ്ടിരിക്കാന്‍ പറ്റണ്  ല്ല്യ
-അതെന്തേ
-ഉദാഹരണം കണ്ണിനുമുമ്പിലങ്ങനെ മുഴുവനോടെ നില്‍ക്കുമ്പൊ എങ്ങനെ
 വിശ്വസിക്കാണ്ടിരിക്കും?
-ഒന്നു തെളിച്ചുപറ കണ്ണാ
-ബിആര്‍ ഞങ്ങടെ വാറുണ്ണ്യേട്ടനെ അറിയ്യോ?
-ഇല്ല
-എന്നാല്‍ അങ്ങനെയൊരാളുണ്ട്. അടാട്ടുകാരനാണ്. ച്ചാല്‍ എന്റേം എന്‍ബീടേം നാട്ടുകാരന്‍
-ആ ഒരു ദോഷമേ പുള്ളിയെപ്പറ്റി പറയാനുള്ളൂ എന്നര്‍ത്ഥം അല്ലേ
-അങ്ങനെയല്ല. പാവമാണെങ്കിലും ആളൊരു പണക്കാരനായിരുന്നു
-അപ്പറഞ്ഞത് മനസ്സിലായില്ല
-പത്തരപ്പവന്റെ സ്വര്‍ണ്ണമാലയും പത്തുവിരലിലും സ്വര്‍ണ്ണമോതിരവും ഇട്ടോണ്ടുനടന്ന ആളാണ്.  പക്ഷേ ഇപ്പൊ കുത്തുപാളയെടുത്തോണ്ടു നടപ്പാണ്, അമ്മാ വല്ലതും തരണേന്നും പറഞ്ഞ്
-അതെങ്ങനെ സംഭവിച്ചു?
-ബ്രാഹ്മണശാപം തന്നെ. അല്ലാണ്ടെന്താ
-അത് കണ്ണനെങ്ങനെ മനസ്സിലായി?
        ഫ്‌ളാഷ് ബാക്ക് മോഡില്‍ കണ്ണന്‍ പറഞ്ഞു:
കുറച്ചുനാള്‍ മുമ്പാണ്.
കുന്നംകുളം ടൗണ്‍ ഹാളില്‍ ഒരു കല്യാണം.  ഏതു വകയിലാണെന്നറിയില്ല, എന്‍ബിക്കും കിട്ടിഒരു കല്യാണക്കുറി. കല്യാണം ഒരു നസ്രാണിയുടെയാണെന്നതും അതും  നാട്ടില്‍നിന്നും വളരെദൂരെയാണെന്നതും എന്‍ബിയെ അത്യന്തം ആവേശഭരിതനാക്കി. പതിവുപോലെ സദ്യയുടെ
മുഹൂര്‍ത്തമായപ്പോള്‍ എവിടെനിന്നോ എന്‍ബി പറന്നെത്തി. ഫുഡ് കൗണ്ടറിലേക്ക്
എത്തിനോക്കിയ എന്‍ബി ശെരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. ആട്, മാട്, പോര്‍ക്ക് ,
കൊറ്റി, കോഴി, താറാവ്, കരിമീന്‍, ഞണ്ട്, തവള തുടങ്ങി അനിമല്‍ പ്ലാനറ്റ് ചാനലിലെ
സകലമാന ജന്തുവര്‍ഗ്ഗങ്ങളും മേശപ്പുറത്തുണ്ട്. ബുഫെ പരിപാടിയല്ല. കുറച്ചുപേര്‍ക്കുകൂടി
ഒരു മേശക്കുചുറ്റുമിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കാം. എല്ലാവര്‍ക്കും അവനോന്റെഇഷ്ടം പോലെ
വിഭവങ്ങള്‍  കൊണ്ടുകൊടുക്കപ്പെടും. എന്‍ബീടെ വായില്‍ വെള്ളമൂറി. കുറേ നാളായി എല്ലാം കൂടി ഒരു പിടി പിടിച്ചിട്ട്. വീട്ടില്‍ ഇതൊന്നും കിട്ടില്ലല്ലൊ. നാട്ടുകാര്‌ടെ മുമ്പില്‍ വെച്ച്
ഇതൊന്നും കഴിക്കാനും പറ്റില്ലല്ലൊ.  കൈ കഴുകാന്‍ പോലും മെനക്കെടാതെ എന്‍ബി നേരെ
പോയി ഒരു മേശക്കു ചുറ്റുമിരുന്നു. സ്വിച്ചിട്ടപോലെ അരനിമിഷത്തിനകം മേശപ്പുറം
ജന്തുജാലങ്ങളെക്കൊണ്ടു നിറഞ്ഞു. എന്‍ബി  ഇടംവലം നോക്കി. ആരും പരിചയക്കാരില്ല !
തിരുമേനി കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി നേരെ മുന്നിലെ പ്ലേറ്റിലിരുന്ന ബോണ്‍ലെസ്
ചിക്കനില്‍ പിടിയിടാന്‍ തുടങ്ങുകയായിരുന്നു. അന്നേരമാണ് ഒരാള്‍ ഫുഡ് കൗണ്ടറിനുപിന്നില്‍ നിന്ന് എന്‍ബിയെ ചൂണ്ടിക്കാണിച്ച് സപ്ലെയേഴ്‌സിനോട് ഇങ്ങനെ വിളിച്ചുകൂവുന്നത്:
''അതേയ്, പിള്ളേരേ, ആ ഇരിക്കണ സാറിന് കോഴീം പോത്തും ഒന്നും വെളമ്പല്ലേട്ടോ.
അപ്രത്ത്ന്ന് കൊറച്ച് സാമ്പാറും പുളിശ്ശേരീം എടുത്ത് കൊടുത്താമതി. സാറ്  ശുദ്ധ
ബ്രാ ഹ്മ ണനാണ് ''
കാറ്ററര്‍-ഇന്‍-ചാര്‍ജ് വാറുണ്ണ്യേട്ടന്റെ ശബ്ദമായിരുന്നു അത് !!!

Sunday, January 18, 2015

വെറുതെ ഒരു സംശയം

-കണ്ണാ, ഞാനൊരു സംശയം ചോദിച്ചാല്‍ തെറ്റിദ്ധരിക്കരുത്.
-അതെന്താ ബിആര്‍ അങ്ങനെ പറയണത്? ടാന്റെക്‌സ് ബനിയന്‍, ഹാഫ് ഷര്‍ട്ട്,
ഫുള്‍ പേന്റ്, ത്രീഫോര്‍ത്ത്, ബെര്‍മൂഡ തുടങ്ങി എല്ലാ സാധനങ്ങളും ഞാന്‍
ശെരിയായി തന്നെയാണ് ധരിക്കാറ്്.
-അത് നന്നായി. പക്ഷേ എന്റെ സംശയം അതല്ല. നമ്മുടെ സ്റ്റോറിലെ
സെയില്‍സിനെപ്പറ്റിയാണ്.
-എന്ത്? സെയില്‍സിനെപ്പറ്റിയോ?
-അതെ
-എന്താണ് ബിആര്‍ സംശയാസ്പദമായി അവിടെ കണ്ടത്?
-സ്റ്റോറിലെ അക്കൗണ്ട്‌സ് പരിശോധിച്ചപ്പൊ 12-01-2015 മുതല്‍ ചില ഐറ്റംസിന്റെ സെയില്‍സില്‍ അഭൂതപൂര്‍വവും അത്ഭുതാവഹവുമായ വദ്ധന കാണുന്നു.
അതില്‍ എന്തോ ദുരൂഹതയില്ലേ?
-അങ്ങനെയുണ്ടായോ? ഏതൊക്കെ ഐറ്റംസിന്റെ വില്പനയിലാണ്
വര്‍ദ്ധനയുണ്ടായത്?
-കണ്മഷി, ചാന്ത്, ഐ ലൈനര്‍, ലിപ് സ്റ്റിക്ക്, നെയില്‍ പോളിഷ്, ഫെയര്‍ ആന്‍ഡ് ലവ്‌ലി, ധാത്രി ഫെയ്‌സ് പാക്ക്, കുങ്കുമാദി ലേപ്, ഗോദ് റേജാദി ഹെയര്‍ ഡൈ,
ഗോരോചനാദി ഗുളിക മുതലാവയുടെയാണ്.
-ജനുവരി 12 മുതല്‍ അല്ലേ?
-യെസ്
-അതേയ്, 50 ഈസ് ദ ന്യൂ 17 എഴുതിയ ബിആര്‍ ഇങ്ങനെയൊരു സംശയം
ഉന്നയിക്കാനേ പാടില്ലായിരുന്നു.
-വൈ? ക്യോം? എന്തുകൊണ്ട്?
-എന്റെ ബിആറേ, അന്നുമുതലല്ലേ ആപ്പീസില്‍ ക്യാമറ വെച്ചത്? !!!