rajasooyam

Tuesday, April 21, 2015

അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസ്

-ഹലോ, കണ്ണനല്ലേ
-ങ! എന്താ കൃഷ്‌ണേട്ടാ?
-കണ്ണന്‍ അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസിന്റെ റിട്ടേണ്‍ കൊടുത്തായിരുന്നോ?
-ഉവ്വല്ലോ. കൃഷ്‌ണേട്ടന്‍ കൊടുത്തില്ലേ?
-ഇല്ല്യ. എനിക്ക് അതിലൊരു സംശയം.
-എന്താണ്?
-അസെറ്റ്‌സിന്റെ കോളത്തില്‍ എന്താ എഴുതാന്ന്. ഒരു തേക്കുണ്ടായിരുന്നതാണെങ്കില്
 വിറ്റും പോയി.
-അതൊന്നും എഴുതണ്ട എന്റെ കൃഷ്‌ണേട്ടാ.
-പിന്നെ എന്തെഴുതും?
-ഞാന്‍ നോക്കീട്ട് കൃഷ്‌ണേട്ടന്റെ അസെറ്റ് കോളം പൂരിപ്പിക്കാന്‍ വളരെ എളുപ്പാണ്.
-എങ്ങനെ?
-ആ മണ്ടന്‍ ബിആര്‍ കൊല്ലം തോറും കൃഷ്‌ണേട്ടന്റെ സിആറില്‍ എഴുതാറുള്ള കാര്യം
 ഓര്‍ത്താല്‍പ്പോരേ?
-എന്താണത്...
-'ഹി ഈസ് ആന്‍ അസെറ്റ് റ്റു ദ ഓഫീസ്''!
-അതു ശെരിയാണല്ലോ. ഞാന്‍ അത് മറന്നുപോയിട്ടോ. താങ്ക്യൂ കണ്ണാ.
-നോ മെന്‍ഷന്‍ പ്ലീസ്. ഇറ്റ്‌സ് മൈ പ്ലെഷര്‍. അതുപോട്ടെ. ഇനി ലയബിലിറ്റിയെപ്പറ്റി
 സംശയമൊന്നുമില്ലല്ലൊ?
-ഇല്ലില്ല. അതെനിക്ക് കൃത്യമായിട്ടറിയാം
-ഓകെ ദെന്‍. ബായ്
-ബായ്
        ഫോണ്‍ കട്ട് ചെത കൃഷ്‌ണേട്ടന്‍ പിന്നെ ഒരു നിമിഷം പാഴാക്കാതെ റിട്ടേണ്‍ ഫോമെടുത്ത്പൂരിപ്പിച്ചു:
അസെറ്റ്    : സെല്‍ഫ്  (സിആര്‍ എന്‍ക്‌ളോസ്ഡ്)
ലയബിലിറ്റി : ഭാര്യ (ഒന്ന്)  !!!

Saturday, April 18, 2015

കൃഷ്‌ണേട്ടന്റെ അവര്‍ ഗ്ലാസ്സ്

വര്‍ഗ്ഗശത്രുവുമായി കൂട്ടുചേരാനുള്ള ശ്രീകുമാറിന്റെ അടവുനയത്തിനെതിരെ അസോസിയേഷന്‍ ഹാളിലിരുന്ന് മറുതന്ത്രം മെനയുകയായിരുന്നു കണ്ണനും സിപ്രനും ബാലുവും കൂടി.
അന്നേരമാണ് അപരിചിതനായ ഒരാള്‍ അങ്ങോട്ടു കേറിച്ചെല്ലുന്നത്.
കണ്ണന്‍ അയാളോട് ചോദിച്ചു: ആരാ, എന്താ?
-ഞാന്‍ കേച്ചേരീന്ന് വരികയാണ്. എംഡി കൃഷ്‌ണേട്ടനെ ഒന്നു കാണണമായിരുന്നു
-വല്ല തേക്ക് കച്ചവടത്തിനുമാണോ? എങ്കില്‍ ഇപ്പൊത്തന്നെ സ്ഥലം കാലിയാക്കിക്കോളൂ.
പാര്‍ട്ടിയോടാലോചിക്കാതെ തേക്കുവിറ്റതിന് കൃഷ്‌ണേട്ടനെതിരെ ഒരു നടപടി കഴിഞ്ഞതേയുള്ളൂ.
-ഏയ്. അതല്ല. എന്റെ പിഎഫിന്റെ കാര്യം ഒന്നു പറയാനാണ്.
 അപ്പോള്‍ സിപ്രന്‍ പറഞ്ഞു: കൃഷ്‌ണേട്ടന്‍ ഇപ്പൊ നാലാം നെലേല്ണ്ടാവും.
വേഗം പോയിനോക്കിക്കോളൂ.
ആഗതന്‍ പോകാനൊരുങ്ങുമ്പോളാണ് ഹാളിന്റെ സൈഡില്‍ ഇട്ടിട്ടുള്ള ടേബിളില്‍ കൃഷ്‌ണേട്ടന്റെവെള്ളംകുപ്പിയിരിക്കുന്നത് കണ്ണന്റെ ശ്രദ്ധയില്‍ പെട്ടത്.
കുപ്പിയിലേക്കും വാച്ചിലേക്കും മാറിമാറി നോക്കിയ ശേഷം കണ്ണന്‍ ആദ്യം ഇങ്ങനെ
ആത്മഗതംപറഞ്ഞു: ഇപ്പൊ സമയം നാലേകാല്. അപ്പൊ ഇത് നാലാമത്തെ കുപ്പി....
അനന്തരം പ്രകാശമായി ആഗതനോട്് പറഞ്ഞു; വേണ്ട. ഇനീപ്പൊ മോളീപ്പോയിട്ട് കാര്യല്ല്യ.
കൃഷ്‌ണേട്ടന്‍ വീട്ടീപ്പോയിട്ട്ണ്ടാവും. താങ്കള്‍ ഇന്‍ട്ര് പോയി നാളൈ വരൂ.
മനസ്സില്ലാമനസ്സോടെ പതുക്കെപ്പതുക്കെ അയാള്‍ പോയി.
തീര്‍ത്തും പോയിക്കഴിഞ്ഞപ്പോള്‍ സിപ്രന്‍ കണ്ണനോട് ചോദിച്ചു: അതേയ്, കൃഷ്‌ണേട്ടന്‍
വീട്ടീപ്പോയിട്ട്ണ്ടാവുംന്ന് എന്താ ഇത്ര ഒറപ്പ്?
-ഇറ്റ്‌സ് വെരി സിമ്പ്ള്‍ മൈ ഡിയര്‍ സിപ്രന്‍.
-ടെല്‍മീ ഹൗ
-ഇപ്പൊ സമയം എത്രയായി?
-നാലേകാല്
-കൃഷ്‌ണേട്ടന്റെ വെള്ളം കുപ്പി നോക്കൂ. അതില്‍ വെള്ളം വല്ലതും ബാക്കിയുണ്ടോ?
-ഒരു തുള്ളിയില്ല
-അതുതന്നെയാണ് എന്റെ ഒറപ്പിന്റെ അടിസ്ഥാനം.
-മനസ്സിലായില്ല
-എന്റെ സിപ്രാ. നാല് കുപ്പി വെള്ളം കുടിക്കാന്‍ വേണ്ടി മാത്രമാണ്  കൃഷ്ണേട്ടന്‍ ആപ്പീസില്‍ വരുന്നത് ! മൂന്നേമുക്കാലാവുമ്പോഴേക്കും കൃഷ്‌ണേട്ടന്‍ നാലാമത്തെ കുപ്പി വെള്ളം
അസോസിയേഷന്‍ ഹാളില്‍ കൊണ്ടുവെക്കും. അതും കൂടി കുടിച്ചുകഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ അന്നത്തെ ജോലി കഴിഞ്ഞു. പിന്നെ ഒരു മിനിറ്റ് നിക്ക് ല്ല്യ. വീട്ടീപ്പോവും !!!