rajasooyam

Wednesday, March 28, 2012

സ്റ്റോക്കെടുപ്പ്


ആപ്പീസിലെ കണ്‍സ്യൂമര്‍ സ്റ്റോറിലെ വാര്‍ഷികസ്റ്റോക്കെടുപ്പു കഴിഞ്ഞപ്പോള്‍ ആകപ്പാടെ ബാക്കിവന്നത് ഇത്രമാത്രം:

ആമ മാര്‍ക്ക് കൊതുകുതിരി   :  3 ഡസന്‍
മാന്‍ മാര്‍ക്ക് വിളക്കെണ്ണ       :  2 കുപ്പി
നമ്പൂതിരി മാര്‍ക്ക് പല്‍പ്പൊടി  : 12 കെയ്‌സ്

പല്‍പ്പൊടിയുടെ കാര്യാണ് കഷ്ടായിപ്പോയത്;
ഓപ്പണിങ് ബാലന്‍സും ക്ലോസിങ് ബാലന്‍സും ഒന്നുതന്നെ!

അതെങ്ങനാ? ആപ്പീസിലെ നമ്പൂതിരിമാരില്‍ ആരെങ്കിലും പല്ലുതേച്ചിട്ടുവേണ്ടേ?  !!!

Sunday, March 25, 2012

തസ്‌കരനല്ല ഞാന്‍...

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ബിആര്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അസോസിയേഷന്‍
റൂമിനുമുമ്പില്‍ ഒരാള്‍ക്കൂട്ടം.
കാര്യമെന്തെന്നു തിരക്കിയവാറെ കണ്ണന്‍ പറഞ്ഞു: അസോസിയേഷന്‍ റൂമില്‍നിന്ന്
വല്ല്യേട്ടന്‍ ഹരിയേട്ടന്റെ ബാഗ് ആരോ അടിച്ചുമാറ്റിയിരിക്കുന്നു.
എന്തായിത് കഥ?
തീക്കട്ടയില്‍ ഉറുമ്പരിക്കയോ?
വെടിക്കെട്ടുകാരന്റെ വീട്ടിലെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കയോ?
ഇതിനൊന്നും കണ്ണന് മറുപടിയുണ്ടായില്ല.
അതുകൊണ്ട് ബിആര്‍ അടുത്ത ചോദ്യം ചോദിച്ചു:
-ആരെയെങ്കിലും സംശയണ്ടോ?
-ഇതുവരെ ഇല്ല
-എങ്കില്‍ ഉടന്‍ വേണുപ്പണിക്കരെ വിളിക്ക
-എന്തിന്?
-പ്രശ്‌നം വെച്ചുനോക്കാന്‍
-വേണ്ട. വെണ്വേട്ടനായിട്ട് ഇനി പ്രശ്‌നൊന്നുണ്ടാക്കണ്ട
    ഇതുകേട്ടതും അയ്യന്തോള്‍ രാശന്‍ ഹരിയോട് ചോദിച്ചു:
-ബാഗില്‍ എന്തൊക്കെ ഉണ്ടായിരുന്നു?
-നാളെ ശനിയാഴ്ചയല്ലെ. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി കുറച്ച് സാധനങ്ങള്
 വാങ്ങിവെച്ചിരുന്നു.
-അതെന്താണെന്നാണ് ചോദിച്ചത്
-ബിആര്‍ കേള്‍ക്കണ്ട
-വേണ്ടാ
-ഡ്രെസ്സ് ചെയ്ത ചിക്കന്‍ ഒരു കിലോ. പിന്നെ അര കിലോ ചെമ്മീന്‍. ഒരു ഡസന്‍
 കോഴിമുട്ടയും.
-അത് ശെരി. എങ്കില്‍ പിന്നെ മണം പിടിച്ച് വന്നതും ബാഗെടുത്തോണ്ടുപോയതും
 മറ്റേയാള് തന്നെ. സംശയല്ല്യ.
-ആര്?
-എന്‍ബി !
    ഇതു കേട്ടപ്പോള്‍ കണ്ണനിലെ അയല്‍വാസിസ്‌നേഹം സടകുടഞ്ഞെണീറ്റു.
ശബ്ദമുയര്‍ത്തി കണ്ണന്‍ പറഞ്ഞു: പോളണ്ടിനെപ്പറ്റി...അല്ല, എന്‍ബിയെപ്പറ്റി ഒരക്ഷരം
മിണ്ടിപ്പോകരുത്.
ദേഷ്യംകൊണ്ടു ചുവന്ന കണ്ണന്റെ കണ്ണുകള്‍ കണ്ടപ്പോള്‍ പിന്നെ രാശന്‍
കമാന്നൊരക്ഷരം മിണ്ടിയില്ല.
അന്തരീക്ഷം അങ്ങനെ ചെന്താമരയായിക്കൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്.
ലൗഡ് സ്പീക്കറിലായിരുന്നതുകൊണ്ട് സംഭാഷണം എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു.
-ഹലോ, ഹരിയല്ലേ
-അതെ
-ഞാന്‍ സുകുമാരനാണ്
-കുറൂര്‍ മനയ്ക്കലെ?
-അതന്നെ
-നെറ്റിയില്‍ പൂവുള്ള...?
-അതന്നെ
-എവിടന്നാ വിളി?
-വീട്ടീന്നാണ്
-എന്താ വിശേഷിച്ച്?
-അത് പിന്നെ എനിക്കൊരബദ്ധം പറ്റി
-കേട്ടാല്‍ തോന്നും തിരുമേനിക്ക് അതല്ലാതെ മറ്റെന്തൊക്കെയോ പറ്റാറുണ്ടെന്ന്
-ശ്ശെ. ഇതതല്ലാന്ന്
-പിന്നെ എന്താണ്?
-സാധാരണ ഞാന്‍ എന്റെ ബാഗ് അസോസിയേഷന്‍ റൂമിലാണല്ലൊ വെക്കാറ്.
കഷ്ടകാലത്തിന് ഇന്ന് അത് സെക് ഷനിലാണ് വെച്ചത്. വൈകീട്ട് പോന്നപ്പൊ എന്റെ
ബാഗാണെന്ന് തെറ്റിദ്ധരിച്ച് അസോസിയേഷന്‍ റൂമീന്ന് ഹരീടെ ബാഗുമെടുത്തോണ്ട്
പോന്നു ! ഇനീപ്പൊ എന്താ ചെയ്യാ? നാളെ കാണാം...

                                        ***

ബാഗിനകത്തെ സാധനങ്ങള്‍ തിരുമേനി എന്തു ചെയ്തിട്ടുണ്ടാവും?
പിറ്റേന്ന് തിരുമേനി ആപ്പീസില്‍ വന്നിട്ടുണ്ടാവുമോ?
അതില്‍ പിന്നെ എന്നും വൈകീട്ട് തിരുമേനി സൂപ്പര്‍ മാര്‍ക്കറ്റില്‍
ചുറ്റിക്കറങ്ങുന്നുണ്ടാവുമോ?
എല്ലാം വായനക്കാര്‍ക്ക് വിടുന്നു...

Friday, March 23, 2012

അടയാളവാക്യം
        
-ബിആര്‍, ഞാനൊരു കുസൃതിച്ചോദ്യം ചോദിക്കട്ടെ.
-ചോദിക്കുന്നത് ആന്റണ്‍ വില്‍ഫ്രഡായതുകൊണ്ട് ചോദ്യം എന്നു മതി. കുസൃതിക്ക്   കൈകാല്‍ വെച്ചതാണ് ആന്റണ്‍ വില്‍ഫ്രഡെന്നത് ആര്‍ക്കാണറിയാത്തത്? വ്യത്യസ്ഥനായൊരു  ആന്റണ്‍ വില്‍ഫ്രഡിനേ...സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ... എന്നാണല്ലൊ കഥപറയുമ്പോള്‍  എന്ന സിനിമയിലെ പാട്ടില്‍ പറയുന്നത്. ഏതായാലും ചോദ്യം ചോദിച്ചോളൂ.
-ചോദ്യം ഇതാണ്: സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍വീസില്‍ കേറുന്നവരെ പെട്ടെന്ന് എങ്ങനെ  തിരിച്ചറിയാം?
-സിമ്പ്ള്‍ മൈ ഡിയര്‍ ആന്റണ്‍. അവര്‍ നല്ല ഉയരമുള്ളവരായിരിക്കും.
-കൊള്ളാം. അങ്ങനെയെങ്കില്‍ ചുരിദാറിട്ട രജേന്ദ്രന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍  വന്നതാവണ്ടേ?
-നല്ല സ്റ്റൗട്ട് ബോഡിയായിരിക്കും അവരുടേത്.
-അപ്പോള്‍ സഖാവ് ശ്രീകുമാര്‍ സ്‌പോര്‍ട്‌സ് ക്വാട്ടക്കാരനായിരിക്കും  അല്ലേ?
-അതല്ല. ഇരിപ്പിലും നടപ്പിലുമൊക്കെ നല്ല ചുറുചുറുക്കുള്ളവരായിരിക്കും അവര്‍.
-ച്ചാല്‍ ഇരിയ്ക്കുമ്പോള്‍ കാലുകള്‍ സദാ വിറപ്പിച്ചോണ്ടിരിക്കും, പിന്നെ ചാമയില്‍ എഴുത്താണി  പായുമ്പോലെ
  തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാട്ടും തേരാപ്പാരാ  പാഞ്ഞോണ്ടിരിക്കും
  എന്നൊക്കെയാണെങ്കില്‍,  സംശയല്ല്യ, മ്മ്‌ടെ എന്‍ബി പരമേശ്വരന്‍ 
  തിരുമേനി വന്നത്  മേല്‍പറഞ്ഞ കോട്ട വഴി തന്നെ!
-ശ്ശെടാ. എന്തുപറഞ്ഞാലും സമ്മതിക്കില്ലെന്നുവെച്ചാല്‍ എന്തുചെയ്യും. എന്നാപ്പിന്നെ ആന്റണ്‍  തന്നെ അങ്ങട്
 പറ. സ്‌പോര്‍ട്‌സ് ക്വാട്ടക്കാരെ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും?
-സിമ്പ്ള്‍ മൈ ഡിയര്‍ ബിആര്‍. അവര്‌ടെ കാഷ്വല്‍ ലീവപ്ലിക്കേഷന്‍ നോക്ക്യാ മതി.
-കാഷ്വല്‍ ലീവപ്ലിക്കേഷനോ?
-അതെ. മിക്കതിന്റേയും തുടക്കം ഇങ്ങനെയായിരിക്കും.
-എങ്ങനെ?
_''You may be granted me a full casual leave as I was to attend a domestic affair 
    tomorrow…'' !!!

Friday, March 16, 2012

കേരളനടനം
-നമ്മടെ വേണ്വേട്ടന്റെ അഭിനയസിദ്ധിയെപ്പറ്റി ബിആര്‍ കേട്ടിട്ടുണ്ടോ?
-ധാരാളം കേട്ടിരിക്കണ്. പക്ഷേ ഇതുവരെ അത് കാണാന്‍ തരായിട്ട് ല്ല്യ
-ഏതായാലും ഈ അടുത്ത ദിവസം എനിക്ക് അത് കാണാനുള്ള യോഗണ്ടായി
-പക്ഷേ വേണു കളി നിര്‍ത്തീട്ട് കൊറേ കാലായില്ലേ
-അത് സ്‌റ്റേജിലെ കളി.. ഇതതല്ല ബിആര്‍
-ഇത് പിന്നെ ഏതാണ് കണ്ണാ?
-കുറച്ചുദിവസം മുമ്പ് പ്രദീപേട്ടന്റെ ഏതോ അകന്ന ബന്ധു മരിച്ചു. ലീവ് കഴിഞ്ഞ് പ്രദീപേട്ടന്‍ തിരിച്ചെത്തിയപ്പൊ അനുശോചനമറിയിക്കാനായി വേണ്വേട്ടന്‍ മെല്ലെ അടുത്തുചെന്നു. ഫസ്റ്റ് സ്‌റ്റെപ്പായി കീഴ്‌പോട്ടുനോക്കി 2 മിനിറ്റ് മൗനമാചരിച്ചു. പിന്നെ 1 മിനിറ്റ് അതീവദു:ഭാവത്തോടെ പ്രദീപേട്ടന്റെ മുഖത്തേക്ക് നിര്‍ന്നിമേഷനായി നോക്കിനിന്നു. പിന്നെ തൊണ്ടയില്‍ ഗദ്ഗദം വരാനായി കാത്തുനിന്നു......വേണ്വേട്ടന്റെ ഈ സ്റ്റാര്‍ട്ട് ക്യാമറ
ആക് ഷന്‍ കണ്ടപ്പോള്‍ പ്രദീപേട്ടന്‍ ഒരു ചോദ്യം ചോദിച്ചു. അത് കേട്ടതും പിന്നെ ഒരു നിമിഷം പോലും പിടിച്ചുനില്‍ക്കാന്‍ വേണ്വേട്ടനായില്ല. പുള്ളിക്കാരന്‍ ഉടനേ സ്ഥലം വിട്ടു!
-ഓഹോ! പണിക്കരെ അത്രമാത്രം പിടിച്ചുലച്ച ആ ചോദ്യം എന്തായിരുന്നു?
-''എന്തെടാ  .ڄ๘๖๒ช๘έ..? ''



Thursday, March 15, 2012

RETIREMENT SYNDROME

ആന്റണ്‍ വില്‍ഫ്രഡിന്റെ റിട്ടയര്‍മെന്റിന്റെ പിറ്റേന്ന് രാവിലെ ആപ്പീസിലത്തിയപ്പോള്‍ മിക്കവാറും എല്ലാവരും പരസ്പരം ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു:
'ഇന്നലെ വില്‍ഫി വിളിച്ചിരുന്നോ?''
എല്ലാവരുടേയും ഉത്തരം ഒന്നുതന്നെയായിരുന്നു:
'ഉവ്വ്, വിളിച്ചിരുന്നു.''
'സഹരാജന്‍ നായര്‌ടെ ഫോണ്‍ നമ്പര്‍ ചോദിക്കാനല്ലേ വിളിച്ചത്?'' അടുത്ത കോമണ്‍ ചോദ്യം.
'അതെ''. കോമണ്‍ ഉത്തരം.
പിന്നെ ചര്‍ച്ചയായി. വില്‍ഫിയ്ക്ക് എന്താണ് പറ്റിയത്? സഹരാജന്റെ ഫോണ്‍ നമ്പര്‍ പുള്ളിക്ക് അറിയാവുന്നതല്ലേ. ഒരാള്‍ ഏത് പട്ടിക്കാട്ടേക്ക് താമസം മാറ്റിയാലും മൊബൈല്‍ നമ്പറും വീട്ടുപേരും ഇനീഷ്യത്സും ഭാര്യയും മറ്റും മാറുന്നില്ലല്ലൊ.
റിട്ടയറാവുമ്പോള്‍ ചിലര്‍ക്ക് ഒരു മാനസികാസ്വാസ്ഥ്യം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. ഈശ്വരാ, ഇനി അതുവല്ലതുമാണോ വില്‍ഫിയ്ക്ക്? മെന്റല്‍ ഹോസ്പ്റ്റലില്‍ അഡ്മിറ്റാക്കേണ്ടി വരുമോ?...
ചിന്തകളങ്ങനെ ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്കും ഭാഗ്യവശാല്‍ നായര്‍ജി അതുവഴി വന്നു. നായര്‍സാബിനെ കണ്ടയുടന്‍ ജനം കോറസ്സായി ചോദിച്ചു:
'ഇന്നലെ വില്‍ഫി വിളിച്ചിരുന്നോ?''
'ഉവ്വ്. എന്തേ?''
'അല്ലാ, ഞങ്ങളെ എല്ലാവരെയും വിളിച്ച് സാറിന്റെ നമ്പര്‍ ചോദിച്ചിരുന്നേയ്.''
'ശ്ശെ, അങ്ങേര്‌ടെ കാര്യം പറഞ്ഞാ....പുള്ളി എന്റെ നമ്പറ് മൊബൈലില്‍ സേവ് ചെയ്തിട്ടില്ലാന്നേയ്. ഓരോ തവണയും നമ്പറ് കുത്തിക്കുത്തിയാണ് വിളിക്കണത്. ഓരോ തവണ കുത്തുമ്പോഴും ഏതെങ്കിലും ഒരു ഡിജിറ്റ് തെറ്റിക്കും. ഒടുവില്‍ ശെരിക്കുള്ള നമ്പര്‍ ഡയല്‍ ചെയ്തപ്പോഴേക്കും സമയം 1.20 AM !''
''അപ്പൊ ഞങ്ങള്‍ടെ ഊഹം ഏതാണ്ട് ശെരിയായി വരണ്‍് ണ്ട്. എങ്കിലും പുള്ളിക്കാരന്‍ പാതിരാത്രിവരെ സാറിന്റെ നമ്പറ് ട്രൈ ചെയ്ത്ല്  വെപ്രാളപ്പെട്ടത് എന്തിനായിരുന്നു? ''
''ഒരു പ്രത്യേക കാര്യം ചോദിക്കാനാണ് വിളിച്ചത്. ഹി വാസ് ഇന്‍ അട്ടര്‍ കണ്‍ഫ്യൂഷന്‍ ഓണ്‍ ദാറ്റ് കൗണ്ട്, ഐ ഷുഡ് സേ.''
''ദാറ്റ്‌സ് ക്വയ്റ്റ് നാച്ച്വറല്‍. ഞങ്ങളും അതുതന്നെയാണ് പറഞ്ഞോണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ മനസ്സ് നിറയെ കണ്‍ഫ്യൂഷനായിരിക്കും. അതുപോട്ടെ, ഗൗരവമര്‍ഹിക്കുന്ന എന്തെങ്കിലും കാര്യമാണോ ചോദിച്ചത്?''
''ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചോദ്യം അല്പം ഗൗരവമുള്ളതുതന്നെയായിരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ അതില്‍ ഒരു ഫിലസോഫിക്കല്‍ ടച്ചും കാണാം. മനശാസ്ത്രജ്ഞനായ യുങ്ങിന്റെ വീക്ഷണകോണില്‍കൂടി നോക്കിയാല്‍....''
''വേണ്ട സര്‍. തല്ക്കാലം അതിലൂടെ നോക്കണ്ട. രണ്ടുദിവസം കഴിഞ്ഞാല്‍ തനിയെ മാറിക്കൊള്ളും. എന്നാലും എന്തായിരുന്നു ആ മുട്ടന്‍ ചോദ്യം എന്നറിഞ്ഞാല്‍ കൊള്ളാം.''
''ചോദ്യം ഇതായിരുന്നു: ഓഫീസിലെ സ്റ്റാഫിനായി പത്താം തിയതി വീട്ടില്‍ നടത്തുന്ന പാര്‍ട്ടിയുടെ മെനുവില്‍ ഏതാണ് ഉള്‍പ്പെടുത്തേണ്ടത്: താറാവോ, കോഴിയോ? '' !!!


 

Sunday, March 4, 2012

സംഗതി പോയേനെ...

-ബിആര്‍ ഈക്കേബീടെ പ്രസിദ്ധമായ ആ കഥ കേട്ടിട്ടുണ്ടോ?
-ഏത് കഥയാണ് കണ്ണാ?
-എന്‍ബിയും ബാലുവും ഈക്കേബിയും ഒരു കട്ടിലും കഥാപാത്രങ്ങളായി   വരുന്ന കഥ
-പഴയ പോലെ ഓര്‍മ്മശക്തിയില്ല കണ്ണാ.        കഥയുടെ ചുരുക്കം ഒന്നു   പറയാമോ?
-അക്കൗണ്ടാപ്പീസിലെ അന്തേവാസികള്‍ താമസിച്ചിരുന്ന ഓഡിറ്റ് ഹൗസിലാണ് സംഭവം
 നടക്കുന്നത്. രാവിലെ എഴുന്നേറ്റ് ഒന്നിനുപോയ എന്‍ബി രണ്ടും   കഴിഞ്ഞ്
 തിരിച്ചെത്തുമ്പോള്‍ ഈക്കേബിയും ബാലകനും  ഒരു കട്ടിലിന്റെ  രണ്ടറ്റത്തുപിടിച്ച് 
 കസര്‍ത്തുകാണിക്കുന്ന കാഴ്ചയാണ്   കണി കണ്ടത്.   കട്ടില്‍ രണ്ട്
 റൂമുകള്‍ക്കിടയിലുള്ള വാതിലില്‍ ജാം ആയിരിക്കയാണ്.  രണ്ടു പേരും തങ്ങള്‍  
 പിടിച്ചിരിക്കുന്ന  അറ്റം  പിടിച്ച്     പൊക്കാനും   താഴ്ത്താനും ചെരിക്കാനുമൊക്കെ  നോക്കുന്നുണ്ട്.     വിയര്‍ത്തുകുളിച്ചു  നില്ക്കുന്ന ഈക്കേബിയെ കണ്ടപ്പോള്‍
 പാവംതോന്നിയ എന്‍ബി പറഞ്ഞു: സാറ് മാറി നിന്നോളൂ. ഞാന്‍ ഇത് ദിപ്പൊ
 ശെരിയാക്കിത്തരാം.
 ഇത് കേള്‍ക്കാനിരിക്കയായിരുന്നു എന്ന മട്ടില്‍ ഈക്കേബി പെട്ടെന്ന് തടി 
 കിഴിച്ചിലാക്കി.       പക്ഷേ അപ്പോഴും മറ്റേയറ്റത്ത് ബാലകന്‍ കസര്‍ത്ത്  
 തുടരുകതന്നെയായിരുന്നു.    ബാലുവിന്റെ അര മണിക്കൂര്‍ നേരത്തെ    
 അദ്ധ്വാനംകൊണ്ട് കട്ടിലിനെ പുറത്തേക്ക് നീക്കാന്‍ കഴിഞ്ഞത് കേവലം  അര ഇഞ്ച്
 മാത്രമാണ് !
 എന്‍ബി മുണ്ടിന്റെ അറ്റം വളച്ചുകുത്തി പാളസ്സാറുടുത്തു. പിന്നെ ജീവന്‍ ടോണ്‍
 പരസ്യത്തിലെപ്പോലെ കൈകളിലെ മസിലുകള്‍ വീര്‍പ്പിച്ചുകാണിച്ചു. പിന്നെ കുനിഞ്ഞു  നിന്ന് 'ആനാമ്പേ എയ്‌ലസോം, ഒത്തുപിടിച്ചോ  ബാലുച്ചേട്ടോ' എന്ന പാട്ടും പാടി  
 കസര്‍ത്തുതുടങ്ങി. കട്ടിലിനോട്   കയര്‍ത്തു    തുടങ്ങി.  പക്ഷേ അരമണിക്കൂര്‍ പോലും പിടിച്ചുനില്ക്കാന്‍  പുള്ളിക്കാരന് കഴിഞ്ഞില്ല.   തോറ്റ് പിന്മാറുന്നേരം എന്‍ബി  ബാലകനോട് പറഞ്ഞ   വാചകമാണ് കഥയുടെ പഞ്ച്‌ലൈന്‍.
-എന്താണ് എന്‍ബി പറഞ്ഞത്?
-'' ഒര് രക്ഷേംല്ല്യാലോ ബാല്വോ. പഠിച്ചപണി പതിനെട്ടും നോക്കീട്ടും കട്‌ള് ഒരിഞ്ച് പോലും
  അകത്തേക്ക് കേറണ് ല്ല്യ   ''
-കൊള്ളാം. നല്ല ഒത്തുപിടുത്തം! ബൈദബൈ  കണ്ണന്‍ ഇപ്പോള്‍ ഈ കഥ   ഓര്‍ക്കാന്‍  എന്താണ് കാരണം?
-അത്രക്ക്‌വരില്ലെങ്കിലും അതിനു സമാനമായ ഒരു സംഭവം  ഈയിടെയുണ്ടായി.
-അതെന്തുവാ?
-എന്‍ബീടെ ഹൗസ് വാമിങ്ങിന്റെ തലേന്നാളാണ് സംഭവം. ഞാന്‍ അവിടെ
 ചെല്ലുമ്പോള്‍ എന്‍ബീം മാമന്റെ മോനും കൂടി ഒരു മേശ സ്റ്റെയര്‍കേയ്‌സ്   വഴി മോളിലേക്ക് കേറ്റ്വായിരുന്നു. നല്ല കനമുണ്ട് മേശയ്ക്ക്. മാമന്റെ മോന്‍   മോളിലും എന്‍ബി താഴെയുമായിട്ടാണ് സ്റ്റെപ്പ് കേറണത്.
 ച്ചാല്‍ മേശേടെ  ഭാരം മുഴുവന്‍ എന്‍ബിയില്‍ നിക്ഷിപ്തമാണെന്നര്‍ത്ഥം.എന്‍ബിക്ക് ഒരടി  മുന്നോട്ട്
 നീങ്ങാന്‍ പറ്റണ് ല്ല്യ. ഈ കാഴ്ച കണ്ടപ്പൊ ഞാന്‍ പറഞ്ഞു:
 'എന്‍ബീ, ആ ഡ്രോയറൊന്ന് ഊരിവെച്ചാല്‍ കുറച്ച് കനം കുറഞ്ഞുകിട്ടും'.
 പക്ഷേ എന്റെ നിദ്ദേശത്തെ പാടെ അവഗണിക്കയാണ് എന്‍ബി ചെയ്തത്.
 എന്നാപ്പിന്നെ നിങ്ങളായി നിങ്ങള്‍ടെ പാടായി എന്നും പറഞ്ഞ് ഞാന്‍ പുറത്തുകടന്നു. കുറച്ചുകഴിഞ്ഞപ്പൊ അകത്ത്ന്ന് ഇങ്ങനെയൊരു സംഭാഷണം കേട്ടു: ''അല്ലാ അപ്പ്വേട്ടാ, നമുക്ക് കണ്ണേട്ടന്‍ പറഞ്ഞപോലെ ഒന്ന് ചെയ്തു നോക്ക്യാലോ? ഇതിന്റെ ഡ്രോയറൊന്ന്  ഊരിവെച്ചു നോക്ക്യാലോ?'' '' അത് ശെരി. അപ്പൊ കണ്ണന്‍ പറഞ്ഞത് മേശടെ  ഡ്രോയറായിരുന്നോ?''

 കുറച്ചുകഴിഞ്ഞ് ഞാന്‍ അകത്തുകേറി നോക്കുമ്പൊ രണ്ട് നമ്പൂരാരും മേശയും  കോണിപ്പടീടെ   മദ്ധ്യഭാഗത്തെത്തീട്ട്ണ്ട്.
 ഇപ്പൊ സംഗതി പോവും എന്ന മട്ടിലാണ് എന്‍ബീടെ നില്‍പ്പ്!
 പറഞ്ഞപോലെ മേശേടെ കനമേറിയ ഡ്രോയറുകള്‍ ഊരിവെച്ചിരുന്നു.
 പക്ഷേ അത് മേശേടെ പുറത്തുതന്നെയായിരുന്നൂന്ന് മാത്രം !!!