rajasooyam

Saturday, December 19, 2015

ലൈക്ക്

ലോകത്തുള്ള ഏതു കാഴ്ചബംഗ്ലാവില്‍ പോയാലും അവിടെക്കാണുന്ന പക്ഷിമൃഗാദികളുടേയും വൃക്ഷലതാദികളുടേയും പ്രതിമകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്
ചെയ്യുക എന്നത്  വേണുപ്പണിക്കരുടെ ഒരു സ്ഥിരം കലാപരിപാടിയാണ്.
ആന്റിസോഷ്യല്‍ മീഡിയായില്‍ പുള്ളിക്കാരന്‍ അത്രയ്ക്ക് സജീവനാണെന്നര്‍ത്ഥം.

ഈയിടെ ഒരു ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് വേണു.
കൈയില്‍ നടേ പറഞ്ഞപോലത്തെ ഒരു സെല്‍ഫിയുണ്ട്.
ഏതോ മൃഗശാലയില്‍ വെച്ച് എടുത്തതാണ്.
ഒരു കരടി, ഒരു കാട്ടുപോത്ത്, ഒരു മരപ്പട്ടി ഒരു കരിങ്കുരങ്ങ്... ഇവര്‍ ഒരു ലൈനായി
നില്‍ക്കുകയാണ്. ഒത്ത നടുവിലായി വേണുവും - ഇതാണ് ചിത്രം.
കുളി കഴിഞ്ഞിട്ടാവാം പോസ്റ്റിംഗ് എന്നു നിരൂപിച്ച് ഫോട്ടോ മേശപ്പുറത്തുവെച്ച് വേണു
കുളിമുറിയില്‍ കേറി വാതിലടച്ചു.
ഈ തക്കത്തിന് വേണുവിന്റെ സന്തതസഹചാരിയും സന്തതികളുടെ അമ്മയും സര്‍വോപരി
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ വനജാക്ഷിയമ്മ ആ ഫോട്ടോയെടുത്ത് ഒരു
അടിക്കുറിപ്പോടെ സ്വന്തം ഫേസ്ബുക്കിലങ്ങ് പോസ്റ്റി.
അടിക്കുറിപ്പിന്റെ മേന്മകൊണ്ടാണോണറിയില്ല, ഒരാഴ്ച്ചക്കകം കാക്കത്തൊള്ളായിരത്തിരണ്ട്
ലൈക്കാണ് ആ പോസ്റ്റിന് കിട്ടിയത്!
പക്ഷേ അതോടെ വേണു ആന്റിസോഷ്യല്‍ മീഡിയയിലെ കളി നിര്‍ത്തി...

വനജാക്ഷിയമ്മയുടെ അടിക്കുറിപ്പ് ഇതായിരുന്നു:
''ഫോട്ടോയില്‍ ഇടത്തുനിന്ന് മൂന്നാമത് കാണുന്നത് എന്റെ ഹസ്ബന്റാണ്''' !!!

Monday, December 7, 2015

സ്‌പെഷ്യല്‍ റിബേറ്റ്

 ബിആറിന്റെ ചോദ്യം ഇതായിരുന്നു:
1500 രൂപ പ്രൈസ് ടാഗ് ഉള്ള ഒരു കുത്താമ്പുള്ളി കസവുമുണ്ട് സഖാവ് ശ്രീകുമാറിന്  60%
സ്‌പെഷ്യല്‍ റിബേറ്റില്‍ നല്‍കാമെന്ന് ആര്‍.കണ്ണന്‍ ഓഫര്‍ ചെയ്യുന്നു.
തലേന്നാള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ശ്രീകുമാര്‍ കണ്ണന്റെ കൈയില്‍നിന്ന് 200 രൂപ നിര്‍ബ്ബന്ധമായി പിരിച്ചിരുന്നു. എങ്കില്‍ കുത്താമ്പുള്ളിക്കസവിന്റെ യഥാര്‍ത്ഥവിലയെത്ര?

വാസ്തവത്തിൽ ജാവയേക്കാളും സിമ്പിളായിരുന്നില്ലേ ചോദ്യം.
പക്ഷേ ഇതുവരെ ഒരാൾപോലും ശരിയുത്തരം പറഞ്ഞില്ല !





Saturday, December 5, 2015

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ പറ്റ് ല്ല്യ !

ഡല്‍ഹിയില്‍ അസോസിയേഷന്റെ നാഷണല്‍ എക്‌സിക്യൂട്ടീവില്‍
പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ശ്രീകുമാറിന് ആ ഫോണ്‍കോള്‍ വരുന്നത്.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ ചോദിച്ചു: ലോഡോ? എന്ത് ലോഡ്?
-മണല്
-അതിന് ഞാന്‍ മണലിന് ഓഡറൊന്നും കൊടുത്തിട്ടില്ലല്ലൊ
ഫോണ്‍ കട്ടായി

5 മിനിറ്റ് കഴിഞ്ഞതേയുള്ളു. അതാ വീണ്ടും വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
-റോങ് നമ്പറാണ്. ഞാന്‍ മണലിന് ഓഡര്‍ കൊടുത്തിട്ടില്ല
ഫോണ്‍ കട്ടായി.

3 മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും അതേ വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
    ശ്ശെടാ ഇതു വലിയ പൊല്ലാപ്പായല്ലോ എന്നും പറഞ്ഞ് ശ്രീകുമാര്‍ ഫോണ്‍ കട്ട് ചെയ്തു.കഴിഞ്ഞ ഓണക്കാലത്ത് - കൃത്യമായി പറഞ്ഞാല്‍ കുത്താമ്പുള്ളി മുണ്ടുകളുടെ റിബേറ്റ്
ഓഫര്‍ നിരസിച്ച അന്നുമുതല്‍ - തുടങ്ങിയതാണ് ഇതുപോലെ തുമ്പും വാലുമില്ലാത്ത ഫോണ്‍
കോളുകളുടെ വരവ്....
മറുപടി പറഞ്ഞുപറഞ്ഞ് മടുത്തു.
ഇപ്പൊ വിളിച്ചയാള്‍ ഇപ്പൊത്തന്നെ വീണ്ടും വിളിക്കും. ഇനിയും എന്താണ്  അയാളോട്
പറയുക....
ചിന്താന്ത്യത്തില്‍ ശ്രീകുമാറിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.
അല്ലാ, ഒന്നോര്‍ത്താല്‍ ഏതു കാര്യത്തിനാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍
പരിഹാരമില്ലാത്തത്? ഇല്ല, ഇതിനും അതില്‍ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല.

യാത്രയില്‍ എപ്പോഴും കൂടെക്കരുതുന്ന വിശുദ്ധഗ്രന്ഥം നെഞ്ചോടുചേര്‍ത്ത് കണ്ണടച്ചുപിടിച്ച്
ശ്വാസമടക്കിപ്പിടിച്ച്  മുട്ടിപ്പായി ശ്രീകുമാര്‍  ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
മാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മാവോയും ചെഗുവേരയും കാസ്‌ട്രോയും കാരാട്ടും തുണയ്ക്കണേ. അടുത്ത വിളി വരുന്നതിനുമുമ്പ് പരിഹാരമാര്‍ഗ്ഗം നാവില്‍ ഗുളികനായി
തെളിയണേ...
    പ്രാര്‍ത്ഥന കഴിഞ്ഞതും വിളി വന്നു
-ഹലോ, ഷാജ്യേട്ടനല്ലേ. ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ.
എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ എന്ന ഷാജ്യേട്ടന്‍ പറഞ്ഞു:
അതോണ്ട് കൊഴപ്പല്ല്യ. ഫ്രണ്ടിലെ ഗേറ്റ് തൊറന്ന് കെടക്കണ്ണ്ടല്ലൊ. അവിടെ തട്ടിക്കോ !!!