rajasooyam

Saturday, December 19, 2015

ലൈക്ക്

ലോകത്തുള്ള ഏതു കാഴ്ചബംഗ്ലാവില്‍ പോയാലും അവിടെക്കാണുന്ന പക്ഷിമൃഗാദികളുടേയും വൃക്ഷലതാദികളുടേയും പ്രതിമകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്
ചെയ്യുക എന്നത്  വേണുപ്പണിക്കരുടെ ഒരു സ്ഥിരം കലാപരിപാടിയാണ്.
ആന്റിസോഷ്യല്‍ മീഡിയായില്‍ പുള്ളിക്കാരന്‍ അത്രയ്ക്ക് സജീവനാണെന്നര്‍ത്ഥം.

ഈയിടെ ഒരു ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് വേണു.
കൈയില്‍ നടേ പറഞ്ഞപോലത്തെ ഒരു സെല്‍ഫിയുണ്ട്.
ഏതോ മൃഗശാലയില്‍ വെച്ച് എടുത്തതാണ്.
ഒരു കരടി, ഒരു കാട്ടുപോത്ത്, ഒരു മരപ്പട്ടി ഒരു കരിങ്കുരങ്ങ്... ഇവര്‍ ഒരു ലൈനായി
നില്‍ക്കുകയാണ്. ഒത്ത നടുവിലായി വേണുവും - ഇതാണ് ചിത്രം.
കുളി കഴിഞ്ഞിട്ടാവാം പോസ്റ്റിംഗ് എന്നു നിരൂപിച്ച് ഫോട്ടോ മേശപ്പുറത്തുവെച്ച് വേണു
കുളിമുറിയില്‍ കേറി വാതിലടച്ചു.
ഈ തക്കത്തിന് വേണുവിന്റെ സന്തതസഹചാരിയും സന്തതികളുടെ അമ്മയും സര്‍വോപരി
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ വനജാക്ഷിയമ്മ ആ ഫോട്ടോയെടുത്ത് ഒരു
അടിക്കുറിപ്പോടെ സ്വന്തം ഫേസ്ബുക്കിലങ്ങ് പോസ്റ്റി.
അടിക്കുറിപ്പിന്റെ മേന്മകൊണ്ടാണോണറിയില്ല, ഒരാഴ്ച്ചക്കകം കാക്കത്തൊള്ളായിരത്തിരണ്ട്
ലൈക്കാണ് ആ പോസ്റ്റിന് കിട്ടിയത്!
പക്ഷേ അതോടെ വേണു ആന്റിസോഷ്യല്‍ മീഡിയയിലെ കളി നിര്‍ത്തി...

വനജാക്ഷിയമ്മയുടെ അടിക്കുറിപ്പ് ഇതായിരുന്നു:
''ഫോട്ടോയില്‍ ഇടത്തുനിന്ന് മൂന്നാമത് കാണുന്നത് എന്റെ ഹസ്ബന്റാണ്''' !!!

3 comments:

  1. I enjoyed the story of Venu. Every time I remember this story I laughed and people nearby thought I have some problem...needing treatment. All because of you!😭

    ReplyDelete
  2. ഒരുപാട് ചിരി ഒളിപ്പിച്ചുവെച്ചിട്ടുള്ള ഒരു കഥയാണിത്. മനസ്സിലാക്കിയത് താങ്കളെപ്പോലെ വിരലിലെണ്ണാവുന്ന ചിലർ മാത്രം.
    Let me know your name/ identity please

    ReplyDelete