rajasooyam

Monday, September 25, 2017

പ്രാര്‍ത്ഥന

വാട്‌സാപ്പ് എന്ന വട്ട്‌ഷോപ്പ് ബിആര്‍ വല്ലപ്പോഴുമേ തുറക്കാറുള്ളൂ.
ഈയിടെ ഒന്നു തുറന്നുനോക്കിയപ്പോള്‍ കണി കണ്ടത് സാക്ഷാല്‍ ഊരകത്തപ്പന്‍ തിരുവടിയവര്‍കളെ- വേണുഗോപാലപ്പണിക്കരെ!
നിലത്തുവിരിച്ച തടുക്കുപായില്‍ കിഴക്കോട്ടുതിരിഞ്ഞ്  ചമ്രവട്ടം പടിഞ്ഞാണ് പണിക്കരുടെ ഇരുപ്പ്.
മടിയില്‍ ആമ്പല്‍പ്പൂപോലത്തെ ഒരു കൈക്കുഞ്ഞുമുണ്ട്.
ഒരു കുഞ്ഞുമുണ്ട് പണിക്കര്‍ ഉടുത്തിട്ടുമുണ്ട്. ഒരെണ്ണം പുതച്ചിട്ടുമുണ്ട്.
(ആകപ്പാടെ മുണ്ട് മയം അല്ലേ).
പൂവമ്പനെപ്പോലെയിരിക്കുന്ന പണിക്കരുടെ തിരുമേനി കണ്ടപ്പൊ ഒരു വടക്കന്‍ പാട്ടിലെ ഈരടികളാണ് ബിആറിന് ഓര്‍മ്മ വന്നത്:
കുന്നത്തുവെച്ച വിളക്കുപോലേ...
ചന്ദനക്കാതല്‍ കടഞ്ഞപോലേ...
പൂന്തിങ്കള്‍ മാനത്തുദിച്ചപോലേ...
പൂവാംകുരുന്നിലയെന്നപോലേ...
മുത്തുകടഞ്ഞ കതിര്‍മുഖവും...
ശങ്കു/ശംഖു കടഞ്ഞ കഴുത്തഴകും...
ആലിലക്കൊത്തോരടിവയറും...
പൂണൂല്‍പരിചൊത്ത പൂഞ്ചുണങ്ങും...
പൊക്കിള്‍കുഴിയും പുറവടിവും...
പൊന്നേലസ്സിട്ട മണിയരയും...
                           ഇത്രയും പാടിക്കഴിഞ്ഞപ്പോഴാണ്  തികച്ചും അപ്രതീക്ഷിതമായി ആ കൊനുഷ്ഠ് ചോദ്യം ബിആറിന്റെ തലയിലേക്ക് ഓടിക്കേറിയത്:
പേരക്കുട്ടിയെ മടിയില്‍ വെച്ച് ചിരിച്ചോണ്ടിരിക്കുന്ന പണിക്കരുടെ ഈ ചിത്രം
കാണുമ്പോഴെല്ലാം പണിക്കത്ത്യാരുടെ മനസ്സിലെ പ്രാര്‍ത്ഥന എന്തായിരിക്കും? !!
ആര്‍ക്കാ നിശ്ശം?
വായനക്കാര്‍ക്കറിയാമാവോ....
ആവാവോ...