rajasooyam

Tuesday, December 31, 2013

വമ്പന്‍ സ്രാവ്

-സഖാവ് സ്റ്റാലിന്‍, നിങ്ങള്‍ക്ക് ചെറിയ പരല്‍മീനുകളെയാണ് നോട്ടം അല്ലേ?
 വമ്പന്‍ സ്രാവുകളെ പേടിയാണല്ലേ?
-വളച്ചുകെട്ടാതെ കാര്യം പറ കുത്താമ്പുള്ളി കണ്ണാ
-അതല്ല, ധര്‍ണ്ണയില്‍ പങ്കെടുക്കാതിരുന്നതിന്  പാവം  ബാലുവിനെതിരെ
 നടപടിയെടുക്കാന്‍ അച്ചടക്കക്കമ്മറ്റിക്ക് വലിയ ആവേശമായിരുന്നല്ലൊ. ഇപ്പൊ
 കൃഷ്‌ണേട്ടനെ കാണുമ്പൊ കവാത്ത് മറക്കുന്നതെന്താണ്?
-കൃഷ്‌ണേട്ടന്‍ എന്തു ചെയ്‌തെന്നാണ്?
-അപ്പൊ അതറിഞ്ഞില്ലല്ലേ? ഇന്നലെ അസോസിയേഷന്‍ ഹാളില്‍ എന്‍ബിടി
 അനുസ്മരണം നടക്കുമ്പൊ കൃഷ്‌ണേട്ടന്‍ എന്തു ചെയ്യുകയായിരുന്നു?
-എന്തു ചെയ്യുകയായിരുന്നു?
-നെയ്, പരിപ്പ്, കശുവണ്ടി, കാളന്‍, ഓലന്‍, തോലന്‍, കൂട്ടുകറി, മൊളോഷ്യം,
 മാങ്ങാക്കറി, തേങ്ങാക്കറി, സമ്പാറ്, തൈര്, മോര്, പുളിശ്ശേരി, ചെറുശ്ശേരി, ഉപ്പിലിട്ടത്,
 വല്ല്യപ്പ്ടം ഇതുകളൊക്കെക്കൂട്ടി മുക്തകണ്ഠം സ്‌പെഷല്‍മീല്‍സ്   അടിക്കുകയായിരുന്നു പുള്ളിക്കാരന്‍.
-എവിടെ? മിഥില ഹോട്ടലിലോ?
-അതല്ലാന്ന്. ഇവിടെ മീറ്റിങ് നടക്കുമ്പൊ കൃഷ്‌ണേട്ടന്‍ ഗംഭീരമായ ഒരു കല്യാണസദ്യയില്‍   പങ്കെടുക്കുകയായിരുന്നു.
-അത് ശെരിയായില്ല
-ഇല്ലല്ലൊ. അപ്പൊ ഇനി ചാര്‍ജ് നമ്പര്‍ ടു
-അതെന്താണ്?
-കല്യാണസദ്യ എവിടായിരുന്നൂന്നറിയ്യ്വോ?
-എവിടായിരുന്നു?
-ഒരു വര്‍ഗ്ഗശത്രുവിന്റെ പേരിലുള്ള ഹാളില്‍!
-അത് തീരെ ശെരിയായില്ല
-അങ്ങനെ പറഞ്ഞതുകൊണ്ടായില്ലല്ലൊ. കൃഷ്‌ണേട്ടനെതിരെ നിങ്ങള്‍ നടപടിയെടുക്ക്വോ?   അതാണ് ഞങ്ങള്‍ക്കറിയേണ്ടത്?
-എന്താ സംശയം? അത്യന്തം ഗുരുതരമായ അച്ചടക്കലംഘനമാണ് കൃഷ്‌ണേട്ടന്‍
 നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും നടപടിയെടുക്കും.
-ഞങ്ങള്‍ക്ക് അത്ര വിശ്വാസം പോര. എന്നാലും ചോദിക്കട്ടെ, ഇത്തരം കൃത്യങ്ങള്‍ക്ക്
 എന്തുതരം നടപടിയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്?
-തരം താഴ്ത്തല്‍
-നടക്കണ കാര്യം വല്ലതുമുണ്ടെങ്കില്‍ പറ സഖാവേ
-അച്ചടക്ക സമിതിയെപ്പറ്റി സഖാവ് കണ്ണന്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്?
 സമിതീടെ നെക്സ്റ്റ് സിറ്റിങ്ങില്‍ കൃഷ്‌ണേട്ടനെ തരം താഴ്ത്തിയിരിക്കും
-എന്നാല്‍ ഞാന്‍ പറയുന്നു. അത് ഈ ജന്മം നടക്കാന്‍ പോണില്ല
-നടക്കില്ലെന്ന് സഖാവ് കണ്ണന് എന്താണിത്ര ഒറപ്പ്?
-മാക്‌സിമം തരം താഴ്ന്നിരിക്കുന്ന ഒരാളെ ഇനി എവിടോട്ട് താഴ്ത്താന്‍ ? !!!

Saturday, December 21, 2013

കൗണ്‍സലിങ്ങ്

അസോസിയേഷന്റെ അച്ചടക്കസമിതി അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ ബാബുവിന് പിടിപ്പത്
പണിയാണിപ്പോള്‍.
അണികള്‍ ഇങ്ങനെ തുടങ്ങിയാല്‍പിന്നെ എങ്ങനെയാണ് ബാബുവിന്
പണിയില്ലാതാവുക.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ് :

ആര്‍ കണ്ണന്‍ തന്നെ ലാടന്‍ തിരുമേനീന്ന് വിളിച്ചെന്ന് എന്‍ബി !
എന്‍ബി തന്നെ കിണ്ണാ എന്നുവിളിച്ചെന്ന് കണ്ണനും!
ആര് ആരെ ആദ്യം വിളിച്ചു എന്നത് തര്‍ക്ക വിഷയം.

സോദരര്‍ തമ്മിലെ പോരൊരു പോരല്ലെന്നിരിക്കലും മാറിയ സാഹചര്യത്തില്‍
അച്ചടക്കനടപടി എടുക്കാതെ വയ്യ.
2 പ്രതികളും അച്ചടക്കസമിതി മുമ്പാകെ ഹാജരാകാന്‍ സ്റ്റാലിന്‍ ബാബു നോട്ടീസയച്ചു.

കൂട്ടുപ്രതികള്‍ യധാവിധി ഹാജരായപ്പോള്‍ സ്റ്റാലിന്‍ പറഞ്ഞു:
-ഇനി മേല്‍ അച്ചടക്കമില്ലായ്മയും അച്ചപ്പം തീറ്റയും വെച്ചുപൊറുപ്പിക്കാന്‍
 പറ്റില്ലെന്നാണ് മോളീന്നുള്ള ഉത്തരവ്്. നമ്മടെ ബാലൂന്റെ കാര്യം നിങ്ങക്കറിയാലൊ,.
-എന്തു പറ്റി ബാലകന്?
-പ്ലീനം റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന പുള്ളിക്കാരന്റെ അപേക്ഷ
എക്‌സിക്യൂട്ടീവ് കമ്മറ്റി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു!
-ഉവ്വ്വോ? എന്താണാവോ കാരണം?
-ഫയല് പരിശോധിച്ചപ്പൊ 2012 ആഗസ്റ്റ് 12ന് ഹെഡ് പോസ്‌റ്റോഫീസിനുമുമ്പില്‍
 കോണ്‍ഫെഡറേഷന്‍ നടത്തിയ ധര്‍ണ്ണയില്‍ പുള്ളിക്കാരന്‍ പങ്കെടുത്തിട്ടില്ല...
-ഈശ്വരാ!
-ഈശ്വരനെ വിളിച്ചിട്ടൊന്നും കാര്യല്ല്യ.
-അപ്പൊപ്പിന്നെ എന്തു ചെയ്യും?
-ശിക്ഷ വേണ്ടെങ്കില് രണ്ടാളും തമ്മില് ഒത്തുതീര്‍പ്പാവാന്‍ നോക്ക്.

എന്‍ബി പറഞ്ഞു:എന്റെ പട്ടി വരും ഒത്തുതീര്‍പ്പിന്.
അപ്പോള്‍ കണ്ണന്‍: പട്ടിയുമായി ഒരൊത്തുതീര്‍പ്പുചര്‍ച്ചക്കും ഞാന്‍ തയ്യാറല്ല.
അപ്പോള്‍ സ്റ്റാലിന്‍: എന്നാപ്പിന്നെ ശിക്ഷ ഏറ്റുവാങ്ങാന്‍ രണ്ടുപേരും തയ്യാറെടുത്തോളൂ.

-എന്താണ് ശിക്ഷ?
-കിഴക്കിന്റെ പുത്രിയും പോരാട്ടത്തിന്റെ പെണ്‍വഴികളും പത്തുകോപ്പിവീതം രണ്ടാളും 
 വാങ്ങണം.
-വാങ്ങിയാല്‍ മാത്രം മതിയോ?
-പോരാ. വായിക്കയും വേണം.
-അയ്യൊ. അതിലും ഭേദം ഒത്തുതീര്‍പ്പാണ്
-അങ്ങനെ വഴിക്ക് വാ
-ഏതാ വഴി?
-കുറ്റപ്പേര് വിളിച്ചതിന് രണ്ടുപേരും പരസ്പരം മാപ്പ് ചോദിക്കണം.

അപ്പോള്‍ കണ്ണന്‍: എന്‍ബിയെ കുറ്റപ്പേര് വിളിച്ചതിന് ഞാന്‍ നിരുപാധികം
മാപ്പ് ചോദിക്കുന്നു.
അപ്പോള്‍ എന്‍ബി: കണ്ണനെ കുറ്റപ്പേര് വിളിച്ചതിന് ഞാനും മാപ്പ് ചോദിക്കുന്നു.
അതു കഴിഞ്ഞ് രണ്ടുപേരും കൂടി: മാപ്പ് പറഞ്ഞ സ്ഥിതിക്ക് പുസ്തകമെടുത്ത്
വീശുന്നതിനുമുമ്പ് ഞങ്ങള്‍ക്ക് പോകാമോ?
അപ്പോള്‍ സ്റ്റാലിന്‍: പോകാറായില്ല. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍
എന്റെ വക ഒരു കൗണ്‍സലിങ്ങിനു വിധേയരാകണം.

ഏതാണ്ട് ഒരുമണിക്കൂര്‍ 38 മിനിറ്റ് നീണ്ട കൗണ്‍സലിങ്ങിനൊടുവില്‍ ബാബു പറഞ്ഞു: അപ്പൊ ഞാന്‍ പറഞ്ഞതൊക്കെ കേട്ടല്ലൊ. ഇനി രണ്ടുപേരും പരസ്പരം കൈ
കൊടുത്ത്  വിഷ് ചെയ്ത് പിരിഞ്ഞോളൂ.

അതുകേട്ടതും കണ്ണന്‍ ധൃതിയില്‍ എന്‍ബിക്ക് കൈ കൊടുത്തു.
നമ്പൂരിയായതുകൊണ്ടാവണം എന്‍ബി കണ്ണന് ഹസ്തം ദാനം ചെയ്യുകയായിരുന്നു,
പശുദ്ദാനം പോലെ.

അനന്തരം അടുത്ത ഞാറ്റുവേലക്ക് തമ്മില്‍ കാണാം എന്നും പറഞ്ഞ് രണ്ടുപേരും
ഇങ്ങനെ ഉപചാരം ചൊല്ലി പിരിഞ്ഞു:
'' അപ്പൊ ശെരി, ലാടന്‍ തിരുമേനീ'' !
'' ശെരി, കിണ്ണാ'' !!



Tuesday, November 19, 2013

മേനോന്‍ & കൃഷ്ണന്‍

-കേട്ടോ ബീആര്‍. നമ്മടെ മേനോന്റെ കാര്യം കട്ടപ്പൊഹയാവുംന്നാ തോന്നണേ
-എന്തുപറ്റി കണ്ണാ മേനോന്?
-അച്ചടക്കനടപടീടെ വാള്‍മുനയിലാണ് പുള്ളിക്കാരന്റെ നടപ്പ്
-എത്ക്ക്?
-എംഡി കൃഷ്‌ണേട്ടനോട് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പെരുമാറിയതിന്
-എങ്ങനെയാണ് മേനോന്‍ പെരുമാറിയത്?
-ബിആറിനറിയ്വോ, ഈ മേനോന്‍ വള്ളിട്രൗസറുമിട്ട് മൂക്കിളയുമൊലിപ്പിച്ചുനടന്ന
 കാലത്തേ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് സഖാവ് കൃഷ്‌ണേട്ടന്‍.
 കൃഷ്‌ണേട്ടന്‍ പങ്കെടുത്തിട്ടുള്ള പഠനക്ലാസ്സുകള്‍ക്ക് കൈയും കണക്കുമില്ല. ദേര്‍ ഈസ്
 നോ ഹാന്‍ഡ് ആന്‍ഡ് മാത്തമാറ്റിക്‌സ്. ആ കൃഷ്‌ണേട്ടനോട്  മേനോന്‍   ഒരിക്കലും
 അങ്ങനെ  പറയാന്‍ പാടില്ലായിരുന്നു. ഒരിക്കലും.
-മേനോന്‍ സഖാവ് കൃഷ്‌ണേട്ടന്‍ സഖാവിനോട് എന്തു പറഞ്ഞെന്നാണ് കണ്ണന്‍ സഖാവ്  പറയുന്നത്?
-ആപ്പീസ് വിടുമ്പോള്‍ ഹെഡ് പോസ്റ്റോഫീസിനുമുമ്പില്‍ കോണ്‍ഫെഡറേഷന്റെ സായാഹ്ന ധര്‍ണ്ണയ്ക്ക്  ചെല്ലണമെന്ന്!
-ശ്ശെ! മേനോന്‍ എന്തു പണിയാ കാണിച്ചേ
-അതിനൊള്ളത് അനുഭവിച്ചോളും. അച്ചടക്കമുള്ള പ്രവര്‍ത്തകനായ കൃഷ്‌ണേട്ടന്‍
 മേനോനോട് മറുത്തൊന്നും പറയാന്‍ നിന്നില്ല. നേരേ പോയി എക്‌സിക്യൂട്ടീവ്
 കമ്മറ്റിയില്‍ പരാതി കൊടുക്കുകയാണുണ്ടായത്.
-കമ്മറ്റി എന്തു ചെയ്തു?
-അന്വേഷണക്കമ്മീഷനെ വെച്ചിരിക്കയാണ്. സീആര്‍ ബാബുവാണ് കണ്‍വീനര്‍.
-അപ്പൊപ്പിന്നെ വധശിക്ഷ ഒറപ്പ്
-ചെലപ്പൊ അതിലും വലുതാവാനും മതി
-അതിലും വലുതേതാ?
-മൂലധനം മൂന്നാവര്‍ത്തി വായിക്ക !!!

Saturday, November 9, 2013

വരാനുള്ളത്

എല്ലാം പെട്ടെന്നായിരുന്നു....
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലൊ.
വിധിവിഹിതം എന്നു സമാധാനിക്കയേ നിവൃത്തിയുള്ളൂ...

നവമ്പറിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് സംഭവം.
സമയം രാവിലെ ഒമ്പതേമുക്കാലായിക്കാണും.
സ്വരാജ് റൗണ്ടിലൂടെ ബൈക്കില്‍ 110 മൈല്‍ സ്പീഡില്‍ ചീറിപ്പായുകയാണ്
എന്‍ബി പരമേശ്വരന്‍ തിരുമേനി.
അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ വര വീഴുന്നതിനുമുമ്പ് ആപ്പീസിലെത്തണം: അതിനുള്ള
മരണപ്പാച്ചിലാണ്.

വണ്ടി നായ്ക്കനാലിലെത്തിയതും ജാതകത്തില്‍ എഴുതിവെച്ചാലെന്നതുപോലെ 
വിതിന്‍ എ ഫ്രാക് ഷന്‍ ഓഫ് എ സെക്കന്‍ഡ് അത് സംഭവിച്ചു.

അതെ. ആലിന്റെ മുകളില്‍ നിന്ന് ഒരു ദുഷ്ടന്‍ കാക്ക എന്‍ബീടെ തലയില്‍
മുറുക്കിത്തുപ്പി !!!



Tuesday, October 22, 2013

ബെസ്റ്റ് റിങ് ടോണ്‍ !
എന്തെങ്കിലും ദുരുദ്ദേശത്തോടെയാണോണെന്നറിയില്ല, ഒരു ദിവസം ബിആറിന്റെ
(ഫോണിന്റെ) സ്‌ക്രൂ ഇളകിക്കിടന്നിരുന്നത് ശെരിയാക്കുന്നതിനിടയില്‍ ടെലിഫോണ്‍
ഓപ്പറേറ്റര്‍ രാജരാജചന്ദ്രന്‍ ചോദിച്ചു:
-സാറിന് ജെനറല്‍ സെക് ഷനിലെ എന്‍പി രെവിയെ അറിയാമോ?
-നൂറുവട്ടം. എന്തേ ചോദിക്കാന്‍?
-അല്ലാ, ഒന്നൂല്ല്യാ. പുള്ളിക്കാരന്‍ ഫുള്‍ ടൈം തണ്ണിയാണേയ്
-ഉവ്വ്വോ ! അതെനിക്കറിയില്ലായിരുന്നു.
-സാറ് ഒന്നുപദേശിച്ചാല്‍ കൊള്ളാം. ഞാന്‍ പറഞ്ഞൂന്നൊന്നും പറഞ്ഞേക്കല്ലേ
-ഇല്ലില്ല.
-എങ്കില്‍ ഒരു കാര്യം കൂടി ചോദിക്കട്ടെ
-തെല്ലും ശങ്കിക്കണ്ട
-എന്താണ് അയാളെ എല്ലാവരും എന്‍പി രെവി എന്‍പി രെവീന്ന്
 വിളിക്കണതെന്നറിയ്യ്യോ?
-ഇതു നല്ല ചോദ്യം. എന്‍ പീന്ന് പറയണത് അയാള്‍ടെ ഇനീഷ്യലല്ലേ
-അപ്പൊ ഞാന്‍ ചോദിക്കട്ടെ. എന്റെ പേര് കെ.കെ.രാജചന്ദ്രന്‍. എന്നെ ആരെങ്കിലും
 കെ കെ രാജചന്ദ്രാ കെ കെ രാജചന്ദ്രാന്ന് വിളിക്കണ്‌ണ്ടോ? അതുപോലെ
 സിപി കേശവനെ ആരെങ്കിലും സീപി കേശവാ സീപി കേശവാന്ന് വിളിക്കണ്‌ണ്ടോ?
-അതില്ല
-അപ്പൊപ്പിന്നെ രെവീനെ മാത്രം എല്ലാവരും എന്‍പി രെവീന്ന്
 വിളിക്കണതെന്താണെന്നാണ് എന്റെ ചോദ്യം.
-ഹാവൂ! ഒരു ക്ലൂ തരാമോ?
-മെഹബൂബ്
-ഒവ്വ ! ഒരെണ്ണം കൂടി തരൂ
-കെ. രാഘവന്‍
-തൊപ്പി! ഒരെണ്ണം കൂടി,
-പി. ഭാസ്‌കരന്‍
-വണ്‍ മോര്‍ പ്ലീസ്
-9447832330
-അതൊരു മൊബൈല്‍ നമ്പറല്ലേ?
-അതെയതെ
-ആര്‌ടെയാണ്?
-എന്‍പി രെവീടെ!
-എന്നിട്ടും ഉത്തരമൊന്നും കിട്ടുന്നില്ലല്ലോ രാജരാജാ. ഒരു ലാസ്റ്റ് ക്ലൂ കൂടി ആയിക്കൂടേ?
    ഇനി ഒരു കുളുവുമില്ല, സ്‌ക്രൂ ഇളകുമ്പോള്‍ സാറ്  വിളിക്കാന്‍ മറക്കണ്ട എന്നും മറ്റും പറഞ്ഞ് രാജചന്ദ്രന്‍ പോയി.
ബിആറിന് ഇരിക്കപ്പൊറുതിയില്ലാതെയായി. എങ്ങനെയെങ്കിലും ഉത്തരം
കണ്ടെത്തിയേ പറ്റൂ.
ആലോചിച്ചാലോചിച്ച് ഒടുവില്‍ ഫോണെടുത്ത് രാജരാജന്‍ പറഞ്ഞ നമ്പര്‍
വെറുതെയൊന്നു കറക്കിനോക്കി.
രെവീടെ ഫോണിന്റെ റിങ് ടോണ്‍ കേട്ടതും രാജചന്ദ്രന്റെ ചോദ്യത്തിന്റെ ഉത്തരം പൊട്ടന്‍ ബിആറിന് പെട്ടെന്നു പിടികിട്ടി.
റിങ് ടോണ്‍ ഇതായിരുന്നു:
'' നയാപൈസയില്ലാ.... കൈയില്‍ നയാപൈസയില്ലാ...''   

Saturday, October 19, 2013

അഭിജ്ഞാനപാരമേശ്വരം

ഉച്ചയൂണിനുശേഷം എന്തുചെയ്യണം എന്ന പുസ്തകം വായിച്ചോണ്ടിരിക്കയിരുന്നു
ആര്‍കണ്ണന്‍ അസോസിയേഷന്‍ ഹാളില്‍.
(തെറ്റിദ്ധരിക്കരുത്. ഉച്ചയൂണിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഇതുവരെ കണ്ണന്അറിയത്തില്ലേ എന്നു ചോദിക്കരുത്. വ്യാകരണത്തില്‍ ബിആര്‍ ഒരു പിന്നാക്കസമുദായക്കാരനാണ്. എന്തു ചെയ്യണം എന്നത് ലെനിന്‍ എഴുതിയ പുസ്തകമത്രേ. അതു തീര്‍ത്തിട്ടുവേണമായിരുന്നു കണ്ണന് കിഴക്കിന്റെപുത്രിയും
പോരാട്ടത്തിന്റെ പെണ്‍വഴികളും വായിക്കാന്‍).

അന്നേരമാണ് സൂമാരന്‍ തിരുമേനി വന്ന് കണ്ണനോട് ഇങ്ങനെ ചോദിക്കുന്നത്:
ഇന്ന് എന്‍ബി വന്നിട്ടില്ലേ?

കണ്ണന്‍ പുസ്തകത്തില്‍നിന്ന് കണ്ണെടുത്ത് റൂമിലെ മേശപ്പുറം മുഴുവന്‍
അരിച്ചുപെറുക്കി പരിശോധിച്ചു.
പിന്നെ പറഞ്ഞു; ഇല്ല ഇന്ന് വന്നിട്ടുണ്ടാവില്ല.

രംഗം കണ്ടോണ്ടിരുന്ന ബിആറിന് ഒന്നും മനസ്സിലായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലൊ.
ആലോചിച്ചിട്ട് ഒരു തുമ്പും വാലും കിട്ടാണ്ടായപ്പോള്‍ ബിആര്‍ കണ്ണനെത്തന്നെ
ശരണം പ്രാപിച്ചു:
-അതേയ്  ഇപ്പൊ സൂമാരന്‍ തിരുമേനി വന്ന് സഖാവിനോട് എന്‍ബി വന്നിട്ടുണ്ടോന്ന്
 ചോദിച്ചില്ലേ?
-ഉവ്വ
-അന്നേരം സഖാവ് മേശപ്പുറത്ത് പരതിനോക്കിയശേഷം എന്‍ബി വന്ന്ട്ട് ണ്ടാവ് ല്ല്യാന്ന്
 പറഞ്ഞില്ലേ?
-ഉവ്വ
-അതെന്താ എന്‍ബി മേശപ്പുറത്താണോ ഇരിക്കാറ്?
-ശ്ശെ. അതല്ല. മേശപ്പൊറത്ത് മൊബൈല്  വെച്ചിട്ടുണ്ടോന്ന്  നോക്കിയതാണ്.
-മനസ്സിലായില്ല
-ഈ ബിആറൊരു മണ്ടന്‍ തന്നെ. എന്‍ബി ഒരു ചെയിന്‍ മുറുക്കര്‍ ആണെന്ന കാര്യം   അറിയാമോ?
-അതറിയാം
-ഓരോ തവണ താമ്പൂലമിശ്രിതം തുപ്പിക്കളയാന്‍ ടോയ്‌ലെറ്റില്‍ പോകുമ്പോഴും
 പുള്ളിക്കാരന്റെ പോക്കറ്റീന്ന് മൊബൈല്‍ ഫോണ്‍ ഒന്നുകില്‍ വാഷ് ബേസിനില്‍
 അല്ലെങ്കില്‍ ക്ലോസെറ്റില്‍ വീഴും....
-അയ്യ്യേയ്
-അപ്പോഴെല്ലാം തിരുമേനി അതെടുത്ത് കഴുകി വൃത്തിയാക്കി പപ്പും തോലും പറിച്ച്
 സിം കാര്‍ഡും മെമ്മറി കാര്‍ഡും വീഡിയോ ക്ലിപ്‌സും മറ്റും വെവ്വേറെയാക്കി ഈ
 മേശപ്പൊറത്ത് നെരത്തി ഒണക്കാന്‍ വെക്കും.
-അതായത് സഖാവ് പറഞ്ഞുവരുന്നത്...
-അത് തന്നെ. അസോസിയേഷന്‍ റൂമിലെ മേശപ്പൊറത്ത് മൊബൈല് ഒണക്കാന്‍
 വെച്ചിട്ടുണ്ടോ, എന്‍ബി വന്നിട്ടുണ്ട്. അല്ലെങ്കിലില്ല !!!

Saturday, October 5, 2013

മറക്കില്ല നാം
( ശ്രീ കെ.ബി.വേണുഗോപാലന്റെ യാത്രയയപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച മംഗളപത്രം)

വര്‍ഷങ്ങള്‍ക്കുശേഷം ആപ്പീസില്‍ വന്ന വാസ്വണ്ണന്‍ സ്റ്റോറില്‍ കാശുവാങ്ങാനിരിക്കുന്ന
വേണൂനെക്കണ്ട് തെറ്റിദ്ധരിച്ച് '' അ;അ;ആ.... നമ്മടെ വേണൂന്റെ മോന് ഇവിടെ
ജോലികിട്ടിയല്ലേ, ഞാന്‍ അറിഞ്ഞില്ല്യാട്ടോ, വേണൂന്റെ  ട്രൂ കോപ്പി  തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ  ഡയലോഗടി. അതേ കറുകറുപ്പന്‍  മുടി,
അതേ ചിരി, അതേ  സൗന്ദര്യപൂരം, എന്നൊക്കെപ്പറഞ്ഞ് സന്തോഷിച്ചതും

വേണുവിന്റെ മകളെ പെണ്ണുകാണാന്‍ വന്ന സംഘത്തിലെ ഒരു കാരണവര്‍ ചെറുക്കന്റെ അമ്മയുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വേണുവിന്റെ കൈ
പിടിച്ച് പുറത്തേക്ക് കൊണ്ടുപോയതും പിന്നെ വേണുവിന്റെ തോളില്‍ വാത്സല്യപൂര്‍വം തട്ടിക്കൊണ്ട്
'' അപ്പൊ കുട്ട്യേ, പെങ്ങളെ ഞങ്ങള്‍ക്കിഷ്ടായി, ഇനി ഞങ്ങള് കാര്‍ന്നോമ്മാര് തമ്മില് സൊകാര്യായിട്ട് ചെല കാര്യങ്ങള് സംസാരിക്കാന്ണ്ട്, മോന്‍ അകത്തുചെന്ന്
അച്ഛനോട് ഒന്നിങ്ങോട്ട് വരാന്‍പറ'' എന്നു പറഞ്ഞതും
   

ഒരു ശനിയാഴ്ച ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങാന്‍ കിടന്ന വേണുവിന് അന്ന് കുക്കിങ്ങ് ഗ്യാസ് കൊണ്ടുവരുമെന്ന കാര്യം ഓര്‍മ്മ വന്നതും അന്നേരം
കിടന്നേടത്തുകിടന്നുകൊണ്ടുതന്നെ ഭാര്യയോട് ''വനജേ, ആ ഗ്യാസ്‌കുറ്റിയെടുത്ത് ഒന്നു പൊറത്തുവച്ചേക്കണം'' എന്നു പറഞ്ഞതും ഉറക്കത്തിനിടയില്‍ പുള്ളിക്കാരന്‍ ഒന്നു
കമിഴ്ന്നുപോയതും അന്നേരം വനജാക്ഷിയമ്മ സകല കളരിപരമ്പര ദൈവങ്ങളെയും
മനസ്സില്‍ ധ്യാനിച്ച്  ഉപ്പുഞ്ചാക്ക് പോലത്തെ ഗ്യാസുങ്കുറ്റിയെടുത്ത് വേണുവിന്റെ
പുറത്തുവെച്ചതും
അങ്ങനെ വേണുവിന് 2 ദിവസത്തോളം മേലനക്കാന്‍ മേലാതായതും

ഒരിക്കല്‍ വേണു ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന ലേഡീസ് കേള്‍ക്കെ ആന്റണ്‍ വില്‍ഫ്രഡ് ''വേണൂനെപ്പോലെയുള്ള കൊച്ചുപയ്യന്മാര്‍ ഇങ്ങനെ ലിഫ്റ്റും
കാത്ത് നില്‍ക്കുന്നത് മോശമാണ് ''എന്നു തോട്ടിയിട്ടതും അതു  കേട്ട വേണു നാലാം
നിലവരെയുള്ള സ്റ്റെപ്പുകളത്രയും ചാടിക്കേറിയതും പിന്നെ ശ്വാസം കിട്ടാതെ സീറ്റില്‍
ചെന്ന് കുഴഞ്ഞുവീണതും

ഏതോ അകന്ന ബന്ധു മരിച്ചതിനോടനുബന്ധിച്ച് എടുത്ത ലീവ് കഴിഞ്ഞ് പ്രദീപ്
തിരിച്ചെത്തിയപ്പോള്‍ അനുശോചനമറിയിക്കാനായി വേണു മെല്ലെ അടുത്തുചെന്നതും
ഒരുമിനിറ്റ് അതീവ ദു:ഖ ഭാവത്തോടെ പ്രദീപിന്റെ മുഖത്തേക്ക് നിര്‍ന്നിമേഷനായി
നോക്കിനിന്നതും തൊണ്ടയില്‍ ഗദ്ഗദം വരാനായി കാത്തുനിന്നതും വേണൂന്റെ ഈ
സ്റ്റാര്‍ട്ട് ക്യാമറ ആക് ഷന്‍  കണ്ടപ്പോള്‍ ദേഷ്യം വന്ന പ്രദീപ് എന്തെടാ എന്നും ചോദിച്ച്‌ ചെന്തമിഴിലുള്ള ഒരു പദം പ്രയോഗിച്ചതും അതുകേട്ട വേണു ചെവിയും
പൊത്തി ജീവനും കൊണ്ട് പാഞ്ഞതും......   
   
ഉത്തരേന്ത്യയില്‍നിന്നും ലീവിനുവന്ന അനിയന്റെ കൈയിലുണ്ടായിരുന്ന കൂളിങ് ഗ്ലാസും റാഡോ വാച്ചും പാര്‍ക്കര്‍ പെന്നും ഫോറിന്‍ ഷൂസും ഫോറിന്‍ ക്യാമറയും ഫോറിന്‍
പെര്‍ഫ്യൂമും ടീഷര്‍ട്ടും ജീന്‍സും ബനിയനും  ബെര്‍മൂഡകളുമെല്ലാം
രായ്ക്കുരാമാനം വേണു അടിച്ചുമാറ്റിയതും 
പിന്നെ അതെല്ലാമിട്ടോണ്ട് ആപ്പീസില്‍ ചെത്തിനടന്നതും
നമ്മള്‍ എങ്ങനെ മറക്കാനാണ്?


ഇല്ല, സ്തുത്യര്‍ഹ സേവനത്തിന്   കാഷവാര്‍ഡ് കിട്ടി എന്ന വാര്‍ത്ത കേട്ടപാടെ
ബോധംകെട്ട് വീണ ഈ തരളഹൃദയനെ,
സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന ഈ പുരുഷനെ
പാവങ്ങളുടെ ഈ മമ്മൂട്ടിയെ
നമ്മുടെ ഈ ഇഷ്ടതോഴനെ
നമ്മള്‍ ഒരിക്കലും മറക്കില്ല.......

Friday, September 13, 2013

ഹാപ്പി ബെര്‍ത്ത്‌ഡേ

-ഹലോ, അപ്പ്വല്ലേ?
-ങ; ചെലര് അങ്ങനേം വിളിക്കാറ്ണ്ട്. എന്‍ബീന്ന് വിളിക്കണതാണ് നിക്കിഷ്ടം. അല്ലാ,
 ആരാണാവോ?
-ഡെല്‍ഹീന്ന്  നെന്റെ ഓപ്പോളാടാ കോന്താ
-ങ: എന്താ വിശേഷിച്ച്?
-ഇന്ന്   ന്റെ കുട്ടീടെ പെറന്നാളാട്ട്വോ
-ഉവ്വ്വോ? ഞാന്‍ അത്  ഓര്‍ത്ത് ല്ല്യാട്ട്വോ. എനിവേ കണ്‍വേ മൈ ഗ്രീറ്റിങ്‌സ്  റ്റു ഹിം
-ടാ പൊട്ടാ, നെന്റെ പെറന്നാളാന്നാ ഞാന്‍ പറഞ്ഞേ
-ഉവ്വ്വോ? ഞാന്‍ അതും  ഓര്‍ത്ത് ല്ല്യാട്ട്വോ. ഓര്‍മ്മിപ്പിച്ചതിന് ഇത്രളവേ നന്ദിയുള്ളൂന്ന് ല്ല്യ
-എന്നാപ്പിന്നെ ഞാന്‍ വേറൊന്നുകൂടി ഓര്‍മ്മിപ്പിച്ചേക്കട്ടെ.
-എന്താണാവോ
-പെറന്നാള്‍ ദിവസം തലേല്  എണ്ണ തേക്കാന്‍ പാട് ല്ല്യ. അത് മറക്കണ്ട.
-അക്കാര്യം ഓപ്പ്‌ള് പേടിക്കണ്ട. അങ്ങന്യൊരു സംഭവണ്ടാവ് ല്ല്യ.
-അതെങ്ങനെ ഒറപ്പിക്കാന്‍ പറ്റുംന്നേയ്
-ന്റെ പൊന്നോപ്പ്‌ളേ.  എണ്ണ തേച്ചാപ്പിന്നെ കുളിക്കണ്ടേ? ആരേക്കൊണ്ടാവും.....!!!

Saturday, August 10, 2013

വരുമോരോ ദശ......

-ഹലോ, വനജാക്ഷിയമ്മയല്ലേ?
-അതേ
-ഞാന്‍ ശ്രീകുമാറാണ്. വേണുപ്പണിക്കരെന്താണ് ഫോണെടുക്കാത്തത്?
 ഞാന്‍ കൊറേ നേരായല്ലോ വിളിക്കണ്.
-സഖാവിപ്പോള്‍ എവിടെയാണ്?
-ഡെല്‍ഹിയിലാണ്
-അപ്പൊ ഒന്നും അറിഞ്ഞില്ലല്ലേ...
-എന്തേ?
-കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതല്‍ വേണ്വേട്ടന്‍ ബോധം പോയി കെടപ്പാണ്.
-ഏയ്, അങ്ങനെ വരാന്‍ വഴിയില്ല്യ. ഇല്ലാത്ത സാധനം എങ്ങനെയാണ് പോണത്?
-സഖാവേ, തമാശ പറയാനുള്ള സമയമല്ലിത്. ഞാന്‍ ആകെ ടെന്‍ഷനിലാണ്.
-ആട്ടെ. എപ്പോഴാണ് ബോധം പോയത്?
-വ്യാഴാഴ്ച പുള്ളിക്കാരന്‍ അല്പം നേരത്തെ വീട്ടില്‍ വന്നു. ഒരു നാലേമുക്കാലിന്.
 കുറച്ചുകഴിഞ്ഞപ്പൊ കണ്ണന്റെ ഫോണ്‍ വന്നു. ഞാനാണ് ഫോണെടുത്ത് ഏട്ടന്റെ
 കൈയില്‍ കൊടുത്തത്. ആ കോള്‍ അറ്റന്‍ഡ് ചെയ്തതും ഏട്ടന്‍ ബോധം കെട്ട്
 വീഴുകയായിരുന്നു. ഇന്നീ നേരം വരെ അത് തിരിച്ചുവന്നിട്ടില്ല. വടിപോലെ ഒരേ
 കെടപ്പാണ് ഏട്ടന്‍...
-മുഖത്ത് തണുത്തവെള്ളം തെളിച്ചുനോക്ക്യോ?
-പലവട്ടം. ഒടുവില്‍ തെളച്ച വെള്ളോം തെളിച്ചുനോക്കി. ഒരു കാര്യോല്ല്യ.
-ശെരി ശെരി. ഞാന്‍ പിന്നെ വിളിക്കാം....

                                               *************

-ഹലോ, കണ്ണനല്ലേ?
-അതേ
-ശ്രീകുമാറാണ്. കണ്ണന്‍ വ്യാഴാഴ്ച വൈകീട്ട് പണിക്കരെ വിളിച്ചിരുന്നോ?
-ഉവ്വ്. പുള്ളിക്കാരന്‍ അന്ന് അല്പം നേരത്തെ പോയി. അതുകൊണ്ട് വിളിച്ചതാണ്.
-കണ്ണന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തതും പുള്ളിക്കാരന്റെ ബോധം പോയെന്നാണ്
 വനജാക്ഷിയമ്മ പറയണത്! ഇതുവരെ അത് തിരിച്ചുകിട്ടിയിട്ടില്ലെന്നും പറയുന്നു.
 എന്തു പറയാനാണ് കണ്ണന്‍ വിളിച്ചത്?
-വേണ്വേട്ടന് കാഷവാര്‍ഡ് കിട്ടിയ കാര്യം പറയാന്‍.....!!!



 (പണിക്കരുടെ വിവരമറിയാന്‍ വിളിക്കേണ്ട നമ്പര്‍ : 9446097544 )



Saturday, July 6, 2013

വീണ്ടും പത്രോസ്


കോളിങ്ങ്‌ബെല്ലടിച്ച് പത്രാസ് കാണിക്കാന്‍ പോയ ബിആര്‍ തലേംകുത്തി താഴെ വീണ
കാര്യം ഏവര്‍ക്കുമറിയാമല്ലൊ.
അതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടിയാണ് അടുത്ത ശ്രമം ടെലിഫോണിലായിക്കളയാം
എന്ന് പുള്ളിക്കാരന്‍ തീരുമാനിച്ചത്.
വലിയ വലിയ ആളുകളെ ഫോണില്‍ വിളിച്ച് നാലാള് കേള്‍ക്കെ സംസാരിക്കുക. അങ്ങനെപത്രാസ് കാണിക്കുക: അതായിരുന്നു ലക്ഷ്യം.
ഈ ലക്ഷ്യപ്രാപ്തിക്കായി സൈഡ് റാക്കില്‍ നിന്ന് ടെലിഫോണ്‍ മുന്നിലെടുത്തുവെച്ച്
ലോകത്തുള്ള ഡെപ്യൂട്ടി സെക്രട്ടറിമാരായ ഡെപ്യൂട്ടി സെക്രട്ടറിമാരേയും
ചീഫ് എഞ്ചിനീയര്‍മാരായ ചീഫ് എഞ്ചിനീയര്‍മാരേയും വിളിയോട് വിളിയായി ബിആര്‍.
പക്ഷേ തമ്പ്‌രാനെക്കുറിച്ച് ഒരാളും പ്രതികരിച്ചില്ല!
എങ്ങനെ പ്രതികരിക്കാനാണ്?
വിളി കേട്ടാലല്ലേ പ്രതികരിക്കാന്‍ പറ്റൂ...
എങ്ങനെ വിളി കേള്‍ക്കാനാണ്?
കോള് പുറത്തേക്ക് പോയാലല്ലേ വിളി കേള്‍ക്കാന്‍ പറ്റൂ...
കോളെങ്ങനെ പുറത്തേക്ക് പോകാനാണ്?
ജാംബവാന്റെ അച്ഛന്റെ കാലത്തേതല്ലേ പി എം ബി എക്‌സ്...
വിളിച്ചുവിളിച്ച് സഹികെട്ടപ്പോള്‍  ഫോണിന്റെ റിസീവര്‍ അതിന്റെ തന്നെ ക്രാഡിലിലേക്ക് ആഞ്ഞൊരു വെപ്പുകൊടുത്തു ബിആര്‍.
അന്നേരം വീണിതല്ലോ കിടക്കുന്നു ഭരണിയില്‍ എന്ന മട്ടില്‍  ദാണ്ടെ കെടക്കണു
യന്ത്രേട്ടന്റെ ഒരു സ്‌ക്രൂ താഴെ!
പഠിച്ച പണി പത്തൊമ്പതും നോക്കിയിട്ടും ബിആറിന് അത് ഫിറ്റ് ചെയ്യാന്‍ പറ്റിയില്ല.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ബിആര്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറെ വിളിച്ച് വിവരം പറഞ്ഞു. ഉടന്‍ തന്നെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ രാജചന്ദ്രന് സന്ദേശം പോയി.
രാജചന്ദ്രന്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറോട്  പറഞ്ഞു: ദിപ്പൊ ശെരിയാക്കാം സാര്‍...

***********
വലതുകൈയില്‍ പിടിച്ചിരിക്കുന്ന സ്‌ക്രൂഡ്രൈവര്‍ ഇടതുകൈയില്‍ കൊട്ടി
താളത്തില്‍ ചോടുവെച്ച് ' ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ,... ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ' എന്ന മൂളിപ്പാട്ടും പാടി നീങ്ങുന്ന രാജചന്ദ്രനെ
കണ്ടപ്പോള്‍ ജെനറല്‍ സെക് ഷനിലെ എന്‍പി രെവി ചോദിച്ചു:
'' രാജേട്ടന്‍ എവിടെപ്പോവ്വ്വാ ? ''
 രാജചന്ദ്രന്റെ മറുപടി ഇതായിരുന്നു:
'' അതേയ്, മോളില് ബേബിരാജന്‍ സാറിന്റെ സ്‌ക്രൂ എളകിക്കെടക്ക്ാണ് '' !!!












Friday, June 21, 2013

പത്രോസേ, നീ വെറും പാറപ്പൊടിയാകുന്നു !

ആപ്പീസറായാല്‍ അല്പസ്വല്പം പത്രാസൊക്കെ കാണിക്കണമല്ലൊ.
അപ്പീസറാവുകയല്ല, ആപ്പീസറാണെന്ന് തോന്നിപ്പിക്കലാണ് പ്രധാനം എന്നാണ്
പ്രമാണം.
ആയതിന് എന്താണൊരു വഴി എന്നാലോചിച്ചിരിക്കുമ്പോളാണ് സീറ്റിനുപുറകിലെ
കോളിങ്ങ് ബെല്ലിന്റെ സ്വിച്ച് ബിആറിന്റെ ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍പിന്നെ അതില്‍
നിന്നു തന്നെ തുടങ്ങിക്കളയാം എന്ന് നിരൂപിച്ച് ബിആര്‍ സ്വിച്ചില്‍ പിടിച്ചൊരു
ഞെക്കുകൊടുത്തു. 
മുനിസിപ്പാലിറ്റി സൈറണ്‍ പോലുള്ള കെമണ്ടന്‍ സൗണ്ടായിരുന്നു ബെല്ലിന്.
ബിആര്‍ സ്വിച്ചില്‍നിന്ന് കൈയെടുത്തതേയുള്ളൂ. അപ്പോഴേക്കും ദാണ്ടെ ഹാഫ്‌ഡോര്‍
തുറന്ന് എം ടി എസ് (പണ്ടത്തെ ഗ്രൂപ്പ് ഡി) ഇളങ്കോവന്‍ (ഏംഎസ് ഡബ്ല്യു, എംഎ, പി എഛ് ഡി) പ്രത്യക്ഷപ്പെടുന്നു!
അത്രക്കൊരു സഡണ്‍ റെസ്‌പോണ്‍സ് ബിആര്‍ തീരെ പ്രതീക്ഷിച്ചില്ല.
എന്നാല്‍ അതേതും പുറത്തുകാണിക്കാതെ വലതുഭാഗത്തെ സ്റ്റീല്‍ ടേബിളില്‍ അട്ടിയിട്ടുവെച്ചിരിക്കുന്ന ലെഡ്ജറുകള്‍ ചൂണ്ടിക്കാട്ടി സഗൗരവം ബിആര്‍ പറഞ്ഞു:
''ദാ, ഇതൊക്കെ അര്‍ജന്റായി പി എഫ് സെക് ഷനില്‍ കൊടുക്കാനുള്ളതാണ്.
ഉടനേ പോയി ഒരു പെട്ടിവണ്ടി വിളിച്ചോണ്ടുവരൂ''.
''ദിപ്പൊ കൊണ്ടുവരാം സാര്‍'' എന്നും പറഞ്ഞ് ഇളങ്കോവന്‍ തിരിഞ്ഞുനടന്നു.
പക്ഷേ ഹാഫ്‌ഡോറിനടുത്തെത്തിയപ്പോള്‍ ശ്രീമാന്‍ തിരിഞ്ഞുനിന്ന് ബിആറിനോട്
ചോദിക്കയാണ്:
''സാറേ, ഇപ്പൊ എന്താ ഒരു ശബ്ദം കേട്ടത്? ഞാനങ്ങ് ഞെട്ടിപ്പോയി''!
ഇത് കേട്ടതും ബിആറിന്റെ ഗ്യാസ് പോയി.
അപ്പൊ കോളിങ്ങ്‌ബെല്ലടിച്ചതുകൊണ്ടല്ലല്ലേ തത്രഭവാന്‍ ഇത്രടം വന്നത്?...
കാക്ക വന്നതും പനമ്പഴം വീണതും ഒന്നിച്ചായിപ്പോയതാണല്ലേ...
ചമ്മല്‍ പുറത്തുകാണിക്കാതെ ബിആര്‍ പറഞ്ഞൊപ്പിച്ചു:
''അത് ഞാന്‍ കോളിങ്ങ്‌ബെല്‍ അടിച്ചതാണ്''
''അത്യോാാ...'' എന്ന് പാലക്കാടന്‍ ശൈലിയില്‍ നീട്ടിച്ചോദിച്ച് ഇളങ്കോവന്‍ പുറത്തേക്ക്
 പോയി.
പിന്നെ അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് ഒരു സജഷന്‍ കൂടി പറഞ്ഞിട്ടുപോയി.
അതോടെ ബിആറിന്റെ സകല പത്രാസും പമ്പാനദി കടന്ന് അതിന്റെ അപ്രത്തേക്ക്
പോയീന്ന് പറഞ്ഞാമതീല്ലൊ.
ഇളങ്കോവടികള്‍ പറഞ്ഞത് ഇപ്രകാരം:
''അതേയ്, സാറ് അങ്ങനെ ബെല്ലടിച്ചോണ്ടൊന്നും കാര്യല്ല്യ. ഓടിവരാന്‍ ഇവിടെ ആള് ല്യ.
പക്ഷേ ബെല്ലടിച്ചിട്ട് ആരും വന്നില്ലെങ്കില് സാറിനല്ലേ നാണക്കേട്. അതുകൊണ്ട് ഞാന്‍
ഒരു കാര്യം ചെയ്യാം. ഫയലെടുക്കാന്‍ വരണേന് തൊട്ടുമുമ്പ് ഒരു മിസ് കോള് തരാം.
അപ്പൊ സാറ് ബെല്ലടിച്ചോളൂ''...!!!

Friday, June 7, 2013

വാതുവെപ്പ്

-വാതുവെപ്പ് വഴി കോടികള്‍ തട്ടിയെന്നു കേട്ടല്ലൊ കണ്ണാ..
-അതൊക്കെ ആ സിപ്രനെപ്പോലുള്ള തല്പരകക്ഷികളുടെ കുപ്രചരണമാണ് ബിആര്‍.
-എന്നാലും അങ്ങനെയല്ലല്ലൊ. പൊകയില്ലാതെ തീയുണ്ടാവില്ലല്ലൊ.
-കോടികളൊന്നുമില്ല ബിആര്‍. ഒരു പതിനായിരം തടഞ്ഞു.
-ആരുമായിട്ടായിരുന്നു പയറ്റ്?
-ലക്ഷ്മണനായിരുന്നു മറ്റേയത്ത്.
-എന്തായിരുന്നു വാതം പിത്തം കഫം വാതുവെപ്പ്?
-ക്രിക്കറ്റന്നെ.
-ഐ പി എല്ലോ?
-അല്ല, എ പി എല്‍.
-ച്ചാല്‍?
-അടാട്ട് പ്രീമിയര്‍ ലീഗ്.
-ഏതൊക്കെ ടീമുകളാണ് ഏറ്റുമുട്ടിയത്?
-അടാട്ട് വാരിയേഴ്‌സ് വേഴ്‌സസ് നാമംഗലം റോയല്‍സ്.
-എന്തായിരുന്നു ബെറ്റ്?
-നാമംഗലം റോയല്‍സ് ജയിക്കുമെന്ന് ലക്ഷ്മണന്‍. അവര് പച്ച തൊടില്ലെന്ന് ഞാന്‍.
-എന്നാലും പതിനായിരം രൂപയ്ക്ക് ബെറ്റ് വെക്കാന്‍ കുറച്ചൊരു ചങ്കൂറ്റം വേണ്ടേ?
 അതെവിടെന്നു കിട്ടി?
-എനിക്ക് നൂറ്റിപ്പത്ത് ശതമാനം ഒറപ്പായിരുന്നു റോയല്‍സ് തോല്ക്കുമെന്ന്...
-അതെങ്ങനെ ഒറപ്പാക്കാന്‍ പറ്റും? ഉരുണ്ടുപോണ പന്തല്ലേ? ഇനി പത്രത്തിലൊക്കെ
 കാണുന്നപോലെ വല്ല മാച്ച് ഫിക്‌സിങ്ങും  നടത്തിയോ?
-ഛേ. എനിക്ക് അതിന്റെയൊന്നും ആവശ്യണ്ടായിരുന്നില്ല്യ.
-പിന്നെ എങ്ങനെ ഒറപ്പിച്ചൂന്നേയ്?
-അതുപിന്നെ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ നമ്മടെ വിഷ്ണുവായിരുന്നു.
-എന്‍ബീപുത്രന്‍?
-അതന്നെ.
-അതുകൊണ്ടെന്താ?
-തമ്പ്‌രാനെക്കുറിച്ച് അവന്‍ ഒരു പന്തുപോലും പിടിക്കാന്‍ പോണില്ലെന്ന്
 എനിക്കൊറപ്പായിരുന്നു. പിന്നെ എങ്ങനെ ജയിക്കാനാണ്?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ കണ്ണാ.
-എന്റെ ബിആറേ, സാക്ഷാല്‍ എന്‍ബി നില്‍ക്കണതുപോലെയാണ് ചെക്കന്‍ വിക്കറ്റിന്റെ പൊറകില് നില്‍ക്ക്ാ..
-ച്ചാലോ?
-ദാ, ഇങ്ങനെ കൈ രണ്ടും  പുറകില് കെട്ടി......!!!


Saturday, April 13, 2013

കൈക്കുഴങ്ങര നന്ദ്വാര്
(ഏ ഡി രണ്ടായിരത്തില്‍ എഴുതിയത്)

എന്തിനുമേതിനും ശ്രീകുമാറിനെ അനുകരിക്കുക അരിമ്പൂരെ സ്ഥാനിനായര്‌ടെ ഒരു
വെച്ചുകെട്ടാണ്.
ഈ ഉടുത്തുകെട്ടിനെതിരെ ബിആര്‍ പലപ്പോഴും മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്:
നോക്കൂ സ്ഥാനി നായര്‍, ശ്രീകുമാര്‍ എന്നു പറയുന്നത് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്.
അയാളെപ്പോലെയാകാന്‍ അയാള്‍ക്കുമാത്രേ കഴിയൂ. ഓനെ അനുകരിക്കാന്‍
തുടങ്ങിയാല്‍ സ്ഥാനി ചുറ്റിപ്പോകത്തേയുള്ളൂ. അതുകൊണ്ട് അതു വേണ്ട.

എന്തുപറഞ്ഞിട്ടെന്തുകാര്യം?
എല്ലാം പച്ചവെള്ളത്തില്‍ നീളത്തില്‍ വരച്ചതുപോലായി.
ച്ചാല്‍ എല്ലാം വട്ടത്തിലായി!
ശ്രീകുമാര്‍ തോള്‍സഞ്ചിയും തൂക്കി കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിനുപോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ വയോജനങ്ങളെ സാക്ഷരത പഠിപ്പിക്കാന്‍ പോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ അസോസിയേഷനില്‍ സജീവനായപ്പോള്‍
സ്ഥാനിയും സജീവനായി.
        സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍ വിചാരിച്ചാല്‍ പോലും  ഈ നായര് ഈ ജന്മം
നന്നാവാന്‍ പോണില്ല. ഈ നായരും നായിന്റെ വാലും ഒരേ കണക്കാണ്:
ബിആര്‍ വിധിയെഴുതി.

ബിആറിന്റെ വിധി തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ
സമ്പവം.
അന്ന് രാവിലെ ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ സ്ഥാനിനായര്‍ക്ക് എന്തോ അപകടം പറ്റി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് എതിരേറ്റത്.
കേട്ടപാതി ബിആര്‍ ആസ്പത്രിയിലേക്കോടി.
ചെന്നുകണ്ടപ്പോള്‍ പക്ഷേ സമാധാനമായി.
കിടക്കയില്‍ ചുമരും ചാരിയിരിപ്പാണ് നായര്‍.
എംടിയുടെയാണെന്നുതോന്നുന്നു, ഒരു ചെറുപുഞ്ചിരി ആ മുഖത്ത് വിളയാടുന്നുണ്ട്.
ഇടതുകൈ ഒരു ചരടുവഴി കഴുത്തില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
ബിആര്‍ ചോദിച്ചു:
-ആക്ച്വലി എന്താണുണ്ടായത് നായര്‍ജീ?
-ഒരു ചെറിയ മല്‍പ്പിടുത്തം
-ഹെന്ത്? ആരുമായിട്ടെവിടെവെച്ചെന്തിന്?
-ബസ്സില്‍വെച്ച് ഒരുത്തന്‍ എന്റെ പോക്കറ്റടിച്ചു. ഞാന്‍ കൈയോടെ പിടിച്ചു.
-എന്നിട്ട്?
-അവന്‍ കുതറിയോടി. എന്റെ കൈയുടെ സാമഗ്രി തെറ്റി!
-കൈയുടെ സാമഗ്രിയോ?
-അതെ. ബിആര്‍ ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പ്ള്‍ പഠിച്ചിട്ടില്ലല്ലേ.
-പണ്ട് പഠിച്ചിരുന്നു. ഇപ്പൊ മറന്നുപോയി.
- ങ. എനിക്കതങ്ങനെ മറക്കാന്‍ കഴിയില്ല.
-പ്രത്യേകിച്ച് കാരണമെന്തെങ്കിലും?
-ഉണ്ടല്ലൊ. ആര്‍ക്കിമെഡീസ് പ്രിസിപ്പ്‌ളും അത് പ്രൂവ് ചെയ്യുന്നതിനുള്ള പരീക്ഷണവും പറഞ്ഞുതന്നതിന്റെ പിറ്റേന്ന് മാഷ് എന്നോടൊരു ചോദ്യം: സാമഗ്രി എന്നാല്‍ എന്ത്?
ചോദ്യം കേട്ട് ഞാന്‍ അന്തംവിട്ട് നിന്നുപോയി.
അന്നേരം മാഷ് എന്റെ ചെവി പിടിച്ച് തിരുമ്മി പൊന്നാക്കിക്കൊണ്ട് ടെക്സ്റ്റ് നിവര്‍ത്തി
നിറുത്തിനിറുത്തി ഇങ്ങനെ വായിച്ചു:
'' ആര്‍ക്കിമെഡീസ് പ്രന്‍സിപ്പ്ള്‍ തെളിയിക്കുന്നതിനുള്ള പരീക്ഷണം. ഒരു സോക്കറ്റും
അതില്‍ കൃത്യമായി പാകമാവുന്ന ഒരു സിലിണ്ടറുമടങ്ങിയതാണ് സാമഗ്രി'' !
-സ്ഥാനി പറഞ്ഞുവരുന്നത്...
-അതെ. മല്‍പ്പിടുത്തത്തില്‍ എന്റെ കൈയിന്റെ സാമഗ്രി, ച്ചാല്‍ സോക്കറ്റും സിലിണ്ടറും, ച്ചാല്‍ കൈക്കുഴ സ്ഥാനം തെറ്റി!
-വാട്ടെ പിറ്റി! ഒന്നാലോചിച്ചാല്‍ അത്രയല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്കാം. ആട്ടെ
എന്തിനാണ് അയാളെ തടുത്തുനിര്‍ത്താന്‍ നോക്കിയത്? അയാള്‍ വല്ല വസീം അക്രമോം കാണിച്ചിരുന്നെങ്കിലോ? കൈ മൊത്തം പറിച്ചോണ്ടുപോയിരുന്നെങ്കിലോ? ആകെ
വൃത്തികേടായേനില്ലേ?
-ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ടെങ്കിലും അപ്പോള്‍ അങ്ങനെ തോന്നിയില്ല. ഷര്‍ട്ടിന്റെ
പോക്കറ്റിലുണ്ടായിരുന്ന 300 രൂപയാണ് ഓന്‍ അടിച്ചുമാറ്റിയതേയ്. പാന്റിന്റെ പോക്കറ്റില്‍വേറൊരു 2700 രൂപ കൂടിയുണ്ടായിരുന്നു. അതും കൂടി അടിച്ചോളാന്‍ പറയാന്‍
വേണ്ടിയാണ് പിടിച്ചുനിര്‍ത്താന്‍ നോക്കിയത്. പക്ഷേ പറ്റിയില്ല. പഹയന്‍
കുതറിയോടിപ്പോയി.! ഊ...യെനിക്കെന്റെ കൈ തരിക്കുന്നു....
-എനിക്കെന്റെ തല പെരുക്കുന്നു!
-അതെന്തിന്?
-സ്ഥാനി പറയണത് എനിക്ക് തീരെ മനസ്സിലാവണ്  ല്ല്യ. അതുതന്നെ കാരണം.
 300 രൂപ പോക്കറ്റടിച്ചവനോട്  2700 കൂടി അടിച്ചോളാന്‍ പറയുക! എന്തായിത് ദേവലോകം?
        അന്നേരം ഒട്ടും കൂസലില്ലാതെ നന്ദ്വാര് പറയുകയാണ്:
-അതുപിന്നെ കഴിഞ്ഞദിവസം ശ്രീകുമാറിന്റെ കയ്യീന്ന് പോക്കറ്റടിച്ചുപോയത് 3000 രൂപയാണ് !!!


Saturday, April 6, 2013

ബൂമെറാങ്ങ്

1996-ലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയതിന്റെ പിറ്റേന്ന്
കൊച്ചുവെളുപ്പാന്‍ കാലത്താണ് സംഭവം.
വിശാലമായ ചെങ്കോട്ട മൈതാനം.
ചുവപ്പു കൊടികളാലും തോരണങ്ങളാലും മൈതാനം മുഴുവനായി മോടി പിടിപ്പിച്ചിട്ടുണ്ട്.
മൈതാനത്തിന്റെ ഈശാനകോണില്‍ പടുകൂറ്റന്‍ സ്റ്റേജ്.
സ്റ്റേജിനുമുന്നില്‍ പൂഴിയിട്ടാല്‍ നിലത്തുവീഴാത്തത്ര പുരുഷാരം.
ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത്, ഈഎംഎസ്, ജ്യോതിബാസു, ശൈലേന്‍ ദാസ്ഗുപ്ത,
സമര്‍ മുഖര്‍ജി എന്നിവരൊക്കെ സ്റ്റേജിന്റെ മുന്‍ നിരയിലുണ്ട്. പ്രകാശ് കാരാട്ട്,
സീതാറാം യെച്ചൂരി ബുദ്ധദേവ് ഭട്ടാചാര്യ, എം എ ബേബി എന്നിവരെ പിന്‍നിരയില്‍ വ്യക്തമായി കാണാം.
ഈഎംഎസ്-ന്റെ ചെവിയില്‍ അദ്ദേഹത്തിന്റെ അനിയനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ എന്തോ മന്ത്രിക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്-
അത് ടി.നാരായണന്‍ മാഷായിരുന്നു!
നമ്പിരാജന്‍ പ്രകാശ് കാരാട്ടിന്റെ കൈയില്‍ എന്തോ കൊണ്ടുകൊടുത്തിട്ട്
തിരിച്ചുപോകുന്നു. മുറുക്കാന്‍ പൊതിയായിരിക്കണം.
സീതാറാം യെച്ചൂരി വേദിയില്‍ നിന്ന് എണീറ്റ് പുറകില്‍ ചെന്ന്
വി എന്‍ കൃഷ്ണന്‍കുട്ടി നായരെ കെട്ടിപ്പിടിച്ച് കുശലം പറയുന്നു.
ആകപ്പാടെ ഒരു ഉത്സവാന്തരീക്ഷം തന്നെ.
അതാ പ്രസിഡണ്ടിന്റെ ആഗമനമറിയച്ചുകൊണ്ടുള്ള ബാന്റ്‌മേളം തുടങ്ങുകയായി.
സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ മന്ദമന്ദം പ്രസിഡണ്ട് വേദിയില്‍ പ്രവേശിച്ചു.
പിന്നെ അദ്ദേഹം ജ്യോതിബാസുവിന്റെ വലതുഭാഗത്ത് കിടന്നിരുന്ന ഒഴിഞ്ഞ
കസേരയിലിരുന്നു.
അതെ ആ ചരിത്രമുഹൂര്‍ത്തം സമാഗതമാവുകയാണ്.
സുവര്‍ണ്ണബംഗാളിന്റെ വീരപുത്രന്‍ സഖാവ് ജ്യോതിബാസു ഇന്ത്യാമഹാരാജ്യത്തിന്റെ
പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയാണ്!
പ്രസിഡണ്ട് എണീറ്റുനിന്ന് കൈലിരുന്ന കടലാസില്‍ നോക്കി സാവധാനം
പറഞ്ഞുകൊടുത്തൂ; ഐ,.......
ജ്യോതിബാസു ഏറ്റുപറഞ്ഞു: ഐ, ജ്യോതിബാസു....
സത്യപ്രതിജ്ഞ കഴിഞ്ഞതും കാതടപ്പിക്കുന്ന കരഘോഷമായിരുന്നു.
പിന്നെ തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ടിനെ വെല്ലുന്ന കരിമരുന്നു പ്രയോഗം. ഏതാണ്ട്
ഒരുമണിക്കൂറോളം നീണ്ടുനിന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗുണ്ടുകളുടെ ശബ്ദം
നേര്‍ത്തുനേര്‍ത്തുവന്ന് ഡുംഡുംഡുംഡും എന്നായി. വിരല്‍തുമ്പുകൊണ്ട് 
കതകില്‍ മുട്ടുമ്പോലെ...
അല്ലാ, അത് ആരോ വാതില്‍ക്കല്‍ മുട്ടുന്നതുതന്നെയല്ലേ...സഖാവേ സഖാവേ എന്ന് വിളിക്കുന്നുമുണ്ട്....നല്ല പരിചയമുള്ള ശബ്ദം.
അപ്പോള്‍ മാത്രമാണ് താന്‍ അതുവരെ കണ്ടോണ്ടിരുന്നത് വെറും സ്വപ്നമായിരുന്നു
എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സഖാവ് ശ്രീകുമാര്‍ ഉണരുന്നത് !
ശ്രീമാന്‍ കതകുതുറന്നുനോക്കുമ്പോള്‍ ശപ്രത്തലമുടിയും ശിപ്രത്താടിയും
ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി നേരെ മുന്നില്‍ നിക്കുന്നു സാക്ഷാല്‍ സിപ്രന്‍!
ഞെട്ടലില്‍ നിന്ന് വിമുക്തനായപ്പോള്‍ ശ്രീകുമാര്‍ ചോദിച്ചു:
-എന്താ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്?
-മുഖവുരയെഴുതാന്‍ സമയമില്ല. നമുക്ക് ഉടന്‍ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു പോണം.
        ആകപ്പാടെ പകച്ച മട്ടിലാണ് സിപ്രന്റെ സംസാരം.
-എന്താ, എന്താണുണ്ടായത്?
-അമ്മായീടെ വീട്ടില് കള്ളന്‍ കേറി.
-ഗള്‍ഫീപ്പോയ അമ്മായീടെ വീട്ടിലോ?
-അതെ
-കഷ്ടായി. എന്തൊക്കെ നഷ്ടപ്പെട്ടു?
-കിണ്ടി,കിണ്ണന്‍,കോളാമ്പി, ഓട്ടുരുളി, നിറപറ,നിലവിളക്ക്, ചുറ്റുവിളക്ക്....
-മതി മതി. പോവാം പോവാം.
        പോലീസ് സ്റ്റേഷന്റെ പടി കയറിച്ചെല്ലുമ്പോഴേക്കും നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു.
എസ് ഐ സ്ഥലത്തില്ല. എ എസ് ഐ ക്കാണ് ചാര്‍ജ്.
ശ്രീകുമാറിനെ കണ്ടയുടന്‍ പതിവില്ലാത്തവിധം എ എസ് ഐ സല്യൂട്ടടിച്ചു:
-ലാല്‍ സലാം സഖാവേ, സഖാവിന്റെ കാര്യം ഞാന്‍ ഇപ്പോള്‍ ഓര്‍ത്തതേയുള്ളൂ.
-എന്താണ് സാര്‍ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍?
(എന്തേ കുഞ്ഞേടുത്തി ഇത്രയോര്‍ക്കാന്‍?
എന്തേ ഓര്‍ത്തു മിഴി നിറക്കാന്‍?)
-അതോ, അന്നക്കുട്ടീടേ കര്യമോര്‍ത്തപ്പൊ സഖാവിനെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല്യ
        ശ്രീകുമാര്‍ ഞെട്ടിത്തിരിഞ്ഞ് പ്രഭാകരനെ നോക്കി. സിപ്രന്റെ കണ്ണുകളില്‍
ഹമ്പട കള്ളാ എന്ന ഭാവം.
അതുകണ്ട് വിറളിപ്പോയ ശ്രീകുമാര്‍ ചോദിച്ചു:
-ആരാണ് സാര്‍ അന്നക്കുട്ടി?
-എന്റെ വൈഫാണ്. ഇവിടെ സെന്റ് ആന്റണീസ് യു.പി.സ്‌കൂളില്‍ ടീച്ചറാണ്.
ഒരു എന്‍ ആര്‍ എ അപ്പ്‌ളിക്കേഷന്‍ നിങ്ങള്‍ടെ ആപ്പീസിലേക്കയച്ചിട്ട് മാസം ആറായി.
                            ഇതു കേട്ടതും സിപ്രന്‍ ചാടിപ്പറഞ്ഞു:
-സാറെ, അതിന്‍് പ്രൈവറ്റ്സ്‌കൂളുകാര്‌ടെ പി എഫ് ഞങ്ങള്‍ടെ ആപ്പീസില്‍....
       മുഴുമിപ്പിക്കുന്നതിനുമുമ്പ് ശ്രീകുമാര്‍ ലാടന്‍ തറച്ച ചെരിപ്പുകൊണ്ട്
എ എസ് ഐ കാണാതെ സിപ്രന്റെ തള്ളവിരലില്‍ അമര്‍ത്തിയൊരു
ചവിട്ടുകൊടുത്തു.
മിണ്ടിപ്പോകരുത് എന്നായിരുന്നു അതിന്റെ അര്‍ത്ഥം.
സിപ്രന്റെ കണ്ണില്‍നിന്ന് ഒരു പൊന്നീച്ച പറന്നുപോയി.
ശ്രീകുമാര്‍ പറഞ്ഞു:
-അത് ഞാന്‍ സെക് ഷനില്‍ പറഞ്ഞ് ശെരിയാക്കാം സാര്‍. പിന്നെ ഞാന്‍ ഇപ്പൊ
 വന്നത്...
-ങ. അത് പറഞ്ഞില്ലല്ലൊ
-ഒരു കളവ് കേസുണ്ടായിരുന്നു
-സഖാവിന്റെ വീട്ടിലാണോ?
-അല്ല. ഇയാള്‍ടെ അമ്മായീടെ വീട്ടിലാണ്.
-ഇയാള്‍?
        എ എസ് ഐ സിപ്രന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പിന്നെ ചിരിച്ചില്ലെന്നുവരുത്തി.
-സിപ്രന്‍. എന്റെ ഒരു കൊളീഗാണ് സാര്‍
-ആട്ടെ. എപ്പോഴായിരുന്നു സംഭവം?
-ഇന്നലെ രാത്രിയിലാണ്
-എന്തൊക്കെയാണ് മോഷണം പോയിരിക്കുന്നത്?
         പോക്കറ്റില്‍നിന്ന് ഒരു കടലാസ് കഷണമെടുത്ത്     സിപ്രന്‍ വായിച്ചു;
-കിണ്ടി,കിണ്ണന്‍,കോളാമ്പി,നിറപറ,അവില്‍പറ,മലര്പറ,നിലവിളക്ക്,ചുറ്റുവിളക്ക് ഇത്യാദി
-ഇത്യാദിയോ?
-അതെ സാര്‍
ആയത് ക്രിസ്തുവിനുപിമ്പ് നിലവിലുണ്ടായിരുന്ന വല്ല വെള്ളോട്ടുപാത്രവുമായിരിക്കുമെന്ന് മനസ്സില്‍ നിരൂപിച്ച്
എ എസ് ഐ സിപ്രനോട് പറഞ്ഞു:
-ശെരി. താന്‍ പോയി ഒരു പായ കടലാസും ഒരു ലെക്‌സി പേനയും വാങ്ങിച്ചോണ്ടുവാ. എന്നിട്ട് ഇപ്പൊത്തന്നെ ഒരു പെറ്റീഷനെഴുതി താ, പേനയടക്കം
                   സിപ്രന്‍ ശീഘ്രം പോയി ക്ഷിപ്രം തിരിച്ചുവന്ന് പരാതിയടക്കം പേന എ എസ് ഐ ക്ക് സമര്‍പ്പിച്ചു.
സിപ്രന്റെ നൂറുമൈല്‍ സ്പീഡിലുള്ള നടത്തം കണ്ടിട്ടോ തസ്യദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ സിപ്രനെത്തന്നെ
നിര്‍ന്നിമേഷനായിനോക്കിനില്‍ക്കുകയായിരുന്നു അന്നേരമെല്ലാം എ എസ് ഐ......
പിന്നെ അല്പനേരം എന്തോ ആലോചിച്ചശേഷം അദ്ദേഹം ശ്രീകുമാറിനോട് പറഞ്ഞു:
-എന്നാല്‍ നമുക്ക് പോകാം സഖാവേ
-പോകാം
-പക്ഷേ വണ്ടിയില്ലല്ലൊ
-കാറ് വിളിക്കാം
        സിപ്രന്‍ കാറ് വിളിക്കാന്‍ ഓടി. അന്നേരം എ എസ് ഐ അകത്തുപോയി
മഷിയിട്ടുനോക്കാനുള്ള മഷി, വിരലടയാളം പരിശോധിക്കാനുള്ള സീല്, തൂവാല മുതലായ തൊണ്ടിസാധനങ്ങളുമായി തിരിച്ചുവന്നു. പിന്നെ ആത്മഗതമെന്നോണം അദ്ദേഹം
പറഞ്ഞു:
-പട്ടി സ്ഥലത്തില്ല
അതു കേള്‍ക്കേണ്ട താമസം സിപ്രന്‍ ചാടിവീണു.
-അത് സാരമില്ല സാര്‍. വീട്ടില്‍ രണ്ടെണ്ണമുണ്ട്. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.
        എ എസ് ഐ സിപ്രനെ ഒന്നമര്‍ത്തിനോക്കി.
-ഈ സിപ്രന്‍ ഇത് കൊളമാക്കീട്ടേ അടങ്ങൂന്നുതോന്നുന്നു
(ശ്രീകുമാര്‍ മനസ്സില്‍ പറഞ്ഞു).

കാറ് അമ്മായീടെ വീടിന്റെ പടിക്കലെത്തുമ്പോഴേക്കും എ എസ് ഐ ഒരു
പത്തുപ്രാവശ്യമെങ്കിലും അന്നക്കുട്ടീടെ കാര്യം ശ്രീകുമാറിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
-ശെരിയാക്കാം സര്‍. ശെരിയാക്കം സര്‍.
ശ്രീകുമാര്‍ പറഞ്ഞോണ്ടുമിരുന്നു.
        കാറ്  മുറ്റത്ത് നിര്‍ത്തിയതും എ എസ് ഐ ചാടിയിറങ്ങി വീടിന്റെ അകത്തേക്ക് ഒരോട്ടം വെച്ചുകൊടുത്തു.
ഒപ്പം ഓടിയ സിപ്രനെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു:
-വേണ്ടാ. വേണ്ടപ്പോള്‍ വിളിക്കാം
        വീടിന്റെ മുക്കും മൂലയുമെല്ലാം എ എസ് ഐ വിശദമായി പരിശോധിച്ചു. പിന്നെ പുറത്തുകടന്ന് ഉമ്മറപ്പടിയില്‍ ചാരി കുറേ നേരം എന്തോ ആലോചിച്ചുനിന്നു.
കൈവിരലുകള്‍ മടക്കി എന്തോ ഒക്കെ കണക്കുകൂട്ടുന്നതും ശിഷ്ടം വന്നത്
അന്തരീക്ഷത്തിലേക്ക് എറിഞ്ഞുകളയുന്നതും കണ്ടു. അനന്തരം വിരല്‍ ഞൊടിച്ച്
സിപ്രനെ വിളിച്ചു സിപ്രന്‍ പറന്നുചെന്നു. രണ്ടുപേരും കൂടി അകത്തേക്കുപോയി.....

അരമണിക്കൂറിനുശേഷം ഇരുവരും തിരിച്ചുവന്ന് കാറില്‍ കേറി.
തിരിച്ചുപോകുമ്പോഴും അന്നക്കുട്ടീടെ പി എഫിനെപ്പറ്റിയല്ലാതെ മറ്റൊന്നും
എ എസ് ഐക്ക് പറയാനുണ്ടായിരുന്നില്ല.
അതുകൊണ്ടായിരിക്കുമോ എന്തോ സിപ്രന്‍ അങ്ങേയറ്റം വിഷണ്ണനായി കാണപ്പെട്ടു....

സ്റ്റേഷനിലിറങ്ങാന്‍ നേരം ഏമാന്‍ പറഞ്ഞു:
അപ്പൊ ശെരി സഖാവ് ശ്രീകുമാര്‍. കേസിന്റെ വിവരങ്ങള്‍ ഞാന്‍ അപ്പപ്പോള്‍
അറിയിച്ചോണ്ടിരിക്കാം കേട്ടോ. പിന്നെ എന്റെ അന്നക്കുട്ടീടെ കാര്യം മറക്കല്ലേ....
ഇത്രയും പറഞ്ഞ് സിപ്രനെ ഇടംകണ്ണുകൊണ്ട് ഒന്നുഴിഞ്ഞശേഷം എ എസ് ഐ
സ്റ്റേഷനിലേക്ക് കേറിപ്പോയി......

നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു കണ്‍ഷ്യേബ്ള്‍ വശം എ എസ് ഐ ശ്രീകുമാറിന്
ഒരു കത്ത് കൊടുത്തയച്ചു:
'' പ്രിയപ്പെട്ട സഖാവ് ശ്രീകുമാര്‍,
വിഷമം വിചാരിക്കരുത്. അന്ന് അയാളെ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു.
അന്നു തന്നെ അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തതാണ്. പിന്നെ അയാളെ
കൂടെയിരുത്തിക്കൊണ്ട് എങ്ങനെ അത് പറയുമെന്നോര്‍ത്തിട്ടാണ് മിണ്ടാതിരുന്നത്.
അതെ സഖാവെ. സഖാവിന്റെ സുഹൃത്തുതന്നെയാണ് മോഷ്ടാവ് !
അത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്. ദയവുചെയ്ത്
സഖാവ് ഈ കേസില്‍ ഇടപെടരുത്. നാറും. ഈ മാസം 21ന് കോടതിയില്‍ ഹാജരാകാന്‍ പുള്ളിക്കാരന് സമന്‍സയച്ചിരിക്കയാണ്.
വിപ്ലവാഭിവാദ്യങ്ങളോടെ (ഒപ്പ്).
പി എസ്: അന്നക്കുട്ടീടെ കാര്യം മറന്നിട്ടില്ലല്ലൊ.

കത്തുമായി ശ്രീകുമാര്‍ സിപ്രന്റെ സെക് ഷനിലേക്കോടി. സിപ്രന്‍ വന്നിട്ടില്ല.
തിരിച്ചുപോകുമ്പോള്‍ വാടാനപ്പിള്ളിയില്‍ സിപ്രന്റെ വീട്ടിലിറങ്ങി.
ശ്രീകുമാറിനെ കണ്ടതും സിപ്രന്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു.
ശ്രീകുമാര്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
-എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സിപ്രാ
        കരഞ്ഞുകരഞ്ഞ് കണ്ണീരെല്ലാം വാര്‍ന്നുപോയപ്പോള്‍ വിക്കിവിക്കി സിപ്രന്‍
പറഞ്ഞു:
-അന്ന് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തന്നെ വിളിക്കാന്‍ വരുന്നതിനുമുമ്പ്
ഏതെല്ലാം സാധനങ്ങളാണ് കളവുപോയതെന്നറിയാന്‍ വേണ്ടി അമ്മായീടെ വീട്ടിലെ
സകല അലമാരികളും മേശകളും പൊത്തുകളും പോതുകളും ഞാന്‍
പരിശോധിച്ചിരുന്നു.അത് അബദ്ധമായിപ്പോയെന്ന് ഇപ്പോഴാണ്‍് മനസ്സിലായത്.
ഇന്നലെ എ എസ് ഐ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് പറയുകയാണ്, ഞാന്‍ തന്നെയാണ് കള്ളനെന്ന് ! കാരണം അമ്മായീടെ അലമാരിയിലും
മേശയിലും മറ്റും കണ്ട വിരലടയാളവും പരാതിയെഴുതിക്കൊടുത്ത പേപ്പറില്‍
തെളിഞ്ഞുകണ്ട എന്റെ വിരലടയാളവും ഒന്നുതന്നെയാണത്രേ!
വയ്യേ... എനിക്ക് വയ്യേ....
ദാ ഇപ്പോള്‍ കേസാണ്.
ഐപിസി 311(2)സി.....
പൂട്ടുപൊളി, ഭവനഭേദനം, കവര്‍ച്ച ഇത്യാദി...!!!

   
   
       
   
       



Friday, March 29, 2013

വേണുനാദം

Venugopal KB's profile photo



വേണുവിനെപ്പറ്റി ഒരു നോവല്‍ബുക്കെഴുതുവാനുള്ള കോപ്പ് ഇനിയും
ബാക്കി കിടക്കുകയാണ്. സമയം കിട്ടാതെ ബിആര്‍ എന്തുചെയ്യാനാണ്?

വേണുവും പ്രദീപും കൂടി ട്രെയ്‌നിങ്ങ് പഠിക്കാന്‍ മദ്രാസില്‍ പോയതും പോകുന്ന
വഴിയില്‍ ഏതാണ്ട് പാതിരാ കഴിഞ്ഞപ്പോള്‍ തീവണ്ടി ഏതോ സ്റ്റേഷനില്‍നിന്നതും
അപ്പോള്‍ മുകളിലെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന പ്രദീപ് അടിയിലെ ബെര്‍ത്തിന്റെ അടിയില്‍ പുല്ല്വായ വിരിച്ച് കിടക്കുകയായിരുന്ന വേണുവിനോട് 'ഏത് സ്റ്റേഷനാ കഴിഞ്ഞുപോയത് ' എന്നു ചോദിച്ചതും അന്നേരം ഉറക്കച്ചടവില്‍ പുറത്തുകണ്ട ഒരു ബോര്‍ഡ് വായിച്ച് 'ഏതോ ഒരു സിറ്റിയാണ്'' എന്ന് വേണു മറുപടി പറഞ്ഞതും
അതുകേട്ടപ്പോള്‍ 'ഏത് സിറ്റിയാണെന്ന് നോക്കെടോ പണിക്കരേ' എന്ന് പ്രദീപ് ദേഷ്യം കൊണ്ടതും അന്നേരം വേണു കണ്ണടവെച്ച് ഒന്നുകൂടി ശ്രദ്ധിച്ചുവായിച്ചശേഷം 'കപ്പാ ' എന്ന് പറഞ്ഞതും അപ്പോള്‍ പ്രദീപ്  'കപ്പായോ, അങ്ങനെയൊരു സ്റ്റേഷന്‍ മദ്രാസിനുമുമ്പ് ഉള്ളതായി അറിയില്ലല്ലോ, ഈശ്വരാ മദ്രാസ് കഴിഞ്ഞുപോയോ ' എന്ന് പരിഭ്രമിച്ചതും ഉടന്‍ തന്നെ ' വലിക്ക് വലിക്ക് ' എന്നാജ്ഞാപിച്ചതും അതു കേള്‍ക്കേണ്ട താമസം വേണു പ്രദീപിനെ വലിച്ച് താഴെയിട്ടതും അപ്പോള്‍ പ്രദീപ് ' ടോ പന്നപ്പണിക്കരേ, എന്നെയല്ല വലിക്കാന്‍ പറഞ്ഞത്, ചങ്ങല ചങ്ങല ' എന്നാക്രോശിച്ചതും വേണു പെട്ടെന്ന് ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തിയതും അന്നേരം പ്രദീപ് അല്പം ദൂരെയായി കണ്ട തമിഴ്‌നാട്‌ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ നോക്കി '' CAPACITY :50000 litres'  എന്നു വായിച്ചതും റെയില്‍വേ പോലീസ് മണം പിടിച്ചെത്തിയപ്പോള്‍ വേണു
ശങ്കു-മാണിക്യന്‍-കരടി കഥയിലെ ശങ്കുവെപ്പോലെ ശവമായി കിടന്നതും പിന്നെ
കണ്ണിമാറാ മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ചെന്ന്  ' ഇവിടെ കണ്ണിമാങ്ങയ്ക്ക് വെല
കമ്മിയായിരിക്കും അല്ലേ ' എന്നു ചോദിച്ചതും ഓട്ടുപാത്രങ്ങള്‍ വില്‍ക്കുന്ന  കടയില്‍ വല്ല്യോരു ചെമ്പുകലത്തിന്മേല്‍ Rs.169/-    എന്നെഴുതിവെച്ചിരുന്നതു കണ്ടപ്പോള്‍ ''ഇതു കൊള്ളാമല്ലോ, വീട്ടിലാണെങ്കില്‍
ബാത്ത്ടബ്ബുമില്ല, ഇതില്‍ വെള്ളം നിറച്ചാല്‍ ഇറങ്ങിയിരുന്ന്  ' നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ നീയെന്തേ വൈകിവന്നൂ പണിക്കത്ത്യാരേ ' എന്ന പാട്ടുംപാടി സുഖമായി കുളിക്കാം, അന്നേരം ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പിളനുസരിച്ച് ആദേശം ചെയ്യപ്പെടുന്നവെള്ളത്തിന്റെ ഭാരത്തിനു തുല്യമായ ഭാരം നഷ്ടപ്പെടുകയാല്‍ തടിയൊന്നുകുറയ്ക്കുകയും ചെയ്യാം, ചെമ്പുകലത്തിന്റെ വിലയാണെങ്കില്‍ തുലോം കുറവ് ''
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞ് സെയില്‍സ് മേനോനോട് 'ഇതെയ് കൊടുങ്കോ ' എന്ന് തമിഴില്‍ പറഞ്ഞതും അപ്പോള്‍ അയാള്‍ പോക്കറ്റില്‍നിന്ന് ഒരു ചെറിയ തുണ്ടുകടലാസ്സെടുത്ത് അതില്‍ 169x22 = 3718 എന്നെഴുതി  'പണത്തെ അടച്ചിട്ട്  വരുങ്കൊ ' എന്നും പറഞ്ഞ് വേണുവിന്റെ കൈയില്‍ കൊടുത്തതും 169 എന്നത് ഒരു കിലോഗ്രാം ചെമ്പിന്റെ വിലയാണ് എന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കിയ വേണു തുണ്ടും കൊണ്ട് ആരും കാണാതെ മണ്ടിയതും.. മറ്റും മറ്റും മറ്റും
ബിആര്‍ എപ്പോള്‍എഴുതുമോ എന്തോ.....

Saturday, March 23, 2013

കിണ്വനം
 sukumaran kurur's profile photo

അഞ്ചാറ് വര്‍ഷം മുമ്പാണ് സംഭവം.
ഒരു ദിവസം രാവിലെ ബിആര്‍ ഓഫീസിലേക്ക് വരികയായിരുന്നു.
നേരം അല്പം വൈകിയതുകൊണ്ട് അല്പം സ്പീഡിലായിരുന്നു സ്‌കൂട്ടറോടിച്ചിരുന്നത്.
ബിആര്‍ ഓഫീസിന്റെ ഗേറ്റിനടുത്തെത്തിയതും അകത്തുനിന്ന് ഒരു 220 സിസി ബൈക്ക് 110 മൈല്‍ സ്പീഡില്‍ ചീറിപ്പാഞ്ഞ് പുറത്തേക്ക് വരുന്നു.
നിര്‍ഭാഗ്യവശാല്‍ കൂട്ടിമുട്ടിയില്ല.
ബിആറിന്റെ അസിസ്റ്റന്റായിരുന്ന കുറൂര്‍ മനയ്ക്കല്‍ സൂമാരന്‍ തിരുമേനിയായിരുന്നു
ബൈക്കില്‍.
സൂപ്രണ്ടിനെ കണ്ടതും തിരുമേനി ഷഡണ്‍ ബ്രെയ്ക്കിട്ട് വണ്ടി നിര്‍ത്തി.
ബിആര്‍ ചോദിച്ചു;
-ഇപ്പൊ എന്നെ കൊന്നേനല്ലൊ തിരുമേനി
-(ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അതു ചെയ്യും)
-എന്താ മിണ്ടാത്തെ? എവടെപ്പോവ്വ്വാ ഇത്ര ധൃതീല്?
-വീടുവരെ ഒന്നു പോണം. ദിപ്പൊ വരും.
-അതെങ്ങനാ വീടുവരെ പോയിട്ട് ദിപ്പൊ വരണത്? പത്തിരുപത് കിലോമീറ്ററില്ലേ
 പേരാമംഗലത്തേക്ക്? ഏതാണ്ട് അത്രതന്നെ ഇങ്ങോട്ടുമില്ലേ? അപ്പൊ ആകെമൊത്തം
 നാല്പത് കിലോമീറ്റര്‍ ജാസ്തി. പ്ലസ് ട്രാഫിക് ബ്ലോക്ക്.
-അതോണ്ടേതൂല്ല. ഞാന്‍ ദിപ്പൊ വരും
-അതുപോട്ടെ. എന്താ വന്ന ഉടനെതന്നെ തിരിച്ചുപോണത്?
    അതൊക്കെ ഞാന്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് തിരുമേനി വണ്ടി കത്തിച്ചുവിട്ടു.
ബിആറിന് ആകപ്പാടെ പരിഭ്രമമായി.
ആകപ്പാടെ ഒരസിസ്റ്റന്റുള്ളതാണ്. എന്താണാവോ പുള്ളിക്കാരന് പറ്റിയത്?
സ്‌കൂട്ടര്‍ സ്റ്റാന്റില്‍ വെച്ച് ബിആര്‍ അസോസിയേഷന്‍ ഹാളിലേക്കോടി.
സൂമാരന്റെ പ്രശ്‌നം അവിടെ ആര്‍ക്കെങ്കിലും അറിയാതിരിക്കില്ല.
ഭാഗ്യവശാല്‍ ആര്‍.കണ്വന്‍ അവിടെയുണ്ടായിരുന്നു.
കാര്യം അവതരിപ്പിച്ചപ്പോള്‍ കണ്വന്‍ ചോദിച്ചു:
-ബിആര്‍ ജാത്യാല്‍ തിരുമേനിയാണോ?
-അല്ലല്ല
-എങ്കില്‍ പരിഭ്രമിക്കേണ്ട യാതൊരു കാര്യോമില്ല.
-ഇനി തിരുമേനി ആണെങ്കിലോ?
-ലേശം ഇണ്ടേനും
-മനസ്സിലായില്ല
-പാലില്‍നിന്ന് തൈരുണ്ടാവുന്നത് എങ്ങനെയാണെന്ന് ബിആറിനറിയ്യ്വോ?
-ഇല്ല
-കിണ്വനം നടക്കുമ്പൊ
-കിണ്വനംച്ചാലോ?
-ഫെര്‍മെന്റേഷന്‍
-പക്ഷേ അതും ഞാന്‍ ചോദിച്ചതും തമ്മില്‍ എതാണ് ബന്ധം?
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയപോലെ തോക്കേല്‍ കേറി വെടിവെക്കല്ലേ ബിആര്‍.
 എല്ലാം സാവകാശം പറഞ്ഞുതരാം.
-യെസ്. ദെന്‍ കണ്ടിന്യൂ
-മിനിഞ്ഞാന്ന് വൈകീട്ട് ബാക്റ്റീരിയ മിന്നല്‍ പണിമുടക്കുനടത്തിയതുകൊണ്ടോ എന്തോ കിണ്വനം നടന്നില്ല. ഫലമോ. ഇന്നലെ കാന്റീനില്‍ തൈരുണ്ടായിരുന്നില്ല.
 പക്ഷേ കിണ്വനം നടക്കാത്ത കാര്യം കന്റീന്‍ മാനേജര്‍ ലക്ഷ്മണന്‍ അറിയുന്നത് ഉച്ചക്ക് 12 മണിയോടെയാണ്. അപ്പോഴേക്കും ഒന്നിന് 3 രൂപ വെച്ച് തൈരിന്റെ നൂറോളം
 കൂപ്പണുകള്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞിരുന്നു. ഇനി എന്തു ചെയ്യുമെന്നായി.
 മാനേജിങ്ങ് കമ്മിറ്റി അടിയന്തിരയോഗം കൂടി ഇങ്ങനെയൊരു തീരുമാനമെടുത്തു:
 അതായത് ഇന്നലെ ഇഷ്യു ചെയ്ത കൂപ്പണുകള്‍ ഇന്ന് ഉപയോഗിക്കാം.
-ചുമ്മാ ശാഖാചംക്രമണം നടത്താതെ കാര്യം പറയ് കണ്വാ. പ്ലീസ് കം റ്റു ദ പോയിന്റ്
-ഞാന്‍ ആ പോയിന്റില്‍ എത്തിക്കഴിഞ്ഞു ബിആര്‍. ഇതാണ് കാര്യം.
 സൂമാരന്‍ തിരുമേനി ഇന്ന് ഓഫീസിലേക്ക് പോന്നപ്പൊ ഇന്നലത്തെ ആ കൂപ്പണ്‍
 എടുക്കാന്‍ മറന്നു......
 അങ്ങോട്ട് 20 കിലോമീറ്റര്‍. ഇങ്ങോട്ട് 20 കിലോമീറ്റര്‍. മുക്കാല്‍ ലിറ്റര്‍ പെട്രോള്‍.
 ദിപ്പൊ വരും !!!

-

Friday, March 15, 2013

കല്യാണക്കാഴ്ചകള്‍
(പ്രഭാകരന്‍-സുമ ദമ്പടികളുടെ വിവാഹത്തിന്റെ ഇരുപതാം ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പുന:പ്രക്ഷേപണം ചെയ്യുന്നത്)

'അതിഥി ദേവോ ഭവ' അഥവാ അതിഥിയെ എം വി ദേവനെപ്പോലെ കാണണം എന്ന്
ശങ്കരാചാര്യരുടെ മനുസ്മൃതി എന്ന താളിയോലഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലൊ (ഇല്ലേ!).
പ്രസ്തുത സൂത്രത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള ആതിഥ്യമര്യാദയാണ് സിപ്രന്റെ കല്യാണത്തിന് എടമുട്ടത്തെ സ്‌ലിം ബ്യൂട്ടി ഹാളില്‍ കണ്ടതും കേട്ടതും.
പൂവ്വാമ്പറമ്പില്‍ ഗ്രൂപ്പാണ് കല്യാണം സ്‌പൊണ്‍സര്‍ ചെയ്തത്. ഓരോ അതിഥിയേയും
നാഗസ്വരമേളത്തോടും വാദ്യവൃന്ദത്തോടും കൂടി എതിരേല്‍ക്കുന്നു.
അവര്‍ എവിടെയെങ്കിലും പോയി ആസനസ്ഥരാകുന്നതുവരെ അവരുടെ പിന്നാലെ
പീപ്പിയുമൂതി നടക്കുന്നു. ആതിഥ്യമര്യാദകൊണ്ട് ഒരു വീര്‍പ്പുമുട്ടിക്കലാണ് പിന്നെ.
ചായക്ക് ചായ, വീല്‍സിന് വീല്‍സ്, സീസറിന് സീസറ്, കാജാവീഡിക്ക് കാജാവീഡി,
മുറുക്കാന് മുറുക്കാന്‍, കൂള്‍ ഷോഡക്ക് കൂള്‍ ഷോഡ....
സദ്യയുടെ കാര്യം പറയുകയേ വേണ്ട. പത്തുകൂട്ടം കൂട്ടാന്‍ ബിആര്‍ കൈവിരല്‍ മടക്കി എണ്ണി. വിരലൊന്നും ബാക്കിയില്ലാഞ്ഞതിനാല്‍ പിന്നെ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പായസം രണ്ടുതരമുണ്ടായിരുന്നു. രണ്ടും ഒന്നാം തരം. പാല്‍പായസവും പഴം പായസവും. രണ്ടും ആവശ്യം പോലെ.
ഓരോരുത്തനും അവനവന്റെ ആവശ്യം പോലെ എന്ന മാര്‍ക്‌സിയന്‍ തിയറി പോലെ.
നടേ പറഞ്ഞതിന് ഒരു ചെറിയ അപവാദമുണ്ടായതും റിപ്പോര്‍ട്ട് ചെയ്തുകൊള്ളട്ടെ.
(റിപ്പോര്‍ട്ട് എപ്പോഴും സത്യസന്ധമായിരിക്കണമല്ലൊ).
അതു പക്ഷേ ആതിഥേയരുടെ കുറ്റമായിരുന്നോ. നിശ്ശല്ല്യ. സംഭവമിതാണ്:
ബിആറിന്റെ അടുത്തിരുന്ന എന്‍ബി 7 ഗ്ലാസ് പായസം കുടിച്ചുകഴിഞ്ഞ് എട്ടാമത്തെ
ഗ്ലാസിനുവേണ്ടി കൈ നീട്ടിയപ്പോള്‍ വിളമ്പുകാരന്‍ ഒന്നു കൃത്രിച്ചുനോക്കി. ച്ചാല്‍ ഒന്നമാന്തിച്ചു. അതുമതിയായിരുന്നു എന്‍ബിക്ക് ധാര്‍മ്മികരോഷം കൊള്ളാന്‍. പിന്നെ എടുത്തടിച്ചപോലെ ഒരു ചോദ്യമാണ്, ഭീഷണിയുടെ രൂപത്തില്‍: താന്‍ പായസം തരുന്നോ അതോ ഞാന്‍ മുട്ടസ്സുനമ്പൂതിരി നാമംഗലം മനയ്ക്കല്‍ ചീതതുപോലെ ചിയ്യണോ?
അളമുട്ടിയാല്‍ മൂര്‍ഖനും കടിക്കുമല്ലൊ. വിളമ്പുകാരന്‍ എന്തോ മറുതല പറഞ്ഞു-
ടിറ്റ് ഫോര്‍ ടാറ്റ്.
രംഗം വഷളാവുന്നതു കണ്ട ബിആര്‍ പ്രശ്‌നത്തില്‍ തന്ത്രപൂര്‍വ്വം ഇടപെട്ടു.
വിളമ്പുകാരനെ വിളിച്ച് ചെവിട്ടില്‍ സ്വകാര്യമായി പറഞ്ഞു: ഈശ്വരന്റെ പൂവാടിയിലെ പൂക്കളല്ലേ ഇസ്റ്റാ നാമെല്ലാം. പിന്നെ എന്തിനീ കശപിശ? ഒരു ഗ്ലാസ് പായസം കൂടി അങ്ങ് കൊടുത്തേക്കൂ.
ബിആറിന് ടീവീന്ന് കിട്ടിയതാണ് ആ വാചകം. എന്തായാലും സംഗതി ക്ലിക്കായി.
വിളമ്പുകാരന്‍ ഒരൊഴിഞ്ഞ ഗ്ലാസെടുത്ത് എന്‍ബീടെ ഇലയ്ക്കരികെ വെച്ചു.
അതിനടുത്തായി പായസത്തിന്റെ ബക്കറ്റും വെച്ചു. പിന്നെ തിരിഞ്ഞൊരു നടത്തവും
കൊടുത്തു. കണ്മഷിയിട്ട് നോക്കിയിട്ടുപോലും പിന്നീടയാളെ ആ ഭാഗത്തെങ്ങും കണ്ടില്ല!
കൈ കഴുകാന്‍ നേരം ബിആര്‍ എന്‍ബിയോട് ചോദിച്ചു: മുട്രസ്സുനമ്പൂരി നാമംഗലം മനയ്ക്കല്‍ ത്ര കേമായിട്ട് എന്താ ചീതേ?
എന്‍ബി പറഞ്ഞു: ഒന്നൂല്ല്യേയ്. പത്താമത്തെ തവണ ചോറിടാന്‍ പറഞ്ഞപ്പൊ വെളമ്പുകാരന്‍ ഇട്ട് ല്ല്യ. അപ്പൊ നമ്പൂരി ണീറ്റൊരു നടത്തം കൊടുത്തു. അത്രന്നെ!

                                          **********************************

കല്യാണ ഹാളില്‍ വെച്ച് നല്ലപ്പൊ കണ്ട രണ്ട് വെല്ലിപ്പന്മാര്‍ തമ്മില്‍ സംസാരിക്കയാണ്:
-കൊറേ നേരായല്ലോ ശാന്തിക്കാരന്‍ വരനേം വധൂനേം കാത്ത് നിലവിളക്കത്ത് ചമ്രം
പടിഞ്ഞിരിക്കണ്. മന്ത്രമുരുക്കഴിച്ചുരുക്കഴിച്ച് അങ്ങേര്‌ടെ കൊരക്ക് വറ്റീട്ട്ണ്ടാവുല്ലൊ.
എന്തേ വധൂവരന്മാരിത്ര വൈകാന്‍? സമയമായില്ലാപോലും എന്നുണ്ടോ?
-ആയ്യ്യായ്. അത് ശാന്തിക്കാരനൊന്ന്വല്ല മാഷേ. ചെറുക്കന്‍ തന്ന്യാ! പെണ്ണിനേം
 കാത്തിരിക്ക്യാ.
-അത്യോ. ആ താടി കണ്ടപ്പൊ ഞാന്‍ വിചാരിച്ചു....ആട്ടെ,  ഈ പെണ്‍കുട്ടി എന്ത്
 ചെയ്യുന്നൂന്നാ പറഞ്ഞേ?
-ഞാനൊന്നും പറഞ്ഞില്ലല്ലോ
-എന്നാ ചോദിച്ചാമ്പൊക്കം  പറഞ്ഞൂടേ
-പറയാലോ. കുട്ടി എംകോമിന് വായിക്ക്യാണ്
-ചെറുക്കനോ?
-ചെറുക്കന്റെ വായന കഴിഞ്ഞു. എംകോം തന്നെ. ച്ചാല്‍ മാസ്റ്റര്‍ ഓഫ് കോമിക്‌സ്.
 ടോംസിന്റേം കുഞ്ചുക്കുറുപ്പിന്റേം ആരാധകനാണ്. അക്കൗണ്ടാപ്പിസിലെ ഏജന്റുമാണ്.

                                           ********************************

കല്യാണത്തിന്റെ വീഡിയോ കവറേജുമുണ്ടായിരുന്നു. (സത്യം പറഞ്ഞാല്‍ ഈ കവറേജ് എന്താണെന്ന് ബിആറിന് മനസ്സിലായത് അന്നാണ്).
സ്റ്റേജിനുനടുവില്‍ വരനേം വധൂനേം ഇരുത്തി അവരെ കവര്‍ ചെയ്തുകൊണ്ട്
വീഡിയോക്കാര് നിരന്നങ്ങനെ നില്‍ക്കുന്നു. (രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ കൊച്ചുവേളി
നിസാമുദ്ദീന്‍ നിക്കുന്നതുപോലെ). ഓണപ്പുടവ കൊടുക്കുന്നതും താലി കെട്ടുന്നതും
മറ്റും കാണികള്‍ നേരിട്ട് കാണാന്‍ പാടില്ലത്രേ. അതിനുവേണ്ടി വീഡിയോക്കാര് അവരുടെ പൃഷ്ഠപ്രദേശം വളരെ വിശദമായി കാണികള്‍ക്ക് നേരെ തിരിച്ചുപിടിക്കുന്നു. ഒരിഞ്ച് ഗ്യാപ്പുണ്ടാവില്ല!
ബിആറിന്റെ ഭാഗ്യത്തിന് ക്യാമറക്കാരിലൊരുവന്റെ മൂക്കുകണ്ണട ഊര്‍ന്ന് താഴെ വീണു. ആ അരനിമിഷത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബിആര്‍ കണ്ടത് സിപ്രന്‍ മുന്നിലിരിക്കുന്ന
വെള്ളിത്തളികയില്‍ നിന്ന് ഒരു ചെറുപഴമെടുത്ത് അകത്താക്കുന്നതാണ്!
(വെശന്ന് ചാവണ്  ണ്ടാവും!)
ഉത്തരാര്‍ദ്ധമായപ്പോഴേക്കും കമ്പ്‌ളീറ്റ്‌ലി കവേഡ്!

                                           *********************************

കീഴ് ക്കണാമ്പാട് നമ്പൂതിരിപ്പാടിനെ വെല്ലുന്ന തരത്തില്‍ സിപ്രന്‍ പെരുമാറിയ
ഒരവസരവും അതിനിടക്കുണ്ടായി.
വധൂവരന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സൂപ്രണ്ട് ബിആര്‍ സ്റ്റേജിലേക്ക് ചെന്നപ്പോള്‍ പരിഭ്രമത്തിനിടയില്‍
പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സിപ്രന്‍ ബിആറിനോട് പറയുകയാണ്:
ഇത് എന്റെ സൂപ്രണ്ട്!

Friday, March 8, 2013

സത്യവാന്‍

അന്നൊരു ഞായറാഴ്ചയായിരുന്നു.
കടവല്ലൂരില്‍ അന്യോന്യം നടക്കുന്ന സമയമാണ്.
അതിരാവിലെ ഒരു കട്ടന്‍ കാപ്പിക്കുപുറത്ത് ഉമ്മറത്തിരുന്ന് പത്രം
വായിക്കുകയായിരുന്നു കണ്ണന്‍.
വായിച്ചുവായിച്ച് കണ്ണന്റെ കണ്ണുകള്‍ അന്യോന്യത്തിന്റെ റിപ്പോര്‍ട്ടിലെത്തി.
നല്ല ഒഴുക്കുണ്ടായിരുന്നു ആ റിപ്പോര്‍ട്ടിന്.
തൃശൂര്‍ യോഗക്കാര്‍ മുമ്പിലിരുന്നതും അഗ്നിര് ഹോതാന ഗംഭീരമായി പ്രയോഗിച്ചതും
തിരുനാവായക്കാര്‍ വൃഷഭം ചരഷണീതം പിഴക്കാതെ ചൊല്ലിയതും അതിനിടെ ചിലര്‍
കൈ കാണിച്ചതും മറ്റുചിലര്‍ കണ്ണുരുട്ടിക്കാണിച്ചതും ജടയെടുത്തടിച്ചതും ഇനിയും
ചിലര്‍ സോമ:സോമേട്ട എന്നു തുടങ്ങുന്ന ഋക്ക് അതിഭംഗിയായി അവതരിപ്പിച്ചതും മറ്റും ഒരു വീകെഎന്‍ കഥ വായിക്കുന്ന രസത്തോടെ കണ്ണന്‍ വായിച്ചുപോയി. പക്ഷേ
ഒടുവിലത്തെ വാചകം കണ്ണനെ ശരിക്കും കുഴക്കിക്കളഞ്ഞു. വാചകം ഇതായിരുന്നു:
പാത്രമംഗലത്തെ പോതായന്‍ നമ്പൂതിരി രഥ പ്രയോഗിച്ചു!
എന്താണ് ഈ രഥ?
എത്ര ആലോചിച്ചിട്ടും കണ്ണന് അതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.
ആരോടാണൊന്ന് ചോദിക്കുക?
എന്‍ബിയോട് ചോദിച്ചാലോ? തൊട്ടടുത്താണ് താമസം. വേദേതിഹാസങ്ങള്‍
അരച്ചുകലക്കിക്കുടിച്ച മഹാനുഭാവുലുവുമാണ്. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം?
ഭയങ്കര മറവിയാണ്. ഒരു വഹ ഓര്‍മ്മയുണ്ടാവില്ല.
ഏതായാലും തൊട്ടടുത്തല്ലേ, കേറി ചോദിച്ചുകളയാം എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണന്‍ എന്‍ബീടെ വീട്ടിലേക്ക് നടന്നു.

കണ്ണന്‍ ചെല്ലുമ്പോള്‍ ഉമ്മറത്ത് കുന്തുകാലിലിരുന്ന് വെറ്റില മുറുക്കുകയാണ് എന്‍ബി.
സമയം പാഴാക്കാതെ കണ്ണന്‍ പറഞ്ഞു:
-ഞാന്‍ ഒരു സംശയം ചോദിക്കാന്‍ വന്നതാണ്'
-ചോദിക്ക ചോദിക്ക
-അന്യോന്യത്തില്‍ ഒരു തിരുമേനി രഥ പ്രയോഗിച്ചതായി പത്രത്തില്‍ വായിച്ചു.
 എന്താണീ രഥ?

        ദിപ്പൊ പറഞ്ഞുതരാം എന്നും പറഞ്ഞ് എന്‍ബി മേലോട്ടുനോക്കി
ആലോചിക്കാന്‍ തുടങ്ങി.
ഏതാണ്ട് ഒരു പത്തുമിനിറ്റോളം അതേ ഇരുപ്പിരുന്നു പുള്ളിക്കാരന്‍.
അനന്തരം കണ്ണനോട് പറഞ്ഞു:
-സോറി കണ്ണാ, എനിക്ക് അത് നല്ല നിശ്ശണ്ടായിരുന്നു. പക്ഷേ മറന്നുപോയി   

തന്നോട് ചോദിക്കാന്‍ വന്ന എന്നെ വേണം തല്ലാന്‍ എന്ന് ആദ്യം
ആത്മഗതം ചെയ്തശേഷം പിന്നെ  പ്രകാശമായി കണ്ണന്‍ പറഞ്ഞു:
-ശെരി, എന്നാ ഞാന്‍ പോട്ടേ?
           തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ കണ്ണനെ കൈ കൊട്ടി തിരിച്ചുവിളിച്ച്
 എന്‍ബി പറഞ്ഞു:
-നിക്ക് നിക്ക്. ഞാന്‍ വേറൊരു വഴി നോക്കട്ടെ.
-ഏതു വഴി?
-ലേശം വളഞ്ഞ വഴിയാണ്. അതേയ്, കണ്ണന്‍ പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയൂ
-ഇത് നല്ല കൂത്ത്! ഇതും അതുമായിട്ട് എന്താ ബന്ധം?
-താന്‍ ഞാന്‍ പറയണത് അങ്ങട് കേക്ക്വാ. പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയ്യ്യാ.
         വേറെ നിവൃത്തിയില്ലെന്നു കണ്ടപ്പോള്‍ കണ്ണന്‍ പറഞ്ഞുതുടങ്ങി:
-അംബരീഷന്‍, ഇക്ഷ്വാകു, വിരാടന്‍, ദക്ഷന്‍, ലോനപ്പന്‍, ജനകന്‍...
-പോരട്ടെ പോരട്ടെ
-ഋതുപര്‍ണ്ണന്‍, പുരൂരവസ്സ്, ശുദ്ധോദനന്‍, വാറുണ്ണി, കാര്‍ത്തവീര്യന്‍, ശിശുപാലന്‍...
-പോരാ പോരാ
-ചന്ദ്രകേതു, ചിത്രരഥന്‍, ജരാസന്ധന്‍, ഇടിക്കുള, ദ്രുപദന്‍, ദശരഥന്‍,
 യയാതി, സത്യവാന്‍....
-ആ. മതി മതി മതി . ആ ഒടുവില്‍ പറഞ്ഞാള്‍ടെ ഭാര്യടെ പേരെന്താ?
-സാവിത്രി
        
          ആ പേര് കേട്ടതും അകത്തേക്കുനോക്കി എന്‍ബി വിളിച്ചുപറയുകയാണ്:
-സാവിത്ര്യേയ്. ഈ കണ്ണന് രഥേടെ അര്‍ത്ഥം ഒന്ന് പറഞ്ഞുകൊട്ക്ക്വാ !!!

Friday, February 22, 2013

വിരമിച്ചു

Venugopal KB's profile photo


2013 സെപ്റ്റംബര്‍ 30ന് കേന്ദ്രഗവണ്മെന്റ് സര്‍വീസില്‍നിന്ന് വിരമിച്ച
ശ്രീ കേബി വേണുഗോപാലന്‍.
തൃശ്ശിവപേരൂര്‍ അംശം ഊരകം ദേശത്ത് പ്രശസ്തമായ കളരിക്കല്‍ തറവാട്ടിലെ
അംഗമാണ്.
അസംഖ്യം കാഷവാര്‍ഡുകളും ഏതാണ്ട് അത്ര തന്നെ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും
കിട്ടിയിട്ടുണ്ട്.
(അതുപിന്നെ അങ്ങനെയല്ലേ വരൂ. കൊച്ചിമഹാരാജാവ് തിരുമനസ്സില്‍നിന്ന് പലവട്ടം
പട്ടും വളയും പുട്ടും കടലയും  കിട്ടിയിട്ടുള്ളവരാണ് പൂര്‍വ്വസൂരികള്‍ !)
12 കൊല്ലത്തോളം ബോയ് സര്‍വീസുണ്ട്.
(അക്കാലം നെല്ലായിട്ടായിരുന്നു കാഷവാര്‍ഡ്. വര്‍ഷാവര്‍ഷം കരമൊഴിവായി ഒന്നരപ്പറ
നെല്ല്!)
മികച്ച സഹകാരിയും കടുത്ത ഫെമിനിസ്റ്റുമാണ്.
സ്ത്രീകളെ സഹായിക്കാന്‍ ഒരു പ്രത്യേക ഇതുണ്ട്.
പാവങ്ങളുടെ മമ്മൂട്ടി എന്ന അപരനാമധേയത്തിലും അറിയപ്പെടുന്നു.
കാണാന്‍ അതീവ സുന്ദരനാണെങ്കിലും അതിന്റേതായ യാതൊരു അഹംഭാവവുമില്ല.
ജന്മനാ ഒരു വാസനയുണ്ട്, അഭിനയത്തോട്. 
അനവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൃത്യാന്തരബാഹുല്യം മൂലം സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടിയില്ല.
(കഷ്ടം. മലയാളസിനിമയുടെ തീരാനഷ്ടം!)

റിട്ടയര്‍മെന്റിനുശേഷം കുലത്തൊഴിലായ ജ്യോത്സ്യത്തിലേക്ക് തിരിയാനാണ് പ്ലാന്‍.
കവടിനിരത്തി മുഖത്തുനോക്കി കാര്യം പറയും.
(അത്യാവശ്യം മഷിയും നോക്കും!)
കുടുംബകലഹം, വിവാഹതടസ്സം, വിരഹയോജിപ്പ്, ശത്രുവില്‍ വിജയം, ബാധാദോഷം,
ദൃഷ്ടിദോഷം, ഭാഗ്യദോഷം, ലഹരിപ്രിയം തുടങ്ങി വി.ശ്രീകുമാറിനെക്കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത ഏതു പ്രശ്‌നത്തിനും പരിഹാരം പറഞ്ഞുതരും.
പ്രശ്‌നങ്ങളെയെല്ലാം മന്ത്രം ചൊല്ലി ഭസ്മമാക്കി ഉറുക്കിലാക്കും. (ഉടുക്കല്ല. ഉറുക്ക്. ഏലസ്സ് എന്നും പറയും).
ആ ഉറുക്ക് അരയില്‍ കെട്ടിയാല്‍ സകല പ്രശ്‌നങ്ങളും തീരും.
കെട്ടാനറിയാത്തവര്‍ക്ക് കെട്ടിയും കൊടുക്കും.
അതിന് അങ്ങനെ കൃത്യമായ ഫീസൊന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.
എന്തു കൊടുത്താലും വാങ്ങും. ഇനി ഒന്നും കൊടുത്തില്ലേലും വിരോധമില്ല.
മാനവസേവ മധുരസേവ എന്നതാണ് അദ്ദേഹത്തിന്റെ മതം.

ഒരു മകനും ഒരു മകളുമാണ് മക്കളായി ശ്രീ പണിക്കര്‍ക്കുള്ളത്.
ഏക ഭാര്യ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്.
(അതുകൊണ്ടുതന്നെ മറ്റൊരു സെക്രട്ടറിയെ വെച്ചിട്ടില്ല!)

( പ്രശ്‌ന പരിഹാരത്തിനു വിളിക്കേണ്ട നമ്പര്‍: 9446097544 )

Saturday, February 16, 2013

കൊല്ലന്റെ ആലയിലെ ഷഷി

-എങ്ങനെയുണ്ടായിരുന്നു ഷഷീ, ചെന്നൈ യാത്ര?
-ഒന്നും പറയണ്ട ബിആര്‍. ഒരു വാശിപ്പുറത്തങ്ങു പോയതാണ്. പക്ഷേ സംഗതി
 ക്ലിക്കായില്ല
-അതെങ്ങനെയാണ് ആര്‍ടിഐ ട്രെയ്‌നിങ്ങിന് വാശിപ്പുറത്ത് പോണത്?
-അതുപിന്നെ എനിക്ക് ഈ ട്രെയ്‌നിങ്ങിന്‍് പോകേണ്ട യാതൊരു
 കാര്യവുമുണ്ടായിരുന്നില്ല. കാരണം എനിക്ക് നന്നായറിയാവുന്ന സബ്ജക്റ്റായിരുന്നു.
-എന്തായിരുന്നു കോഴ്‌സ്?
-‘ഹൗ റ്റു ഹോള്‍ഡ് ദ മൗസ്? ‘
-കമ്പൂട്ടറുമായി ബന്ധപ്പെട്ടതല്ലേ? അല്ലാതെ എലിയെ പിടിക്കേണ്ടത് എങ്ങനെയാണ്
 എന്നൊന്നുമല്ലല്ലൊ?
-അല്ലല്ല. കമ്പൂട്ടറുമായി ബന്ധപ്പെട്ടതുതന്നെ. ഈ വിഷയത്തില്‍ ഞാന്‍ എന്റെ
 വൈദഗ്ധ്യം പണ്ടേ തെളിയിച്ചിട്ടുള്ളതാണ്.
-അത് ശെരിയാണല്ലോ. ഞാന്‍ അതേപ്പറ്റി എഴുതിയിട്ടുണ്ടെന്നും തോന്നുന്നു.
-ഉവ്വേയ്
-അപ്പൊപ്പിന്നെ എന്തിനാണ് ഷഷി പോയത്?
-അതാണ് ഞാന്‍ നടേ പറഞ്ഞത്. ഒരു വാശിപ്പുറത്തങ്ങ് പോയതാണ്
-തെളിച്ചുപറ
-വീട്ടില്‍ ഞാന്‍ എന്തൊക്കെ പണിയെടുത്തുകൊടുത്താലും ഭാര്യക്കൊരു തൃപ്തീല്ല്യ.
 ഞാന്‍ ഒന്നും ചെയ്തുകൊടുക്കണ്‍് ല്ല്യാന്നാ പരാതി.
-വീട്ടിലെ ഏതൊക്കെ പണികളാണ് ഷഷി ചെയ്യാറ്?
-തുണിയലക്കല്‍, പാത്രം കഴുകല്‍, മുറിയടിക്കല്‍, അരിപൊടിക്കല്‍, ഉള്ളിപൊളിക്കല്‍, 
 സാമ്പാറിനു നുറുക്കല്‍, കടേപ്പോക്ക്, ഗ്യാസ് ബുക്കിങ്ങ് അങ്ങനെ നൂറുകൂട്ടം
 പണികളില്ലേ
-അതൊക്കെ ചെയ്തിട്ടും ഭാര്യ വക്കാണത്തിനു വരികയാണെന്നാണോ
 പറഞ്ഞുവരുന്നത്?
-അതേന്നേയ്
-അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുറച്ച് വാശി തോന്നീട്ട്ണ്ടാവും
-അതെ. അങ്ങനെയാണ് എനിക്ക് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത ആ
 കോഴ്‌സിനുപോകാന്‍ ഞാന്‍ പേരുകൊടുത്തത്. ച്ചാല്‍ ഞാനില്ലാത്തേന്റെ വെല
 അവളൊന്ന് മനസ്സിലാക്കട്ടെ എന്ന വാശിപ്പുറത്ത്.
-അത്രയും മനസ്സിലായി. പിന്നെ എന്താണ് സംഗതി ക്ലിക്കായില്ലെന്നു പറഞ്ഞത്?
-അതുപിന്നെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ ഒരു മനസ്സമാധാനവും കിട്ടിയില്ല
 ബിആര്‍.  ശെരിക്കും കൊല്ലന്റെ ആലയില്‍ അകപ്പെട്ടുപോയ മുയലിന്റെ
 അവസ്ഥയിലായിരുന്നു ഞാന്‍
-അതെന്തുപറ്റി? ട്രെയ്‌നില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടല്ലേ പോയത്?
-റിസര്‍വൊക്കെ ചെയ്തിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റുകള്‍
 ഒന്നിച്ചുതന്നെയാണ് ബുക്ക് ചെയ്തതും. പക്ഷേ സംഗതി ചീറ്റിപ്പോയി.
-എങ്ങനെ?
-അങ്ങോട്ടുള്ള ട്രെയ് ന്‍ രാവിലെ 8.15നായിരുന്നു. പക്ഷേ ഞാന്‍ സ്റ്റേഷനിലെത്തിയത്
 9.10ന്!
-അതെന്തുപറ്റി? ടിക്കറ്റില്‍ സമയം എഴുതിയിട്ടുണ്ടാവുമല്ലൊ
-ഉവ്വ. ടിക്കറ്റില്‍ 9.45 എന്നു കാണിച്ചിരുന്നു. അതുകൊണ്ടാണ് ഞാന്‍ അല്പം നേരത്തെ 9.10ന് എത്തിയത്. എന്‍ക്വയറി കൗണ്ടറിനു മുന്‍പില്‍ കണ്ട പോര്‍ട്ടറെ ടിക്കറ്റ്   കാണിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്.
-അയാള്‍ എന്തു പറഞ്ഞു?
-കോട്ടും സൂട്ടും ഷൂസുമിട്ട് ടൈയും ബെല്‍റ്റും മറ്റും കെട്ടി സായ്പ്പിനെപ്പോലെ
 നില്‍ക്കുന്ന എന്നെ അടിമുടിയൊന്നു നോക്കിയിട്ട് അയാളൊരു ചോദ്യമാണ്: “സാറ്
 ഏത് കോത്താഴത്തുകാരനാ?“
-ഉവ്വ്വോ ? എന്തേ അങ്ങനെ ചോദിക്കാന്‍?
-ആ ടിക്കറ്റ് പ്രിന്റ് ചെയ്ത സമയമായിരുന്നു 9.45!
-ഈശ്വരാ! പിന്നെ ഷഷി എന്തു ചെയ്തു?
-ആ നേരത്ത് പിന്നെ എന്തു ചെയ്യാന്‍? അങ്ങോട്ട് കള്ളവണ്ടി കേറി!
-കൊള്ളാം. കൊല്ലന്റെ ആലയിലേക്ക് ഓടിക്കേറി അല്ലേ
-അതന്നെ
-ശെരി. ഇങ്ങോട്ടുള്ള യാത്രയില്‍ എന്തായിരുന്നു പ്രശ്‌നം?
-അതുപിന്നെ  യാത്രയില്‍ ഉടനീളം ഞാന്‍ തികച്ചും അസ്വസ്ഥനായിരുന്നു. കാരണം
 ജീവിതത്തില്‍ ആദ്യമായി കള്ളവണ്ടി കേറുകയാണ്..... അങ്ങോട്ടുള്ള ടിക്കറ്റ്
 ലാപ്‌സായതിന്റെ  ദേഷ്യത്തില്‍ ഞാന്‍ അത് പാന്റിന്റെ ഇന്നര്‍ പോക്കറ്റില്‍നിന്ന്
 വലിച്ചൂരിയെടുത്ത് നൂറായികീറി നിലത്തിട്ട് ഷൂസ്‌കൊണ്ട് ചവിട്ടിയരച്ചു!
 എന്തിനു പറയുന്നു എന്റെ ബിആറേ, റിട്ടേണ്‍ യാത്ര പുറപ്പെടാന്‍ നേരമാണ്
 മനസ്സിലായത് നൂറായി  കീറിയത് ഇങ്ങോട്ടുള്ള ടിക്കറ്റാണെന്ന്!
-എന്റീശ്വരാ! പിന്നെ എന്തുചെയ്തു?
-ആ നേരത്ത് പിന്നെ എന്തു ചെയ്യാന്‍? ഇങ്ങോട്ടും കേറി കള്ളവണ്ടി!






Friday, February 8, 2013

ലേറ്റ് അറ്റെന്‍ഡന്‍സ്

അസോസിയേഷന്‍ ഹാളിലെ നീളന്‍ ബെഞ്ചില്‍ വടിപോലെ ശയിക്കുന്ന എന്‍ബിയെ
കണ്ടിട്ട് 'എന്നാല്‍ ഇനി ഒട്ടും താമസിക്കണ്ട, അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ'എന്നും പറഞ്ഞ് ആര്‍.കണ്ണന്‍ ആംബുലന്‍സ് വിളിക്കാന്‍ പോയ കഥ ഏവര്‍ക്കും അറിയാവുന്നതാണല്ലൊ.
അതിന്റെ പിറ്റേന്നാളാണ് ഈ സംഭവം:
കാന്റീനില്‍ ചായ കുടിക്കാന്‍ ഒറ്റയ്ക്ക് പോവുന്ന കണ്ണനെ കണ്ടപ്പോള്‍ ബിആര്‍
ചോദിച്ചു:
-എന്താ കണ്ണാ ഇന്ന്  ഒറ്റയ്ക്കായിപ്പോയത്?
-ഇന്ന് കൃഷ്‌ണേട്ടന്‍  വന്നിട്ടില്ല
-എവിടെപ്പോയി?
-എവിടെയോ ഒരു തേക്ക് മുറിക്കാനുണ്ടെന്നു കേട്ടു
-അപ്പൊ എന്‍ബിയോ?
-തിരുമുല്‍പ്പാട് കുറച്ച് ലേറ്റാവുംന്ന് വിളിച്ചുപറഞ്ഞായിരുന്നു
-അതെന്തുപറ്റി?
-പറഞ്ഞാല്‍ കഥയാക്ക്വോ?
-ഏ....യ്
-പുള്ളിക്കാരന് ഈയിടെയായി ലേശം ഒറക്കത്തിന്റെ അസ്‌കിതയുണ്ടെന്ന്
 ബിആറിനറിയാലോ.
-അങ്ങനെ കേട്ടായിരുന്നു
-കേട്ടത് ശെരി തന്നെയാണ്. തരം കിട്ടിയാല്‍ തിരുമേനിയങ്ങ് ഒറങ്ങിപ്പോവും!
-അതെന്താ അങ്ങനെ?
-ആ. എന്താന്നറിയില്ല. മുമ്പ് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.
 പുറനാട്ടുകര താമസമാക്ക്യേപ്പിന്നാ തൊടങ്ങീത്...
-അതുകൊള്ളാമല്ലൊ. അപ്പൊ രാവിലെ ഒറക്കത്തീന്ന് എണീക്കാന്‍
 വൈകിയതുകൊണ്ടാവും വരാന്‍ വൈകണത് അല്ലേ
-അതല്ല. നമ്പീശന് രാവിലെ നടക്കാന്‍ പോകണ ശീലണ്ടേയ്.
-ഈശ്വരാ. അതെന്തിനാണാവോ!
-തടി കൊറയ്ക്കാനാന്നാ പറയണേ
-എങ്കില്‍ പിന്നെ നടപ്പ് വൈകീട്ടാക്കിക്കൂടേ
-ആദ്യമൊക്കെ വൈകീട്ടായിരുന്നു. ഒരു ദിവസം പട്ടിയോടിച്ചേപ്പിന്നെ രാവിലെയാക്കി!
-ങ്‌ഹേ! പട്ടിയോടിച്ചോ?
-ആന്നേയ്. ഈ തൃശൂരിലെപ്പോലെ സംസ്‌കാരമില്ലാത്ത പട്ടികളെ ഞാന്‍ കണ്ടിട്ടില്ല
 ബിആര്‍. അല്ലെങ്കില്‍ ഒരു ഭരണഘടനാസ്ഥാപനത്തിലെ ഉദ്യോഗസ്ഥനെ കണ്ടാല്‍ ഏത് 
 പട്ടിക്കാണ്  തിരിച്ചറിയാത്തത്?
-ഏതായാലും നടത്തം രാവിലെയാക്കിയപ്പൊ ആ സൊല്ല ഒഴിവായിക്കാണുമല്ലൊ അല്ലേ
-അതുവ്വ
-പക്ഷേ ഇപ്പോഴും തിരുമനസ്സ് ഇന്നു വരാന്‍ വൈകുന്നതിന്റെ കാരണത്തിലേക്ക് നമ്മള്‍  എത്തിയില്ല കേട്ടോ
-അതുപിന്നെ ഇന്നു രാവിലെ ഒരു പ്രശ്‌നണ്ടായി.
-എന്താണ്?
-രാവിലെ പുറനാട്ടുകരനിന്ന് നടക്കാനിറങ്ങിയ പുള്ളിക്കാരന്‍ ചെന്നുനിന്നത്
 പേരാമംഗലത്ത് !  പിന്നെ തിരിച്ച് പുറനാട്ടുകര ചെന്നിട്ടുവേണ്ടേ ആപ്പീസില്‍ പോരാന്‍
-ഈ......ശ്വരാ! അതെന്താ വഴി തെറ്റിപ്പോയതാണോ?
-അല്ലെന്നേയ്
-പിന്നെ?
-നടത്തത്തിനിടയില്‍ പുള്ളിക്കാരനങ്ങ് ഒറങ്ങിപ്പോയി !!!

Saturday, February 2, 2013

വെറുതേ ഒരു സംശയം

-കേട്ടോ ബിആര്‍, നമ്മടെ സിപ്രന്റെ കാര്യം കട്ടപ്പൊകയായീന്നാ തോന്നണേ
-ങ്‌ഹേ! സിപ്രന് എന്തുപറ്റി?
-ഒന്നൂല്ല്യാ. മിക്കവാറും കെഴക്കേ കോട്ടേമ്മെ കൊണ്ടോണ്ടിവരും!
-ഒന്നു തെളിച്ചുപറ എന്റെ കണ്ണാ
-രാവിലെ ഓഫീസില്‍ വന്നപ്പൊ മുതല്‍ തനിച്ചിരുന്ന് പിച്ചും പേയും പറയ്യ്യാണ്!
-ഈശ്വരാ! എന്താണ് പറയണത്?
-ബിആര്‍ തന്നെ ചെന്ന് കേട്ടുനോക്ക്
    ബിആര്‍ സിപ്രന്റെ സെക് ഷനിലേക്കോടി. അല്പം ദൂരെ മാറിനിന്ന് വീക്ഷിച്ചു.
ശെരിയാണ്. പുള്ളിക്കാരന്‍ തനിച്ചിരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
എന്താണെന്ന് വ്യക്തമാവുന്നില്ല. ബിആര്‍ ചെവി നീളത്തില്‍ പിടിച്ചു. അപ്പോഴും ഒന്നും
കേള്‍ക്കുന്നില്ല. പിന്നെ ചെവി വട്ടം പിടിച്ചുനോക്കി. അന്നേരം കേട്ടുതുടങ്ങി.
ആരോടെന്നില്ലാതെ സിപ്രന്‍ പറയുകയാണ്: '' എന്നെയാവ്വ്വോ ഉദ്ദേശിച്ചത്? ഏയ്.
എന്നെയാവാന്‍ വഴിയില്ല. ഇനി അഥവാ എന്നെത്തന്നെയാണെന്നുവരുമോ? ഏയ്.
എന്തിനാ വെറുതേ ടെന്‍ഷനടിക്കണേ അല്ലേ? എന്നെയാണെന്ന്‌വിചാരിക്കുന്നതിനേക്കാള്‍നല്ലതാണല്ലോ എന്നെയല്ലെന്നുവിചാരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ.....
ടെന്‍ഷനടിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ടെന്‍ഷനടിക്കാതിരിക്കുന്നതിനേക്കാള്‍
നല്ലതാണല്ലോ..... അല്ലേ അതല്ലേ ശെരി. അതുതന്നെയല്ലേ ശെരി?
ഉദ്ദേശിച്ചത് എന്നെയാവില്ലെങ്കിലും ഉദ്ദേശിക്കാന്‍ വിചാരിച്ചത് എന്നെയാവ്വ്വോ...''

സിപ്രന്‍ അങ്ങനെ പറഞ്ഞതുതന്നെ പറഞ്ഞോണ്ടിരിക്കയാണ്. ഒരുവട്ടമല്ല രണ്ടുവട്ടമല്ല
മൂന്നുവട്ടം ബിആര്‍ അതുകേട്ടു.
ഒരുവട്ടം കൂടി അത് കേട്ടുനില്‍ക്കാന്‍ കരുത്തില്ലാഞ്ഞതിനാല്‍ വേഗം തിരിച്ചുപോന്നു. സീറ്റില്‍ തിരിച്ചെത്തി കണ്ണനെ വിളിച്ചുവരുത്തി ചോദിച്ചു:
-എപ്പോഴാണ് സിപ്രന് അസുഖം തുടങ്ങിയത്? ഇന്നലെ വരെ
 കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലൊ.
-ഇന്ന് രാവിലെ വന്നപ്പോള്‍ മുതല്‍ തുടങ്ങിയതാണ്
-എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലൊ കണ്ണാ
-എനിക്കുമതെ
-സിപ്രന്‍ രാവിലെ ഒറ്റയ്ക്കാണോ വന്നത്?
-അല്ല. കൂടെ ശ്രീകുമാറുണ്ടായിരുന്നു
-അപ്പൊ സഖാവിനോട് ചോദിച്ചാല്‍ എന്തെങ്കിലും കുളു കിട്ടിയേക്കും അല്ലേ?
-ചോദിച്ചുനോക്ക്. ഒരുകല്ലും പൊക്കിനോക്കാതിരിക്കണ്ട. പക്ഷേ ഇപ്പോള്‍ സഖാവ്
 സ്ഥലത്തില്ല.
-എവിടെപ്പോയി?
-വാചകപാതകതൊഴിലാളികളുടെ ജില്ലാസമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍
 പോയിരിക്ക്യാണ്.
-വരുമ്പോള്‍ ഞാന്‍ അന്വേഷിച്ചതായി പറയണം
-പറയാം
    അഭിവാദ്യം കഴിഞ്ഞ് സഖാവെത്തിയപ്പോള്‍ ബിആര്‍ ചോദിച്ചു:
-സഖാവ് ഇന്ന് സിപ്രന്റെ ഒപ്പമല്ലേ വന്നത്?
-അതെ
-ബസ്സിലാണോ?
-അല്ല
-പിന്നെയോ
-സിപ്രന്റെ സ്‌കൂട്ടറില്
-സിപ്രന്‍ സ്‌കൂട്ടറുമായി വീട്ടില്‍ വന്നോ?
-അതെ.
-സിപ്രന്റെ പെരുമാറ്റത്തില്‍ ഇന്നെന്തെങ്കിലും അസ്വാഭാവികത തോന്നിയിരുന്നോ?
-ഇല്ല്യാ. എന്തേ ചോദിക്കാന്‍?
-ഒന്നൂല്ല്യാ. വരുന്ന വഴി നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും സംസാരിക്കുകയുണ്ടായോ?
-ഇല്ല്യാ. വണ്ടീക്കേറിയാല്‍ ഒടനേ ഞാന്‍ ഒറങ്ങൂലോ
-വണ്ടീക്കേറണേനുമുമ്പ് എന്തെങ്കിലും?
-ഇല്ല്യ. ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല. അച്ഛനും സിപ്രനും തമ്മില്‍ എന്തോ
 പറയുന്നുണ്ടായിരുന്നു.
-അതെന്തായിരുന്നു?
-ബിആറിനറിയാലോ, ചക്ക  സിപ്രന്റെ ഒരു ദൌര്‍ബല്യമാണെന്ന് .എപ്പൊ വീട്ടില്‍ വന്നാലും
  പുള്ളിക്കാരന്റെ ഒരു കണ്ണ് പ്ലാവിന്റെ കൊമ്പത്തായിരിക്കും.
-കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലെന്ന പോലെ
-എന്ന് ഞാന്‍ പറയില്ല
-എങ്കില്‍ ബാക്കി പറയൂ
-രാവിലെ വന്നപ്പൊ പ്ലാവിന്റെ കൊമ്പത്തേക്ക് കണ്ണോടിച്ച് സിപ്രന്‍ അച്ഛനോട് പറഞ്ഞു:
 ''ഇക്കൊല്ലം ചക്കകള്‍ക്കൊന്നും കഴിഞ്ഞകൊല്ലത്തെയത്ര ഉഷാറില്ല അല്ലേ?''
-എന്തായിരുന്നു അച്ഛന്റെ മറുപടി?
-'' ഞാനും അതാലോചിക്ക്യായിരുന്നു. അവറ്റയ്ക്ക് ആരുടെയോ കണ്ണുപറ്റീട്ട്ണ്ട് ന്നാ   തോന്നണേ'' !!!

Saturday, January 26, 2013

ക്യാ ബാത് ഹേ !

മറവിശക്തിയുടെ കാര്യത്തില്‍ എന്‍ബിക്ക് നല്ല ഇമ്പ്രൂവ്‌മെന്റുണ്ടെന്നതിന് ഇതാ മറ്റൊരുതെളിവുകൂടി:
ഡിസമ്പറിലെ ഒരു നട്ടുച്ചനേരം.
ആര്‍ കണ്ണന്‍ അസോസിയേഷന്‍ ഹാളിലേക്ക് ചെല്ലുമ്പോള്‍ അവിടെ സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥഭാഗതരുടെ സംഗീതക്കച്ചേരി നടക്കുകയായിരുന്നു.
ലൈവല്ല. കച്ചേരി വരുന്നത് എന്‍ബീടെ മൊബൈല്‍ ഫോണിലെ മ്യൂസിക്    പ്ലെയറില്‍നിന്നാണ്. എന്‍ബി ഡയസിലുണ്ട് - പതിവുപോലെ കാലൊടിഞ്ഞ കസേരയില്‍   ചമ്രം പടിഞ്ഞങ്ങനെ. കണ്ണടച്ചാണിരിക്കുന്നതെങ്കിലും പാട്ടിനൊപ്പം തലയാട്ടുന്നുണ്ട്.     വലതുകൈപ്പത്തി മലര്‍ത്തിയും കമഴ്ത്തിയും തുടയ്ക്കടിച്ച് താളം പിടിക്കുന്നുണ്ട്.
ഇടതുകൈയിലെ വിരലുകള്‍ നിവര്‍ത്തിയും മടക്കിയും ശ്രുതിയുടേയും സംഗതിയുടേയും കണക്കുകള്‍ പരിശോധിക്കുന്നുണ്ട്. ഇടയ്ക്കിടെ ശ ബാഷ്...ശ ബാഷ്...  ക്യാ ബാത് ഹേ എന്നൊക്കെ വിളിച്ചുപറയുന്നുണ്ട്. (അന്നേരം വായ്ക്കകത്തെ താംബൂലമിശ്രിതം പുറത്തേക്ക് തെറിക്കുന്നുണ്ട്).
ചെമ്പൈക്ക്  താളം പിഴച്ചെന്നു തോന്നുമ്പോഴൊക്കെ അന്തരീക്ഷത്തിലെ സാങ്കല്പിക നൂലുകള്‍ വഴി അത് പിടിച്ചെടുത്ത് കൊടുക്കുന്നുണ്ട്.
തിരുമേനീടെ ആ ഇരിപ്പും ഭാവഹാവാദികളും കണ്ടപ്പോള്‍ കണ്ണന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റ് പതിവുകാരെല്ലാം ഹാളിലെത്തി -        ചുള്ളന്‍ പണിക്കര്‍,ചുരിദാറിട്ട രാജേന്ദ്രന്‍, തേക്കേല്‍ കേറിയ കൃഷ്ണന്‍, സൂമാരന്‍ എന്ന  തുപ്പേശ്വരന്‍, ആന്റോ ആനന്ദന്‍ അസ്സന്‍, തടിച്ച പ്രഭാകരന്‍, ലീവില്ലാത്ത ബാലു, മജീദ്, സീആര്‍ബി, മേനോന്‍ജി, മോഹന്‍ജി അങ്ങനെ എല്ലാവരും.
നാദബ്രഹ്മത്തില്‍ ലയിച്ച് എല്ലാം മറന്നിരിക്കുന്ന എന്‍ബിയെ കണ്ടപ്പോള്‍
ഒന്നൊഴിയാതെ എല്ലാവരുടെ മനസ്സിലും ചിരിയുടെ ലഡു പൊട്ടി. ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങിയവരെയൊക്കെ കണ്ണന്‍ കണ്ണുരുട്ടിക്കാണിച്ച് അതില്‍ നിന്ന് പിന്‍തിരിപ്പിച്ചു.
പൊട്ടിച്ചിരിച്ചാല്‍ ആ രസച്ചരട് പൊട്ടിയാലോ...

ഒടുവില്‍ പതിവുപോലെ മണി രണ്ടായി.
എല്ലാവരും ഒന്നിച്ചെണീറ്റ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു, തിരുമേനിയും ഞെട്ടിയെണീറ്റു.
പുറത്തേക്ക് നീങ്ങുന്ന കണ്ണനെ നോക്കി തിരുമേനി ചോദിച്ചു:
-ഏയ്, കണ്ണന്‍. സെക്  ഷനിലേക്കാണോ?
-അതെ
-നിക്ക്‌നിക്ക് ഞാനുംണ്ട്
-കൊറച്ച് കഴിഞ്ഞിട്ട് പോരേ?
-പോരപോര. കൊറച്ച് പണീണ്ട്
-അതല്ല, എന്റെ കൂടെ തന്നെ വരണംന്ന്‌ണ്ടോ?
-അതെന്താ തന്റെ കൂടെ വന്നാല്?
-അല്ലാ, എന്റെ കൂടെ വരണോണ്ടൊന്നൂല്ല്യാ. പക്ഷേ അതിനുമുമ്പ് തിരുമേനി ഒരു കാര്യം ചെയ്യണം
-എന്താണാവോ?
-ആ പേന്റിന്റെ സിബ്ബൊന്നിടണം !!!

Saturday, January 12, 2013

പെന്‍ഷന്‍ പങ്കാളിത്തം

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-നമ്മടെ വേണ്വേട്ടന് പെന്‍ഷന്റെ പേപ്പേഴ്‌സൊക്കെ കിട്ടി
-ഉവ്വ്വോ! എന്ന്?
-ഇന്നന്നെ
-ഇതാണ് പറയണത് കാലത്തിന് കണ്ണില്ലെന്ന്. അല്ലെങ്കില്‍ ഇത്ര ചെറുപ്പത്തിലേ
 വേണൂനെ റിട്ടയര്‍ ചെയ്യിക്കേണ്ട വല്ല കാര്യോംണ്ടോ?
-അത് കറക്റ്റ്. നോക്കൂ, അന്തരീക്ഷത്തിനുപോലും ഇന്നൊരു വിഷാദച്ഛവിയില്ലേ?
-ഉണ്ടുണ്ട്.
-സ്ത്രീജനങ്ങള്‍ ഈ വിരഹം എങ്ങനെ താങ്ങുമെന്നാണ് ആനന്ദന്‍ ചോദിക്കണത്.
-'സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന പുരുഷന്‍' എന്ന് വേണൂനെ വിശേഷിപ്പിച്ച ആളല്ലേ.  ആ അസൂയക്കാരന്‍ അതിലപ്പുറവും പറയും. അതുപോട്ടെ, ഫോംസൊക്കെ ഫില്ലപ്പ്   ചെയ്തുകൊടുത്തോ?
-ഇല്ല
-അതെന്തേ?
-അതൊക്കെ മറ്റേയാള്‍ടെ ചുമതലയല്ലേ. അയാള്‍ക്ക് ഒഴിവ് കിട്ടിയിട്ടില്ല.
-അതാരാ ഈ മറ്റേയാള്?
-ശ്രീകുമാറ്. അല്ലാണ്ടാരാ? ങ: അതു പറഞ്ഞപ്പൊഴാ ഓര്‍ത്തത്. ബിആര്‍ വേണ്വേട്ടനോട്  സ്വകാര്യമായി ഒരു കാര്യം പറയണം. ഞാന്‍ പറഞ്ഞാ പുള്ളിക്കാരന്‍ വിശ്വസിക്കില്ല.  അതുകൊണ്ടാണ്.
-എന്താണ് കാര്യം?
-അതായത് പെന്‍ഷന്‍ പേപ്പേഴ്‌സ് ശ്രീകുമാറിനെക്കൊണ്ട് ഫില്ല് ചെയ്യിക്കുന്നതൊക്കെ
 കൊള്ളാം. പക്ഷേ ഒപ്പിടുന്നതിനുമുമ്പ് ഒന്ന് ശ്രദ്ധിക്കാന്‍ പറയണം.
-അതെന്താ?
-അല്ലെങ്കില്‍ മരുതപ്പന് പറ്റിയതുപോലെ പറ്റും. അത്ര തന്നെ.
-അതെന്താ സംഭവം?
-മരുതപ്പന്റെ പെന്‍ഷന്‍ പേപ്പറില്‍ നോമിനിയുടെ പേര് എന്ന കോളത്തില്‍
 എഴുതിയിരിക്കുന്നത്  വി.ശ്രീകുമാര്‍ എന്നാണ് !!!