അപ്പൊ എല്ലാം പറഞ്ഞപോലെ
ആകെമൊത്തം നാല്പത്തെട്ട് കൈത്തറിക്കടകളുണ്ട്
കുത്താമ്പുള്ളിയിൽ.
കഴിഞ്ഞ ദിവസം വളരെ പ്രയാസപ്പെട്ട് ആ നാല്പത്തെട്ടിലും കേറി
ആർ കണ്ണൻ ഇപ്രകാരം പറഞ്ഞു:
അടുത്താഴ്ച എന്റെ ആപ്പീസീന്ന് കുറേപ്പേർ കുത്താമ്പുള്ളിക്ക്
വരുന്നുണ്ട്. കല്യാണത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേന കൈത്തറിസാധങ്ങളെടുക്കാനാണ്
വരവ്. എന്നുവെച്ച് ഷോകെയ്സിലിരിക്കുന്നത് മുഴുവൻ വലിച്ചുവാരി
മുന്നിലിട്ടുകൊടുക്കരുത്. ആർത്തിപ്പണ്ടാരങ്ങളാണ്. തരം കിട്ടിയാൽ അടിച്ചുമാറ്റും.
പിന്നെ റിബേറ്റ് എന്നുകേട്ടാൽ കമിഴ് ന്നടിച്ചുവീഴുന്ന പ്രകൃതമാണ്. അതുകൊണ്ട് എല്ലാ
കടകളുടെ മുമ്പിലും റിബേറ്റ് ബോർഡ് വെക്കണം. എണ്ണൂറുമുതൽ തൊണ്ണൂറ്` ശതമാനം
വരെ എന്നുതന്നെ വെച്ചോളൂ. വരുന്നവരിൽ നാലഞ്ച് നേതാക്കന്മാരുമുണ്ട്. അവര്ടെ
പേരുവിവരവും അടയാളങ്ങളും ഞാൻ പിന്നീട് തരാം. നിയമസഭാതെരഞ്ഞെടുപ്പ്
അടുത്തുവരുകയാണല്ലൊ. അതുകൊണ്ട് നേതാക്കന്മാർക്ക് സ്പെഷൽ റിബേറ്റ് വേണ്ടിവരും
കേട്ടോ. ആ റിബേറ്റ് സെയിൽ സിൽ നിന്നു കിട്ടുന്ന ലാഭവിഹിതം മാത്രം എനിക്ക് തന്നാൽ
മതി.
അപ്പൊ,ശെരി. എല്ലാം പറഞ്ഞപോലെ.
നല്പത്തെട്ടാമത്തെ കടയിൽ
നിന്നിറങ്ങിയ ആർ.കണ്ണൻ മൊബൈലെടുത്ത് ഏജീസ് ഗ്രൂപ്പിലേക്ക് വാട്സാപ്പ് വിട്ടു:
‘’ഞാൻ എല്ലാ കടകളിലും പറഞ്ഞ് സെറ്റപ്പാക്കീട്ട്ണ്ട് . Hearty
Welcome to Kuthampully-The Handloom City of India” !!!