rajasooyam

Wednesday, June 24, 2020


നടുങ്ങിപ്പോയീ
ഞാൻ കിറുങ്ങിപ്പോയി

പാതിരാക്കോഴി കൂകാനായിക്കൊണ്ട് സ്റ്റെപ്പെടുത്തുവരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ദിഗന്തങ്ങൾ നടുങ്ങുമാറ്‌ വേണുപ്പണിക്കരുടെ മുറിയിൽനിന്ന് ആ വിളി കേട്ടത്.
വിളി കേട്ടതും ശ്രീമതി പണിക്കർ ഞെട്ടിയുണർന്നു. ലൈറ്റിട്ടുനോക്കുമ്പോൾ പണിക്കർ കൂർക്കം വലിച്ചുറങ്ങുകയാണ്!
ഉറക്കത്തനിടയിലും ഭരതമുനിയുടെ നവരസങ്ങളും പിന്നെ ജഗതീടെ പത്താം രസവും ആ മുഖത്ത് മിന്നി മറയുന്നുണ്ട്. അത് പിന്നെ അങ്ങനെയല്ലേ വരൂ. ശീലിച്ചതല്ലേ ഒറക്കത്തിലും പാലിയ് ക്കൂ.
പേടിച്ചരണ്ട ശ്രീമതി പണിക്കരെ തട്ടിവിളിച്ചു:
-ചേട്ടാ
പണിക്കർ ഒറക്കപ്പിച്ചോടെ ഉണർന്നു.
-എന്താ
-ചേട്ടൻ ആരെയാണിപ്പൊ ഹലോന്ന് വിളിച്ചത്?
- മീ? ഈ നട്ടപ്പാതിരയ്ക്കോ? ഡൂയിങ് നത്തിങ്
-ദേ ഒരു കാര്യം പറഞ്ഞേക്കാം. ചേട്ടൻ ഒരുമാതിരി മുല്ലപ്പള്ളിവർത്താനം പറയരുത്. ആ വിളി കേട്ടിട്ട് എന്റെ ചെവിക്കല്ല് പൊട്ടിപ്പോയി. ഹ്ഹൊ. എന്ത് ബാസ്സായിരുന്നു! ഹലോ.........
-എനിക്കൊന്നും മനസ്സ് ലാവണ് ല്ല്യ.
-ആട്ടെ. സത്യം പറ. ചേട്ടൻ ഇപ്പൊ ആരെയെങ്കിലും സൊപ്നം കണ്ടാര്ന്നോ?
-അതുവ്വ്
-ആരെയാണ്?
-മ്മ്ടെ പ്രദീപ് സാറിനെ
-അ. അ. ആ...അങ്ങനെ പറ. കൊറോണ കാരണം കൊറേ കാലായല്ലോ കണ്ടട്ട്. അപ്പൊ ഗഡീനെ കണ്ടപ്പൊ സന്തോഷം കൊണ്ട് നീട്ടിവിളിച്ചതാ അല്ലേ? ഹലോ.....എന്താ‍യിരുന്നു ബാസ്
-ങാ! അത് ചെലപ്പൊ ശെരിയാവും,ട്ടോ
-ഇല്ല്യ. ശെരിയാവ് ല്ല്യ. ഇങ്ങനെയായാ ശെരിയാവ് ല്ല്യ.
-നീ എന്തുട്ടാ പറയണേ
-അതേയ്, ഇനി സൊപ്നത്തില് ആരെയെങ്കിലും കാണുമ്പൊ ഇങ്ങനെ തൊള്ള പൊളിക്കണ്ടാട്ടോ. കൈ വീശിക്കാണിച്ചാമതി.
(പട്ടി പിടിക്കാനായിട്ട്. ബാക്ക്യൊള്ളോര്ടെ ഒറക്കോം പോയി!)