സ്നേഹവും കരുതലും
എം ജി ആർ സാർ തിമിരത്തിന്റെ ഓപ്രേഷം
കഴിഞ്ഞ് ബെഡ് റെസ്റ്റെടുത്തിരിക്കുന്ന കാലഘട്ടം.
രാപകലെന്യേ വിശ്രമിച്ചുകിടക്കുന്ന രവിസാറിനെ
കാണാൻ ചെന്ന സഹൃദയനായ ഒരുസുഹൃത്ത് അദ്ദേഹത്തിന് ഒരു ഉപഹാരം കൊടുത്തു; വർണ്ണമനോഹരമായ ഒരു രവിവർമ്മച്ചിത്രം-
കാലിന്റെ ഉപ്പുറ്റിയിൽ ഗർഭമുനകൊണ്ടിട്ടെന്ന
വ്യാജേന പുറകേ വരുന്ന ദുഷ്യന്തൻ മാഷിനെ പിൻ തിരിഞ്ഞുനോക്കുന്ന ശകുന്തളയുടെ ചിത്രം.
തിമിരത്തിന്റെ ഓപ്രേഷം കഴിഞ്ഞുകിടക്കുന്നയാൾക്ക്
കണ്ണിമയ്ക്കാതെ കണ്ടിരിക്കാൻ ഇതിനേക്കാൾ പറ്റിയ ചിത്രമില്ല.
ചിത്രപടം കട്ടിലിനെതിർവശത്തെ ചുമരിൽ
ഞാത്തിയിട്ടാൽ എന്നും കണികണ്ടുണരാം; രവിസാർ അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു.
സുഹൃത്ത് പോയിക്കഴിഞ്ഞപ്പോൾ സാറ് അകത്തേക്ക്
നീട്ടിവിളിച്ചൂ.
-ഭാരത്യേയ്
-എന്തോ
-ഒരാണിയും ആ ചുറ്റികയും ഇങ്ങെടുത്താട്ടെ
-എന്തിനാണാവോ
-ചുമരിലൊരു ചിത്രം തൂക്കാനാണ്
-ഓ. അതിനാണോ. എമർജൻസിയൊന്നുമല്ലല്ലൊ.
ഞാൻ അല്പം തിരക്കിലാണ്
-എവിടെയാണ് ഇരിക്കണേന്നു പറഞ്ഞാ മതി.
ഞാനെടുത്തോളാം.
-ഇത് വല്ലാത്ത പുകില് തന്നെ...ആണീടെ
ചെപ്പ് അപ്രത്തെ മുറീലെ ചൊമരലമാരീല്ണ്ട്. ചുറ്റിക അവടത്തെ മേശവലിപ്പില്ണ്ടാവും.
-ഓക്കെ. തേങ്സ്
-പിന്ന്യേയ്...
-ങാ. പറയൂ
-മറ്റേ സാധനം ആ മരുന്നിന്റെ ചെപ്പില്ണ്ടാവുംട്ടാ.
അതിനിനി വേറെ വിളിച്ചുകൂവണ്ട.
-എന്ത് സാധനം?
-ബാൻഡ് എയ്ഡ് !!!