rajasooyam

Saturday, November 6, 2010

CHURCH JOKES (2)


(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

അള മുട്ടിയാല്‍...

അള മുട്ടിയാല്‍ മൂര്‍ഖന്‍ പാമ്പും കടിക്കുമെന്നാണല്ലൊ. (ആണല്ലൊ അല്ലേ). അതുപോലെ ദേഷ്യം വന്നാല്‍ ബിഷപ്പും ചീത്ത പറയും. ഇടയലേനം വഴി നിരന്തരം ഉദ്‌ബോധിപ്പിച്ചിട്ടും പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞുകുറഞ്ഞുവരുന്നതില്‍ ഉത്കണ്ഠാകുലനായിരുന്നു ബിഷപ്പ്. ഒരു ദിവസം പ്രാര്‍ഥനാസമയത്ത് പള്ളിയില്‍ സര്‍പ്രൈസ് വിസിറ്റിനുവന്ന അദ്ദേഹം കണ്ടത് വിരലിലെണ്ണാവുന്ന കുഞ്ഞാടുകളെയാണ്. ദേഷ്യം കൊണ്ട് ചുവന്നുപോയ ബിഷപ്പ് ആരോടെന്നില്ലാതെ പിറുപിറുത്തു:“ It seems that people come to church only on the occasions of matching, hatching and despatching!”.
***
പരിശുദ്ധാത്മാവ്

മാമോദീസ മുക്കുന്ന സമയത്ത് പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തില്‍ സ്വഗ്ഗത്തില്‍നിന്നിറങ്ങിവന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. വിശ്വാസികളുടെ വിശ്വാസം വിശ്വത്തോളം വളരട്ടെയെന്നു കരുതി ഓരോ മാമോദീസാ ചടങ്ങിലും പരിശുദ്ധാത്മാവിനെപ്പറ്റി പറയുന്ന ഭാഗം വരുമ്പോള്‍ പള്ളിയുടെ മേല്‍ക്കൂരയിലുള്ള കൂട്ടില്‍നിന്ന് ഓരോ പ്രാവിനെ തുറന്നുവിടാന്‍ തന്റെ വേലക്കാരനെ ചട്ടം കെട്ടിയിരുനു മാന്തോപ്പിലച്ചന്‍. ഒരു ദിവസം പരിശുദ്ധാത്മാവിന്റെ ഭാഗം മൂന്നുതവണ വായിച്ചിട്ടും പ്രാവിനെ കണ്ടില്ല. അച്ചന്‍ അവിശ്വാസത്തോടെ മേലോട്ടു നോക്കി. അന്നേരം മേല്‍ക്കൂരയില്‍നിന്ന് ഇന്ദ്രന്‍സിനെപ്പോലെ കഴുത്തുനീട്ടി തല പുറത്തേക്കിട്ട് വേലക്കാരന്‍ വിളിച്ചുപറഞ്ഞു:' അച്ചോ, അച്ചന്റെ പരിശുദ്ധാത്മാവിനെ പൂച്ച പിടിച്ചൂന്നാ തോന്നണേ!''.
***
രസച്ചരടില്‍ പിടിച്ച്പിടിച്ച്....

പള്ളിയില്‍ അച്ചന്റെ പ്രസംഗം പൊടിപൊടിക്കുകയാണ്. പൂഴിയിട്ടാല്‍ താഴെ വീഴാത്തത്ര പുരുഷാരമുണ്ട്. സൂചി വീണാല്‍ കേള്‍ക്കാത്തത്ര നിശ്ശബ്ദതയും! ഒരാള്‍പോലും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കുന്നില്ല. കുറേനേരം കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ എഴുന്നേറ്റ് വേച്ച് വേച്ച് പുറത്തേക്കുപോയി. അന്നേരം അയാളുടെ അടുത്തിരുന്നിരുന്ന സ്ത്രീയോട് അച്ചന്‍ വിളിച്ചുചോദിച്ചു:'അന്തപ്പനെന്തേ എഴുന്നേറ്റുപോയത്?''.
അപ്പോള്‍ തെല്ലൊരു പരുങ്ങലോടെ അവര്‍ പറഞ്ഞു:'ക്ഷമിക്കണമച്ചോ. ഉറക്കത്തിലെഴുന്നേറ്റ് നടക്കുന്നത് അതിയാന് പണ്ടേയുള്ള ശീലമാണ്!''.
***

No comments:

Post a Comment