rajasooyam

Saturday, November 6, 2010

CHURCH JOKES (3)

(അഭിവന്ദ്യ ബിഷപ്പ് മാര്‍ അപ്രേം തിരുമേനി ഇംഗ്ലീഷിലെഴുതിയ ചില പള്ളിത്തമാശകളുടെ സര്‍വ്വതന്ത്രസ്വതന്ത്ര വിവര്‍ത്തനം)

അതേ ആള്‍ക്കൂട്ടം!

പക്ഷികളെ വലിയ ഇഷ്ടമായിരുന്നു പാറയിലച്ചന്. എവിടെനിന്നെങ്കിലും ഒരു സംസാരിക്കുന്ന തത്തയെ സംഘടിപ്പിക്കണമെന്ന് അച്ചന്‍ കപ്യാരോട് പരഞ്ഞിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ കപ്യാര്‍ അത്തരമൊരെണ്ണത്തിനെ കണ്ടെത്തി. നഗരത്തില്‍ ബാര്‍ നടത്തുന്ന ഒരാളായിരുന്നു തത്തയുടെ ഉടമസ്ഥന്‍. അയാള്‍ പറഞ്ഞ വില കൊടുത്ത് കപ്യാര്‍ അതിനെ വാങ്ങി.
തത്തയെ വാങ്ങിയ ശേഷമുള്ള ആദ്യത്തെ സണ്‍ഡേ സര്‍വീസ് നടക്കുകയായിരുന്നു. അച്ചന്‍ പ്രസംഗിക്കുന്നതും പ്രാര്‍ഥന ചൊല്ലുന്നതും മറ്റും തത്ത ഭക്ത്യാദരപൂര്‍വം കേട്ടുകൊണ്ടിരുന്നു. ചടങ്ങുകളെല്ലാം അവസാനിച്ചപ്പോള്‍ അത് പറഞ്ഞു:' പാട്ടുകളൊക്കെ വേറെയാണ്. ചടങ്ങുകളും വ്യത്യസ്തമാണ്...പക്ഷേ പങ്കെടുക്കാന്‍ വന്ന ആളുകള്‍ക്കൊരു മാറ്റവുമില്ല.The same old crowd!!!” !!''
***

വിജ്ഞാനത്തിന്റെ ഉറവിടം

ഗ്രാമപ്രദേശത്തെ പള്ളിയില്‍ പുതുതായി ചാര്‍ജെടുത്ത ആ അച്ചന് തന്റെ പ്രഭാഷണങ്ങള്‍ ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും വെളിച്ചം വീശുന്നവയാകണമെന്ന് നിര്‍ബ്ബന്ധമായിരുന്നു.
വിവിധ തരത്തിലുള്ള പാപങ്ങളെപ്പറ്റിയായിരുന്നു അന്നത്തെ പ്രഭാഷണം. ഒരോ പാപത്തെപ്പറ്റി പറയുമ്പോഴും അതിന്റെ അത്യന്തം സൂക്ഷ്മമായ വിശദാംശങ്ങള്‍ വരെ നല്കിയിരുന്നു അദ്ദേഹം.
പ്രഭാഷണത്തിനുശേഷം യൂത്ത്കമ്മറ്റിയുടെ വനിതാസെക്രട്ടറിയോട് അച്ചന്‍ ചോദിച്ചു: എങ്ങനെയുണ്ടായിരുന്നു ശോശാമ്മേ എന്റെ പ്രസംഗം?
അന്നേരം ശോശാമ്മ പറഞ്ഞു: അത് വളരെ വിജ്ഞാനപ്രദമായിരുന്നച്ചോ. സത്യം പറഞ്ഞാല്‍ എന്താണ് പാപം എന്നതിനെപ്പറ്റി ഇടവകക്കാര്‍ക്ക് യാതൊന്നും അറിയുമായിരുന്നില്ല, അച്ചനിവിടെ വരുന്നതുവരെ!
******

അന്ത്യ'ക്യൂ'ദാശ

ബിഷപ്പിനോട് കലഹിക്കുന്നതിന്റെ പേരില്‍ പലവട്ടം ശിക്ഷിക്കപ്പെട്ട ആ യുവപുരോഹിതനോട് ഒരു ദിവസം ബിഷപ്പ് പറഞ്ഞു: എനിക്കറിയാം തോമസ്, എന്റെ ശവപ്പെട്ടിയില്‍ കാര്‍ക്കിച്ച് തുപ്പാന്‍ വേണ്ടി നിങ്ങള്‍ കാത്തിരിക്കയാണെന്ന്...
തെല്ലുനേരം ചിന്തിച്ചിരുന്ന ശേഷം തോമാച്ചന്‍ പറഞ്ഞു: ഇല്ല പിതാവേ, ഞാനങ്ങനെ ചെയ്യില്ല.
-എന്തേ ഇപ്പോള്‍ ഈ മാനസാന്തരത്തിന് കാരണം?
-അതിനുവേണ്ടിയുള്ള ക്യൂവിന് ഭയങ്കര നീളമായിരിക്കും!
******

No comments:

Post a Comment