rajasooyam

Friday, July 31, 2020

ഓർമ്മത്തിരകൾ-6

 

(1996)

 

പി.കുഞ്ഞിരാമൻ നായരെ നമ്മൾ ‘നഖശിഖാന്തം കവി’ എന്നു വിളിക്കാറില്ലേ. അതുപോലെ  ‘നഖശിഖാന്തം വിപ്ലവകാരി’ എന്നു വിശേഷിപ്പിക്കാവുന്ന ഒരാ‍ളാണ് വി.ശ്രീകുമാർ. നോക്കൂ, ആ ഇനീഷ്യല് തന്നെ അതിന്റെ സൂചകമാണ്. ച്ചാൽ ഊണിലും ഉറക്കത്തിലും സഖാവിന് വിപ്ലവത്തെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയില്ല.

 

ഉറങ്ങാൻ കിടക്കുമ്പോൾ വിപ്ലവഗാനങ്ങൾ കേൾക്കുന്നത് സഖാവിന്റെ ഒരു ശീലമാണ്. പറയുമ്പോൾ എല്ലാം പറയണമല്ലൊ. ഗാനാസ്വാദനത്തിന്റെ കാര്യത്തിൽ സഖാവിന്റെ ശ്രീമതിയും അത്ര മോശമല്ല. പക്ഷേ അവർക്ക് ഹിന്ദുസ്ഥാനി സംഗീതത്തിലാണ് കമ്പമെന്നു മാത്രം. മലയാളം പാട്ടുകൾ ഇഷ്ടമല്ലെന്നല്ല. സഖാവ്  വാങ്ങിക്കൊണ്ടുവരുന്ന മലയാളം കാസറ്റുകൾ ഒന്നുരണ്ടുവട്ടം കേൾക്കും. പിന്നെ അതിൽ ഏതെങ്കിലും ഹിന്ദി പാട്ട് പിടിപ്പിച്ച് അത് കേൾക്കും. അതാണ് ശ്രീമതിയുടെ രീതി.

 

അന്നുച്ചയ്ക്ക് സർവ്വരാജ്യ തൊഴിലാളി വർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച സമയത്തിൽ നിന്ന് അര മണിക്കൂർ കടമെടുത്ത് ഒന്നു മയങ്ങാൻ കിടന്നതാണ് സഖാവ്. ഏഴാച്ചേരി രാമചന്ദ്രന്റെ ‘രക്ത താരകം’ എന്ന കാസറ്റിട്ട് ടേപ്പ് ഓൺ ചെയ്തുകൊണ്ടാണ് കിടക്കയിലേക്ക് ചാഞ്ഞത്. പക്ഷേ സഖാവിനെ തഴുകിയുറക്കാനായി യന്ത്രത്തിൽനിന്ന് ഒഴുകിവന്ന വിപ്ലവഗാനം ഇതായിരുന്നു:

“ ആയേരേ ആയേരെ / ചോർ മചാതേ നാചേരേ......./..... രംഗീലാരേ ”

 


2 comments:

  1. ചാൽ ചോറുണ്ണാൻ നേരാവുമ്പൊ .. പിന്നെ അർത്ഥം പിടി കിട്ടണില്ല.

    ReplyDelete
  2. ആർക്കാ ഇതൊക്കെ നിശ്ശം?
    ഹിന്ദി പാട്ടിനൊക്കെ അർത്ഥണ്ടോ?

    ReplyDelete