-ഹലോ, അത് ബിആറാണോ?
-അതേ, ആരാണപ്രത്ത്?
-ഇത് പി.ടി.വിജയന്‍. ഓര്‍മ്മയുണ്ടോ ഈ മൊകം?
-പണ്ട് പത്താം ക്ലാസ്സില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച...?
-അതന്നെ.
-വിജയനിപ്പോള്‍ എന്തു ചെയ്യുന്നു?
-കേരള പോലീസില്‍ എ എസ് ഐ ആണ്.
-ഇപ്പോള്‍ എവിടെയാണ്?
-കൊടുങ്ങല്ലൂരില്‍.
-എന്താണിപ്പോള്‍ പൊടുന്നനെ ഒരു വിളി തോന്നാന്‍? ഉണ്ടിരിക്കുകയായിരുന്നോ?
-എനിക്കൊരു കാര്യമറിയണമായിരുന്നു.
-പോലീസിന്റെ പി എഫ് തിരുവനന്തപുരത്താണ്.
-അതല്ല ബിആര്‍.
-പിന്നെ?
-നിങ്ങള്‍ടെ ആപ്പീസില്‍ സേതുനാഥന്‍ എന്നൊരാളുണ്ടോ?
-ഉണ്ടല്ലൊ.
-പുള്ളിക്കാരന്‍ ആളെങ്ങനെ?
-എന്റെ ശിഷ്യഗണത്തില്‍ പെട്ട ആളാണ്. ആ ഒരു ദോഷമേ പറയാനുള്ളൂ. പിന്നെ ലേശം പിശുക്കുണ്ടെന്നു തോന്നുന്നു.
-എന്താണ് അങ്ങനെ തോന്നാന്‍?
-കൊടുങ്ങല്ലൂര്‍ക്കാരനാണെങ്കിലും പുള്ളിക്കാരന്‍ ഇതുവരെ ആപ്പീസില്‍ ഒരാള്‍ക്കുപോലും ഒരു ഭരണി കൊണ്ടുകൊടുക്കുന്നത് കണ്ടിട്ടില്ല!
-എന്നാല്‍ ഞാന്‍ പറയട്ടെ. നിങ്ങള്‍ വിചാരിക്കുന്നതുപോലൊന്നുമല്ല ആ പുള്ളി.
-വിജയന്‍ പറഞ്ഞോണ്ടുവരുന്നത്...
-അതേയ്. അയാള്‍ ഇപ്പോള്‍ എന്റടുത്തുണ്ട്.
-എവിടെ, പോലീസ് സ്‌റ്റേഷനിലോ?
-അതെ.
-അതെന്തിന്?
-പുള്ളിക്കരന്റെ പേരില്‍ ഒരു കേസ് ചാര്‍ജ് ചെയ്തിരിക്കയാണ്.
-എന്താണ് ചാര്‍ജ്?
-മോഷണശ്രമം. ഭവനഭേദനശ്രമം.
-ഈശ്വരാ! എന്താ ഞാനീ കേക്കണത്?
-സത്യം. ഇന്നലെ വൈകീട്ടായിരുന്നു ശ്രമം. ഒരു ഗള്‍ഫ് കാരന്റെ വീടായിരുന്നു ടാര്‍ജറ്റ്. ഭാഗ്യവശാല്‍ ശ്രമം പാഴായി. കാവല്‍ക്കാരന്‍ ഗൂര്‍ഖ ഹനുമാന്‍സിങ് പുള്ളിക്കാരനെ കൈയോടെ പിടിച്ചു. രാത്രിക്ക് രാത്രി ഇവിടെ കൊണ്ടുവന്നു. ഭേദ്യം ചെയ്യുന്നതിനിടയിലാണ് മനസ്സിലായത് പുള്ളിക്കാരന് മോഷണത്തിനുപുറമെ ഏജീസാപ്പീസിലും പണിയുണ്ടെന്ന്! അതൊന്നു വെരിഫൈ ചെയ്യാന്‍ വേണ്ടി വിളിച്ചതാണ്.
-എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല വിജയന്‍. വിജയന് വിരോധമില്ലെങ്കില്‍ ഞാന്‍ സേതുവുമായി ഒന്ന് സംസാരിച്ചോട്ടെ? ഫോണ്‍ ഒന്നുകൊടുക്കാമോ?
-ദാ കൊടുത്തിരിക്കുന്നു.
-ഹലോ സേതൂ, ഇത് ഞാനാണ്, ബിആര്‍. എന്തൊക്കെയാണ് സേതൂ ഞാനീ കേക്കണത്. സേതുവില്‍നിന്ന് ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പൊ സേതൂന് സേതൂനോട് മാത്രേ ഇഷ്ടംള്ളൂന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞത് ശെരിയാണല്ലേ...
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. കരച്ചിലിനൊടുവില്‍ സേതു പറഞ്ഞു: ബിആറെങ്കിലും എന്നെ വിശ്വസിക്കണം. അത്തരം ഒരു ദുരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. സാധാരണ നാലേമുക്കാലിന് ആപ്പീസില്‍നിന്നിറങ്ങിയാല്‍ ആറേകാലിന് ഞാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. ഇപ്പോള്‍ അഞ്ചേകാലിനാണല്ലൊ ആപ്പീസ് വിടുന്നത്. ഇവിടെ ബസ്സിറങ്ങുമ്പൊത്തന്നെല്പഏതാണ്ട് ആറരയാവും. പിന്നെ അര കിലോമീറ്ററോളം നടക്കാനുണ്ട്. ഇപ്പോഴാണെങ്കില്‍ മുന്നിരുട്ടുമാണല്ലൊ. 'തുലാദൗ രാവേറിടും പകലന്നത്ര കുറഞ്ഞുപോം' എന്നാണല്ലൊ ചൊല്ല്. പോരാത്തതിന് ഇടിയും മഴയും. ഒടുവില്‍ നടക്കുന്നതുതന്നെ വഴി എന്നു സങ്കല്പിച്ച് ഒരു പാച്ചിലായിരുന്നു. അതിനിടക്ക് പറ്റിപ്പോയതാണ്. പക്ഷേ ആരോടെങ്കിലും പറയാന്‍ പറ്റ്വോ. ദയവുചെയ്ത് കഥയെഴുതി കൊളമാക്കരുത്.
-പറയൂ സേതൂ, വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
- ഇരുട്ടത്ത് വീട് മാറി കേറിയതാണ് !!!
-അതേ, ആരാണപ്രത്ത്?
-ഇത് പി.ടി.വിജയന്‍. ഓര്‍മ്മയുണ്ടോ ഈ മൊകം?
-പണ്ട് പത്താം ക്ലാസ്സില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച...?
-അതന്നെ.
-വിജയനിപ്പോള്‍ എന്തു ചെയ്യുന്നു?
-കേരള പോലീസില്‍ എ എസ് ഐ ആണ്.
-ഇപ്പോള്‍ എവിടെയാണ്?
-കൊടുങ്ങല്ലൂരില്‍.
-എന്താണിപ്പോള്‍ പൊടുന്നനെ ഒരു വിളി തോന്നാന്‍? ഉണ്ടിരിക്കുകയായിരുന്നോ?
-എനിക്കൊരു കാര്യമറിയണമായിരുന്നു.
-പോലീസിന്റെ പി എഫ് തിരുവനന്തപുരത്താണ്.
-അതല്ല ബിആര്‍.
-പിന്നെ?
-നിങ്ങള്‍ടെ ആപ്പീസില്‍ സേതുനാഥന്‍ എന്നൊരാളുണ്ടോ?
-ഉണ്ടല്ലൊ.
-പുള്ളിക്കാരന്‍ ആളെങ്ങനെ?
-എന്റെ ശിഷ്യഗണത്തില്‍ പെട്ട ആളാണ്. ആ ഒരു ദോഷമേ പറയാനുള്ളൂ. പിന്നെ ലേശം പിശുക്കുണ്ടെന്നു തോന്നുന്നു.
-എന്താണ് അങ്ങനെ തോന്നാന്‍?
-കൊടുങ്ങല്ലൂര്‍ക്കാരനാണെങ്കിലും പുള്ളിക്കാരന്‍ ഇതുവരെ ആപ്പീസില്‍ ഒരാള്‍ക്കുപോലും ഒരു ഭരണി കൊണ്ടുകൊടുക്കുന്നത് കണ്ടിട്ടില്ല!
-എന്നാല്‍ ഞാന്‍ പറയട്ടെ. നിങ്ങള്‍ വിചാരിക്കുന്നതുപോലൊന്നുമല്ല ആ പുള്ളി.
-വിജയന്‍ പറഞ്ഞോണ്ടുവരുന്നത്...
-അതേയ്. അയാള്‍ ഇപ്പോള്‍ എന്റടുത്തുണ്ട്.
-എവിടെ, പോലീസ് സ്‌റ്റേഷനിലോ?
-അതെ.
-അതെന്തിന്?
-പുള്ളിക്കരന്റെ പേരില്‍ ഒരു കേസ് ചാര്‍ജ് ചെയ്തിരിക്കയാണ്.
-എന്താണ് ചാര്‍ജ്?
-മോഷണശ്രമം. ഭവനഭേദനശ്രമം.
-ഈശ്വരാ! എന്താ ഞാനീ കേക്കണത്?
-സത്യം. ഇന്നലെ വൈകീട്ടായിരുന്നു ശ്രമം. ഒരു ഗള്‍ഫ് കാരന്റെ വീടായിരുന്നു ടാര്‍ജറ്റ്. ഭാഗ്യവശാല്‍ ശ്രമം പാഴായി. കാവല്‍ക്കാരന്‍ ഗൂര്‍ഖ ഹനുമാന്‍സിങ് പുള്ളിക്കാരനെ കൈയോടെ പിടിച്ചു. രാത്രിക്ക് രാത്രി ഇവിടെ കൊണ്ടുവന്നു. ഭേദ്യം ചെയ്യുന്നതിനിടയിലാണ് മനസ്സിലായത് പുള്ളിക്കാരന് മോഷണത്തിനുപുറമെ ഏജീസാപ്പീസിലും പണിയുണ്ടെന്ന്! അതൊന്നു വെരിഫൈ ചെയ്യാന്‍ വേണ്ടി വിളിച്ചതാണ്.
-എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല വിജയന്‍. വിജയന് വിരോധമില്ലെങ്കില്‍ ഞാന്‍ സേതുവുമായി ഒന്ന് സംസാരിച്ചോട്ടെ? ഫോണ്‍ ഒന്നുകൊടുക്കാമോ?
-ദാ കൊടുത്തിരിക്കുന്നു.
-ഹലോ സേതൂ, ഇത് ഞാനാണ്, ബിആര്‍. എന്തൊക്കെയാണ് സേതൂ ഞാനീ കേക്കണത്. സേതുവില്‍നിന്ന് ഞാന്‍ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പൊ സേതൂന് സേതൂനോട് മാത്രേ ഇഷ്ടംള്ളൂന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞത് ശെരിയാണല്ലേ...
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. കരച്ചിലിനൊടുവില്‍ സേതു പറഞ്ഞു: ബിആറെങ്കിലും എന്നെ വിശ്വസിക്കണം. അത്തരം ഒരു ദുരുദ്ദേശവും എനിക്കുണ്ടായിരുന്നില്ല. സാധാരണ നാലേമുക്കാലിന് ആപ്പീസില്‍നിന്നിറങ്ങിയാല്‍ ആറേകാലിന് ഞാന്‍ വീട്ടിലെത്താറുണ്ടായിരുന്നു. ഇപ്പോള്‍ അഞ്ചേകാലിനാണല്ലൊ ആപ്പീസ് വിടുന്നത്. ഇവിടെ ബസ്സിറങ്ങുമ്പൊത്തന്നെല്പഏതാണ്ട് ആറരയാവും. പിന്നെ അര കിലോമീറ്ററോളം നടക്കാനുണ്ട്. ഇപ്പോഴാണെങ്കില്‍ മുന്നിരുട്ടുമാണല്ലൊ. 'തുലാദൗ രാവേറിടും പകലന്നത്ര കുറഞ്ഞുപോം' എന്നാണല്ലൊ ചൊല്ല്. പോരാത്തതിന് ഇടിയും മഴയും. ഒടുവില്‍ നടക്കുന്നതുതന്നെ വഴി എന്നു സങ്കല്പിച്ച് ഒരു പാച്ചിലായിരുന്നു. അതിനിടക്ക് പറ്റിപ്പോയതാണ്. പക്ഷേ ആരോടെങ്കിലും പറയാന്‍ പറ്റ്വോ. ദയവുചെയ്ത് കഥയെഴുതി കൊളമാക്കരുത്.
-പറയൂ സേതൂ, വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
- ഇരുട്ടത്ത് വീട് മാറി കേറിയതാണ് !!!
No comments:
Post a Comment