അണ്ണനോർമ്മകൾ-1
അണ്ണന്റെ
കണ്ണട
ഒരു
പ്രത്യേകതരം കണ്ണടയാണ് അണ്ണന്റേത്. യേശുദാസിനും ബിച്ചു തിരുമലയ്ക്കും മാത്രമേ ഇതിനുമുമ്പ്
ഇത്തരം കണ്ണട കണ്ടിട്ടുള്ളു. ഇനി അവരെപ്പോലെ അണ്ണനും സിനിമാപ്പാട്ടുമായി വല്ല
ബന്ധവും കാണുമോ.
ഈ
സംശയം മനസ്സിൽവെച്ചുരുട്ടിക്കൊണ്ടിരിക്കുമ്പോളാണ് ഒരിക്കൽ സെക് ഷനിൽ രണ്ടുപേർ
തമ്മിൽ നടന്ന ഈ സംഭാഷണം ബി ആർ ശ്രദ്ധിക്കുന്നത്:
-അതേയ്
നമ്മുടെ അണ്ണൻ പാടുമോ?
-പിന്നില്ലേ.
ഹൌസിങ്ങ് കോളണിയിലെ ബാലകലോത്സവത്തിന് അണ്ണൻ പാട്ടിന് സമ്മാനം വാങ്ങീട്ട്ണ്ട്.
-ഫസ്റ്റ്
പ്രൈസോ?
-അല്ല,
സെക്കൻഡ്
-അതെന്തേ
സെക്കന്റായിപ്പോയത്?
-അത്
പാട്ട് സെലക്റ്റ് ചെയ്തതിൽ പറ്റിയ ഒരു ചെറിയ പിഴവായിരുന്നു.
-ഏത്
പാട്ടാണ് അണ്ണൻ പാടിയത്?
-നിന്റെ
തുമ്പ് കെട്ടിയ ചുരുൾ മുടിയിൽ
-ആര്ടെ
തുമ്പ്?
-നിന്റെ
-എന്നിട്ടെന്തുപറ്റി?
-ആദ്യത്തെ
വരി പാടിക്കഴിഞ്ഞപ്പോഴേക്കും ജഡ്ജ് എണീറ്റുനിന്ന് പറഞ്ഞു മറ്റേതെങ്കിലും പാടാൻ
-പിന്നെ
ഏതാണ് പാടിയത്?
-അല്ലിയാമ്പൽ
കടവിലന്നരയ്ക്കു വെള്ളം. അന്ന്/
നമ്മളൊന്നായ്
തുഴഞ്ഞില്ലേ കൊതുമ്പുവള്ളം/
നമ്മുടെ
നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.
-ഭേഷ്!
ബാലകലോത്സവത്തിന് പാടാൻ പറ്റിയ പാട്ടന്നെ! എന്നിട്ട് അതിനെന്താ ഫസ്റ്റ് പ്രൈസ്
കിട്ടാഞ്ഞത്?
-അതിൽ
‘തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ’ എന്നൊരു വരിയുണ്ടല്ലൊ. അതു പാടിയപ്പോൾ
എന്തുകൊണ്ടെന്നറിയില്ല, അണ്ണന്റെ
കണ്ഠമിടറിപ്പോയി...
No comments:
Post a Comment