AN OAD LESSON
( BR: 6/09)
ആന്റണ്‍ വില്‍ഫ്രഡ് അങ്ങനെയാണ്.
ഉച്ചയൂണ് കഴിഞ്ഞാല്‍ പുള്ളിക്കാരനൊരു പൂച്ചയുറക്കമുണ്ട്.
ആ ഉറക്കത്തില്‍ മനസ്സിലുള്ളതൊക്കെ വിളിച്ചുപറയും.
അന്നേരം നമ്മളെന്തെങ്കിലും ചോദിച്ചാലോ? മണിമണിയായിട്ട് മറുപടിയും പറയും, ഉറക്കത്തില്‍ തന്നെ.
അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
നട്ടുച്ചനേരത്ത് ആന്റണ്‍ വില്‍ഫ്രഡിന്റെ സീറ്റിനടുത്തുകൂടെ സെക്ഷനിലേക്ക് പോവുകയായിരുന്നു ബിആര്‍. അപ്പോള്‍ അതാ കേള്‍ക്കുന്നു ഒരാത്മഗതം:' അങ്ങനെയാണ് ഒഎഡിയില്‍ പോവുമ്പോള്‍ ഏതാപ്പീസായാലും നമ്മള്‍ ആദ്യം എത്താന്‍ പാടില്ല എന്ന പാഠം ഞാന്‍ പഠിച്ചത്''.
ചോര്‍ത്താവുന്നത് ചോര്‍ത്തുകതന്നെ. ബിആര്‍ ചോദിച്ചു: 'എങ്ങനെ? ''
'അതൊരു കഥയാണ്''
'അതൊന്നു കഥിക്കാമോ?''
'കഥിക്കാം''
'2 മണിക്കുമുമ്പ് തീര്‍ക്കണം''
'തീര്‍ക്കാം''
'എങ്കില്‍ സമയം കളയണ്ട''
ആന്റണ്‍ പറഞ്ഞുതുടങ്ങി: സംസ്ഥാനജീവനക്കാരുടെ പേറിവിഷന്റെ ഓര്‍ഡറിറങ്ങിയ കാലത്താണ്. എടവകപ്പള്ളിയില്‍ ആഘോഷമായ പാട്ടുകുര്‍വ്വാനയായതിനാല്‍ അന്ന് ഞാന്‍ ലീവായിരുന്നു. ഏതാണ്ടൊരു പത്തുമണിക്ക് പോത്തിറച്ചിവാങ്ങാന്‍ മര്‍ക്കറ്റില്‍ പോകാന്‍ വേണ്ടി ഞാന്‍ മാളയ്ക്കുള്ളല്പല്പല്പ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറുന്നു. വണ്ടി ഗവണ്മെന്റ് സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ സ്‌കൂളിനകത്ത് ഒരു പൂരത്തിന്റെ ആള്‍ക്കൂട്ടം! എന്താണ് സംഭവമെന്നറിയാന്‍ വേണ്ടി ഞാന്‍ അവിടെയിറങ്ങി. എന്താ ഒരു തെരക്ക്? സ്‌കൂളിലെ പ്യൂണ്‍ നില്‍ക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആളുകളോട് ക്യൂ പാലിക്കാന്‍ വിളിച്ചുകൂവുന്നു; ദയവായി സംയമനം പാലിക്കണമെന്നപേക്ഷിക്കുന്നു; എല്ലാവര്‍ക്കും കാണാന്‍ സൗകര്യമുണ്ടാക്കാമെന്ന് ഉറപ്പുകൊടുക്കുന്നു!
ആളുകളിങ്ങനെ തള്ളിക്കയറാന്‍ മാത്രം എന്തുമൊതലാണ് അകത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ പ്യൂണിന്റെ അടുത്തേക്കുചെന്ന എന്നോട് അയാള്‍ തട്ടിക്കയറി: 'എടേക്കേറാന്‍ നോക്കണ്ട. ദേ, ആ ക്യൂവിന്റെ പൊറകില്‍ പോയി നിക്ക്'. ഞാന്‍ പറഞ്ഞു: ' സുഹൃത്തേ, ഞാന്‍ ഈ നാട്ടുകാരനല്ല. ക്യൂ നില്‍ക്കാന്‍ വന്നതുമല്ല. എന്താണിവിടെ നടക്കുന്നതെന്നറിയാന്‍ വേണ്ടി മാത്രം വന്നതാണ'്. അന്നേരം അയാള്‍ പറഞ്ഞു: 'അത് ശെരി. അതേയ് ഇന്നിവിടെ ഏജിക്കാര്‌ടെ ഓഡിറ്റ്ണ്ട്. അത് കേട്ടറിഞ്ഞ് വിദ്യാഭ്യാസജില്ലേടെ മുക്കിലും മൂലേലും നിന്ന് വന്ന മാഷ്മ്മാരും ടീച്ചറ്മ്മാരുമാണ് ഈ നിക്കണത്. '
'എന്തിന്? '
'ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയെപ്പറ്റിയുള്ള സംശയങ്ങള് ചോദിക്കാന്‍'
എന്റെ ഉള്ളൊന്ന് കാളി...എങ്കിലും അത് പുറത്തുകാണിക്കാതെ ഞാന്‍ ചോദിച്ചു:ല്പല്പല്പല്പ 'ഏജീക്കാരെത്തിയോ? '
'ഒരാളെത്തിയിട്ട്ണ്ട്. ഇനീം രണ്ടുപേര്‍ കൂടി വരാനുണ്ടെന്ന് പറഞ്ഞു'.
അക്കണ്ട പുരുഷാരത്തിനുമുഴുവന്‍ സംശയനിവൃത്തിവരുത്തിക്കൊടുക്കാന്‍ നേരത്തെയെത്തിയ പരോപകാരിയായ ആ സഹപ്രവര്‍ത്തകന്‍ ആരെന്നറിയാന്‍ എനിക്ക് തിടുക്കമായി. ആള്‍ക്കൂട്ടത്തിനുമുകളിലൂടെ ഞാന്‍ ആ റൂമിലേക്ക് ഒന്ന് എത്തിനോക്കി. ആരെയാണെന്നോ കണ്ടത്? എങ്ങനെ അവിടെനിന്നും രക്ഷപ്പെടുമെന്നറിയാതെ വിയര്‍ത്തുകുളിച്ച് അന്തിച്ചിരിക്കുന്ന സാക്ഷാല്‍ വി.വി.മണിയെ!
അന്ന് ഞാന്‍ പഠിച്ച പാഠമാണ് നടേ പറഞ്ഞത്.
'വാട്ടെ പിറ്റി! എന്നിട്ട് നിങ്ങള്‍ എങ്ങനെയാണ് മണിയെ സഹായിച്ചത്? '
'സഹായിക്കാനോ? ഞാനോ? തൊട്ടടുത്ത നിമിഷം തന്നെ ഞാന്‍ അവിടെനിന്ന് നിഷ്‌ക്രമിച്ചു... '
'ഓക്കെ. എന്നിട്ട് മണി പിന്നെ എങ്ങനെയാണ് അവിടെനിന്ന് രക്ഷപെട്ടത്? '
'മൂത്രമൊഴിക്കാന്‍ പോയ ഓഡിറ്റുദ്യോഗസ്ഥന്‍ ടോയ്‌ലെറ്റിന്റെ പിന്‍വാതില്‍ വഴി മുങ്ങി എന്നാണ് പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തത്!!! '
( BR: 6/09)
ആന്റണ്‍ വില്‍ഫ്രഡ് അങ്ങനെയാണ്.
ഉച്ചയൂണ് കഴിഞ്ഞാല്‍ പുള്ളിക്കാരനൊരു പൂച്ചയുറക്കമുണ്ട്.
ആ ഉറക്കത്തില്‍ മനസ്സിലുള്ളതൊക്കെ വിളിച്ചുപറയും.
അന്നേരം നമ്മളെന്തെങ്കിലും ചോദിച്ചാലോ? മണിമണിയായിട്ട് മറുപടിയും പറയും, ഉറക്കത്തില്‍ തന്നെ.
അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
നട്ടുച്ചനേരത്ത് ആന്റണ്‍ വില്‍ഫ്രഡിന്റെ സീറ്റിനടുത്തുകൂടെ സെക്ഷനിലേക്ക് പോവുകയായിരുന്നു ബിആര്‍. അപ്പോള്‍ അതാ കേള്‍ക്കുന്നു ഒരാത്മഗതം:' അങ്ങനെയാണ് ഒഎഡിയില്‍ പോവുമ്പോള്‍ ഏതാപ്പീസായാലും നമ്മള്‍ ആദ്യം എത്താന്‍ പാടില്ല എന്ന പാഠം ഞാന്‍ പഠിച്ചത്''.
ചോര്‍ത്താവുന്നത് ചോര്‍ത്തുകതന്നെ. ബിആര്‍ ചോദിച്ചു: 'എങ്ങനെ? ''
'അതൊരു കഥയാണ്''
'അതൊന്നു കഥിക്കാമോ?''
'കഥിക്കാം''
'2 മണിക്കുമുമ്പ് തീര്‍ക്കണം''
'തീര്‍ക്കാം''
'എങ്കില്‍ സമയം കളയണ്ട''
ആന്റണ്‍ പറഞ്ഞുതുടങ്ങി: സംസ്ഥാനജീവനക്കാരുടെ പേറിവിഷന്റെ ഓര്‍ഡറിറങ്ങിയ കാലത്താണ്. എടവകപ്പള്ളിയില്‍ ആഘോഷമായ പാട്ടുകുര്‍വ്വാനയായതിനാല്‍ അന്ന് ഞാന്‍ ലീവായിരുന്നു. ഏതാണ്ടൊരു പത്തുമണിക്ക് പോത്തിറച്ചിവാങ്ങാന്‍ മര്‍ക്കറ്റില്‍ പോകാന്‍ വേണ്ടി ഞാന്‍ മാളയ്ക്കുള്ളല്പല്പല്പ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറുന്നു. വണ്ടി ഗവണ്മെന്റ് സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ സ്‌കൂളിനകത്ത് ഒരു പൂരത്തിന്റെ ആള്‍ക്കൂട്ടം! എന്താണ് സംഭവമെന്നറിയാന്‍ വേണ്ടി ഞാന്‍ അവിടെയിറങ്ങി. എന്താ ഒരു തെരക്ക്? സ്‌കൂളിലെ പ്യൂണ്‍ നില്‍ക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആളുകളോട് ക്യൂ പാലിക്കാന്‍ വിളിച്ചുകൂവുന്നു; ദയവായി സംയമനം പാലിക്കണമെന്നപേക്ഷിക്കുന്നു; എല്ലാവര്‍ക്കും കാണാന്‍ സൗകര്യമുണ്ടാക്കാമെന്ന് ഉറപ്പുകൊടുക്കുന്നു!
ആളുകളിങ്ങനെ തള്ളിക്കയറാന്‍ മാത്രം എന്തുമൊതലാണ് അകത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ പ്യൂണിന്റെ അടുത്തേക്കുചെന്ന എന്നോട് അയാള്‍ തട്ടിക്കയറി: 'എടേക്കേറാന്‍ നോക്കണ്ട. ദേ, ആ ക്യൂവിന്റെ പൊറകില്‍ പോയി നിക്ക്'. ഞാന്‍ പറഞ്ഞു: ' സുഹൃത്തേ, ഞാന്‍ ഈ നാട്ടുകാരനല്ല. ക്യൂ നില്‍ക്കാന്‍ വന്നതുമല്ല. എന്താണിവിടെ നടക്കുന്നതെന്നറിയാന്‍ വേണ്ടി മാത്രം വന്നതാണ'്. അന്നേരം അയാള്‍ പറഞ്ഞു: 'അത് ശെരി. അതേയ് ഇന്നിവിടെ ഏജിക്കാര്‌ടെ ഓഡിറ്റ്ണ്ട്. അത് കേട്ടറിഞ്ഞ് വിദ്യാഭ്യാസജില്ലേടെ മുക്കിലും മൂലേലും നിന്ന് വന്ന മാഷ്മ്മാരും ടീച്ചറ്മ്മാരുമാണ് ഈ നിക്കണത്. '
'എന്തിന്? '
'ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയെപ്പറ്റിയുള്ള സംശയങ്ങള് ചോദിക്കാന്‍'
എന്റെ ഉള്ളൊന്ന് കാളി...എങ്കിലും അത് പുറത്തുകാണിക്കാതെ ഞാന്‍ ചോദിച്ചു:ല്പല്പല്പല്പ 'ഏജീക്കാരെത്തിയോ? '
'ഒരാളെത്തിയിട്ട്ണ്ട്. ഇനീം രണ്ടുപേര്‍ കൂടി വരാനുണ്ടെന്ന് പറഞ്ഞു'.
അക്കണ്ട പുരുഷാരത്തിനുമുഴുവന്‍ സംശയനിവൃത്തിവരുത്തിക്കൊടുക്കാന്‍ നേരത്തെയെത്തിയ പരോപകാരിയായ ആ സഹപ്രവര്‍ത്തകന്‍ ആരെന്നറിയാന്‍ എനിക്ക് തിടുക്കമായി. ആള്‍ക്കൂട്ടത്തിനുമുകളിലൂടെ ഞാന്‍ ആ റൂമിലേക്ക് ഒന്ന് എത്തിനോക്കി. ആരെയാണെന്നോ കണ്ടത്? എങ്ങനെ അവിടെനിന്നും രക്ഷപ്പെടുമെന്നറിയാതെ വിയര്‍ത്തുകുളിച്ച് അന്തിച്ചിരിക്കുന്ന സാക്ഷാല്‍ വി.വി.മണിയെ!
അന്ന് ഞാന്‍ പഠിച്ച പാഠമാണ് നടേ പറഞ്ഞത്.
'വാട്ടെ പിറ്റി! എന്നിട്ട് നിങ്ങള്‍ എങ്ങനെയാണ് മണിയെ സഹായിച്ചത്? '
'സഹായിക്കാനോ? ഞാനോ? തൊട്ടടുത്ത നിമിഷം തന്നെ ഞാന്‍ അവിടെനിന്ന് നിഷ്‌ക്രമിച്ചു... '
'ഓക്കെ. എന്നിട്ട് മണി പിന്നെ എങ്ങനെയാണ് അവിടെനിന്ന് രക്ഷപെട്ടത്? '
'മൂത്രമൊഴിക്കാന്‍ പോയ ഓഡിറ്റുദ്യോഗസ്ഥന്‍ ടോയ്‌ലെറ്റിന്റെ പിന്‍വാതില്‍ വഴി മുങ്ങി എന്നാണ് പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തത്!!! '
😂😂😂
ReplyDeleteമണിയേട്ടന് പകരം അച്ചുവേട്ടനെ ആണ് ഞാൻ പ്രതീക്ഷിച്ചത്.... അച്ചുവേട്ടൻ ഓഡിറ്റിന് നേരത്തെ എത്തിയ, രസകരമായ മറ്റൊരു BR കഥയും ഉണ്ടല്ലോ?
ReplyDelete