rajasooyam

Monday, November 14, 2011

കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം...

-എന്താ കണ്ണാ, കാശ്മീര്‍ ടൂറ് കഴിഞ്ഞുവന്ന വേണ്വണ്ണന്‍ ഏതാണ്ടൊരു
പ്രൊവെര്‍ബിയല്‍ അണ്ണാനെപ്പോലിരിക്കുന്നത്?
-അപ്പൊ ബിആര്‍ ഒന്നുമറിഞ്ഞില്ലേ?
-ഇല്ല. എന്താണ്?
-ടൂറിനുപോയവര്‍ പോക്കറ്റടിക്കപ്പെട്ട കാര്യം ?
-അങ്ങനെണ്ടായോ? എവിടെവെച്ച് ?
-കരോള്‍ബാഗിലെ ബിഗ്ബസാറില്‍ വെച്ച്.
-എന്തൊക്കെ പോയി ?
-ചിലരുടെ പേഴ്‌സ്. ചിലരുടെ മൊബൈല്‍ ഫോണ്‍. ചിലരുടെ കൂളിംഗ് ഗ്ലാസ്.
ചിലരുടെ കുങ്കുമപ്പൂവ്. ചിലരുടെ ആടകള്‍. ചിലരുടെ ആഭരണങ്ങള്‍. പക്ഷേ ഏറ്റവും വലിയ നഷ്ടം പറ്റിയത് വേണ്വേട്ടനാണ്.
-വേണൂന്റെ എന്താണ് പോയത്.
-എല്ലാം!
-എന്നുവെച്ചാല്‍ ?
-യാതൊന്നാണോ വേണ്വേട്ടന്‍ നാളിതുവരെ നിധിപോലെ കാത്തുസൂക്ഷിച്ചു
കൊണ്ടുനടന്നത്, ആ സാധനം പോയി.
-ഒന്നു തെളിച്ച് പറ കണ്ണാ.
-പറന്നു പോയ കിളിയെ പക്ഷേ വീണ്ടും പിടിച്ചിടാം എന്നാണ് കവിവാക്യം.
ച്ചാല്‍ പേഴ്‌സ് പോയവര്‍ക്ക് അത് തിരിച്ചുകിട്ടിയെന്നുവരാം.
അതുപോലെ മൊബൈല് പോയവര്‍ക്ക് അതും തിരിച്ചുകിട്ടിയേക്കാം.
പക്ഷേ വേണ്വേട്ടന് പോയത് പോയതുതന്നെ.
അത് ഇനി ഈ ജന്മം തിരിച്ച്കിട്ടാന്‍ പോണില്ല!
-മനുഷ്യനെയിങ്ങനെ ഉദ്വേഗത്തിന്റെ കുന്തമുനയില്‍ നിര്‍ത്താതെ
വേണൂന് എന്താണ് നഷ്ടപ്പെട്ടതെന്നു പറയൂ കണ്ണാ.
-ശ്ശെ. ഞാന്‍ അതെങ്ങനെ പറയും ബിആര്‍..
-അതെന്താ പുറത്തുപറയാന്‍ കൊള്ളാത്ത എന്തെങ്കിലുമാണോ ?
-അങ്ങനെയല്ല. എന്നാലും എനിക്കൊരു മടി.
-എങ്കിലൊരു കാര്യം ചെയ്യൂ. ഒരു ക്ലൂ തരൂ.
-ക്ലൂ തരാം. പക്ഷേ ബിആറിനെപ്പോലുള്ള മന്ദബുദ്ധികള്‍ക്ക് അത്
മനസ്സിലാവ്വോന്നറിയില്ല
-പറയൂ. കേട്ടുനോക്കട്ടെ.
-ചായയിലുണ്ട്, കാപ്പിയിലില്ല !
അരിഷ്ടത്തിലുണ്ട്, ഇഷ്ടത്തിലില്ല !!
പരമശിവന്റെ പര്യായമായ ത്ര്യംബകനിലുണ്ട്, രാക്ഷസനായ ബകനിലില്ല !!!

2 comments:

  1. ചാരിത്ര്യം......................

    ReplyDelete
  2. ഹ്ഹൊ! ആര്‍ക്കും മനസ്സിലാവ് ല്ല്യാന്നു കരുതിയിരിക്കയായിരുന്നു പാവം വേണു !

    ReplyDelete