rajasooyam

Sunday, March 8, 2020

പത്രം വായിക്കുന്നവരോട്
                                  (BR: 7/09)


ഇത് സ്ഥിരമായി പത്രം വായിക്കുന്നവര്‍ക്ക് ബിആര്‍ നല്കുന്ന ഒരു എളിയ ഉപദേശമാണെന്നു കൂട്ടിയാല്‍ മതി.
അതായത് പത്രം വായന വെറും ടൈം പാസിനുള്ള ഒരുപാധിയായി മാത്രമേ കണക്കാക്കാവൂ.
ദാറ്റീസ്, ഡോണ്ട് അറ്റാച്ച് മച്ച് ഇമ്പോര്‍ട്ടന്‍സ് ടു ഇറ്റ്.
കാരണം പത്രപ്രവര്‍ത്തനമെന്നത് ആടിനെ പട്ടിയാക്കുന്ന കലയാണ്!
സത്യമായും അതെ.

ഈയിടെ ഉത്തരകൊറിയയിലെ പ്യോങ്‌യാങ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു മൂത്രപ്പുരയുടെ ചുവരില്‍ പിണറായി വിജയനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത (അതെ, പ്യോങ്‌യാങില്‍ നിന്ന് ക്യാമറമേന്‍ പേങ്ങ്യങ്കുട്ടിക്കൊപ്പം സൊന്തം ലേകന്‍ കുട്ടിപ്പേങ്ങ്യന്‍) കണ്ടപ്പോള്‍ ബിആര്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഓര്‍ത്തുപോയി:

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ലോകം ചുറ്റുകയായിരുന്ന കൊച്ചിക്കാരനായ ആ ബിഷപ്പ് കാലിഫോര്‍ണിയയില്‍ വിമാനമിറങ്ങിയപ്പോള്‍ പത്രക്കാര്‍ മണത്തെത്തി.
ന്യൂസിന് നോസുള്ള (നോസ് ഫോര്‍ ന്യൂസ്) ഒരുത്തന്‍ ചോദിച്ചു:
 "ഇവിടെ ഏതൊക്കെ ജനവിഭാഗങ്ങളുമായിട്ടാണ് അങ്ങ് സംവദിക്കാനുദ്ദേശിക്കുന്നത്? ''
ബിഷപ്പ് പറഞ്ഞു: "പീപ്പ്ള്‍ ഫ്രം ഓള്‍ വാക്‌സ് ഓഫ് ലൈഫ്''
അന്നേരം മറ്റൊരാള്‍ ചോദിച്ചു: 'ഇവിടത്തെ നിശാ ക്ലബ്ബുകള്‍ സന്ദര്‍ശിക്കാന്‍ അങ്ങേയ്ക്ക് പരിപാടിയുണ്ടോ?''
ആ ചോദ്യം തന്നെ അളക്കാനും ആക്കാനുമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അത് പുറത്തുകാണിക്കാതെ തികച്ചും വൈരാഗിയായ ആ വന്ദ്യവയോധികന്‍ ഒരു ചെറുപുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു:
 "അതിന് ഇവിടെങ്ങാനും വല്ല നിശാ ക്ലബ്ബുമുണ്ടോ കുഞ്ഞേ?''

പിറ്റേന്നത്തെ കാലിഫോര്‍ണിയ ടൈംസില്‍ ഒരു നാലുകോളം വാര്‍ത്തയുണ്ടായിരുന്നു. അതിന്റെ ഹെഡ്ഡിങ്ങ് എന്തായിരുന്നെന്നോ:

“ Is there any night club here?” : Enquires Kerala Bishop  !!!

No comments:

Post a Comment