വാഴ്ത്തപ്പെട്ടവന്‍
(BR: 6/08)
സീആര്‍ ബാബുവിനെപ്പോലെയല്ല ആന്റണ്‍ വില്‍ഫ്രഡ്. 100 ശതമാനം സത്യകൃസ്ത്യാനിയാണ്. യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും ഒരു പള്ളി കണ്ടാല്‍ അവിടെയിറങ്ങി ഒന്നു പ്രാര്‍ത്ഥിച്ചിട്ടേ പുള്ളി യാത്ര തുടരൂ. അത്രയ്ക്ക് വിശ്വാസിയാണ്. ഇക്കാര്യത്തില്‍ ബാവാക്കക്ഷിയെന്നോ മെത്രാന്‍ കക്ഷിയെന്നോ കേപിയോഹന്നാനെന്നോ തങ്കുബ്രദറെന്നോ ഉള്ള വിവേചനമൊന്നും പുള്ളിക്കാരനില്ല.
പക്ഷേ എല്ലാവരും ആന്റണെപ്പോലെയല്ലല്ലൊ. അങ്ങനെ ആയിരുന്നെങ്കില്‍ ഈ ലോകം എന്നേ സ്വര്‍ലോകമാകുമായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടക്കുന്നത്. ആന്റണ്‍ അന്ന് ഒ എ ഡി യിലാണ്. മുളന്തുരുത്തി സര്‍ക്കാരാശുപത്രിയിലായിരുന്നു അന്നത്തെ ഓഡിറ്റ്. മുളന്തുരുത്തിയെന്നു കേട്ടപ്പൊഴേ ആന്റണ്‍ന്റെ ഉള്ളം കിളിര്‍ത്തു. അവിടെ രണ്ട് വലിയ പള്ളികളുള്ളതായി കേട്ടിട്ടുണ്ട്. ഒന്ന് ബാവാ കക്ഷിയുടെ. മറ്റേത് മെത്രാന്‍ കക്ഷിയുടേതും. ഇതുവരെ അവിടെ പോകാനൊത്തിട്ടില്ല. ഇത്തവണ രണ്ടിലും കയറി പ്രാര്‍ത്ഥിക്കണം- ആന്റണ്‍ മനസ്സില്‍ പറഞ്ഞു.
മുളന്തുരുത്തി ജങ്ഷനില്‍ വണ്ടിയിറങ്ങിയ ആന്റണ്‍ ആദ്യം കണ്ട കടയില്‍ കയറി അന്വേഷിച്ചു:'ഇവിടത്തെ പള്ളി എവിടെയാ?''
'ഏത് കക്ഷീടെയാ?'' കടക്കാരന്‍ ചോദിച്ചു.
ഏത് കക്ഷീടെയായാലും തനിയ്ക്ക് പ്രാര്‍ത്ഥിയ്ക്കയല്ലേ വേണ്ടൂ. നിസ്സംഗതയോടെ ആന്റണ്‍ പറഞ്ഞു:'ബാവാ കക്ഷീടെ''
' ഈ വഴിയില്‍ അര ഫര്‍ലോങ് പോയാല്‍ രണ്ട് പള്ളികള്‍ കാണാം. അതില്‍ ഇടതുവശത്ത് കാണുന്നതാണ് ബാവാക്കക്ഷീടെ. വലതുവശത്തേത് മെത്രാന്‍ കക്ഷീടെയാണ്. തെറ്റിക്കേറി പ്രശ്‌നമുണ്ടാക്കല്ലേ...''
കടക്കാരന്‍ അവസാനം പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം ആന്റണ് പിന്നീടാണ് മനസ്സിലായത്.
അയാള്‍ പറഞ്ഞ വഴിയിലൂടെ അര ഫര്‍ലോങ് നടന്ന് ആന്റണ്‍ പള്ളികള്‍ക്ക് മുന്നിലെത്തി. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് ബാവാക്കക്ഷീടെ പള്ളിയ്ക്കകത്തേക്ക് നടന്നു.
ആന്റണ്‍ ദൂരേനിന്ന് നടന്നുവരുന്നത് പള്ളിയുടെ വരാന്തയില്‍നിന്ന് സിആര്‍ ബാബുവിനെപ്പോലിരിക്കുന്ന അഞ്ചെട്ട് ഭീകരന്മാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന്റണ്‍ പക്ഷേ അവരെയൊന്നും ഗൗനിയ്ക്കാതെ (അതിന്റെ ആവശ്യമെന്തിരിക്കുന്നു) നേരെ പ്രാര്‍ത്ഥനാഹാളില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയതും നിരീക്ഷകര്‍ വന്ന് ചുറ്റും നിരന്നു. അതിലൊരു സിആര്‍ ബാബു ആന്റണോട് ചോദിച്ചു:' നിങ്ങളെ ഇതിനുമുമ്പ് ഈ പള്ളിയില്‍ കണ്ടിട്ടില്ലല്ലൊ. സത്യം പറ. താന്‍ മറ്റവരുടെ ചാരനല്ലേ.''
ആന്റണ്‍ ഒന്ന് പരുങ്ങി.
ആ പരുങ്ങല്‍ കണ്ടപ്പോള്‍ സിആര്‍ ബാബുമാരുടെ സംശയം ഇരട്ടിച്ചു. ആന്റണ്‍ന്റെ കോളറില്‍ കുത്തിപ്പിടിച്ചുകൊണ്ട് ഒരു സിആര്‍ ബാബു പറഞ്ഞു:' വേഗം സ്റ്റാന്റ് വിട്ടോ. അല്ലെങ്കില്‍ മുട്ട് തല്ലിയൊടിക്കും ഞങ്ങള്‍.''
അന്നേരം ഒരു ഉപദേശിയുടെ ആത്മസംയമനത്തോടെ ആന്റണ്‍ പറഞ്ഞു:'വേണ്ട സഹോദരന്മാരേ. മുട്ടില്ലാതെ എനിക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ പറ്റ്ല്ല്യ. ഞാന്‍ പൊയ്‌ക്കോളാം.''
വേദനയോടെ ആന്റണ്‍ വില്‍ഫ്രഡ് പള്ളീടെ പടിയിറങ്ങി.
എവിടെയായാലും പ്രാര്‍ത്ഥിക്കയല്ലേ വേണ്ടൂ. മറ്റേ പള്ളീല്‍ കയറി പ്രാര്‍ത്ഥിച്ചിട്ടു പോകാം. ആന്റണ്‍ നേരെ മെത്രാന്‍ കക്ഷീടെ പള്ളിയിലേക്ക് നടന്നു.
ആന്റണ്‍ ബാവാക്കക്ഷീടെ പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്നത് മെത്രാന്‍ കക്ഷിപ്പള്ളീടെ വരാന്തയില്‍ നിന്ന് സിആര്‍ ബാബുവിനെപ്പോലിരിക്കുന്ന അഞ്ചെട്ട് ഭീകരന്മാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന്റണ്‍ പക്ഷേ അവരെയൊന്നും ഗൗനിയ്ക്കാതെ (അതിന്റെ ആവശ്യമെന്തിരിക്കുന്നു) നേരെ പ്രാര്‍ത്ഥനാഹാളില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയതും നിരീക്ഷകര്‍ വന്ന് ചുറ്റും നിരന്നു. അതിലൊരു സിആര്‍ ബാബു ആന്റണോട് ചോദിച്ചു:' നിങ്ങളെ ഇതിനുമുമ്പ് ഈ പള്ളിയില്‍ കണ്ടിട്ടില്ലല്ലൊ. സത്യം പറ. താന്‍ മറ്റവരുടെ ചാരനല്ലേ.''
ആന്റണ്‍ ഒന്ന് പരുങ്ങി.
ആ പരുങ്ങല്‍ കണ്ടപ്പോള്‍ സിആര്‍ ബാബുമാരുടെ സംശയം ഇരട്ടിച്ചു. ആന്റണ്‍ന്റെ കോളറില്‍ കുത്തിപ്പിടിച്ചുകൊണ്ട് ഒരു സിആര്‍ ബാബു പറഞ്ഞു:' വേഗം സ്റ്റാന്റ് വിട്ടോ. അല്ലെങ്കില്‍ മുട്ട് തല്ലിയൊടിക്കും ഞങ്ങള്‍.''
അന്നേരം ഒരു ഉപദേശിയുടെ ആത്മസംയമനത്തോടെ ആന്റണ്‍ പറഞ്ഞു:'വേണ്ട സഹോദരന്മാരേ. മുട്ടില്ലാതെ എനിക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ പറ്റ്ല്ല്യ. ഞാന്‍ പൊയ്‌ക്കോളാം.''
വേദനയോടെ ആന്റണ്‍ വില്‍ഫ്രഡ് പള്ളീടെ പടിയിറങ്ങി.
സര്‍ക്കാരാശുപത്രി ലക്ഷ്യമാക്കി നടക്കവേ വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഒരു ഉള്‍വിളിയെന്നോണം ആന്റണ്‍ വില്‍ഫ്രഡിനു തോന്നി: അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാനെന്തിനാ പള്ളി? എവിടെയിരുന്ന് പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ലേ.
അടുത്ത നിമിഷം ആന്റണ്‍ അവിടെ ആ വിജനമായ റോഡില്‍ മുട്ടുകുത്തിയിരുന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടു. ആന്റണ്‍ന്റെ വിഷാദഭാവം കണ്ടപ്പോള്‍ ക്രിസ്തു ചോദിച്ചു:'എന്താണ് മകനേ നിന്റെ വിഷമം?''
ഉണ്ടായ സംഭവമെല്ലാം ആന്റണ്‍ ക്രിസ്തുവിന് വിശദീകരിച്ചുകൊടുത്തു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ക്രിസ്തു ആന്റണോട് ചോദിച്ചു:
'അപ്പോള്‍ ഇന്ന് ആദ്യമായി ഇവിടെ വന്ന നീ ഇന്നു തന്നെ ആ രണ്ട് പള്ളിയിലും കയറിയെന്നാണോ പറയുന്നത്?''
'അതെ പ്രഭോ.''
'എങ്കില്‍ മകനേ നീ വാഴ്ത്തപ്പെട്ടവനാകുന്നു.''
'അങ്ങ് പറഞ്ഞുവരുന്നത്...''
'അതേ മകനേ. മുപ്പത്തിമൂന്നുകൊല്ലം നിരന്തരം ശ്രമിച്ചിട്ടും എനിയ്ക്കതിന് കഴിഞ്ഞിട്ടില്ല!!!''
(BR: 6/08)
സീആര്‍ ബാബുവിനെപ്പോലെയല്ല ആന്റണ്‍ വില്‍ഫ്രഡ്. 100 ശതമാനം സത്യകൃസ്ത്യാനിയാണ്. യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും ഒരു പള്ളി കണ്ടാല്‍ അവിടെയിറങ്ങി ഒന്നു പ്രാര്‍ത്ഥിച്ചിട്ടേ പുള്ളി യാത്ര തുടരൂ. അത്രയ്ക്ക് വിശ്വാസിയാണ്. ഇക്കാര്യത്തില്‍ ബാവാക്കക്ഷിയെന്നോ മെത്രാന്‍ കക്ഷിയെന്നോ കേപിയോഹന്നാനെന്നോ തങ്കുബ്രദറെന്നോ ഉള്ള വിവേചനമൊന്നും പുള്ളിക്കാരനില്ല.
പക്ഷേ എല്ലാവരും ആന്റണെപ്പോലെയല്ലല്ലൊ. അങ്ങനെ ആയിരുന്നെങ്കില്‍ ഈ ലോകം എന്നേ സ്വര്‍ലോകമാകുമായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടക്കുന്നത്. ആന്റണ്‍ അന്ന് ഒ എ ഡി യിലാണ്. മുളന്തുരുത്തി സര്‍ക്കാരാശുപത്രിയിലായിരുന്നു അന്നത്തെ ഓഡിറ്റ്. മുളന്തുരുത്തിയെന്നു കേട്ടപ്പൊഴേ ആന്റണ്‍ന്റെ ഉള്ളം കിളിര്‍ത്തു. അവിടെ രണ്ട് വലിയ പള്ളികളുള്ളതായി കേട്ടിട്ടുണ്ട്. ഒന്ന് ബാവാ കക്ഷിയുടെ. മറ്റേത് മെത്രാന്‍ കക്ഷിയുടേതും. ഇതുവരെ അവിടെ പോകാനൊത്തിട്ടില്ല. ഇത്തവണ രണ്ടിലും കയറി പ്രാര്‍ത്ഥിക്കണം- ആന്റണ്‍ മനസ്സില്‍ പറഞ്ഞു.
മുളന്തുരുത്തി ജങ്ഷനില്‍ വണ്ടിയിറങ്ങിയ ആന്റണ്‍ ആദ്യം കണ്ട കടയില്‍ കയറി അന്വേഷിച്ചു:'ഇവിടത്തെ പള്ളി എവിടെയാ?''
'ഏത് കക്ഷീടെയാ?'' കടക്കാരന്‍ ചോദിച്ചു.
ഏത് കക്ഷീടെയായാലും തനിയ്ക്ക് പ്രാര്‍ത്ഥിയ്ക്കയല്ലേ വേണ്ടൂ. നിസ്സംഗതയോടെ ആന്റണ്‍ പറഞ്ഞു:'ബാവാ കക്ഷീടെ''
' ഈ വഴിയില്‍ അര ഫര്‍ലോങ് പോയാല്‍ രണ്ട് പള്ളികള്‍ കാണാം. അതില്‍ ഇടതുവശത്ത് കാണുന്നതാണ് ബാവാക്കക്ഷീടെ. വലതുവശത്തേത് മെത്രാന്‍ കക്ഷീടെയാണ്. തെറ്റിക്കേറി പ്രശ്‌നമുണ്ടാക്കല്ലേ...''
കടക്കാരന്‍ അവസാനം പറഞ്ഞ വാചകത്തിന്റെ അര്‍ത്ഥം ആന്റണ് പിന്നീടാണ് മനസ്സിലായത്.
അയാള്‍ പറഞ്ഞ വഴിയിലൂടെ അര ഫര്‍ലോങ് നടന്ന് ആന്റണ്‍ പള്ളികള്‍ക്ക് മുന്നിലെത്തി. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് ബാവാക്കക്ഷീടെ പള്ളിയ്ക്കകത്തേക്ക് നടന്നു.
ആന്റണ്‍ ദൂരേനിന്ന് നടന്നുവരുന്നത് പള്ളിയുടെ വരാന്തയില്‍നിന്ന് സിആര്‍ ബാബുവിനെപ്പോലിരിക്കുന്ന അഞ്ചെട്ട് ഭീകരന്മാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന്റണ്‍ പക്ഷേ അവരെയൊന്നും ഗൗനിയ്ക്കാതെ (അതിന്റെ ആവശ്യമെന്തിരിക്കുന്നു) നേരെ പ്രാര്‍ത്ഥനാഹാളില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയതും നിരീക്ഷകര്‍ വന്ന് ചുറ്റും നിരന്നു. അതിലൊരു സിആര്‍ ബാബു ആന്റണോട് ചോദിച്ചു:' നിങ്ങളെ ഇതിനുമുമ്പ് ഈ പള്ളിയില്‍ കണ്ടിട്ടില്ലല്ലൊ. സത്യം പറ. താന്‍ മറ്റവരുടെ ചാരനല്ലേ.''
ആന്റണ്‍ ഒന്ന് പരുങ്ങി.
ആ പരുങ്ങല്‍ കണ്ടപ്പോള്‍ സിആര്‍ ബാബുമാരുടെ സംശയം ഇരട്ടിച്ചു. ആന്റണ്‍ന്റെ കോളറില്‍ കുത്തിപ്പിടിച്ചുകൊണ്ട് ഒരു സിആര്‍ ബാബു പറഞ്ഞു:' വേഗം സ്റ്റാന്റ് വിട്ടോ. അല്ലെങ്കില്‍ മുട്ട് തല്ലിയൊടിക്കും ഞങ്ങള്‍.''
അന്നേരം ഒരു ഉപദേശിയുടെ ആത്മസംയമനത്തോടെ ആന്റണ്‍ പറഞ്ഞു:'വേണ്ട സഹോദരന്മാരേ. മുട്ടില്ലാതെ എനിക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ പറ്റ്ല്ല്യ. ഞാന്‍ പൊയ്‌ക്കോളാം.''
വേദനയോടെ ആന്റണ്‍ വില്‍ഫ്രഡ് പള്ളീടെ പടിയിറങ്ങി.
എവിടെയായാലും പ്രാര്‍ത്ഥിക്കയല്ലേ വേണ്ടൂ. മറ്റേ പള്ളീല്‍ കയറി പ്രാര്‍ത്ഥിച്ചിട്ടു പോകാം. ആന്റണ്‍ നേരെ മെത്രാന്‍ കക്ഷീടെ പള്ളിയിലേക്ക് നടന്നു.
ആന്റണ്‍ ബാവാക്കക്ഷീടെ പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്നത് മെത്രാന്‍ കക്ഷിപ്പള്ളീടെ വരാന്തയില്‍ നിന്ന് സിആര്‍ ബാബുവിനെപ്പോലിരിക്കുന്ന അഞ്ചെട്ട് ഭീകരന്മാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആന്റണ്‍ പക്ഷേ അവരെയൊന്നും ഗൗനിയ്ക്കാതെ (അതിന്റെ ആവശ്യമെന്തിരിക്കുന്നു) നേരെ പ്രാര്‍ത്ഥനാഹാളില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയതും നിരീക്ഷകര്‍ വന്ന് ചുറ്റും നിരന്നു. അതിലൊരു സിആര്‍ ബാബു ആന്റണോട് ചോദിച്ചു:' നിങ്ങളെ ഇതിനുമുമ്പ് ഈ പള്ളിയില്‍ കണ്ടിട്ടില്ലല്ലൊ. സത്യം പറ. താന്‍ മറ്റവരുടെ ചാരനല്ലേ.''
ആന്റണ്‍ ഒന്ന് പരുങ്ങി.
ആ പരുങ്ങല്‍ കണ്ടപ്പോള്‍ സിആര്‍ ബാബുമാരുടെ സംശയം ഇരട്ടിച്ചു. ആന്റണ്‍ന്റെ കോളറില്‍ കുത്തിപ്പിടിച്ചുകൊണ്ട് ഒരു സിആര്‍ ബാബു പറഞ്ഞു:' വേഗം സ്റ്റാന്റ് വിട്ടോ. അല്ലെങ്കില്‍ മുട്ട് തല്ലിയൊടിക്കും ഞങ്ങള്‍.''
അന്നേരം ഒരു ഉപദേശിയുടെ ആത്മസംയമനത്തോടെ ആന്റണ്‍ പറഞ്ഞു:'വേണ്ട സഹോദരന്മാരേ. മുട്ടില്ലാതെ എനിക്ക് മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ പറ്റ്ല്ല്യ. ഞാന്‍ പൊയ്‌ക്കോളാം.''
വേദനയോടെ ആന്റണ്‍ വില്‍ഫ്രഡ് പള്ളീടെ പടിയിറങ്ങി.
സര്‍ക്കാരാശുപത്രി ലക്ഷ്യമാക്കി നടക്കവേ വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ ഒരു ഉള്‍വിളിയെന്നോണം ആന്റണ്‍ വില്‍ഫ്രഡിനു തോന്നി: അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കാനെന്തിനാ പള്ളി? എവിടെയിരുന്ന് പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ലേ.
അടുത്ത നിമിഷം ആന്റണ്‍ അവിടെ ആ വിജനമായ റോഡില്‍ മുട്ടുകുത്തിയിരുന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടു. ആന്റണ്‍ന്റെ വിഷാദഭാവം കണ്ടപ്പോള്‍ ക്രിസ്തു ചോദിച്ചു:'എന്താണ് മകനേ നിന്റെ വിഷമം?''
ഉണ്ടായ സംഭവമെല്ലാം ആന്റണ്‍ ക്രിസ്തുവിന് വിശദീകരിച്ചുകൊടുത്തു.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ക്രിസ്തു ആന്റണോട് ചോദിച്ചു:
'അപ്പോള്‍ ഇന്ന് ആദ്യമായി ഇവിടെ വന്ന നീ ഇന്നു തന്നെ ആ രണ്ട് പള്ളിയിലും കയറിയെന്നാണോ പറയുന്നത്?''
'അതെ പ്രഭോ.''
'എങ്കില്‍ മകനേ നീ വാഴ്ത്തപ്പെട്ടവനാകുന്നു.''
'അങ്ങ് പറഞ്ഞുവരുന്നത്...''
'അതേ മകനേ. മുപ്പത്തിമൂന്നുകൊല്ലം നിരന്തരം ശ്രമിച്ചിട്ടും എനിയ്ക്കതിന് കഴിഞ്ഞിട്ടില്ല!!!''
ഒന്നാംതരം ബിയ്യാർ!!! അഭിനന്ദനങ്ങൾ!!! ലത്തീൻ കത്തോലിക്കാ സഭക്കാരൻ ആയ വിൽഫിയന്നണ് എന്ത് മെത്രാൻ കക്ഷിയും ബാവാ കക്ഷിയും. പോപ്പ് തന്നെ പോക്കറ്റിൽ ഇരിപ്പല്ലെ, കക്ഷിക്ക്....പിന്നെ എന്ത് പേടിക്കാൻ...
ReplyDeleteഈ കഥ വായിച്ചാൽ ഏതു കത്തോലിക്കന്റെയും കണ്ണ് നിറയും
ReplyDeleteസത്യം....
Delete