rajasooyam

Thursday, October 26, 2017

നിത്യസഹായപ്പണിക്കര്‍

പക്കമേളമൊന്നുമില്ലാതെ വെറും തുടയിലടിച്ച് താന്‍ പാടിയ എന്തരോ മഹാനുഭാവുലൂ എന്ന വായ്പ്പാട്ട് വാട്ഷാപ്പില്‍ പോസ്റ്റ് ചെയ്തശേഷം പുട്ടും കടലയുമടിക്കാന്‍ അടുക്കളയില്‍ കയറിയതാണ് സംഗീതകുലപതി വേണുപ്പണിക്കര്‍.
അന്നേരം വനജാക്ഷിയമ്മ അവിടെ ഒരു കുന്ന് പാത്രങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കയായിരുന്നു.
കണവനെ കണ്ടപ്പോള്‍ കണവി പറഞ്ഞു: ഒരു നൂറ് പാത്രങ്ങള്ണ്ട് കഴുകാന്‍. നിന്നു നിന്ന് എന്റെ കാല് കഴച്ചു. ഒന്ന് സഹായിച്ചൂടേ മന്‍ഷ്യാ?
അക്കൗണ്ടാപ്പീസിലെ ഹെല്‍പ് ഡെസ്‌കില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്തതില്‍പിന്നെ പണിക്കര്‍ക്ക് ആരെ കണ്ടാലും ഒന്നു ഹെല്‍പ് ചെയ്യാന്‍ തോന്നാറുണ്ട്.
ഇതിപ്പോള്‍ സ്വന്തം ഭാര്യയാണ് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അപ്പോള്‍ ഒരു പ്രത്യേക
ഇതുണ്ടാവുമല്ലൊ.
കണവിയുടെ അഭ്യര്‍ത്ഥന കേട്ടതും ബൈ ഓള്‍ മീന്‍സ് എന്നും പറഞ്ഞ് പണിക്കര്‍ ശരം വിട്ടതുപോലെ ഡൈനിങ് ഹാളിലേക്ക് ഒരോട്ടമാണ്.
തിരിച്ച് അടുക്കളയിലേക്ക് വരുമ്പോള്‍ പണിക്കരുടെ കൈയില്‍ ഒരു സ്റ്റൂള്‍ ഉണ്ടായിരുന്നു.
സ്റ്റൂള് വനജാക്ഷിയമ്മേടെ അടുത്തേക്ക് നീക്കിയിട്ടുകൊടുത്തിട്ട് പണിക്കര്‍ പറഞ്ഞു:
ദാ, ഇതിലിരുന്ന് തേച്ചോളൂ !!!



No comments:

Post a Comment