WHAT DID IT MEAN ? (7)
വര്‍ഷങ്ങളോളം താന്‍ ആറ്റുനോറ്റു വളര്‍ത്തിയ പട്ടി അസുഖം മൂലം അന്തരിച്ചതിന്റെ ആഘാതത്തിലായിരുന്നു മിസിസ് എം ജി ആര്‍.
പ്രിയതമയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്ന എം ജി ആര്‍ സാര്‍ ഒടുവില്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു:
'' കരയാതെ കുട്ടീ, എത്രയും വേഗം നമുക്ക് മറ്റൊരു പട്ടിയെ വാങ്ങാം.''
ഭര്‍ത്താവിന്റെ ആശ്വാസവാക്കുകള്‍ കേട്ടപ്പോള്‍ ഭാര്യ പറഞ്ഞു:
'' വേണ്ട ചേട്ടാ...''
'' ഐ ക്യാന്‍ അണ്ടര്‍സ്റ്റാന്‍ഡ് യുവര്‍ ഫീലിങ്‌സ്, മൈ ഡിയര്‍.... തല്ക്കാലം മറ്റൊരു പട്ടിയെപ്പറ്റി ചിന്തിക്കാന്‍ പോലും നിനക്ക് പറ്റണ് ണ്ടാവില്ല അല്ലേ ''
'' അതുകൊണ്ടല്ല ചേട്ടാ...''
'' പിന്നെന്താ? ''
'' ഇനീപ്പൊ മറ്റൊരു പട്ടീടെ ആവശ്യണ്ടെന്ന് തോന്നണ് ല്ല്യ ''
'' അതെന്താ? ''
'' ചേട്ടന്‍ റിട്ടയര്‍ ചെയ്യാന്‍ പോവ്വല്ലേ '' !!!
പാനിക്കന്മാരുടെ അടുത്തൂൺ പുഴക്കി എടുക്കലുമായി ബന്ധമില്ലെന്ന് പറയാൻ പറഞ്ഞു.🙃🐦
ReplyDeleteഇപ്പോൾ ജനമൈത്രി പോലീസ് സ്റ്റേഷൻ പോലെയായി. ചേട്ടാ, എന്താ ഇരിക്കണ്, എന്താ കിടക്കണ്, ഭക്ഷണം കഴിച്ചാൽ എന്തെങ്കിലും ജോലി ചെയ്തു കൂടെ? മുററത്തെ തുളസി നനച്ചോ??????? നല്ല സ്നേഹമാണ്. നിർത്താതെ ജോലി ചെയ്യൂ ഇടക്ക് ശ്വാസം വിടാം.
ReplyDeleteകാവലിനോ, ഓമനിക്കാനോ???
ReplyDelete