rajasooyam

Friday, August 13, 2010

അത്താഴത്തിനിടെ

വൈകീട്ട് ഊണുകഴിക്കാനിരിക്കുമ്പോള്‍ ശ്രീകുമാര്‍ അമ്മയോട്
ചോദിക്കുകയാണ്:
-പലചരക്കിനും പച്ചക്കറിക്കുമൊക്കെ ഇപ്പൊ കണ്ടമാനം വെലകേറി അല്ലേ അമ്മേ
-അതേ മോനേ
-ഒരു കിലോ മട്ട അരിയ്ക്ക് ഇപ്പൊ എന്താ വെലാന്നറിയ്വോ അമ്മയ്ക്ക്?
-23 രൂപ
-ഒരു കിലോ പഞ്ചസാരയ്‌ക്കോ?
-38 രൂപ
-ഒരു കിലോ സബോളയ്‌ക്കോ?
-20 രൂപ
-ഉള്ളിയ്‌ക്കോ?
-ഉള്ളിയ്ക്ക് 22
-പരിപ്പിന്?
അതിന് മറുപടി പറയാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. വില അറിയാഞ്ഞിട്ടല്ല. അപ്പോഴേയ്ക്കും
അവരുടെ നിയന്ത്രണം വിട്ടുപോയിരുന്നു. അവര്‍ ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങി….
അന്നേരമാണ് കുളി കഴിഞ്ഞ് അച്ഛന്‍ ഊണുകഴിക്കാനെത്തിയത്.
അച്ഛന്‍ വരുന്നതു കണ്ടയുടന്‍ ശ്രീകുമാര്‍ ധൃതിയില്‍ ഊണുമതിയാക്കി പുറത്തുകടന്നു.
തേങ്ങിക്കരയുന്ന അമ്മയോട് അച്ഛന്‍ ചോദിച്ചു:
-എന്താപ്പൊണ്ടായത്?
ഗദ്ഗദത്തോടെ അമ്മ പറഞ്ഞു:
-എന്റെ മോന് എന്തു പറ്റിയോ ആവോ. ജനിച്ചിട്ട് ഇതുവരെ അവന്‍ ഇങ്ങനെയൊന്നും ചോദിച്ചിട്ടില്ല.
അന്നേരം അച്ഛന്റെ പ്രതികരണം ഇതായിരുന്നു:
-നീ ഇത്ര മണ്ടിയായിപ്പോയല്ലൊ. അവന്‍ നന്നാവാന്‍ പോവൊന്ന്വല്ല. മറ്റന്നാള്‍ വൈകീട്ട്
കോര്‍പ്പറേഷനാപ്പീസിനുമുമ്പില്‍ പെട്രോള്‍-ഡീസല്‍ വെലവര്‍ദ്ധനയ്‌ക്കെതിരെ
കോണ്‍ഫെഡറേഷന്‍ ധര്‍ണ്ണ നടത്തണ്  ണ്ട്. അവിടെ പ്രസംഗിക്കാനുള്ള മെറ്റീരിയല്‍സ് കളക്റ്റ് ചെയ്യണതാ. !!!

1 comment:

  1. നമ്മുടെ നേതാവ് സഖാവ് പ്രസംഗത്തിനുള്ള meterial ശേഖരിക്കുന്ന വിദ്യ കൊള്ളാം. ഇത് BR എങ്ങനെ കണ്ടു പിടിച്ചു? joy pl

    ReplyDelete