rajasooyam

Wednesday, August 5, 2020


ഓർമ്മത്തിരകൾ-12

(ഒരു ബാ‍ൽക്കഷ്ണം/1999)

‘ആസ്ത് മാ രോഗത്തിന് ഒരുത്തമപ്രതിവിധി’ എന്ന പരസ്യത്തിൽ വിശ്വസിച്ചാണ് പാലക്കാട് ബാലകൃഷ്ണൻ സാറ്‌  നൂറൂറുപ്പിക എണ്ണിക്കൊടുത്ത് ഫോറിൻ മൊയ്തൂന്റെ കൈയിൽനിന്ന് അക്യൂപ്രെഷറിന്റെ ആ ക്ണാപ്പ് വങ്ങിയത്.

മുരിക്കിൻ മുള്ള് പോലുള്ള ഒരു  പ്രതലമായിരുന്നു അതിന്. അതു കണ്ടപ്പോൾ ബിആർ ചോദിച്ചു:
-ഇതേലെങ്ങനെയാ ചവിട്ടി നിൽക്ക് Ͻ സാറേ ?  ഉള്ളം കാല് വേദനിക്കില്ലേ?
അന്നേരം ബാൽകിഷൻ സാറ്‌ പറയുകയാണ്:
-മുള്ള് കിള്ളൊന്നും ഒരു പ്രശ്നല്ല. ചെരുപ്പിട്ടോണ്ടല്ലേ നമ്മള് കേരി നിക്കണത്? !!!

No comments:

Post a Comment