rajasooyam

Saturday, October 29, 2011

രാഗം ഹിംസ്രധ്വനി...

-ഹലോ, എന്‍ബീ..
-ങ: പറയൂ
-കേട്ടത് ശെരിയാണോന്നറിയാന്‍ വിളിച്ചതാണ്
-എന്താണ് കേട്ടതെന്നു പറയൂ
-എന്‍ബീടെ ഹൗസ്‌വാമിങ്ങിന്റെ തലേന്നാള്‍ വൈകീട്ട് അയല്‍വക്കക്കാര്‍ക്കും
ആര്‍.കണ്ണന്റെ നേതൃത്വത്തിലുള്ള ഉത്സാഹക്കമ്മറ്റിക്കാര്‍ക്കും ഗംഭീര സദ്യ ഏര്‍പ്പാടാക്കി
യിരുന്നു അല്ലേ?
-ഗംഭീരം എന്നു പറഞ്ഞൂട
-എന്നാലും പഴപ്രഥമന്‍, ഇടിച്ചുപിഴിഞ്ഞ പായസം, ഇടിച്ചക്കത്തോരന്‍, വടുകപ്പുളി
നാരങ്ങ വഴറ്റിയത് മുതലായവയൊക്കെ ഉണ്ടായിരുന്നില്ലേ?
-അതൊക്കെണ്ടായിരുന്നു
-അതില്‍ ഒട്ടുമുക്കാലും ബാക്കി വന്നെന്നും അത് പിറ്റേന്ന് അപ്പുറത്തെ കുളത്തില്‍
കൊണ്ടുചെന്ന് തട്ടി എന്നുമാണ് കേട്ടത്
-അത് ശെരിയാണ്
-എന്താണങ്ങനെ സംഭവിക്കാന്‍? പ്രതീക്ഷിച്ചത്ര ആളുകള്‍ വരാഞ്ഞതുകൊണ്ടാണോ?
-ഏയ് അതല്ല. അന്ന് ഒരു പത്തുനൂറുപേര് വന്നിട്ടുണ്ടായിരുന്നു
-പിന്നെയെങ്ങനെയാണ് സാധനങ്ങള്‍ ബാക്കിവന്നത്?
-ടൈം മാനേജ്‌മെന്റ് ശെരിയായില്ല്യ
-മനസ്സിലായില്ല
-ച്ചാല്‍ ചോറുവെളമ്പാന്‍ ലേശം വൈകി. ഒരു കമ്മ്യൂണിക്കേഷന്‍ഗ്യാപ്പില്‍ സംഭവിച്ചതാണ്
-അതും മനസ്സിലായില്ല
-സമയം ഒരെട്ടട്ടരയായപ്പൊ അമ്മാവന്മാര് ( മറക്കില്ല നാം) മോളീന്നെറങ്ങിവന്ന് എന്നോട് ചോദിച്ചു:
അപ്പ്വോ, അപ്പൊ നമുക്ക് തൊടങ്ങ്വല്ലേ?......തൊടങ്ങിക്കോളാന്‍ പറഞ്ഞ് ഞാനൊന്ന് മേല് കഴുകാന്‍ പോയി. പത്തുമിനിറ്റുകഴിഞ്ഞ് ഞാന്‍ തിരിച്ചുവന്നപ്പൊ പന്തലില്‍
പത്തുപേരുപോലുമില്ല! മറ്റുള്ളോരൊക്കെ ജീവനും കൊണ്ട് ഓട്യേര്‍ക്കണു!
-എന്ത്? ജീവനും കൊണ്ട് ഓടാന്‍ തക്കവണ്ണം അതിനിടയ്ക്ക് എന്താണുണ്ടായത്?...
അപ്പൊ തൊടങ്ങിക്കോളാന്‍ പറഞ്ഞിട്ട് തൊടങ്ങില്ല്യായിരുന്നോ?
-തൊടങ്ങി. അതാണ് കൊഴപ്പായത്!
-മനസ്സിലാവണ് ല്ല്യ.
-തൊടങ്ങീത് സദ്യയായിരുന്നില്ല
-പിന്നെ?
-കച്ചേരി ! മാമന്മാര്‌ടെ വക പാട്ടുകച്ചേരി !!!

No comments:

Post a Comment