rajasooyam

Tuesday, September 15, 2015

തിരുമേനിയോടാ കളി !

കുരുഡോയിലിന്റെ ഉല്പാദനം കുറയുന്നതും തദ്വാരാ അന്താരാഷ്ട്ര വിപണിയില്‍
പെട്രോളിനു വിലവര്‍ദ്ധിക്കുന്നതും തനിക്കൊരു പ്രശ്നമല്ലെന്നും അത് തന്നെ യാതൊരു വിധത്തിലും ബാധിക്കാറില്ലെന്നും എന്‍ബി.
കാരണം ചോദിച്ചപ്പോള്‍ തിരുമേനി പറയുവാ:
ഞാന്‍ അന്നും ഇന്നും എന്നും നൂറുരൂപക്കുതന്നെയാണ്
പെട്രോളടിക്കണത് !!!

Saturday, September 12, 2015

വര്‍ക്കീസ് വര്‍ഷിപ്പ് !

സമയം രാവിലെ 10.15
-ഹലോ, പി എഫ് സെക് ഷനല്ലേ
-അതേ
-എന്‍ ആര്‍ എ ചെയ്യണ കണ്ണന്‍ സാറുണ്ടോ
-ആള്‍ എത്തിയിട്ടില്ലല്ലൊ. ആരാ വിളിക്കുന്നേ?
-ഞാന്‍ വടക്കാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലര്‍ക്കാണ്. ഒരു എന്‍ ആര്‍ ഏയ്ക്ക്
 അപ്പ്‌ളൈ ചെയ്തിരുന്നു. അതിന്റെ പൊസിഷനൊന്നറിയാന്‍ വിളിച്ചതാണ്.
-എന്നാ അയച്ചത്?
-ഏതാണ്ട് ഒരു മാസമായിട്ടുണ്ട്
-കണ്ണനോട് നേരിട്ടുതന്നെ ചോദിക്കയാവും നല്ലത്. കുറച്ചുകഴിഞ്ഞിട്ട് വിളിക്കൂ

10.35
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല
-ആളിന്ന് വന്നിട്ടില്ലേ
-ഉവ്വ്. ചായ കുടിക്കാന്‍ പോയിരിക്ക്യാണ്. ആരാ വിളിക്കുന്നേ?
-ഞാന്‍ കുറച്ചുമുമ്പ് വിളിച്ചിരുന്നു, എന്റെ എന്‍ ആര്‍ ഏ അപ്പ്‌ളിക്കേഷന്റെ കാര്യം അറിയാന്‍ വേണ്ടി
-കുറച്ചുകൂടി കഴിഞ്ഞ് വിളിക്കൂട്ടോ

11.30
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ങ, നേരത്തെ വിളിച്ചയാളാണല്ലേ. സോറീട്ടോ. കണ്ണന്‍ ഇപ്പൊ ഇവിടുണ്ടായിരുന്നു. ഇപ്പൊ ഇവിടില്ല
-അപ്പറഞ്ഞത് മനസ്സിലായില്ല
-പുള്ളിക്കാരന്‍ ശൗചാലയത്തില്‍ പോയതാണെന്നു തോന്നുന്നു.
-അപ്പറഞ്ഞതും മനസ്സിലായില്ല.
-മലയാളത്തില്‍ ടോയ്‌ലെറ്റ് എന്നു പറയും
-ഓ! അതാണല്ലേ. അപ്പൊ ഞാന്‍ പിന്നെ വിളിക്കാം

12.30
-ഹലോ കണ്ണന്‍ സാറുണ്ടോ?
-ഇല്ലല്ലൊ. ഊണുകഴിക്കാന്‍ പോയീന്നു തോന്നണ്
-എത്ര സമയമാണ് നിങ്ങടെ ലഞ്ച് ബ്രെയ്ക്ക്?
-ഒന്നു മുതല്‍ ഒന്നര വരേയും പിന്നെ ഒന്നര മുതല്‍ രണ്ട് വരേയും
-അപ്പൊ ഇനി രണ്ടുമണി കഴിഞ്ഞ് വിളിച്ചാമതി അല്ലേ
-അതാവും നല്ലത്

2.15
-ഹലോ കണ്ണന്‍ സാറുണ്ടോ?
-നേരത്തെ വിളിച്ച ആളാണല്ലേ. കണ്ണന്‍ ഇപ്പൊത്തന്നെ ഇവിടുണ്ടായിരുന്നു.
 സ്റ്റോറീപ്പോയതാണെന്നാ തോന്നണേ
-ശെരി, ഞാന്‍ പിന്നെ വിളിക്കാം

3.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. വട കഴിക്കാന്‍ പോയി.
-എത്ര സമയമെടുക്കും?
-വട കഴിക്കാനോ?
-അല്ലല്ല. തിരിച്ചുവരാന്‍
-നിങ്ങളൊരു കാര്യം ചെയ്യ്. 4 മണിക്ക് വിളിക്ക്. ഞാന്‍ കണ്ണനോട് പറഞ്ഞുവെച്ചേക്കാം.
-താങ്ക് യൂ സര്‍

4.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. എസ്റ്റാബ്ലിഷ്‌മെന്റ് സെക് ഷനീപ്പോയിരിക്ക്യാണ്.
-ഉടനേ വരുമായിരിക്കും അല്ലേ?
-അങ്ങനെ ഒറപ്പ് പറയാന്‍ പറ്റ് ല്ല്യ. പുള്ളിക്കാരന് മെറിറ്റോറിയസ് സര്‍വീസിന് അവാര്‍ഡ് കിട്ടീട്ടുണ്ടേയ്.  അതിന്റെ ഫലകം വാങ്ങാന്‍ പോയതാണ്. എന്തായാലും കുറച്ച്  സമയമെടുക്കും.
-അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാം
-ഓ.കെ

4.50
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-കണ്ണനാണ് സംസാരിക്കുന്നത്.
-ഓ മൈ ഗോഡ്! സാറിനെയൊന്ന് കോണ്‍ടാക്റ്റ് ചെയ്യാന്‍ ഞാന്‍ രാവിലെ മുതല്‍ ട്രൈ
 ചെയ്‌തോണ്ടീരിക്ക്യായിരുന്നു.
-ങ! എന്നോട് കൃഷ്‌ണേട്ടന്‍ പറഞ്ഞായിരുന്നു. എന്‍ ആര്‍ ഏ-ടെ കാര്യം അറിയാനല്ലേ
-ഇതു വരെ വിളിച്ചോണ്ടിരുന്നത് അതിനായിരുന്നു. പക്ഷേ ഇപ്പൊ വിളിച്ചത് അതിനല്ല.
 മറ്റൊരു കാര്യം അറിയാനാണ്.
-വാട്ട് ഷാല്‍ ഐ ഡൂ ഫോര്‍ യൂ? ടെല്‍ മീ. എന്താണ് അറിയേണ്ടത്?
-നിങ്ങടെ ആപ്പീസിലൊരു ജോലി തരാക്കാന്‍ എന്താണൊരു വഴി? !!!


Friday, September 4, 2015

ലഘുതമ സാധാരണ ഗണിതം
   
-കേട്ടോ ബീആര്‍, പുറമേനിന്നു നോക്കുന്നവര്‍ക്ക് നമ്മുടെ കൃഷ്‌ണേട്ടന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും  വിചിത്രമായി തോന്നിയേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അവയ്ക്കുപിന്നില്‍
വലിയ ലോജിക്കുണ്ടായിരിക്കും.
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കാര്യമാണോ കണ്ണന്‍ പറഞ്ഞോണ്ടുവരുന്നത്. അത് ലോകം മുഴുവന്‍  അറിഞ്ഞതാണ്. പുതിയതുവല്ലതുമുണ്ടെങ്കില്‍ പറയൂ
-കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക് ചെയ്യുന്നത് ബിആര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
-ഇല്ല
-എന്നാല്‍ ശ്രദ്ധിക്കണം
-അതെന്താ. എല്ലാവരും ചെയ്യുന്നതുപോലെ തന്നെയല്ലേ കൃഷ്‌ണേട്ടനും ചെയ്യണത്?
-അതൊക്കെ ശെരി തന്നെ. പക്ഷേ ചെക്കിങ്ങ് കഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ വക മറ്റൊരു ചെയ്ത്തുണ്ട്
-അതെന്തുവാ?
-ആറിഞ്ച് നീളമുള്ള വലിയ ടാഗുപയോഗിച്ചാണ് കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് തുന്നിക്കെട്ടുന്നത്.  ബണ്ടിലിന്റെ ലെഫ്റ്റ് ഹാന്‍ഡ് കോര്‍ണറില്‍ പോക്കര്‍കൊണ്ട് തുളയിടും. പിന്നെ അതിലൂടെ ടാഗ്  കടത്തി കടുംകെട്ടിടും. അതു കഴിയുമ്പോളാണ് കൃഷ്‌ണേട്ടന്റെ വിചിത്ര പ്രവൃത്തി.
-ച്ചാല്‍?
-കീശയില്‍നിന്നും മീശവെട്ടണ കത്രിക പുറത്തെടുത്ത് ടാഗിന്റെ രണ്ടറ്റത്തുമുള്ള
മെറ്റല്‍ സ്ട്രിപ്‌സ് കട്ട്  ചെയ്‌തെടുക്കും. എന്നിട്ട് അത് രണ്ടും ഒരു തകരച്ചെപ്പിലിട്ട് ഭദ്രമായി അടച്ചുവെക്കും!
-അതെന്തിനാ?
-ഞാനും ഈ ചോദ്യം കുറേ നാള്‍ മനസ്സിലിട്ടുരുട്ടിക്കൊണ്ടുനടന്നു. ഒടുവില്‍ വീര്‍പ്പുമുട്ടിയപ്പൊ
 കൃഷ്‌ണേട്ടനോടുതന്നെ ചോദിച്ചു. അപ്പൊ പുള്ളിക്കാരന്‍ പറയ്യ്യാണേയ്: ''അതേയ് കണ്ണാ, നമ്മള്‍ എന്തു ജോലി ചെയ്താലും അതിനൊരു കണക്കുവേണം''.
-അതിന് ജോലീടെ കണക്കും ടാഗിന്റെ സ്ട്രിപ്പും തമ്മില്‍ എന്താ ബന്ധം?
-ഇതേ ചോദ്യം തന്നെയാണ് ഞാനും ചോദിച്ചത്. അതിന് കൃഷ്‌ണേട്ടന്റെ മറുപടി ഇതായിരുന്നു:
 ''അതേയ് കണ്ണാ, റിട്ടയര്‍ ചെയ്യുന്ന ദിവസം ഈ തകരച്ചെപ്പുതുറന്ന് അതില്‍ എത്ര മെറ്റല്‍
 സ്ട്രിപ്പുണ്ടെന്ന് വെറുതേ എണ്ണിനോക്ക്യാ മതി. അതിനെ രണ്ടുകൊണ്ട് ഹരിച്ചാല്‍
 സര്‍വീസിലിരിക്കുമ്പൊ ഞാന്‍  എത്ര മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക്‌ചെയ്തിട്ടുണ്ട് എന്നതിന്റെ
 കൃത്യമായ കണക്ക് കിട്ടും'' !!!

Wednesday, August 26, 2015

കീഴ്ക്കണാമ്പാട് !

റിക്രിയേഷന്‍ ക്ലബ്ബില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്.
'തിരുവോണപ്പുലരിതന്‍' എന്നു തുടങ്ങുന്ന പാട്ട് ഷീബ അതിമനോഹരമായി ആലപിക്കുന്നു.
'തിരുമേനിയെഴുന്നെള്ളും സമയമായി' എന്ന ലൈനെത്തിയതും അകത്തേയ്ക്ക് വരേണ്ടതിനുപകരം എന്‍ബി ണീറ്റ് പൊറത്തേക്കാ പോയി !!!

കീഴ്ക്കണാമ്പാട് നമ്പൂതിരിപ്പാട് എന്നല്ലാതെ  എന്താണ്‌ നമ്മള്‍  ഈ തിരുമേനിയെ വിളിക്കുക???


Tuesday, August 25, 2015

എ പെര്‍മനെന്റ് സൊലൂഷന്‍

ഒരാള്‍ പറഞ്ഞുകേട്ട കഥയാണ്.
അല്ലാതെ ഇതിനു സിആര്‍ ബാബുവുമായി യാതൊരു ബന്ധവുമില്ല.
ഇനി അഥവാ ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയാല്‍ അത് അത് സ്വാഭാവികം മാത്രമാണ്.
കഥയിങ്ങനെ:

തൃശ്ശൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂന്ന് ബില്‍ഡിങ്ങുകളില്‍ ഭയങ്കരമായ തോതില്‍
അണ്ണാന്മാരുടെ ശല്യം.
ച്ചാല്‍ അണ്ണാന്മാരെ തട്ടിത്തടഞ്ഞിട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥ.

കെട്ടിടങ്ങളില്‍ ഒന്ന് ഒരു കല്യാണമണ്ഡപമായിരുന്നു. മറ്റൊന്ന് ഒരു സിമന്റ് ഗോഡൗണ്‍. പിന്നെയൊരു കൃസ്ത്യന്‍ പള്ളി.

അണ്ണാന്മാരെ ഓടിക്കാന്‍ മറ്റൊരു വഴിയും കാണാതെവന്നപ്പോള്‍ കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥന്‍ പൊള്ളാച്ചിയില്‍നിന്ന് ഒരു സംഘം കരിമ്പൂച്ചകളെ കൊണ്ടുവന്ന് പരീക്ഷിച്ചുനോക്കി.
നേരിയ ഫലമുണ്ടായെങ്കിലും പൂച്ചകള്‍ അവിടത്തെ കസേരകളൊക്കെ വൃത്തികേടാക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍കൂര്‍ നോട്ടീസുപോലും കൊടുക്കാതെ ഉടമസ്ഥന്‍ അവയെ പിരിച്ചുവിട്ടു.
പൂച്ചകള്‍ സ്ഥലം വിട്ടതും അണ്ണാന്മാര്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ തിരിച്ചെത്തി.

സിമന്റ് ഗോഡൗണ്‍കാരന്‍ വിശാലമനസ്‌കനായ ഒരു അഹിംസാവാദിയായിരുന്നു.
അദ്ദേഹം അണ്ണാന്മാരെയെല്ലാം കെണിവെച്ചുപിടിച്ച് അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍
കൊണ്ടുചെന്ന് വിടുകയാണ് ചെയ്തത്. പക്ഷേ ഓരോ ദിവസം കഴിയുംതോറും പോയ അണ്ണാന്മാരെല്ലാം ഇന്‍സ്റ്റാള്‍മെന്റായി തിരിച്ചെത്താന്‍ തുടങ്ങി.

എന്നാല്‍ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ പള്ളിക്കാര്‍ക്ക് ഒട്ടും തന്നെ
അദ്ധ്വാനിക്കേണ്ടിവന്നില്ല.
അവര്‍ ചെയ്തത് ഇത്രമാത്രം:
ഒരു ദിവസം എല്ലാ അണ്ണാന്മാരേയും പിടിച്ച് മാമോദീസ മുക്കി അല്‍മായന്മാരാക്കി.....
അതില്‍ പിന്നെ ആണ്ടിൽ ഈസ്റ്ററും ക്രിസ്തുമസ്സുമൊഴികെ ഒരൊറ്റദിവസവും അവയെ പള്ളിപ്പരിസരത്തൊന്നും കണ്ടിട്ടില്ല !!!

Sunday, August 16, 2015

പൊയ് വെടി
കഴിഞ്ഞ ദിവസം ബിആറിനേയും പ്രദീപിനേയും കണ്ടപ്പോള്‍
വരാനിരിക്കുന്ന ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍
ആര്‍ കണ്ണന്‍ അര്‍ത്ഥംവെച്ച് പറഞ്ഞു:
-33 കൊല്ലത്തെ സര്‍വീസ് കഴിഞ്ഞവരെല്ലാം സ്വയം പിരിഞ്ഞുപോവുന്നതാണ് നല്ലത്...
ദേഷ്യം വന്ന പ്രദീപ് ചോദിച്ചു:
-പോയില്ലെങ്കില്‍ താന്‍ എന്തോ ചെയ്യും?
-സ്വയം പിരിഞ്ഞുപോയില്ലെങ്കില്‍ സാധാരണ ചെയ്യാറുള്ളതെന്തോ അതങ്ങ് ചെയ്യും. അത്രന്നെ.
-ച്ചാലോ?
-ആകാശത്തേക്ക് വെടി വെക്കും !!!

Wednesday, August 12, 2015



Special Discount !!!

R Kannan offers comrade V.Sreekumar a ‘fabulous discount’ of 30% 

for a Kuthampully Kasavumund having a price tag of Rs.1000. 

Earlier, he had given Sreekumar Rs.300 towards 

local body election fund. 

Then what would be the ‘actual price’ of the kasavumund?