ലക്ഷ്മണന്‍റെ രണ്ടാമൂഴം
(പുന: സംപ്രേഷണം)
ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല.
സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ്
ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(ഉവ്വ്, അന്യന്റെ
സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)
ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ
ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി.
ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍
സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍
ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി
വിളിച്ചു:
-സര്‍..
-യേസ്
-സാറ്
സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന്
ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍
വന്നതാണ്.
ഇതു
കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക്
കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!
അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും
വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-ഈക്കേബിയാണെന്ന്
തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന്
മനസ്സിലായില്ലേ?
-ഉവ്വ്
-എങ്കില്‍പിന്നെ 'ഞാനല്ല
ഈക്കേബി' എന്ന്
അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-അതിന് ഒരക്ഷരം അങ്ങോട്ട്
പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു
മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
ശിവദാസന്‍ സാറൊക്കെ
അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-അതു പോട്ടെ. ഡിഏജി
കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-എന്റെ കഴിവിന്റെ പരമാവധി
ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-കൈ വിടുവിക്കാന്‍
ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ
പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല
വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ്
ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''നിനച്ചിരിക്കാതൊരാള്‍
കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ
നാം എന്തുചെയ്യും?'' !!!
ലക്ഷ്മണന്റെ റിട്ടയർമെന്റിന് 10 ദിവസം മുമ്പ് രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നതായി പറയുന്ന ഈ കഥ ബിആർ പുറത്തുവിട്ടത് ലക്ഷ്മണനെ മനഃപൂർവം അധിക്ഷേപിക്കാനാണ് എന്ന് ഞാൻ ആരോപിക്കുന്നു😁😁
ReplyDeleteഒന്നാം സാക്ഷി വി. ഹരിയെ വിസ്തരിച്ചാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് തെളിയും
ReplyDeleteഅങ്ങനെ രണ്ടര പതിറ്റാണ്ട് മുമ്പ് ബിയ്യാർ ദീർഘദർശനം ചെയ്ത ആ ദിനവും വന്നുചേരുന്നു.....
ReplyDeleteരണ്ടാമൂഴത്തിലെങ്കിലും ലക്ഷ്മണൻ വിരമിച്ചു എന്നുറപ്പിക്കാൻ ഇന്നു വി.ഹരി കാലേകൂട്ടി യോഗത്തിൽ സന്നിഹിതനായിരുന്നു. വീയെൻ ക്രിയെക്കൊണ്ടു ഫലകം സമ്മാനിപ്പിച്ചു ചരിതാർത്ഥനായിട്ടാണു ഹരി മടങ്ങിയതു്.
ReplyDelete☺️
ReplyDeleteരണ്ടും മൂന്നും തവണ മരിക്കേണ്ടി വന്ന മഹാന്മാരേ ആലോചിക്കുമ്പോൾ ഹാ ഞാൻ എത്ര ഭാഗ്യവാൻ!
ReplyDeleteComment as dropdownൽ name അടിച്ചുകൊടുക്ക് ലക്ഷ്മണാ. അല്ലെങ്കിൽ അനോണിമസ് ഗൊൺ സാൽവ് സ് ആയിപ്പോവും
ReplyDelete