സഹൃദയന്മാര്‍
പാപ്പുള്ളിയെപ്പോലുള്ള അപൂര്‍വം ചിലരൊഴിച്ചാല്‍ ഷൊര്‍ണ്ണൂര്‍ക്കാര് പൊതുവേ
പൊട്ടന്മാരാണെന്നാണ് കുത്താമ്പുള്ളി കണ്ണന്‍ പറയുന്നത്.
അത് സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ വേണ്ടി കണ്ണന്‍ പറഞ്ഞ ഒരു സംഭവം കേള്‍ക്കുക:
പാപ്പുള്ളീടെ നാട്ടിന്‍പുറത്ത് ഒരു റിക്രിയേഷന്‍ ക്ലബ്ബുണ്ട്. പാപ്പുള്ളി തന്നെയാണ്
അതിന്റെ ആജീവനാന്ത പ്രസിഡണ്ട് പദവി അലങ്കരിക്കുന്നത്.
അങ്ങനെയിരിക്കേ ഒരു ദിവസം പാപ്പുള്ളിക്ക് ഒരു വിളി തോന്നി:
പഞ്ചായത്തിലെ പാണ്ടിമേള വിദഗ്ദ്ധനായ കുട്ടന്‍ പിള്ളച്ചേട്ടനെ ഒന്നാദരിച്ചുകളയാം.
ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു ചേര്‍ത്ത് പാപ്പുള്ളി വിഷയമവതരിപ്പിച്ചു.
ഷൊര്‍ണൂരിലെ പിണറായിയാണ് പാപ്പുള്ളി. അതുകൊണ്ടുതന്നെ ആര്‍ക്കും
എതിരഭിപ്രായമുണ്ടായില്ല.
അനുമോദനസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.
കമ്മ്യൂണിറ്റി ഹാള് ബുക്ക് ചെയ്തു. ഒരു പൊന്നാടയും വാങ്ങിവെച്ചു.
ആരാണ് കുട്ടന്‍ പിള്ളച്ചേട്ടനെ പൊന്നാട അണിയിക്കുക? അതായിരുന്നു പിന്നത്തെ
മില്ല്യണ്‍ ഡോളര്‍ ചോദ്യം.
ആ കര്‍മ്മം ആജീവനാന്ത പ്രസിഡണ്ട് തന്നെ നിര്‍വ്വഹിച്ചാല്‍ മതിയെന്ന് ക്ലബ്ബ്
ഭരണസമിതി ഐകകണ്‌ഠ്യേന തീരുമാനിച്ചു.
പക്ഷേ അത് ശെരിയാവ് ല്ല്യാന്ന് പാപ്പുള്ളി അപ്പൊഴേ മനസ്സില്‍ കുറിച്ചിട്ടു.
പറ്റിയ ഒരാളെ കണ്ടുപിടിക്കണം. അത് സീക്രട്ടായി വെയ്ക്കണം. പൊന്നാട
അണിയിക്കുന്ന സമയത്ത് ജനം ഞെട്ടണം- ഇതായിരുന്നു പാപ്പുള്ളീടെ ഉള്ളിലിരിപ്പ്.
പാര്‍ട്ടിക്കാരുടെ സഹായത്താല്‍ പറ്റിയ ഒരാളെ പാപ്പുള്ളി കണ്ടുപിടിക്കുക തന്നെ
ചെയ്തു: സാക്ഷാല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി!
പറഞ്ഞതുപോലെ നോട്ടീസില്‍ മട്ടന്നൂരിന്റെ പേരൊന്നും വെച്ചില്ല.
ജനത്തെ ഞെട്ടിക്കണമല്ലൊ....
ഒടുവില്‍ ആ സുദിനമെത്തി. സന്ദര്‍ഭവശാല്‍ അന്നുതന്നെയായിരുന്നു ആപ്പീസിലെ
ഗോവിന്ദന്‍ മാഷ്‌ടെ യാത്രയയപ്പും. നാട്ടില്‍ ഇന്ന മാതിരി ഒരു സമ്മേളനം നടക്കുന്നു
ണ്ടെന്നും അതിനാല്‍ തന്നെ ഗോവിന്ദന്‍ മാഷ് ടെ വീട്ടില്‍ പോകുന്നതില്‍നിന്നും
ഒഴിവാക്കണമെന്നും പാപ്പുള്ളി അഭ്യര്‍ത്ഥിച്ചുനോക്കി. പക്ഷേ ഹരിയേട്ടന്‍ സമ്മതിച്ചില്ല.
വല്ല്യേട്ടന്റെ സുഗ്രീവാജ്ഞ ധിക്കരിച്ചാലുള്ള ഭവിഷ്യത്ത് പാപ്പുള്ളിക്കറിയാം.
ധര്‍മ്മസങ്കടത്തിലായ പാപ്പുള്ളി ഒടുവില്‍ ക്ലബ്ബിന്റെ സെക്രട്ടറിയെ വിളിച്ച് ഇങ്ങനെ
പറഞ്ഞു: എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാനുണ്ട്. പക്ഷേ അതുകൊണ്ട് കൊഴപ്പൊന്നൂല്ല്യ. പരിപാടികള്‍ മുറപോലെ നടന്നോട്ടെ. പൊന്നാട അണിയിക്കാന്‍
സമയമാവുമ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കും.
അതു പറഞ്ഞ് അരമണിക്കൂര്‍ ആയതേയുള്ളു. അതാ വരുന്നു സെക്രട്ടറിയുടെ ഫോണ്‍:
-ശ്രീയേട്ടേയ്, ഏട്ടന്‍ പറഞ്ഞിരുന്നല്ലോ, ബാഡ്ജ് ഇല്ലാത്തവരെ ഹാളിനകത്തേക്ക് കേറ്റി
വിടണ്ടാന്ന്.
-അത് വേണ്ട. ആകെ തെരക്കാവും.
-ബാഡ്ജില്ലാത്ത ഒരാള് ഇവടെ പടിക്കെ വന്ന് തെരക്ക് കൂട്ടണ് ണ്ട്. അയാളെ അകത്തേക്ക് കേറ്റി വിടണോ?
-ആരാണാവോ. ആള്‌ടെ പേര് വല്ലതും പറഞ്ഞോ?
-ഏതോ മട്ടന്നൂര് കിട്ടന്നൂര്‌ന്നൊക്കെ പറയണ്‌ണ്ടേയ് !!!
പാപ്പുള്ളിയെപ്പോലുള്ള അപൂര്‍വം ചിലരൊഴിച്ചാല്‍ ഷൊര്‍ണ്ണൂര്‍ക്കാര് പൊതുവേ
പൊട്ടന്മാരാണെന്നാണ് കുത്താമ്പുള്ളി കണ്ണന്‍ പറയുന്നത്.
അത് സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ വേണ്ടി കണ്ണന്‍ പറഞ്ഞ ഒരു സംഭവം കേള്‍ക്കുക:
പാപ്പുള്ളീടെ നാട്ടിന്‍പുറത്ത് ഒരു റിക്രിയേഷന്‍ ക്ലബ്ബുണ്ട്. പാപ്പുള്ളി തന്നെയാണ്
അതിന്റെ ആജീവനാന്ത പ്രസിഡണ്ട് പദവി അലങ്കരിക്കുന്നത്.
അങ്ങനെയിരിക്കേ ഒരു ദിവസം പാപ്പുള്ളിക്ക് ഒരു വിളി തോന്നി:
പഞ്ചായത്തിലെ പാണ്ടിമേള വിദഗ്ദ്ധനായ കുട്ടന്‍ പിള്ളച്ചേട്ടനെ ഒന്നാദരിച്ചുകളയാം.
ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു ചേര്‍ത്ത് പാപ്പുള്ളി വിഷയമവതരിപ്പിച്ചു.
ഷൊര്‍ണൂരിലെ പിണറായിയാണ് പാപ്പുള്ളി. അതുകൊണ്ടുതന്നെ ആര്‍ക്കും
എതിരഭിപ്രായമുണ്ടായില്ല.
അനുമോദനസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു.
കമ്മ്യൂണിറ്റി ഹാള് ബുക്ക് ചെയ്തു. ഒരു പൊന്നാടയും വാങ്ങിവെച്ചു.
ആരാണ് കുട്ടന്‍ പിള്ളച്ചേട്ടനെ പൊന്നാട അണിയിക്കുക? അതായിരുന്നു പിന്നത്തെ
മില്ല്യണ്‍ ഡോളര്‍ ചോദ്യം.
ആ കര്‍മ്മം ആജീവനാന്ത പ്രസിഡണ്ട് തന്നെ നിര്‍വ്വഹിച്ചാല്‍ മതിയെന്ന് ക്ലബ്ബ്
ഭരണസമിതി ഐകകണ്‌ഠ്യേന തീരുമാനിച്ചു.
പക്ഷേ അത് ശെരിയാവ് ല്ല്യാന്ന് പാപ്പുള്ളി അപ്പൊഴേ മനസ്സില്‍ കുറിച്ചിട്ടു.
പറ്റിയ ഒരാളെ കണ്ടുപിടിക്കണം. അത് സീക്രട്ടായി വെയ്ക്കണം. പൊന്നാട
അണിയിക്കുന്ന സമയത്ത് ജനം ഞെട്ടണം- ഇതായിരുന്നു പാപ്പുള്ളീടെ ഉള്ളിലിരിപ്പ്.
പാര്‍ട്ടിക്കാരുടെ സഹായത്താല്‍ പറ്റിയ ഒരാളെ പാപ്പുള്ളി കണ്ടുപിടിക്കുക തന്നെ
ചെയ്തു: സാക്ഷാല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി!
പറഞ്ഞതുപോലെ നോട്ടീസില്‍ മട്ടന്നൂരിന്റെ പേരൊന്നും വെച്ചില്ല.
ജനത്തെ ഞെട്ടിക്കണമല്ലൊ....
ഒടുവില്‍ ആ സുദിനമെത്തി. സന്ദര്‍ഭവശാല്‍ അന്നുതന്നെയായിരുന്നു ആപ്പീസിലെ
ഗോവിന്ദന്‍ മാഷ്‌ടെ യാത്രയയപ്പും. നാട്ടില്‍ ഇന്ന മാതിരി ഒരു സമ്മേളനം നടക്കുന്നു
ണ്ടെന്നും അതിനാല്‍ തന്നെ ഗോവിന്ദന്‍ മാഷ് ടെ വീട്ടില്‍ പോകുന്നതില്‍നിന്നും
ഒഴിവാക്കണമെന്നും പാപ്പുള്ളി അഭ്യര്‍ത്ഥിച്ചുനോക്കി. പക്ഷേ ഹരിയേട്ടന്‍ സമ്മതിച്ചില്ല.
വല്ല്യേട്ടന്റെ സുഗ്രീവാജ്ഞ ധിക്കരിച്ചാലുള്ള ഭവിഷ്യത്ത് പാപ്പുള്ളിക്കറിയാം.
ധര്‍മ്മസങ്കടത്തിലായ പാപ്പുള്ളി ഒടുവില്‍ ക്ലബ്ബിന്റെ സെക്രട്ടറിയെ വിളിച്ച് ഇങ്ങനെ
പറഞ്ഞു: എനിക്ക് അത്യാവശ്യമായി ഒരു സ്ഥലത്ത് പോകാനുണ്ട്. പക്ഷേ അതുകൊണ്ട് കൊഴപ്പൊന്നൂല്ല്യ. പരിപാടികള്‍ മുറപോലെ നടന്നോട്ടെ. പൊന്നാട അണിയിക്കാന്‍
സമയമാവുമ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കും.
അതു പറഞ്ഞ് അരമണിക്കൂര്‍ ആയതേയുള്ളു. അതാ വരുന്നു സെക്രട്ടറിയുടെ ഫോണ്‍:
-ശ്രീയേട്ടേയ്, ഏട്ടന്‍ പറഞ്ഞിരുന്നല്ലോ, ബാഡ്ജ് ഇല്ലാത്തവരെ ഹാളിനകത്തേക്ക് കേറ്റി
വിടണ്ടാന്ന്.
-അത് വേണ്ട. ആകെ തെരക്കാവും.
-ബാഡ്ജില്ലാത്ത ഒരാള് ഇവടെ പടിക്കെ വന്ന് തെരക്ക് കൂട്ടണ് ണ്ട്. അയാളെ അകത്തേക്ക് കേറ്റി വിടണോ?
-ആരാണാവോ. ആള്‌ടെ പേര് വല്ലതും പറഞ്ഞോ?
-ഏതോ മട്ടന്നൂര് കിട്ടന്നൂര്‌ന്നൊക്കെ പറയണ്‌ണ്ടേയ് !!!
No comments:
Post a Comment