rajasooyam

Wednesday, August 12, 2015



Special Discount !!!

R Kannan offers comrade V.Sreekumar a ‘fabulous discount’ of 30% 

for a Kuthampully Kasavumund having a price tag of Rs.1000. 

Earlier, he had given Sreekumar Rs.300 towards 

local body election fund. 

Then what would be the ‘actual price’ of the kasavumund?

Saturday, July 25, 2015

എ സര്‍കംസ്റ്റാന്‍ഷ്യല്‍ എവിഡെന്‍സ്

-ഹലോ,  ആരാണിത് രവീന്ദ്രന്‍ സാറോ? എവിടെയോ യാത്ര പോയിട്ട് വരുന്നതുപോലുണ്ടല്ലൊ. 
 എവിടെപ്പോയതാണ്?
-ഞങ്ങള്‍ടെ കുടുംബവക്കീലിനെയൊന്നു കാണാന്‍ പോയതാ
-എന്താ വിശേഷിച്ച്?
    വിശേഷമൊക്കെ ഇതിലുണ്ട് എന്നും പറഞ്ഞ് എംജിആര്‍ ഒരു കവറെടുത്ത് ബിആറിന്റെ കൈയില്‍ തന്നു. അതു തുറന്നു വായിച്ചുനോക്കിയ ബിആര്‍ അന്തം വിട്ടുപോയി.
-അയ്യോ. ചേച്ചി വീണ്ടും സാറിനെതിരെ ഡൈവോഴ്‌സ് പെറ്റീഷന്‍ കൊടുത്തോ?
-അതേന്നേയ്. അതും ഈ വയസ്സുകാലത്ത്.
-ഇതിപ്പോള്‍ എത്രാമത്തെ തവണയാ?
-നാലാമത്തെ
-മുമ്പത്തെപ്പോലെ ഊരിപ്പോരാന്‍ പറ്റ്വോ? വക്കീല്‍ എന്തു പറഞ്ഞു?
-വകുപ്പ് അല്പം കടുത്തതാണെന്നു പറഞ്ഞു
-ഉവ്വ്വോ? എന്താണ് ചാര്‍ജ്?
-വിശ്വാസവഞ്ചന. കൊടും ചതി..
-പെറ്റീഷന്‍ കൊടുക്കാന്‍ മാത്രം ഇപ്പോള്‍ എന്താണുണ്ടായത്?
-ഒന്നുമുണ്ടായില്ല. ആ പെണ്ണിന്റെ സംഗീതഭ്രമം പറ്റിച്ച പണിയാണ്..
-ഏത് പെണ്ണിന്റെ?
-മകള് ജോലിക്കുപോവുമ്പൊ കുട്ടിയെ നോക്കാന്‍ വേണ്ടി ഒരു ഹോം നേഴ്‌സിനെ വെച്ചിരുന്നു.
 വല്ലാത്തൊരു സംഗീതക്കമ്പക്കാരി.
-എന്നിട്ട്?
-ഒന്നും പറയണ്ടെന്റെ ബിആര്‍. ഒരു ദിവസം ഉച്ചക്ക് ബ്രെഡും പഴവും വാങ്ങാന്‍ വേണ്ടി
 ഞാനൊന്നു പുറത്തേക്കിറങ്ങി. തിരിച്ചുവരുമ്പോള്‍ ഭാര്യ പുറത്ത് പട്ടിക്ക് തീറ്റ
 കൊടുത്തുകൊണ്ടിരിക്കയായിരുന്നു. ഞാന്‍ വരുന്നത് അവള്‍ കണ്ടില്ല. ഞാന്‍ അകത്തുകേറി
 2 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവളെത്തുകയും ചെയ്തു. എത്തിയതാകട്ടെ,
 ഹോം നേഴ്‌സിന്റെ ഒരു മൂളിപ്പാട്ട് കേട്ടുകൊണ്ടും...പിന്നീടുണ്ടായ ജകപൊക ആയിരം നാവുള്ള അനന്തനാരായണസ്വാമിക്കുപോലും പറയാന്‍ പറ്റുമെന്നു തോന്നണ് ല്ല്യാ.
 ആന്‍ഡ് ഇറ്റ് കള്‍മിനേറ്റഡ് ഇന്‍ ദിസ് ഡൈവോഴ്‌സ് നോട്ടീസ്!
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍. ആ പെണ്ണൊരു മൂളിപ്പാട്ട് പാടിയതിന്
എന്തിനാണ് ചേച്ചി സാറിനെ ഡൈവോഴ്‌സ് ചെയ്യണത്?
-ബട്ട് ദാറ്റ്‌സ് വാട്ട് ഹേപ്പെന്‍ഡ്
-ദുരൂഹം. ദുരൂഹം..... ആട്ടെ. ഏതു പാട്ടാണ് ആ പെണ്ണ് പാടിയതെന്ന് ഓര്‍മ്മയുണ്ടോ?
-തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടേ...
 തൂവല്‍കിടക്ക വിരിച്ചോട്ടേ...  !!!

Tuesday, July 21, 2015

നിത്യാഭ്യാസം

അന്നുച്ചക്ക് ബിആര്‍ അസോസിയേഷന്‍ ഹാളില്‍ ചെല്ലുമ്പോള്‍ ആര്‍ കണ്ണനും സിപ്രനും
തമ്മില്‍ എന്തോ അടക്കിപ്പിടിച്ച് സംസാരിക്കുകയാണ്:
-കണ്ണന്‍ എന്താണീ പറയണത്. കൃഷ്‌ണേട്ടന്‍ ഇത്രനാളും ഇതേപ്പറ്റി ചിന്തിച്ചിട്ടേയില്ല.
ഇനീപ്പൊ നടക്ക്വോ?
-സിപ്രന് എപ്പോഴും ഒരുതരം നെഗറ്റീവ് ചിന്താഗതിയാണ്. കൃഷ്‌ണേട്ടന് ഇനിയും
നാലഞ്ചുകൊല്ലത്തെ സര്‍വീസില്ലേ. ആഞ്ഞുപിടിച്ചാല്‍ നടക്കുമെന്നുതന്നെയാണ്
എന്റെ മനസ്സ് പറയുന്നത്.
-എന്താണാവോ താങ്കളുടെ ഈ ശുഭാപ്തിവിശ്വാസത്തിന്റെ അടിസ്ഥാനം?
-ഈയിടെയായി കൃഷ്‌ണേട്ടന്‍ നന്നായി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. അതുതന്നെ.
 മിക്കപ്പോഴും അസോസിയേഷന്‍ ഹാളിലിരുന്നാണ് പ്രാക്റ്റീസ്.
-അപ്പൊ സെക് ഷനീപ്പോവാറില്ലേ
-വല്ലപ്പോഴും പോവും
-അപ്പൊ സെക് ഷനിലെ വര്‍ക്കോ?
-രണ്ടിലൊന്നറിഞ്ഞിട്ടുമതീന്നാ തീരുമാനം
-രണ്ടു കല്പിച്ചിറങ്ങിയിരിക്കയാണെന്നര്‍ത്ഥം
-എന്നും പറയാം
             ഉദ്വേഗം അതിന്റെ പരമകാഷ്ടത്തിലെത്തിയപ്പോള്‍ ബിആര്‍ ഇടപെട്ടു:
-ആര്‍ കണ്ണന്‍, നിങ്ങള്‍ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്?
കൃഷ്‌ണേട്ടന്‍ എസ് എ എസ്സോ മറ്റോ എഴുതാന്‍ പോണുണ്ടോ?
-ഉവ്വ. കൃഷ്‌ണേട്ടന്റെ പട്ടിയെഴുതും എസ് എ എസ്സ്.
സ്വല്പം ഭാഗ്യം കൂടെയുണ്ടെങ്കില്‍ ഏതു ബുദ്ദൂസിനും പാസാകാവുന്ന പരീക്ഷയാണതെന്ന്
തൊണ്ടിസഹിതം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
-അപ്പറഞ്ഞത് പരോക്ഷമായി എനിക്കിട്ടൊന്ന് വെച്ചതല്ലേ
-അല്ല. പ്രത്യക്ഷമായിത്തന്നെയാണ്!
-ശെരി. അതുപോട്ടെ. കൃഷ്‌ണേട്ടന്‍ സെക് ഷനീപ്പോലും പോവാതെ അസോസിയേഷന്‍
 ഹാളിലിരുന്ന് പ്രക്റ്റീസ് ചെയ്യുന്നുണ്ടെന്നും ആഞ്ഞുപിടിച്ചാല്‍ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ്
 നടക്കുമെന്നുമൊക്കെ പറയുകണ്ടായല്ലൊ
-ഉവ്വ്. എനിക്കുറപ്പുണ്ട്. റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് കൃഷ്‌ണേട്ടന്‍ ലക്ഷ്യത്തിലെത്തുക തന്നെ
 ചെയ്യും.
-ഏതാണ് ആ ലക്ഷ്യം?
-നാവിന്റെ തുമ്പുകൊണ്ട് കൈമുട്ടില്‍ തൊടുക !!!


Saturday, June 27, 2015

0 4 8 7

ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നാം നിലയിലേക്കിറങ്ങിയ ബിആര്‍ കണികണ്ടത്
കടന്നല് കുത്തിയാലെന്നപോലത്തെ മുഖവുമായി അസോസിയേഷന്‍ ഹാളില്‍നിന്ന് പുറത്തേക്ക് വരുന്ന കണ്ണനെയാണ്.
ബിആറിനെ കണ്ടിട്ടും കണ്ണന്‍ കണ്ട ഭാവം വെക്കുന്നില്ല.
കണ്ണന്റെ പിന്നാലെ വന്ന സിപ്രനെ തടഞ്ഞുനിര്‍ത്തി ബിആര്‍ കഥകളിഭാഷയില്‍ ചോദിച്ചു;
എന്തുപറ്റി?
സിപ്രന്‍ പ്രകാശമായി സ്വകാര്യം പറഞ്ഞു:
ഇനി ഒന്നും പറ്റാനില്ല ബിആര്‍. എല്ലാവരും കൂടി കണ്ണനെ എടുത്തിട്ട് പെരുമാറുകയായിരുന്നു.
ലെഫ്റ്റ് ആന്റ് റൈറ്റ് ഫയറിങ്ങായിരുന്നു.
-എല്ലാവരും എന്നുവെച്ചാല്‍?
-ഹരിയേട്ടന്‍, കൃഷ്‌ണേട്ടന്‍, പറളി കിറളി, എന്‍ബി കിന്‍ബി, ബാലു കീലു എന്നുവേണ്ട,
ശ്രീകുമാര്‍ ഒഴികെ എല്ലാവരും എന്നുതന്നെ പറയാം.
സിആര്‍ ബാബൂന്റെ വെടിവെപ്പിലാണ് കണ്ണന്‍ വീണുപോയത്.
-അതെന്തേ?
-അതോ. കാര്യമെന്തെന്നുപോലുമറിയാതെയായിരുന്നു ബാബൂന്റെ ഫയറിങ്ങ്!
-എന്നുവെച്ചാല്‍?
-ഒന്നിനുപുറകെ ഒന്നായി സകലരും കണ്ണനെ ചീത്തവിളിച്ചുകൊണ്ടിരിക്കുന്നതു
കണ്ടുകൊണ്ടാണ് ബാബു അസോസിയേഷന്‍ ഹാളിലേക്ക് വരുന്നത്. കാര്യമെന്താണെന്നു
തിരക്കാനൊന്നും പുള്ളിക്കാരന്‍ പോയില്ല. കൊടുത്തൂ കണ്ണനിട്ട് നൂറുവാക്കില്‍ കവിയാത്ത
ഒരു ഉപഹാരം! അതു കേട്ടതും കണ്ണന്‍ രണ്ടു കാതും പൊത്തിക്കൊണ്ട് ഒരോട്ടമാണ്!
-ശെരിശെരി. അതു പോട്ടെ. ഫയറിങ്ങിന്റെ കാരണം സിപ്രന് പിടികിട്ടിയോ?
-ഉവ്വല്ലോ. സത്യം പറഞ്ഞാല്‍ കണ്ണന്‍ അര്‍ഹിക്കുന്നതുതന്നെയാണ് അയാള്‍ക്ക് കിട്ടിയത്.
-ച്ചാലോ?
-അല്ലെങ്കില്‍ ബിആര്‍ തന്നെ പറയൂ. ആരെങ്കിലും ഇക്കാലത്ത് ലാന്റ്‌ഫോണ്‍ സെറ്റ് വാങ്ങ്വോ?
-ലാന്റ് ഫോണോ? ഇക്കാലത്തോ? ഇല്ല
-ഇല്ലല്ലൊ. ഇനി വാദത്തിനുവേണ്ടി  വാങ്ങിയെന്നിരിക്കട്ടെ. മിണ്ടാതങ്ങിരുന്നാല്‍ പോരായിരുന്നോ? സഹരാജന്‍ നായരുടെ അനുഭവം മുന്നിലുള്ളപ്പൊ അത് അസോസിയേഷന്‍ ഹാളില്‍   എഴുന്നെള്ളിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ കണ്ണന് ?

Sunday, May 3, 2015

നാമംഗലത്തെ ചെറിയ കോഴിത്തമ്പുരാന്‍

നാമംഗലത്തെ കോളിഫ്‌ളവറുകളുടെ വിളവെടുപ്പു കഴിഞ്ഞതിന്റെ പിറ്റേന്ന് അസോസിയേഷന്‍ ഹാളിലിരിക്കവേ ടെക്‌നിക്കല്‍ അഡൈ്വസര്‍ ആന്റോ എന്‍ബിയോട് ചോദിച്ചു:
-എന്നാപ്പിന്നെ നമുക്ക് അടുത്ത പ്രോജക്റ്റ് തൊടങ്ങ്വല്ലേ?
-വിരോധല്ല്യ. തൊടങ്ങാം. എന്താ പ്രോജക്റ്റ്?
-കോഴിവളര്‍ത്തല്‍
-കൊള്ളാം. എന്നിട്ടുവേണം ആളുകള്‍ എന്നെ കോഴിത്തിരുമേനീന്ന് വിളിക്കാന്‍
-ആളുകള് എന്തെങ്കിലും വിളിക്കട്ടെ. സാറ്് വിളി കേക്കാണ്ടിരുന്നാ മതി
-ശെരി. പ്രോജക്റ്റ് റിപ്പോര്‍ട്ട് റെഡിയാണോ?
-റെഡ്ഡി
-ഇന്‍ഫ്രാസ്ട്രക്ച്ചര്‍?
-റെഡ്ഡി
-എന്താണൊരു ദ്വിത്വപ്രയോഗം
-ഒറപ്പിനുവേണ്ടിയാണ്
-കോഴിക്കൂട് റെഡിയാണോ
-അതും റെഡ്ഡി
-എവിടുന്നാ?
-കോഴിക്കോട്ന്ന്
-എന്താ വെല?
-പതിനായിരം
-അപ്പൊ ഏസിയായിരിക്കും അല്ലേ
-അതെയതെ
-എത്ര കോഴിക്ക് താമസിക്കാന്‍ പറ്റും?
-30 കോഴിക്ക്
-30 കോഴിക്ക് എന്താ വെല
-ഒന്നിനു 30 വീതം
-അത് ലാഭാണല്ലൊ. എങ്കിലോ പണ്ട് എന്ന മട്ടില്‍ റിപ്പോര്‍ട്ട് തുടരൂ ആന്റോ എന്ന രാമ!
-ഡെലിവറി കഴിഞ്ഞ് മുപ്പതാം ദിവസം കോഴികള്‍ മുട്ടയിടാന്‍ തുടങ്ങും.
-കോഴിമുട്ട തന്നെയല്ലേ
-അതതെ
-ദിവസം എത്ര വീതം?
-നോര്‍മലി ഒരു കോഴി ഒരു ദിവസം ഒരു മുട്ടയിടും. ചിലപ്പോള്‍ ഒന്നില്‍ കൂടുതലും ഇട്ടേക്കാം.
-ഒരു മൊട്ടക്കിപ്പൊ എന്താ വെല?
-2.30 ആണ് കമ്പോളനെലവാരം
-അപ്പൊ നല്ല വരുമാനാണല്ലൊ. ഇന്‍കംടാക്‌സ് കൊടുക്കേണ്ടിവര്വോ?
-അതു വേണ്ടിവരില്ല. സ്രോതസ്സില്‍ കിഴിച്ചാ മതി
-ബെസ്റ്റ് ഐഡിയ. എന്നാപ്പിന്നെ നാളെത്തന്നെ കോഴികളോട് വരാന്‍ പറയൂ.
    പിറ്റേന്നുതന്നെ കോഴികളെത്തി. കമ്മ്യൂണിസ്റ്റ് ചൈനയില്‍നിന്ന് ഇറക്കുമതി
ചെയ്തവയെന്ന് തോന്നിപ്പിക്കുംവിധം നല്ല ചുവന്നുതുടുത്ത  കോഴിക്കുട്ടികള്‍.
    29 ദിവസം കഴിഞ്ഞവാറെ മുപ്പതാം ദിവസമെത്തി.
തിരുമേനി ആകാംക്ഷയോടെ കോഴിക്കൂട്ടില്‍ചെന്ന് തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല!
വിവരം ആന്റോയെ വിളിച്ചുപറഞ്ഞു.
ആന്റോ പറഞ്ഞു:
-അത് കാര്യാക്കണ്ട. 5 ദിവസം ഗ്രേസ് ടൈം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.
-ആര്? കോഴികളോ?
-അല്ല. വെണ്ടര്‍ മേനോന്‍
31.... 32..... 33... 34.... 35: ഓരോ ദിവസവും രാവിലെ തിരുമേനി കോഴിക്കൂട്ടില്‍ ചെല്ലും.
തലയിട്ടു നോക്കും. കോഴികളുടെ മൂഡ് പരിശോധിക്കും. കിം ഫലം? ഒരൊറ്റ മുട്ട കിട്ടിയില്ല.
മുപ്പത്തഞ്ചാം ദിവസം വൈകീട്ട് എന്‍ബി ആന്റോയെ വിളിച്ചു:
-അതേയ്, ആന്റോ എന്ന രാമ! നാളെയാണ് ക്രൂഷ്യല്‍ ഡേറ്റ്. നാളെ മുട്ട കിട്ടിയില്ലെങ്കില്‍ തന്നെ ഞാന്‍ പിരിച്ചുവിടും.
-അത് വേണ്ടിവരില്ല സര്‍.
-ഒറപ്പാണോ?
-ഒറപ്പ്
-കിട്ടിയില്ലെങ്കിലോ?
-സാറിന്റെ പേര് എന്റെ പട്ടിക്കിട്ടൊ
    ഒടുവില്‍ ആ വിധിനിര്‍ണ്ണായക ദിനമെത്തി.
പതിവുപോലെ തിരുമേനി കോഴിക്കൂട്ടില്‍ തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല.
മൂഡ് പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ കോഴികള്‍ നാണത്തോടെ പിന്മാറി.
    തിരുമേനിക്ക് ആന്റോയോട്് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ. ശപ്പനെ പിരിച്ചുവിട്ടിട്ടുതന്നെ ബാക്കി കാര്യം.
തിരുമേനി ഈര്‍ഷ്യയോടെ തിരിച്ചുനടന്നു.
ഒരു നാലഞ്ചടി നടന്നാറെ അതാ പുറകില്‍നിന്നൊരു നീണ്ട കൂവല്‍: പൂ........യ്!
ആരവിടെ? തിരുമേനി തിരിഞ്ഞുനോക്കി.
സമീപത്തെങ്ങും ആരുമില്ല.
വെറുതെ തോന്നിയതായിരിക്കും. തിരുമേനി വീണ്ടും തിരിച്ചുനടന്നു.
അപ്പോള്‍ അതാ പുറകില്‍നിന്നും വീണ്ടും അതേ കൂവല്‍: പൂ........യ്!
    ഞെട്ടിത്തിരിഞ്ഞുനോക്കിയ തിരുമേനി ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചുപോയി.
കൂട്ടിനകത്തെ കോഴികള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് തിരുമേനിയെ കൂവുകയായിരുന്നു!
എങ്ങനെ കൂവാതിരിക്കും!
മുപ്പതില്‍ മുപ്പതും പൂവന്‍ കോഴികളായിരുന്നു!!!

   

Tuesday, April 21, 2015

അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസ്

-ഹലോ, കണ്ണനല്ലേ
-ങ! എന്താ കൃഷ്‌ണേട്ടാ?
-കണ്ണന്‍ അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസിന്റെ റിട്ടേണ്‍ കൊടുത്തായിരുന്നോ?
-ഉവ്വല്ലോ. കൃഷ്‌ണേട്ടന്‍ കൊടുത്തില്ലേ?
-ഇല്ല്യ. എനിക്ക് അതിലൊരു സംശയം.
-എന്താണ്?
-അസെറ്റ്‌സിന്റെ കോളത്തില്‍ എന്താ എഴുതാന്ന്. ഒരു തേക്കുണ്ടായിരുന്നതാണെങ്കില്
 വിറ്റും പോയി.
-അതൊന്നും എഴുതണ്ട എന്റെ കൃഷ്‌ണേട്ടാ.
-പിന്നെ എന്തെഴുതും?
-ഞാന്‍ നോക്കീട്ട് കൃഷ്‌ണേട്ടന്റെ അസെറ്റ് കോളം പൂരിപ്പിക്കാന്‍ വളരെ എളുപ്പാണ്.
-എങ്ങനെ?
-ആ മണ്ടന്‍ ബിആര്‍ കൊല്ലം തോറും കൃഷ്‌ണേട്ടന്റെ സിആറില്‍ എഴുതാറുള്ള കാര്യം
 ഓര്‍ത്താല്‍പ്പോരേ?
-എന്താണത്...
-'ഹി ഈസ് ആന്‍ അസെറ്റ് റ്റു ദ ഓഫീസ്''!
-അതു ശെരിയാണല്ലോ. ഞാന്‍ അത് മറന്നുപോയിട്ടോ. താങ്ക്യൂ കണ്ണാ.
-നോ മെന്‍ഷന്‍ പ്ലീസ്. ഇറ്റ്‌സ് മൈ പ്ലെഷര്‍. അതുപോട്ടെ. ഇനി ലയബിലിറ്റിയെപ്പറ്റി
 സംശയമൊന്നുമില്ലല്ലൊ?
-ഇല്ലില്ല. അതെനിക്ക് കൃത്യമായിട്ടറിയാം
-ഓകെ ദെന്‍. ബായ്
-ബായ്
        ഫോണ്‍ കട്ട് ചെത കൃഷ്‌ണേട്ടന്‍ പിന്നെ ഒരു നിമിഷം പാഴാക്കാതെ റിട്ടേണ്‍ ഫോമെടുത്ത്പൂരിപ്പിച്ചു:
അസെറ്റ്    : സെല്‍ഫ്  (സിആര്‍ എന്‍ക്‌ളോസ്ഡ്)
ലയബിലിറ്റി : ഭാര്യ (ഒന്ന്)  !!!

Saturday, April 18, 2015

കൃഷ്‌ണേട്ടന്റെ അവര്‍ ഗ്ലാസ്സ്

വര്‍ഗ്ഗശത്രുവുമായി കൂട്ടുചേരാനുള്ള ശ്രീകുമാറിന്റെ അടവുനയത്തിനെതിരെ അസോസിയേഷന്‍ ഹാളിലിരുന്ന് മറുതന്ത്രം മെനയുകയായിരുന്നു കണ്ണനും സിപ്രനും ബാലുവും കൂടി.
അന്നേരമാണ് അപരിചിതനായ ഒരാള്‍ അങ്ങോട്ടു കേറിച്ചെല്ലുന്നത്.
കണ്ണന്‍ അയാളോട് ചോദിച്ചു: ആരാ, എന്താ?
-ഞാന്‍ കേച്ചേരീന്ന് വരികയാണ്. എംഡി കൃഷ്‌ണേട്ടനെ ഒന്നു കാണണമായിരുന്നു
-വല്ല തേക്ക് കച്ചവടത്തിനുമാണോ? എങ്കില്‍ ഇപ്പൊത്തന്നെ സ്ഥലം കാലിയാക്കിക്കോളൂ.
പാര്‍ട്ടിയോടാലോചിക്കാതെ തേക്കുവിറ്റതിന് കൃഷ്‌ണേട്ടനെതിരെ ഒരു നടപടി കഴിഞ്ഞതേയുള്ളൂ.
-ഏയ്. അതല്ല. എന്റെ പിഎഫിന്റെ കാര്യം ഒന്നു പറയാനാണ്.
 അപ്പോള്‍ സിപ്രന്‍ പറഞ്ഞു: കൃഷ്‌ണേട്ടന്‍ ഇപ്പൊ നാലാം നെലേല്ണ്ടാവും.
വേഗം പോയിനോക്കിക്കോളൂ.
ആഗതന്‍ പോകാനൊരുങ്ങുമ്പോളാണ് ഹാളിന്റെ സൈഡില്‍ ഇട്ടിട്ടുള്ള ടേബിളില്‍ കൃഷ്‌ണേട്ടന്റെവെള്ളംകുപ്പിയിരിക്കുന്നത് കണ്ണന്റെ ശ്രദ്ധയില്‍ പെട്ടത്.
കുപ്പിയിലേക്കും വാച്ചിലേക്കും മാറിമാറി നോക്കിയ ശേഷം കണ്ണന്‍ ആദ്യം ഇങ്ങനെ
ആത്മഗതംപറഞ്ഞു: ഇപ്പൊ സമയം നാലേകാല്. അപ്പൊ ഇത് നാലാമത്തെ കുപ്പി....
അനന്തരം പ്രകാശമായി ആഗതനോട്് പറഞ്ഞു; വേണ്ട. ഇനീപ്പൊ മോളീപ്പോയിട്ട് കാര്യല്ല്യ.
കൃഷ്‌ണേട്ടന്‍ വീട്ടീപ്പോയിട്ട്ണ്ടാവും. താങ്കള്‍ ഇന്‍ട്ര് പോയി നാളൈ വരൂ.
മനസ്സില്ലാമനസ്സോടെ പതുക്കെപ്പതുക്കെ അയാള്‍ പോയി.
തീര്‍ത്തും പോയിക്കഴിഞ്ഞപ്പോള്‍ സിപ്രന്‍ കണ്ണനോട് ചോദിച്ചു: അതേയ്, കൃഷ്‌ണേട്ടന്‍
വീട്ടീപ്പോയിട്ട്ണ്ടാവുംന്ന് എന്താ ഇത്ര ഒറപ്പ്?
-ഇറ്റ്‌സ് വെരി സിമ്പ്ള്‍ മൈ ഡിയര്‍ സിപ്രന്‍.
-ടെല്‍മീ ഹൗ
-ഇപ്പൊ സമയം എത്രയായി?
-നാലേകാല്
-കൃഷ്‌ണേട്ടന്റെ വെള്ളം കുപ്പി നോക്കൂ. അതില്‍ വെള്ളം വല്ലതും ബാക്കിയുണ്ടോ?
-ഒരു തുള്ളിയില്ല
-അതുതന്നെയാണ് എന്റെ ഒറപ്പിന്റെ അടിസ്ഥാനം.
-മനസ്സിലായില്ല
-എന്റെ സിപ്രാ. നാല് കുപ്പി വെള്ളം കുടിക്കാന്‍ വേണ്ടി മാത്രമാണ്  കൃഷ്ണേട്ടന്‍ ആപ്പീസില്‍ വരുന്നത് ! മൂന്നേമുക്കാലാവുമ്പോഴേക്കും കൃഷ്‌ണേട്ടന്‍ നാലാമത്തെ കുപ്പി വെള്ളം
അസോസിയേഷന്‍ ഹാളില്‍ കൊണ്ടുവെക്കും. അതും കൂടി കുടിച്ചുകഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ അന്നത്തെ ജോലി കഴിഞ്ഞു. പിന്നെ ഒരു മിനിറ്റ് നിക്ക് ല്ല്യ. വീട്ടീപ്പോവും !!!